ഇനി മന്ത്രിയാകാനില്ലെന്ന മാണിയുടെ വാക്ക് കേട്ട് സി എഫ് തോമസിന്റെ മനസിൽ ലഡുപൊട്ടി; ശാരീരികാസ്വാസ്ഥ്യം കാരണം പി ജെ ജോസഫിനും മന്ത്രിപ്പണി വേണ്ട; കാഞ്ഞിരപ്പള്ളി മെത്രാന്റെ തിരുകൽപനയിൽ മോൻസ് വീഴാത്തതതു മാത്രം ഇനി തടസം; അനുനയിപ്പിക്കാൻ കോടിയേരിയും; കടുത്തുരുത്തിയിലെ യുവതുർക്കി അയഞ്ഞാൽ കേരള കോൺഗ്രസ് ഉടൻ ചുവപ്പുകൂടാരത്തിലേക്ക്
ബി രഘുരാജ്
തിരുവനന്തപുരം: യുഡിഎഫിനൊപ്പം നിന്ന് എൽഡിഎഫ് പിന്തുണയോടെ മുഖ്യമന്ത്രിയാകാൻ നോക്കിയ മാണി കപട രാഷ്ട്രീയ സദാചാരത്തിന്റെ അപ്പോസ്തലനാണെന്നു വീക്ഷണം മുഖപത്രത്തിന്റെ ആരോപണം കേരളാ കോൺഗ്രസിന്റെ മുന്നണി മാറ്റം വേഗത്തിലാക്കും . മാണിയുടേത് ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണെന്നും വീക്ഷണം മാണിയെന്ന മാരണം എന്ന തലക്കെട്ടോടെ നൽകിയ മുഖപത്രത്തിൽ ആരോപിച്ചിരുന്നു. യുഡിഎഫിന്റെ വാതിൽ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന ധാരണ തെറ്റാണെന്നും അതിന്റെ പേരിൽ ഇനി കാത്തിരിക്കേണ്ടെന്നും ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനി കാത്തിരിക്കാനാവില്ലെന്ന് മാണി ബന്ധപ്പെട്ടവരെ അറിയിച്ചു കഴിഞ്ഞു. ഒരു മാസത്തിനുള്ളിൽ മുന്നണിമാറ്റത്തിൽ തീരുമാനം എടുക്കും.
കഴിഞ്ഞ ദിവസമാണ് കേരളാകോൺഗ്രസ് എമ്മിന്റെ മുഖപത്രമായ പ്രതിഛായയിൽ മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്തു കൊണ്ട് എൽഡിഎഫ് നേതാക്കൾ കെ എം മാണിയെ സമീപിച്ചതായി വെളിപ്പെടുത്തൽ പുറത്തുവന്നത്. മാണിയുടേത് ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണെന്നും ഗുരു കെ എം ജോർജ്ജ് നെഞ്ചുപൊട്ടിമരിക്കാൻ കാരണം കെഎം മാണിയെന്നും വീക്ഷണം ലേഖനത്തിൽ പറയുന്നു. പിടി തോമസാണ് വീക്ഷണത്തിന്റെ ചുമതലക്കാരൻ. ഉമ്മൻ ചാണ്ടിയുടെ അറിവോടെയാണ് ഈ എഴുത്ത്. അതുകൊണ്ട് തന്നെ തനിക്ക് ഇനി കേരളാ കോൺഗ്രസുമായി യുഡിഎഫ് ക്യാമ്പിലേക്ക് പോകാൻ കഴിയില്ല. ബിജെപിയോട് താൽപ്പര്യവുമില്ല. ഈ സാഹചര്യത്തിൽ ഇടതുപക്ഷത്തേക്ക് മാറുമെന്നാണ് മാണിയുടെ അറിയിപ്പ്. 13ന് ചേരുന്ന പാർട്ടി സ്റ്റിയറിങ് കമ്മറ്റി എല്ലാ കാര്യങ്ങളും വിശദമായി ചർച്ച ചെയ്യുമെന്നാണ് സൂചന.
എന്തായാലും മന്ത്രിയാകാൻ തനിക്ക് താൽപ്പര്യമില്ലെന്ന സൂചനയും മാണി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇടതുപക്ഷത്ത് എത്തിയാലും മാണി മന്ത്രിയാകില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ആരോഗ്യ പ്രശ്നങ്ങളാൽ പിജെ ജോസഫിനും താൽപ്പര്യക്കുറവുണ്ട്. മാണിക്ക് യുഡിഎഫിൽ രണ്ട് മന്ത്രിസ്ഥാനം ഉണ്ടായിരുന്നു. മാണിയും ജോസഫുമായിരുന്നു മന്ത്രിമാർ. മാണി മാറിയാൽ ജോസഫും സിഎഫ് തോമസും മന്ത്രിമാരാകുമെന്നാണ് കേരളാ കോൺഗ്രസിലെ ചർച്ച. എന്നാൽ ആറ് എംഎൽഎമാരുള്ള കേരളാ കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനമേ നൽകാനിടയുള്ളൂ. അങ്ങനെ വന്നാൽ പിജെ ജോസഫും മാറി നിൽക്കും. പകരം സിഎഫ് തോമസ് മന്ത്രിയാകും. അങ്ങനെ വരുമ്പോൾ ചീഫ് വിപ്പ് സ്ഥാനം പോലെ എന്തെങ്കിലും ഒന്നു കൂടി വാങ്ങിച്ചെടുക്കും. അത് മോൻസിനും നൽകിയേക്കും. ഇത്തരത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
അതിനിടെ മോൻസ് ജോസഫ് ഒരു തരത്തിലും വഴങ്ങുന്നില്ല. കാഞ്ഞിരപ്പള്ളി മെത്രാന്റെ ഇടപെടുലും ഫലം കാണുന്നില്ല. ബിഷപ്പിനോട് സംസാരിക്കാൻ പോലും തയ്യാറല്ല. ഇതു മാത്രമാണ് കേരളാ കോൺഗ്രസിലെ ഏക എതിർ സ്വരം. ഇതിനെ മാറ്റിയെടുക്കാനുള്ള ചുമതല പിജെ ജോസഫിനാണ് മാണി നൽകിയിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മോൻസുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. സ്കറിയാ തോമസും സജീവമായി ഇടപെടുന്നുവെന്നാണ് സൂചന. എന്നാൽ തനിക്ക് യുഡിഎഫ് ക്യാമ്പിനോടാണ് താൽപ്പര്യമെന്ന നിലപാടിലാണ് കുടുത്തുരുത്തി എംഎൽഎ. എന്നാൽ പിജെ ജോസഫുൾപ്പെടെ എല്ലാവരും കൂടുമാറിയാൽ താൻ ഒറ്റയ്ക്കാകുമെന്ന ആശങ്കയുമുണ്ട്. അതിനിടെ മോൻസ് ജോസഫിന് പിന്തുണ ഉറപ്പാണെന്ന് കോൺഗ്രസും നിലപാട് എടുക്കുന്നു.
നിലവിൽ ജനാധിപത്യ കേരളാ കോൺഗ്രസ് ഇടതു പക്ഷത്തിന്റെ ഭാഗമാണ്. മാണി ഇടതു മുന്നണിയിലെത്തിയാൽ ഫ്രാൻസിസ് ജോർജും കൂട്ടരും യുഡിഎഫിലേക്ക് എത്തും. അങ്ങനെ വന്നാൽ ഇതിന്റെ നേതാവായി മാറാൻ മോൻസിന് കഴിയും. എന്നാൽ മാണിയിൽ നിന്ന് തെറ്റിപ്പിരഞ്ഞാൽ അയോഗ്യതാ ഭീഷണിയുടെ നിഴലിൽ മോൻസ് എത്തും. അങ്ങനെ വന്നാൽ എംഎൽഎ സ്ഥാനം നഷ്ടമാകും. ആറു വർഷത്തേക്ക് മത്സരിക്കാനും കഴിയില്ല. മാണി ഗ്രൂപ്പ് പിളരാത്ത പക്ഷം ഈ ഭീഷണി മോൻസിന് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ കടുതുരുത്തിയിലെ യുവതുർക്കിക്ക് കരുതലോടെ മാത്രമേ തീരുമാനമെടുക്കാൻ കഴിയൂ. ഈ സമ്മർദ്ദത്തിലൂടെ മോൻസിനെ കേരളാ കോൺഗ്രസിൽ ഉറപ്പിച്ചു നിർത്താനാണ് ജോസഫിന്റെ നീക്കം.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുണണി പ്രവേശനമുണ്ടാമെന്ന സൂചന നൽകി സി. എഫ്. തോമസ് എംഎൽഎ രംഗത്ത് വന്നതും മോൻസിന് തിരിച്ചടിയാണ്. സിഎഫ് തനിക്കൊപ്പം നിൽക്കുമെന്നായിരുന്നു പ്രതീക്ഷ. ഏത് മുന്നണി എന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോൺഗ്രസ് ജില്ലാ നേതൃയോഗത്തിൽ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലാ പഞ്ചായത്തിൽ സി.പി.എം പിന്തുണ തേടിയതിന് ശേഷം ആദ്യമായാണ് ജില്ലയിലെ നേതാക്കളുടെ സമ്പൂർണ്ണ യോഗം വിളിച്ചുചേർത്തത്. നിയോജകമണ്ഡലം, മണ്ഡലം പ്രസിഡന്റുമാർ യോഗത്തിൽ പങ്കെടുത്തു. ഇതിനുപിന്നാലെ മുന്നണി പ്രവേശനം സംബന്ധിച്ച് യുക്തമായ തീരുമാനം യുക്തമായ സമയത്ത് കൈക്കൊള്ളുമെന്ന് പാർട്ടി ചെയർമാൻ കെ.എം. മാണി പറഞ്ഞു.
ഇപ്പോൾ ഒറ്റക്ക് നിൽക്കുകയാണ് .ഇതിൽ ആശയക്കുഴപ്പമൊന്നുമില്ല. പാർട്ടിയുടെ നയങ്ങൾ തീരുമാനിക്കുന്നത് ഉന്നതാധികാരസമിതി യോഗത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന നേതൃത്വവുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കേരളാ കോൺഗ്രസ് പൂർത്തിയാക്കി കഴിഞ്ഞുവെന്നാണ് സൂചന. കോട്ടയം ലോക്സഭാ സീറ്റ് ജോസ് കെ മാണിക്ക് തന്നെ നൽകും. മാണിയുടെ പ്രസ്റ്റീജ് മണ്ഡലങ്ങളും നിയമസഭയിൽ മത്സരിക്കാൻ ഉറപ്പാക്കും. കുറഞ്ഞത് പതിനാല് സീറ്റുകൾ മാണിക്ക് നൽകാമെന്ന് സി.പി.എം സമ്മതിച്ചു കഴിഞ്ഞു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറയ്ക്കലാണ് മാണിയെ സിപിഎമ്മിൽ എത്തിക്കാൻ കരുനീക്കം നടത്തിയത്്. മുഖ്യമന്ത്രി പിണറായി വിജയനും ഇതിന് പൂർണ്ണമായും അനുകൂലമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം, ഇടുക്കി, എറണാകുളം എന്നി മണ്ഡലങ്ങളിൽ ഇടത് മുന്നേറ്റം ഉറപ്പാക്കാനാണ് സി.പി.എം തീരുമാനം.
ഇടത് സർക്കാരും മുഖ്യമന്ത്രിയുമായി കാഞ്ഞിരപ്പള്ളി ബിഷപ്പിന് അടുത്ത ബന്ധമാണുള്ളത്. കർദിനാൾമാരെ പിടിച്ചുള്ള ബിജെപി നീക്കത്തെ തടയാൻ കാഞ്ഞിരപ്പള്ളി ബിഷപ്പ് രംഗത്ത് വന്നതോടെയാണ് മാണിയുടെ ഇടത് പ്രവേശനത്തിനുള്ള തടസ്സങ്ങൾ നീങ്ങിയത്. സ്കറിയാ തോമസിന്റെ നേതൃത്വത്തിൽ ആദ്യം നടന്ന നീക്കം വിജയം കണ്ടിരുന്നില്ല. കോട്ടയം ജില്ലാ പഞ്ചായത്തിലെ മാതൃക പതിയെ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും. കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ നയത്തിന്റെ ഭാഗമായി ഇത് നടപ്പിലാക്കാനാകും നീക്കം. അതിന് മുമ്പ് മാണിയുമായി ബന്ധപ്പെട്ട വിജിലൻസ് കേസുകളെല്ലാം ഒഴിവാക്കുകയും ചെയ്യും. ബാർ കോഴയിലെ വിജിലൻസ് അന്വേഷണങ്ങളെല്ലാം കോടതിയുടെ നിശത വിമർശനത്തിന് വിധേയമായി കഴിഞ്ഞു. ഇതിന്റെ ചുവട് പിടിച്ച് കേസെല്ലാം ഒഴിവാക്കും. പുതിയ ബാറുകൾ പ്രതീക്ഷിക്കുന്നതിനാൽ ബിജു രമേശും സർക്കാരിനെ പിണക്കാൻ എത്തില്ല. ഈ സാഹചര്യത്തിൽ കേസെല്ലാം ഒതുക്കാമെന്നാണ് പ്രതീക്ഷ.
കേരളാ കോൺഗ്രസ് പിളരാതെ ഇടതുമുന്നണി പ്രവേശനമാണ് മാണിയുടെ ആഗ്രഹം. തെറ്റി നിൽക്കുന്ന നേതാക്കളെ കാഞ്ഞിരപ്പള്ളി ബിഷപ്പ് തനിക്കൊപ്പം അണിനിർത്തുമെന്ന പ്രതീക്ഷയും മാണിക്കുണ്ട്. മോൻസ് ജോസഫും സിഎഫ് തോമസുമായി ബിഷപ്പിന് വേണ്ടപ്പെട്ടവർ ചർച്ച നടത്തും. എല്ലാ എംഎൽഎമാരുമായി കാഞ്ഞിരപ്പള്ളി ബിഷപ്പ് നേരിട്ട് ചർച്ച നടത്തുമെന്നും സൂചനയുണ്ട്. പിസി ജോർജിനെ ഇടതു മുന്നണിയിൽ എടുക്കില്ലെന്നും മാണി വിഭാഗത്തിന് സിപിഎമ്മിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇടുക്കി ലോക്സഭാ സീറ്റും മാണിക്ക് കൊടുക്കുന്നതും പരിഗണനയിലുണ്ട്. കഴിഞ്ഞ തവണ ജോയ്സ് ജോർജാണ് ഇവിടെ മത്സരിച്ച് ജയിച്ചത്. സഭയുടെ പിന്തുണയോടെയായിരുന്നു ജോയ്സ് ജോർജിന്റെ വിജയം. കാഞ്ഞിരപ്പള്ളി ബിഷപ്പുമായി ഏറെ അടുപ്പം ജോയ്സിനുണ്ട്. ഇതെല്ലാം മുതൽക്കൂട്ടാക്കാനാണ് സി.പി.എം തീരുമാനം.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്