ഇൻവെസ്റ്റ്മെന്റ് മാേനജ്മെന്റ് പോളിസി പ്രകാരം കിഫ്ബി നിക്ഷേപിച്ചത് 207 കോടി രൂപ; ട്രിപ്പിൾ എ റേറ്റഡ് ഉള്ള സ്വകാര്യ ബാങ്കിലെ നിക്ഷേപം പിൻവലിച്ചത് റേറ്റിങ് മാറിയെന്ന് തിരിച്ചറിഞ്ഞ ഉടനെ; അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കുള്ള പണം സ്വകാര്യ മേഖലയിൽ നിക്ഷേപിക്കുന്നത് വമ്പൻ റിസ്ക്; ഇത്തവണ കിഫ്ബി വിവാദം ഒഴിവാക്കുന്നത് കൃത്യസമയത്ത് പണം തിരിച്ചടെത്തതിനാൽ; നിഷ്ക്രിയ ആസ്തിയും കിട്ടാക്കടവും കാരണം തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന യെസ് ബാങ്കിൽ നിന്നും കേരളം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
എം മനോജ് കുമാർ
തിരുവനന്തപുരം: അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി സർക്കാർ രൂപീകരിച്ച കിഫ്ബിയിലേക്ക് ഒഴുകിയെത്തിയ ഫണ്ടിൽ നിന്ന് നഷ്ടപ്പെടുമായിരുന്ന 207 കോടി രൂപ കിഫ്ബിക്ക് തിരികെ ലഭിച്ചത് തലനാരിഴയ്ക്ക്. ഇപ്പോൾ തകർച്ചയെ അഭിമുഖീകരിക്കുന്ന യെസ് ബാങ്കിൽ കഴിഞ്ഞ ഒക്ടോബർ വരെ 207 കോടി രൂപ കിഫ്ബി നിക്ഷേപിച്ചിരുന്നു. യെസ് ബാങ്കിന്റെ തകർച്ചകൾ വരുന്ന വാർത്തകളറിഞ്ഞു ഈ നിക്ഷേപം കഴിഞ്ഞ ഒക്ടോബറിൽ കിഫ്ബി പിൻവലിക്കുകയായിരുന്നു.
യെസ് ബാങ്ക് പ്രവർത്തനങ്ങളിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് എംഡിയും സിഇഒ യുമായ റാണാ കപൂറിനോട് സ്ഥാനം ഒഴിയാൻ കഴിഞ്ഞ സെപ്റ്റംബറിൽ ആർബിഐ ആവശ്യപ്പെട്ടിരുന്നു. യെസ് ബാങ്ക് പ്രതിസന്ധിയിലാണ് എന്ന് കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ വ്യക്തമായിരുന്നു. സെപ്റ്റംബറിൽ ഇത്തരം വാർത്തകൾ വന്ന പാശ്ചാത്തലത്തിൽ കിഫ്ബി വ്യക്തമാക്കുന്ന പ്രകാരം ഒക്ടോബറിലാണ് നിക്ഷേപം പിൻവലിച്ചിരിക്കുന്നത്. യെസ് ബാങ്കിലെ നിക്ഷേപം പിൻവലിക്കപ്പെട്ടെങ്കിലും കിഫ്ബി നിക്ഷേപങ്ങൾ പൂർണമായും സ്വകാര്യ ബാങ്കുകളിലാണ് എന്ന വസ്തുതതയാണ് വെളിയിൽ വരുന്നത്.
കിഫ്ബി ഇൻവെസ്റ്റ്മെന്റ് മാേനജ്മെന്റ് പോളിസി പ്രകാരമാണ് ഈ തുക യെസ് ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. ട്രിപ്പിൾ എ റെറ്റഡ് ആയ സമയത്താണ് യെസ് ബാങ്കിൽ ഇത്രയും കോടി രൂപ കിഫ്ബി നിക്ഷേപിച്ചിരുന്നത്. പക്ഷെ പിന്നീട് ചേർന്ന യോഗത്തിൽ ഈ തുക പിൻവലിക്കാൻ തീരുമാനിച്ചിരുന്നുവെന്നാണ് കിഫ്ബി അധികൃതർ മറുനാടനോട് വെളിപ്പെടുത്തിയത്. യെസ് ബാങ്കിൽ പണം നിക്ഷേപിക്കുന്ന സമയത്ത് ഇൻവെസ്റ്റ്മെന്റ് മാനെജ്മെന്റ് കമ്മറ്റി അപ്പ്രൂവൽ ഈ യെസ് ബാങ്കിലുള്ള നിക്ഷേപത്തിനുണ്ടായിരുന്നു. പണം നിക്ഷേപിച്ച ശേഷം റേറ്റിങ് മാറി. ഈ കാര്യങ്ങൾ നിരീക്ഷിച്ച ശേഷം ഒക്ടോബറിൽ പണം പിൻവലിച്ചു എന്നാണ് കിഫ്ബി അധികൃതർ പറഞ്ഞത്. ട്രിപ്പിൾ എ റേറ്റഡ് ഉള്ള ബാങ്കുകളിലാണ് കിഫ്ബി നിക്ഷേപം ഉള്ളത് എന്നാണ് കിഫ്ബി അധികൃതരുടെ പ്രതികരണം. ഏറ്റവും ബെസ്റ്റ് റേറ്റിംഗുള്ള ഏത് ബാങ്കിൽ വേണമെങ്കിലും പണം നിക്ഷേപിക്കാൻ കിഫ്ബിക്ക് അവകാശമുണ്ടെന്നാണ് കിഫ്ബി വ്യക്തമാക്കുന്നത്. ഇപ്പോൾ സ്വകാര്യ ബാങ്കുകളിലുള്ള നിക്ഷേപങ്ങൾ മുഴുവൻ . ട്രിപ്പിൾ എ റേറ്റഡ് പ്രകാരമാണ്-കിഫ്ബി അധികൃതർ വിശദീകരിക്കുന്നു.
നിഷ്ക്രിയ ആസ്തിയും കിട്ടാക്കടവും കാരണം തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന ബാങ്കാണ് യെസ് ബാങ്ക്. തകർച്ച അഭിമുഖീകരിക്കുന്നതിനാൽ ധനമന്ത്രാലയം മോറട്ടോറിയം പ്രഖ്യാപിച്ച ബാങ്കാണ് ഇത്. ഈ ബാങ്കിൽ കിഫ്ബിയുടെ നിക്ഷേപം വന്നാൽ അത് പിൻവലിക്കുക നിലവിലെ അവസ്ഥയിൽ അസാധ്യമാകുമായിരുന്നു. തലനാരിഴയ്ക്ക് ഉള്ള രക്ഷപ്പെടൽ തന്നെയാണ് കിഫ്ബി നടത്തിയിരിക്കുന്നത്. അല്ലെങ്കിൽ 207 കോടി രൂപയിലേറെ ഇനി എങ്ങിനെ പിൻവലിക്കാൻ കഴിയുമെന്നു ചോദ്യം ഉയരുമായിരുന്നു. ന്നാ യെസ് ബാങ്ക് അക്കൗണ്ടിൽ നിന്ന് പ്രതിമാസം ഇനി പരാമവധി പിൻവലിക്കാവുന്ന തുക 50000 രൂപയാക്കി റിസർവ് ബാങ്ക് നിജപ്പെടുത്തിയിട്ടുണ്ട്. ഇനിയൊരുത്തരവുണ്ടാകുന്നതു വരെയാണ് നിക്ഷേപകർക്ക് പണം പിൻവലിക്കുന്നതിന് നിയന്ത്രണമെന്ന് ബാങ്ക് അധികൃതർ അറിയിച്ചിട്ടുണ്ട്. ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. വിവരാവകാശ പ്രകാരം നൽകിയ മറുപടിയിൽ കിഫ്ബി നിക്ഷേപം മുഴുവൻ ഉള്ളത് സ്വകാര്യ ബാങ്കുകളിലാണെന്ന് വ്യക്തമായിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകളെ പൂർണമായും അവഗണിച്ചാണ് കിഫ്ബി യെസ് ബാങ്കിൽ ഉൾപ്പെടെ സ്വകാര്യ ബാങ്കുകളിൽ മാത്രം നിക്ഷേപം നടത്തിയ കാര്യം വെളിയിൽ വന്നിരിക്കുന്നത്. പക്ഷെ അതിനു കിഫ്ബി നിയമ പ്രകാരം അനുമതിയുണ്ട് എന്നാണ് കിഫ്ബി തന്നെ വ്യക്തമാക്കുന്നത്.
സംസ്ഥാന സർക്കാരിനു ലഭിക്കുന്ന മോട്ടോർ സെസിന്റെ അമ്പത് ശതമാനവും പോകുന്നത് കിഫ്ബിയിലാണ്. ഒരു ലിറ്റർ പെട്രോൾ വാങ്ങുമ്പോൾ നൽകുന്ന തുകയുടെ ഒരു രൂപയും പോകുന്നത് ഇതേ കിഫ്ബിയിലാണ്. അതായത് ടാക്സ് ഇനത്തിൽ സംസ്ഥാന സര്‍ക്കാരിലേക്ക് പ്രവഹിക്കുന്ന പണത്തിന്ന്റെ ഒരു വലിയ പങ്കും പ്രവഹിക്കുന്നത് അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി സർക്കാർ രൂപീകരിച്ച ഈ കിഫ്ബിയിലേക്ക് തന്നെ. ഇങ്ങനെ വിവിധ വകുപ്പുകളിൽ നിന്ന് ടാക്സ് ഇനത്തിൽ ഒഴുകുന്ന കോടികൾ സ്വകാര്യ ബാങ്കുകളിലെ നിക്ഷേപമായാണ് മാറുന്നത്. നികുതിപ്പണം നിക്ഷേപിക്കാൻ പൊതുമേഖലാ ബാങ്കുകൾ കാത്ത്കെട്ടിക്കിടക്കുമ്പോൾ തന്നെയാണ് ഇതെല്ലാം ഒഴിവാക്കി കിഫ്ബി റേറ്റിങ് നോക്കി സ്വകാര്യ ബാങ്കുകളിൽ നിക്ഷേപം നടത്തുന്നത്.
കിഫ്ബിയിലേക്ക് ദിനം പ്രതിയെന്നോണം ഒഴുകിയെത്തിയ കോടികൾ നിക്ഷേപിക്കുന്നതിന്റെ കണക്ക് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നത് ഇങ്ങനെ: ഇൻഡസ് ഇൻഡ് ബാങ്കിൽ 166 കോടി രൂപ. ഐസിസിയിൽ 377 കോടി രൂപ, എച്ച്ഡിഎഫ്സിയിൽ 370 കോടി രൂപ, ആക്സിസ് ബാങ്കിൽ 390 കോടി രൂപ. ഈ ലിസ്റ്റിൽ ഒരു പൊതുമേഖലാ ബാങ്ക് പോലുമില്ല. രാജ്യത്തിന്റെ സ്വന്തം ബാങ്കായ എസ്ബിഐയെയും കനറാ ബാങ്കിനെയും പുറത്തിരുത്തിയാണ് ഇത്രയും കോടികൾ സ്വകാര്യ ബാങ്കുകളിൽ കിഫ്ബി നിക്ഷേപിച്ചത്. സ്ഥിരം നിക്ഷേപമല്ലാതെ സേവിങ്സ് ബാങ്ക് നിക്ഷേപത്തിന്റെ കണക്ക് വേറെയും കിഫ്ബി തന്നെ നൽകുന്നു. ഇത്തരം നിക്ഷേപവും സ്വകാര്യ ബാങ്കുകളിൽ തന്നെ. ആ കണക്കുകൾ ഇങ്ങനെ: കൊടക് മഹീന്ദ്ര ബാങ്കിൽ 25 കോടി രൂപ, എച്ച്ഡിഎഫ്സി ബാങ്കിൽ 116 കോടി രൂപ, , ആക്സിസ് ബാങ്കിൽ 14000 കോടി രൂപ. സ്വീപ് അക്കൗണ്ട് ആയി കൊടക് മഹീന്ദ്ര ബാങ്കിലും 429 കോടി രൂപ, ഡെബിറ്റ് ആയി ആക്സിസ് ബാങ്കിൽ 104 കോടിയും നിക്ഷേപിച്ചിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകളെ പൂർണമായും ഒഴിവാക്കിയാണ് ഇത്തരത്തിൽ ഉള്ള നിക്ഷേപങ്ങൾ നടക്കുന്നത്.
സിഎജി ഓഡിറ്റിനു കിഫ്ബി വിധേയമാണ് എന്നാണ് വിവരാവകാശ പ്രകാരം കിഫ്ബി നൽകുന്ന മറുപടി. നികുതി വരുമാനത്തിൽ നിന്ന് കിഫ്ബിയിലേക്ക് ഒഴുകുന്ന കോടികൾ ഒഴുകുന്നത് സ്വകാര്യ ബാങ്കുകളിലെ സ്ഥിര നിക്ഷേപമായാണ് മാറുന്നത്. പൊതുമേഖല ബാങ്കുകൾക്കാണ് സാധാരണ സ്ഥിരനിക്ഷേപം നടത്തുമ്പോൾ സർക്കാർ സ്ഥാപനങ്ങൾ മുൻഗണന നൽകുക. പൊതുമേഖലാ ബാങ്കുകളിലെ നിക്ഷേപത്തിന് ശേഷം മാത്രമാണ് സ്വകാര്യ ബാങ്കുകളിൽ നിക്ഷേപം പരിഗണിക്കുക. ഇവിടെ പൊതുമേഖലാ ബാങ്കുകളെ പരിഗണിക്കാതെ സ്വകാര്യ ബാങ്കുകളിൽ മാത്രം നിക്ഷേപം നടത്തുകയാണ് ചെയ്തിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍