വിരമിച്ച ഉദ്യോഗസ്ഥനെ വലിയ ശമ്പളത്തിൽ നിയമിക്കണം; ഏറെ നാളായി ജോലി നോക്കുന്ന വിശ്വസ്തർക്ക് പ്രായപരിധി കഴിഞ്ഞതിനാൽ മറ്റൊരു ജോലി കിട്ടുകയുമില്ല; ചലച്ചിത്ര വികസന കോർപ്പറേഷനെ കറവപശുവാക്കാൻ കള്ളക്കളികളുമായി ലെനിൻ രാജേന്ദ്രൻ; ചികിൽസയ്ക്ക് 30ലക്ഷം ഖജനാവിൽ നിന്ന് വാങ്ങിയ ചെയർമാന്റെ നടപടികൾ കോർപ്പറേഷനെ മുടിക്കുന്നത്; പരാതിയുമായി മന്ത്രി കടകംപള്ളിയുടെ യൂണിയനും
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം. കെടു കാര്യസ്ഥതയും സാമ്പത്തിക ദുർവിനിയോഗവും കാരണം നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ചലച്ചിത്ര വികസന കോർപ്പറേഷനിൽ ചെയർമാൻ ലെനിൻ രാജേന്ദ്രന്റെ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്താൻ അണിയറ നീക്കം. ഇതിന്റെ ഭാഗമായി കോർപ്പറേഷനിൽ ജോലി ചെയ്യുന്ന അഞ്ചു പേരെ സ്ഥിരപ്പെടുത്താൻ അനുമതി തേടി ഈ മാസം എഴാം തിയ്യതി ചെയർമാൻ ലെനിൻരാജേന്ദ്രൻ തന്നെ സാംസ്കാരിക വകുപ്പ്് മന്ത്രിക്ക് കത്ത് നൽകി. സാംസ്കാരിക മന്ത്രിയുടെ ഓഫീസിൽ കിട്ടിയ കത്തിൽ പറയുന്നത് ചലച്ചിത്ര വികസന കോർപ്പറേഷന്റെ വിവിധ യൂണീറ്റുകളിൽ കഴിഞ്ഞ 7 വർഷമായി ജോലി നോക്കുന്ന എം കെ കരീം, എസ് മണികണ്ഠൻ, വി ആർ ബെന്നി, വി കെ അംബിക, ജി. നളിനി, എന്നിവർ ദീർഘ നാളായി കോർപ്പറേഷനിൽ ജോലി നോക്കുകയാണന്നും പ്രായ പരിധി കഴിഞ്ഞതിനാൽ മറ്റൊരു ജോലി ഇനി ഇവർക്ക് ലഭിക്കില്ലന്നും അതിനാൽ സർവ്വീസിൽ സ്ഥിരപ്പെടുത്തണമെന്ന് ഇവർ അപേക്ഷിച്ചിട്ടുണ്ടെന്നുമാണ്.
ഈ ജീവനക്കാർഅച്ചടക്കത്തോടെയും ആത്മാർത്ഥതയോടെയും സേവനം അനുഷ്ടിച്ചു വരുന്നവരാണ് . ഇവരിൽ കൂടുതൽ പേരും പത്തു വർഷത്തിലധികമായി ഇവിടെ ജോലി ചെയ്തു വരുന്നവരാണ് അതിനാൽ ഇവരുടെ വിദ്യാഭ്യാസ യോഗ്യതയും ജോലി പരിചയവും അടിസ്ഥനമാക്കി കോർപ്പറേഷനിൽ ഒഴിവുള്ള തസ്തികയിൽ സ്ഥിരപ്പെടുത്തുന്നതിനുള്ള അനുമതി നൽകണം. കത്ത് നൽകിയ ശേഷം ഈ ആവിശ്യം ഉന്നയിച്ച് ചെയർമാൻ ലെനിൻ രാജേന്ദ്രൻ തന്നെ രണ്ടു വട്ടം മന്ത്രിയെ നേരിൽ കാണാൻ ശ്രമിച്ചിരുന്നു. മന്ത്രിയുടെ തിരക്കും ലെനിൻ രാജേന്ദ്രന്റെ ആരോഗ്യ പ്രശ്നങ്ങളും കാരണം കൂടിക്കാഴ്ച നടന്നില്ല. ചെയർമാൻ സ്ഥിരപ്പെടുത്താൻ നല്കിയ ലിസ്റ്റിൽ ഉള്ള മണികണ്ഠൻ ഇദ്ദേഹത്തിന്റെ താൽക്കാലിക ഡ്രൈവറാണ്. ഓഫീസ് ജോലി കഴിഞ്ഞ് വീട്ടിലെ ജോലിയും കഴിഞ്ഞാണ് മണികണ്ഠൻ മടങ്ങുന്നതെന്ന് സഹ പ്രവർത്തകർ പറയുന്നു. അതായത് ചെയർമാന്റെ വീട്ടിലെ ഡ്രൈവറായും തോട്ടക്കാരനായും ഒക്കെ മണികണ്ഠൻ വേഷമിടാറുണ്ട്.
ഉദ്ദിഷ്ടക്കാര്യത്തിന് ഉപകാരസ്മരണയെന്നോണം മണികണ്ഠനെ മാത്രം സ്ഥിരപ്പെടുത്തിയാൽ മറ്റു താൽക്കാലിക ജീവനക്കാർ പ്രശ്നം ഉണ്ടാക്കുമെന്ന് മനസിലാക്കിയാണ് സാമ്പത്തിക പ്രതിസന്ധിക്കിടയിലും ചെയർമാൻ പ്രത്യേക താൽപര്യമെടുത്ത് അഞ്ചു പേരെ സ്ഥിരപ്പെടുത്താൻ നടപടി തുടങ്ങിയിരിക്കുന്നത്. വിരമിച്ചവരെ നിയമിക്കരുത് എന്ന സർക്കാർ ഉത്തരവും കോർപ്പറേഷനിൽ ചെയർമാൻ ഇടപെട്ട് അട്ടിമറിച്ചു.വിരമിച്ച ജീവനക്കാരനെ അൻപതിനായിരം രൂപ പ്രതിമാസ ശമ്പളത്തിൽ ഫിനാൻസ് ഓഫീസറായി നിയമിച്ചു. ഈ നിയമനത്തിന് സർക്കാർ അനുമതി തേടിയില്ല. കാരണം വിരമിച്ചവരെ വീണ്ടും നിയമിക്കരുതെന്ന് മന്ത്രി ഓഫീസ് തന്നെ എം.ഡിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ചെയർമാന്റെ ഡ്രൈവർ ഉൾപ്പെടെ അഞ്ചു പേരെ സ്ഥിരപ്പെടുത്തുന്നുവെന്ന് മനസിലാക്കി ഇവിടെത്തെ ജീവനക്കാരുടെ ഭരണ പക്ഷ സംഘടനയായ കേരള സ്റ്റേറ്റ് ഫിലിം ഡെവെലപ്മെന്റ് കോർപ്പറേഷൻ എംപ്ലോയിസ് യൂണിയൻ മന്ത്രി എ കെ ബാലന് കത്ത് നൽകി.
79മുതൽ ഇവിടെത്തെ നിയമനങ്ങൾ പി എസ് സി ക്ക് വിട്ടതാണന്നും ഒക്ടോബറിൽ കൂടിയ കോർപ്പറേഷൻ ഭരണസമിതി ഇതിന് വിരുദ്ധമായി ചില നീക്കങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടന്നും ഒരു കാരണവശാലും അത് അനുവദിക്കരുതെന്നും കത്തിൽ പറയുന്നു. കെ എസ് എഫ് ഡി സി മാനേജ്മെന്റിനെ ഇക്കാര്യം അറിയിച്ചുവെങ്കിലും ചെവികൊണ്ടില്ലന്നും കത്തിലുണ്ട്. ഈ പിൻവാതിൽ നിമനത്തിന് പിന്നിൽ അഴിമതി ഉണ്ടെന്നും ഇഷ്ടക്കാരുടെ സ്ഥിര നിയമനത്തിന് വേണ്ടി മാനേജ്മന്റ് നടത്തുന്ന നീക്കങ്ങൾ നിർത്തിവെയ്ക്കാൻ മന്ത്രി ഇടപടെണമെന്നുമാണ് കത്തിലുള്ളത്. ചെയർമാൻ ലെനിൻ രാജേന്ദ്രൻ മന്ത്രിക്ക് കത്ത് നൽകിയ ദിവസം തന്നെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രക്ഷാധികാരിയായ സി ഐ ടി യു നിയന്ത്രണത്തിലുള്ള സംഘടനയും മന്ത്രിക്ക് കത്ത് നൽകിയത്. ചലച്ചിത്ര വികസന കോർപ്പേറഷനിൽ കഴിഞ്ഞ മാസം ശമ്പളം നൽകിയതു തന്നെ ഏറെ പണിപ്പെട്ടാണ് സാമ്പത്തിക വരുമാനം തുലോ തുച്ഛമായി ചെയർമാന്റെ പല നവീകരണ നടപടികളും പാളി ഇതും കോർപ്പറേഷന്റെ സാമ്പത്തിക ബാധ്യത കൂട്ടി. ഈ മാസം കോർപ്പറേഷനിലെ ജീവനക്കാർക്ക് എങ്ങനെ ശമ്പളം നൽകുമെന്ന് ബന്ധപ്പെട്ട ജീവനക്കാർക്ക് നിശ്ചയമില്ല സാമ്പത്തിക പ്രതിസന്ധി അത്രയ്ക്ക് രൂക്ഷമാണ്.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ ഇതുവരെ നല്കിയിട്ടില്ല. ആനുകൂല്യത്തിനായി ഓഫീസ് കയറി ഇറങ്ങുന്നവരോടു ഒഴിവു കഴിവു പറഞ്ഞ് മടുത്തിരിക്കയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ. കൂടാതെ ശമ്പളവർദ്ധനവ് നടപ്പിലാക്കണമെന്ന ശുപാർശ കോർപ്പറേഷന് മുന്നിലുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ പരിഗണിക്കാൻ കഴിയില്ലെന്ന് കോർപ്പറേഷനിലെ ഇടതു വലതു യൂണിയനുകളെ എം ഡി അറിയിച്ചു കഴിഞ്ഞു.ഈ പ്രതിസന്ധിക്കിടെയാണ് ചെയർമാന് ചികിത്സ ചെലവിന് കോർപ്പേറഷൻ ഫണ്ടിൽ നിന്നും തന്നെ രണ്ടാഴ്ച മുൻപ് 30 ലക്ഷം അനുവദിച്ചത്. ഇക്കാര്യം മറുനാടൻ നേരെത്തെ റിപ്പോർട്ടു ചെയ്തിരുന്നു. മുഖ്യമന്ത്രി പ്രത്യേക അജണ്ടയായി വിഷയം മന്ത്രി സഭയിൽ വച്ചാണ് തുക നല്കാൻ അനുമതി നല്കിയത്. കരൾ രോഗത്തിന് ചികിത്സയിലുള്ള ലെനിൻ രാജേന്ദ്രൻ തന്റെ ചികിത്സക്കായി ആദ്യം ചലച്ചിത്ര വികസന കോർപ്പറേഷന്റെ ബോർഡു യോഗത്തിൽ പ്രത്യേക അജണ്ടയായി വെച്ച് നാലു ലക്ഷം പാസാക്കിയിരുന്നു.. ഇത് കൈപറ്റുകയും ചെയ്തു.
ഇതിന് പുറമെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പോകാൻ 30 ലക്ഷം അനുവദിക്കണമെന്ന് അപേക്ഷിച്ച് ലെനിൻ രാജേന്ദ്രൻ നേരിട്ടും എംഡി മുഖേനയും മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ മന്ത്രിക്കും നിവേദനം നല്കിയിരുന്നു. ചെയർമാന് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് വഴി രണ്ടു ലക്ഷം കിട്ടുമെന്നും അതിന് പുറമെ ചെലവാകുന്ന തുക ചലച്ചിത്ര വികസന കോർപ്പറേഷൻ വഹിക്കുമെന്നും ഇതനായി ഏപ്രിൽ മാസത്തെ ബോർഡ് യോഗം തീരുമാനം എടുത്തുവെന്നും നിവേദനത്തിൽ പറയുന്നു. സ്ഥിരം ജീവനക്കാർക്ക് ശമ്പളത്തോടൊപ്പം ചികിത്സാനുകൂല്യം നൽകി വരുന്നു. എന്നാൽ ചെയർമാന് ആ ആനുകൂല്യം ലഭിക്കുന്നില്ല. ജീവനക്കാർക്ക്' ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. കരൾ മാറ്റിവെയ്ക്കുന്നതിന് 30 ലക്ഷം രൂപ ചെലവ് വരുമെന്ന് അപ്പോള' ആശുപത്രി അറിയിച്ചിട്ടുണ്ട്. അത് എം ഡി ക്ക് അനുവദിക്കാവുന്നതിലും ഉയർന്ന തുകയാണ്. ആയതിനാൽ ഈ തുക അനുവദിക്കാനുള്ള അനുമതി തരണമെന്നാണ് എം ഡി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നത്.
ഇതിന് പുറമെ ലെനിൻ രാജേന്ദ്രന്റെ സമ്മർദ്ദം കൂടിയായപ്പോൾ മന്ത്രിസഭ തീരുമാനം എടുത്ത ശേഷം മുഖ്യമന്ത്രി ചലച്ചിത്ര വികസന കോർപ്പറേഷൻ എം ഡിയോടു ഈ തുക അനുവദിക്കാൻ നിർദ്ദേശം നല്കുകയായിരുന്നു.. ഒപ്പം ചെയർമാന്റെ ഭാരിച്ച ചികിത്സ ചെലവ് കോർപ്പറേഷനിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കില്ലന്ന കാര്യവും രേഖാമുലം അറിയിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. പ്രളയം ഏല്പിച്ച ആഘാതത്തിൽ നിന്നും കരകയറാൻ സാലറി ചലഞ്ച് അടക്കം പലവഴികൾ സർക്കാർ തേടുമ്പോഴാണ് കോർപ്പറേഷൻ ചെയർമാന് ചികിത്സക്കായുള്ള ധൂർത്തിന് സർക്കാർ തന്നെ കൂട്ടു നിന്നത്. പ്രതിസന്ധിക്കിടയിലും ഈ വർഷം തന്നെ ചെയർമാൻ നിരവധി പദ്ധതികളാണ പ്രഖ്യാപിച്ചത്.100 ആധുനിക സിനിമാ തീയേറ്ററുകൾ തുടങ്ങാൻ പദ്ധതിയിടുന്നുവെന്നായിരുന്നു അദ്ദേഹതത്തിന്റെ ഒരു പ്രഖ്യാപനം. പ്രധാന നഗരങ്ങളിൽ തുടങ്ങുന്ന സിനിമ തിയേറ്ററുകൾക്കു പുറമെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് മൂന്നു സിനിമാ ഹൗസുകൾ നിർമ്മിക്കുകയും ചെയ്യും. തിരുവനന്തപുരത്തെ ചിത്രാജ്ഞലി സ്റ്റുഡിയോ 150 കോടി രൂപ ചെലവിട്ട് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തും.പദ്ധതിക്കായി കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽനിന്നും 100 കോടി രൂപ വായ്പ തേടും.
സിനിമ തിയേറ്റർ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ 30 തീയേറ്ററുകൾ ആധുനികമാക്കും. . കൂടുതൽ തീയേറ്ററുകൾ നിർമ്മിക്കാൻ പൊതുസ്വകാര്യ പങ്കാളിത്തത്തെക്കുറിച്ചും ആലോചിക്കുന്നു. ഗവണ്മെന്റിന്റെ പദ്ധതിക്ക് പ്രത്യേകിച്ചും പ്രവാസി കേരളീയരുടെ സഹകരണം ഉണ്ടാകും. തദ്ദേശഭരണ സ്ഥാപനങ്ങൾ ഭൂമി നൽകിയാൽ കൂടുതൽ തിയേറ്ററുകൾ നിർമ്മിക്കാൻ കെഎസ്എഫ്ഡിസി സന്നദ്ധമാണ്. രണ്ടു തീയേറ്ററുകളുള്ള ഒരു സമുച്ചയം നിർമ്മിക്കാൻ 50 സെന്റ് സ്ഥലം ആവശ്യമാണ്. മൂന്നു തിയേറ്ററുകളുടെ സമുച്ചയം നിർമ്മിക്കാൻ 80 സെന്റ് സ്ഥലം മതിയാകും. പുതിയ സിനിമകൾ ലഭിക്കാത്തതു കാരണം ഗ്രാമീണ മേഖലയിലെ തീയേറ്ററുകൾ അടച്ചുപൂട്ടുന്നതിനുള്ള പരിഹാരമെന്ന നിലയിലാണ് ലെനിൻ രാജേന്ദ്രൻ ഇത്തരം നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചത്. എന്നാൽ പ്രഖ്യാപിച്ച് മാസങ്ങൾ കഴിഞ്ഞു വെങ്കിലും ഒന്നു പോലും നടന്നിട്ടല്ലായെന്നതാണ് സത്യം.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്