കൊച്ചി മെട്രോയ്ക്കായി സ്ഥലം ഏറ്റെടുക്കാൻ ആദ്യം ബീനാ കണ്ണനുമായി കരാർ ഉണ്ടാക്കി; നിയമോപദേശം തേടിയത് കരാർ നിലവിൽ വന്ന് ഒരു മാസത്തിന് ശേഷം: ശീമാട്ടിക്ക് അനുകൂലമായി കലക്ടർ രാജമാണിക്യം ഇടപെട്ടെന്ന ആരോപണം ബലപ്പെടുത്തുന്ന കൂടുതൽ രേഖകൾ പുറത്ത്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കൊച്ചി മെട്രോയ്ക്ക് വേണ്ടി വ്യവസായി ബീനാ കണ്ണന്റെ സ്ഥലം ഏറ്റെടുക്കാൻ ഒരുങ്ങിയ സമയം മുതൽ തന്നെ വിവാദങ്ങൽ ഒന്നിനു പിറകേ മറ്റൊന്നായി ഉയർന്നിരുന്നു. ബീനാ കണ്ണനും ശീമാട്ടിക്കും വേണ്ടി ജില്ലാകലക്ടർ രാജമാണക്യം ചട്ടങ്ങൾ കാറ്റിൽപ്പറത്തിയെന്നായിരുന്നു ആരോപണം. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണവും നടന്നു. എന്നാൽ, കലക്ടറെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോർട്ടാണ് വിജിലൻസ് നൽകിയത്. എന്നാൽ വിജിലൻസ് അന്വേഷണം പ്രഹസനമായിരുന്നു എന്ന് പോലും വിവരാവാകാശ പ്രവർത്തകർ ആരോപിക്കുകയാണ്. ഇതിന് ബലമേകുന്ന രേഖകളും പുറത്തുവന്നു.
കൊച്ചി മെട്രോ സ്ഥല മേറ്റെടുക്കലുമായി ബന്ധപെട്ടു എറണാകുളം ജില്ലാ കലക്ടർ രാജമാണിക്യവും ശീമാട്ടി ഉടമ ബീന കണ്ണനുമായി ഉണ്ടാക്കിയ ഭൂമി കൈമാറ്റ കരാർ മുൻവിധികളോടെ ആയിരുന്നു എന്ന ആരോപണത്തിന് ശക്തിപകരുന്ന രേഖകളാണ് പുറത്തുവന്നത്. അന്തിമ കരാറിൽ ഒപ്പുവെക്കും മുമ്പ് നിയമോപദേശം തേടാതെ വിവാദമായ കരാർ ഉണ്ടാക്കിയ ശേഷം ഒരു മാസം കഴിഞ്ഞാണ് നിയമോപദേശം തേടിയതെന്ന് വ്യക്തമാക്കുന്ന രേഖകളുടെ പകർപ്പാണ് മറുനാടൻ മലയാളിക്ക് ലഭിച്ചത്.
കൊച്ചി മെട്രോ റയിലിനായി ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കാനുള്ള വസ്തു കൈമാറ്റ കരാർ ശീമാട്ടിയുമയി ഒപ്പു വക്കുന്നത് 2015 മെയ് 16ാം തീയതിയാണ്. എന്നാൽ കരാർ വിവാദമാകുമെന്ന് ഭയന്ന് കളക്ടർ ഗവർമെന്റ് അഭിഭാഷകന്റെ നിയമോപദേശം തേടിയത് കരാർ ഒപ്പുവച്ച ശേഷമാണെന്നാണ് വ്യക്തമാകുന്നത്. കളക്ടർ തേടിയ നിയമോപദേശ കത്തിൽ ശീമാട്ടിയുമായി ഒപ്പിടേണ്ട എഗ്രിമെന്റിന്റെ പകർപ്പ് ഗവർമെന്റ് പ്ലീഡർക്കു അയച്ചു കൊടുത്തതായി പറയുന്നു. എന്നാൽ, നിയമോപദേശം തേടും മുമ്പ് ശീമാട്ടിയുമായി കരാർ ജില്ലാ കലക്ടർ രാജമാണിക്യം ഒപ്പിട്ടതായി വ്യക്തമാകുന്നു. ഇത് മെയ് മാസത്തിൽ തന്നെ ഒപ്പിട്ടതായാണ് രേഖകൾ വ്യക്തമാക്കുന്നത്. മെയ് 16ാം തീയതി കാരാർ ഒപ്പിട്ട ശേഷം നിയമോപദേശം തേടിയത് ജൂൺ എ്ട്ടാം തീയ്യതിയാണ്.
എന്നാൽ, അന്തിമ കരാർ ഉണ്ടാക്കിയ ശേഷം എന്തിനാണ് നിയമോപദേശം തേടിയത് എന്നതാണ് സ്വാഭാവിക ചോദ്യം. പിന്നീട് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കരാറിൽ മാറ്റം വരുത്തകയും ഉണ്ടായില്ല. എറണാകുളം ജില്ലാ കലക്ടറേറ്റിൽ നിന്നും ജൂൺ മാസമാണ് ഗവർമെന്റ് അഭിഭാഷകനിൽ നിന്നും വസ്തു കൈമാറ്റ കരാറുമായി ബന്ധപ്പെട്ട നിയമോപദേശം തേടികൊണ്ടുള്ള കത്ത് പോകുന്നത്. കളക്ടർ അയച്ച കത്തിൽ തീയതിയും വർഷവും വ്യക്തമാണ്. C912722014 എന്നാണ് കത്തിന്റെ നമ്പർ. ഈ കത്തിലെ രണ്ടാം പേജിൽ 08/06/2016 എന്ന് കാണുന്നുണ്ട്. നിയമോപദേശത്തിനായി രാജമാണിക്യം ഗവർമെന്റ് പ്ലീഡർക്കു അയച്ച കത്തിന് അന്നേ ദിവസം തന്നെ ഗവർമെന്റ് അഭിഭാഷകൻ മറുപടിയും കൊടുത്തു.
മെയ് മാസത്തിൽ ശീമാട്ടിയുമായി ഉണ്ടാക്കിയ കരാറിന് ജൂൺ മാസത്തിലാണ് ജില്ലാ കളക്ടർ രാജമാണിക്യം ജില്ലാ ഗവർമെന്റ് പ്ലീഡറിൽ നിന്ന് നിയമോപദേശം തേടിയത്. ശീമാട്ടിയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട നിരവധി തർക്കങ്ങൾ ഉണ്ടായിരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ എന്തുകൊണ്ടാണ് കരാർ ഒപ്പിടും മുമ്പ് കലക്ടർ നിയമോപദേശം തേടാത്തത് എന്നതാണ് ചോദ്യം. ഇത് മനപ്പൂർവ്വമോ അല്ലാതെയോ ഉള്ള വീഴ്ച്ചയാണെങ്കിലും തെറ്റാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
മെയ് മാസത്തിൽ ശീമാട്ടിയുമായി ഉണ്ടാക്കിയ കരാറിന് ജൂൺ മാസത്തിലാണ് ജില്ലാ കളക്ടർ രാജമാണിക്യം ജില്ലാ ഗവർമെന്റ് പ്ലീഡറിൽ നിന്ന് നിയമോപദേശം തേടിയത്. നേരത്തെ കരാർ വിവാദമായപ്പോൾ നിയമോപദേശം തേടിയ ശേഷമാണ് കരാർ ഒപ്പിട്ടതെന്നായിരുന്നു രാജമാണിക്യത്തിന്റെ വാദം. എന്നാൽ, രേഖകൾ വ്യക്തമാക്കുന്നത് ഇതിന് വിരുദ്ധമായാണ് അദ്ദേഹം പ്രവർത്തിച്ചതെന്നാണ്.
കഴിഞ്ഞ ദിവസം പുറത്തുവന്ന വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ ശീമാട്ടി ഉടമ ബീന കണ്ണന്റെ മൊഴികളും പല വൈരുദ്ധ്യവും വ്യക്തമാക്കുന്നതായിരുന്നു. അവർ വിജിലൻസിന് നൽകിയ മൊഴിയിൽ താൻ കൊടുത്ത സ്ഥലം മെട്രോ ട്രെയിൻ ഓടിക്കാൻ വേണ്ടി മാത്രമാണെന്നാണ് ബീനാ കണ്ണൻ പറഞ്ഞത്. ശീമാട്ടിയുമായി ഉണ്ടാക്കിയ കരാറിൽ അവ്യക്തത ഉണ്ടെന്നു കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്, ജനറൽ മാനേജർ ചന്ദ്രബാബു, കൊച്ചി മെട്രോ സ്പെഷ്യൽ തഹസിൽദാർ രേണുക എന്നിവരും മൊഴി നൽകിയിരുന്നു. ഈ വിവരങ്ങൾ നേരത്തെ മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു.
ഇപ്പോൾ രാജമാണിക്യം നിയമോപദേശം തേടിയത് കരാർ ഒപ്പിട്ട ശേഷമാണെന്ന് കൂടി വ്യക്തമാകുമ്പോൾ കരാറിന്മേൽ കൂടുതൽ സംശയം ഉയരുകയാണ്. കൃത്യമായി നിയമോപദേശം തേടിയെന്ന വാദവും അപ്രസക്തമാകുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി ഹർജികാരനായ ജി ഗിരീഷ് ബാബുവിന്റെ ആക്ഷേപ ഹർജി പരിഗണിച്ചിരുന്നു തുടർന്നു കേസ് പരിഗണിച്ച മുവാറ്റുപുഴ റ്വിജിലൻസ് കോടതി കേസ് തുടർ വാദത്തിനായി ഈ മാസം നാലാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്.
സർക്കാർ പുറമ്പോക്ക് സ്ഥലം വരെ കൈവശം വച്ച് ശീമാട്ടി അതേസ്ഥലം മെട്രോക്കായി കൊടുത്തു പണം വാങ്ങിയെന്നാണ് ഹർജിക്കാരൻ ജി ഗിരീഷ് ബാബുവിന് വേണ്ടി ഹാജരായ അഡ്വ. കെ സി സുരേഷ് കോടതിയിൽ വാദിച്ചത്. ഇങ്ങനെ ഒരു സംശയം ഉയർന്ന സാഹചര്യത്തിൽ റവന്യൂ വകുപ്പിനെയും കേസിൽ പ്രതിയാക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Stories you may Like
- കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും; മന്ത്രി പി രാജീവ്
- 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിനിൽ; ഇനി വാട്ടർ മെട്രോ വിസ്മയവും
- നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുന്ന കൊച്ചി വാട്ടർ മെട്രോയുടെ വിശേഷങ്ങൾ
- മലയാളികൾക്ക് ഓർമയിൽ കുറിക്കാവുന്ന ഒരുദിവസം
- ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ വൻ വിജയം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍