കുട്ടിയ പട്ടിക്കൂട്ടിലടച്ചിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്; ഡിപിഐ ഉദ്യോഗസ്ഥരേയും പെന്തക്കോസ്ത് സഭയേയും പ്രതിക്കൂട്ടിൽ നിർത്തി പ്രിൻസിപ്പൽ; താനും ഭർത്താവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടതിലും ദുരൂഹതയെന്ന് ശശികല മറുനാടനോട്
തിരുവനന്തപുരം: കുട്ടിയെ പട്ടിക്കൂട്ടിലടച്ചെന്ന സംഭവം ആസൂത്രണം ചെയ്തത് പെന്തക്കോസ്തു സഭയിലെ ചിലരും അസിസ്റ്റന്റ് ഡിപിഐ എൽ രാജനും കൂടിയാണെന്ന് ജവഹർ സ്കൂൾ പ്രിൻസിപ്പൽ ശശികല മറുനാടൻ മലയാളിയോടെ പറഞ്ഞു.
അതേസമയം വിവാദത്തിനെ തുടർന്ന് കുട്ടിയുടെ വസ്ത്രങ്ങൾ പരിശോധിച്ച ഫോറൻസിക് ലാബിന്റെ റിപ്പോർട്ട് സക്ൂളിന് അനുകൂലമാണ്. കുട്ടിയുടെ വസ്ത്രങ്ങളാണ് ഫോറൻസിക് ലാബിൽ പരിശോധനയ്ക്കയച്ചത്. ' കൂട്ടിൽ നിന്ന് ലഭിച്ച നായയുടെ രോമങ്ങളും കുട്ടിയുടെ വസ്ത്രങ്ങളുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാൽ നായയുടെ രോമങ്ങളോ പട്ടിക്കൂട്ടിൽ കുട്ടിയെ അടച്ചതിനു ബലമേകുന്ന തെളിവുകളോ പരിശോധനയിൽ ലഭിച്ചില്ല. പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും 'ഫോറൻസിക് ലാബിലെ ഉന്നത ഉദ്യോഗസ്ഥൻ മറുനാടനോട് പറഞ്ഞു. എന്നാൽ ഫോറൻസിക് റിപ്പോർട്ടിനെ കുറിച്ച് തനിക്കറിയില്ലെന്ന് പ്രിൻസിപ്പൽ പ്രതികരിച്ചു. ഒമ്പത് അദ്ധ്യാപകരും 124 വിദ്യാർത്ഥികളുമായിരുന്നു ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നത്. ഒരാളൊഴിച്ച് മറ്റു അദ്ധ്യാപകർ പ്രതീക്ഷയോടാണ് കാത്തിരിക്കുന്നത്.
വ്യാജ ആരോപണം ഉയർത്തി സ്കൂൾ പൂട്ടിച്ച സംഭവത്തിൽ ചില രാഷ്ട്രീയ നേതാക്കാൾക്കും പങ്കുണ്ടെന്നാണ് പ്രിൻസിപ്പൽ ശശികലയുടെ നിലപാട്. സ്കൂൾ നിൽക്കുന്ന സ്ഥലം തട്ടിയെടുക്കാനും വ്യക്തിവൈരാഗ്യം തീർക്കാനും കുട്ടിയെ കരുവാക്കി സഭയിലെ ചില വ്യക്തികളും കുട്ടിയുടെ മുത്തച്ഛനും അസിസ്റ്റന്റ് ഡി.പി.ഐ രാജനും എ.ഇ.ഒ ഷീലയും ചേർന്ന് ആസൂത്രിതമായ നടത്തിയ നീക്കമാണ് കുട്ടിയെ പട്ടിക്കൂട്ടിലടിച്ച സംഭവത്തിനു പിന്നിലെന്ന് പ്രിൻസിപ്പൽ ശശികല മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ തിരക്കഥയുടെ പിന്നിൽ പ്രവർത്തിച്ചവരെ വിശ്വസിച്ച രാഷ്ട്രീയ-സാമൂഹിക നേതാക്കൾക്ക് ഇപ്പോൾ മിണ്ടാട്ടമില്ല. അവരിൽ പലരും വിളിച്ച് ക്ഷമ ചോദിക്കാറുണ്ട്. കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് നൽകുന്നതിനു പകരം സ്കൂൾ പൂട്ടാനുള്ള ഉത്തരവുമായിട്ടാണ് ഈ ഉദ്യോഗസ്ഥൻ എത്തിയത്.
കുട്ടിയുടെ മുത്തച്ഛന് തന്നോടും സ്ഥാപനത്തോടുമുള്ള വ്യക്തിവൈരാഗ്യം പെന്തക്കോസ്തു സഭയിലെ ചിലർ മുതലെടുത്തപ്പോൾ അതിന് ഒത്താശ നൽകുകയായിരുന്നു രാജൻ എന്ന ഉദ്യോഗസ്ഥൻ. സംഭവസമയത്ത് ഡിപിഐയുടെ ചുമതലയുണ്ടായിരുന്ന എൽ.രാജനെ കാണാൻ നിരവധി തവണ ഓഫീസിൽ ചെന്നെങ്കിലും കാണാൻ അനുമതി നൽകിയിരുന്നില്ല. അതിനുശേഷം പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ സ്കൂൾ മാനേജ്മെന്റ് അധികൃതരോ പ്രിൻസിപ്പലോ തന്നെ കാണാൻ വന്നില്ലെന്ന റിപ്പോർട്ടും സമർപ്പിച്ചു. സ്കൂളിന്റെ പ്രവർത്തനങ്ങളെ അംഗീകരിച്ച് പത്തിൽ എട്ട് ഗ്രേഡിംഗും നൽകിയ എ.ഇ.ഒ ഷീല സംഭവത്തിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സ്കൂളിനെ പറ്റി മോശം റിപ്പോർട്ടെഴുതി. ഇതിന്റെ കാരണം രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഈ സംഭവത്തിന്റെ പിന്നലെ അണിയറക്കാർ ആരാണെന്ന് കൃത്യമായി അറിയാവുന്നവർ ഇവരാണ്. അവരുടെ നിർദേശങ്ങൾക്കനുസരിച്ചാണ് മാദ്ധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തത്. എന്നാൽ തങ്ങൾ തെറ്റിദ്ധരിക്കപ്പെടുകയാണെന്ന് മനസിലാക്കിയ പല മാദ്ധ്യമപ്രവർത്തകരും തന്നെ വിളിച്ചിരുന്നുവെന്നും ശശികല മറുനാടനോട് പറഞ്ഞു.
സംഭവ ദിവസം ഞാനും ഭർത്താവും പുറത്തു പോയി വന്ന് പത്ത് മിനുട്ടുകൾക്കുള്ളിലാണ് ചൈൽഡ് ലൈൻ പ്രവർത്തകരും പൊലീസും മാദ്ധ്യമപ്രവർത്തകരും സ്കൂളിൽ എത്തുന്നത്. എന്താണ് സംഭവമെന്ന് ഞാനറിയുന്നതിനു മുമ്പ് തന്നെ റെക്കോഡ് ചെയ്ത കുട്ടികളുടെ സംഭാഷണം മാദ്ധ്യമങ്ങളിലൂടെ പുറത്ത് വരാൻ തുടങ്ങി. ചൈൽഡ് ലൈൻ ഓഫീസിൽ പരാതി നൽകുന്നതിനു മുമ്പ് തന്നെ ചൈൽഡ് ലൈൻ പ്രവർത്തകർ എത്തിയതും ഇതിലെ ദുരൂഹത വർധിപ്പിക്കുന്നു. ആരോപണം ഉന്നയിച്ച കുട്ടിയുടെ കുടുംബത്തിലെ ഒമ്പതു പേരും ഇവിടെ തന്നെയാണ് പഠിച്ചത്. അന്നൊന്നും ഈ സ്ഥാപനം മോശമാണെന്നോ ഇവിടെ കുട്ടികളെ പീഡിപ്പിക്കുന്നുവെന്നോ പരാതി ഉയർന്നിട്ടില്ല. 1991ൽ ആരംഭിച്ച നഴ്സറിയായി ആരംഭിച്ച സ്കൂൾ നാട്ടുകാരുടെ നിർബന്ധം മൂലമാണ് വികസിപ്പിച്ചത്. കഴിഞ്ഞ ഒമ്പത് വർഷമായി അംഗീകാരത്തിനു വേണ്ടി ഡിപിഐയെ സമീപിക്കുമ്പോൾ കേരള സിലബസ് പഠിപ്പിക്കാത്തതു കൊണ്ട് അംഗീകാരം തരാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചിരുന്നത്. എന്നാൽ സേവനനികുതി ഈടാക്കുന്നതിൽ യാതൊരു നിയമതടസവും ഉന്നയിച്ചിട്ടില്ല. ഒന്നു മുതൽ ഏഴുവരെയുള്ള സ്കൂളുകൾക്ക് സിബിഎസ്ഇയും അംഗീകാരം നൽകാറില്ല.
ഫീസ് വാങ്ങാതെ നൂറു കണക്കിന് കുട്ടികളെയാണ് ഈ സ്ഥാപനത്തിൽ പഠിപ്പിച്ചത്. ഇവിടെ പഠിച്ച കുട്ടികളൊക്കെ വിളിക്കാറുണ്ട്. ഞാനോ, ഈ സ്ഥാപനത്തിൽ ജോലി ചെയ്തവരോ ഇങ്ങനെയൊരു പ്രവൃത്തി ചെയ്തിട്ടുണ്ടെന്ന് ആരു പറഞ്ഞാലും ഞാൻ അംഗീകരിക്കില്ല. സ്കൂൾ വീണ്ടും തുറക്കണമെന്നാണ് ആഗ്രഹം. എന്നാൽ സൗകര്യങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ഹൈക്കോടതി പൂട്ടാൻ നിർദേശിച്ച സാഹചര്യത്തിൽ സ്കൂളിലെ സൗകര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ആദ്യം ഈ സംഭവത്തിൽ എന്റെയും ദീപിക ടീച്ചറിന്റെയും നിരപരാധിത്വം പുറത്തു വരട്ടെ. അതിനുശേഷം സ്കൂൾ തുറക്കുന്ന കാര്യത്തിൽ ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും ശശികല മറുനാടനോട് പറഞ്ഞു.
ഇപ്പോൾ കുട്ടികൾക്ക് ട്യൂഷൻ നൽകുന്നുണ്ട്. നഗരത്തിലെ പ്രമുഖ സ്കൂളുകളിലെ കുട്ടികൾ തന്നെയാണ് ട്യൂഷന് വരുന്നതും. അത് എന്നെയും എന്റെ സ്ഥാപനത്തിലുമുള്ള വിശ്വാസം കൊണ്ടാണ്.
Stories you may Like
- സർക്കാർ കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ കോടതി നിർദ്ദേശം മറികടന്ന് സർക്കാർ ഉത്തരവ്
- കോളജിൽ പാടുന്നതിനിടെ മൈക്ക് പിടിച്ചുവാങ്ങി പ്രിൻസിപ്പൽ, പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ്
- വെള്ളറട സ്നേഹഭവനിൽ നടന്നത് ക്രൂര മർദ്ദനം; കേസെടുത്ത് പൊലീസ്
- യോഗ്യതയില്ലാത്ത അദ്ധ്യാപകരെ സർക്കാർ കോളേജ് പ്രിൻസിപ്പൽമാരായി നിയമിക്കുന്നു;
- മുഹമ്മദ് ഹനീഷ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതലയിലേക്ക് തിരിച്ചെത്തി
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍