പാർട്ടിയിൽ നിന്ന് അവധി എടുക്കാൻ കോടിയേരി സന്നദ്ധൻ; മറ്റെന്നാൾ ചേരുന്ന യോഗങ്ങളിൽ നിന്ന് വിട്ടു നിൽക്കാനും സാധ്യത; ബാർ ഡാൻസറുടെ പരാതിയിൽ മകൻ കുടുങ്ങിയെന്ന് ഉറപ്പായപ്പോൾ ഓടിയെത്തിയത് പിണറായിയുടെ അടുത്ത്; അവധി എടുക്കാമെന്ന് അറിയിച്ചപ്പോൾ മുഖ്യൻ നൽകിയത് കാത്തിരിക്കാനുള്ള ഉപദേശം; നാണക്കേടിൽ നിന്ന് തലയൂരാൻ കടുത്ത നടപടി വേണമെന്ന് കേന്ദ്ര നേതൃത്വവും; പുതിയ സെക്രട്ടറിയെ കണ്ടെത്താൻ ആലോചന സജീവം; ബിനോയ് കേസിൽ സിപിഎം പ്രതിരോധത്തിൽ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാൻ കോടിയേരി ബാലകൃഷ്ണൻ സന്നദ്ധത അറിയിച്ചതായി സൂചന. മകൻ ബിനോയ് കോടിയേരിക്കെതിരെ മഹാരാഷ്ട്രാ പൊലീസ് കേസെടുത്തപ്പോൾ തന്നെ പാർട്ടിയിൽ നിന്ന് അവധിയെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനെ കോടിയേരി അറിയിച്ചു. എന്നാൽ താൽകാലം കടുത്ത നടപടികൾ വേണ്ടെന്നായിരുന്നു പിണറായി വിജയൻ നൽകിയ ഉപദേശം. അവധിയെടുത്താൽ പിന്നീട് സെക്രട്ടറി സ്ഥാനവും പോളിറ്റ് ബ്യൂറോ അംഗത്വവുമെല്ലാം തിരിച്ചു കിട്ടുക പ്രയാസമായിരിക്കുമെന്നും പിണറായി വിശദീകരിച്ചു. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി പോളിറ്റ് ബ്യൂറോയിൽ തുടരും വിധം ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം പ്രശ്ന പരിഹാരമാണ് പിണറായി ലക്ഷ്യമിടുന്നത്. കേന്ദ്ര നേതൃത്വം നിലപാട് കടുപ്പിച്ചില്ലെങ്കിൽ കോടിയേരിയെ തുടരാനും അനുവദിക്കും. പകരക്കാനെ കണ്ടെത്താനുള്ള ബുദ്ധിമുട്ടാണ് ഇതിന് കാരണം. കോടിയേരി സ്ഥാനമൊഴിഞ്ഞാൽ സെക്രട്ടറി സ്ഥാനത്തേക്ക് ഏറ്റവും സാധ്യത കൽപ്പിച്ചിരുന്നത് എംവി ഗോവിന്ദനാണ്. എന്നാൽ ആന്തൂർ നഗരസഭയിലെ സാജൻ പാറയിലിന്റെ ആത്മഹത്യ എം വി ഗോവിന്ദനേയും വിവാദത്തിലാക്കി. ഇതോടെ കോടിയേരിയെ കൈവിട്ടാൽ പകരക്കാനെ എങ്ങനെ കണ്ടെത്തുമെന്ന ആശങ്ക പിണറായി വിജയനുണ്ട്.
ബലാത്സംഗ പരാതിയിൽ ബിനോയ് കോടിയേരി എല്ലാ അർത്ഥത്തിലും കുടുങ്ങുകയാണ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ ഓഷിവാര പൊലീസ് ജൂൺ 13 നാണ് കേസെടുത്തത്. ഇതിലെ വിവരങ്ങൾ അറിഞ്ഞപ്പോൾ തന്നെ പ്രശ്നങ്ങൾ തുടങ്ങി. നേരത്തെ യുവതിയുടെ കത്ത് ബിനോയിക്ക് വന്നതും വലിയ ചർച്ചയായി. ഒത്തുതീർപ്പ് സാധ്യതകൾ ഇല്ലാത്തതു കൊണ്ടാണ് ഈ പരാതി പൊലീസിന് ബിനോയ് കൈമാറിയതും. ഭാവിയിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ കണ്ടായിരുന്നു ഇത്. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല. തനിക്കെതിരെയുള്ള ലോബികൾ കേസിൽ ഇടപെട്ടതായി കോടിയേരി കരുതുന്നു. അതുകൊണ്ടാണ് ബിനോയിയ്ക്കെതിരായ പരാതി ഇത്രയധികം ചർച്ചയാക്കിയത്. ദുബായിലെ പണം തട്ടിപ്പ് കേസും ഇത്തരം ഗൂഢാലോചനയുടെ ഫലമാണെന്ന് കോടിയേരി പറഞ്ഞിരുന്നു. എന്നാൽ പ്രതിരോധിക്കാൻ കഴിയാത്ത ആരോപണമാണ് ഇപ്പോൾ ഉയർന്നത്. അതുകൊണ്ട് വിനയാകുമെന്ന് കോടിയേരി തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചത്. കാത്തിരുന്ന് തീരുമാനം എടുക്കാമെന്ന ഉപദേശമാണ് പിണറായി നൽകിയത്. അന്ന് പ്രതീക്ഷിച്ചതിലും അധികം നാണക്കേട് വിവാദം ഉണ്ടാക്കി. ഇതുകൊണ്ട് തന്നെ ഇനി സെക്രട്ടറിയായി തുടരുക പ്രയാസമാണെന്ന് കോടിയേരിയും തിരിച്ചറിയുന്നു.
പിണറായിയുടെ പിൻഗാമിയായി മുഖ്യമന്ത്രി കസേരയാണ് കോടിയേരി ലക്ഷ്യമിട്ടിരുന്നത്. ഇതിന് ഏറ്റ വലിയ തിരിച്ചടിയാണ് മകന്റെ കേസ്. രാഷ്ട്രീയ വനവാസത്തിലേക്ക് ഈ കേസ് തള്ളി വിടും. മാധ്യമങ്ങളെ ഒഴിവാക്കാനാണ് ശാന്തിഗി ആശുപത്രയിൽ ചികിൽസ തേടിയത്. ആശ്രമത്തിന്റെ ഭാഗമായുള്ള ഈ ആയുർവേദ ആശുപത്രിയിൽ എത്തിയതും വിനയായി. പൂജയും പൂമുടലും വീട്ടിലെ ശത്രു സംഹാര പൂജയും പോലെ ഇതും വിവാദത്തിലെത്തി. ഈ സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ നടക്കുന്ന പാർട്ടി സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും കോടിയേരി പങ്കെടുക്കില്ലെന്നാണ് സൂചന. മാധ്യമങ്ങളെ ഒഴിവാക്കാൻ കൂടിയാണ് ഇത്. കോടിയേരി മാറി നിൽക്കുന്ന സാഹചര്യത്തിൽ യോഗം മാറ്റി വയ്ക്കാനും സാധ്യത ഏറെയാണ്. ഇക്കാര്യത്തിൽ എല്ലാം എകെജി സെന്ററിൽ സർവ്വത്ര ആശയക്കുഴപ്പമാണ്. ശാന്തിഗിരിയിൽ സുഖചികിൽസയിലാണ് കോടിയേരി എന്നാണ് പുറത്തു വരുന്ന വിവരം. അതുകൊണ്ട് തന്നെ സംസ്ഥാന സമിതി വിളിച്ചാൽ അത് പുതിയ പ്രശ്നമായി മാറും. യോഗം വിളിച്ച സെക്രട്ടറി സുഖചികിൽസയ്ക്ക് പോയെന്ന വാദങ്ങളും ചർച്ചയാകും. സിപിഎമ്മിന്റെ ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാന സെക്രട്ടറിയുടെ വ്യക്തിപരമായ വിഷയങ്ങൾ പാർട്ടിയെ ബാധിക്കുന്നത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിനോയിക്കെതിരെ ഐപിസി 376, 376(2) ( ബലാൽസംഗം), 420 (വഞ്ചന), 504( മനപ്പൂർവം അപമാനിക്കൽ), 506 (ഭീഷണി) തുടങ്ങിയ വകുപ്പുകളാണ് മഹാരാഷ്ട്രാ പൊലീസ് ചുമത്തിയിട്ടുള്ളത്. ഇതിൽ പാർട്ടിക്കും പരാതി കിട്ടിയിരുന്നു. ഇതോടെ വിഷയം എങ്ങനേയും പറഞ്ഞ് തീർക്കാനും ശ്രമം നടന്നു. എന്നാൽ ഒന്നും നടന്നില്ല. ഇതോടെ തന്നെ പ്രശ്നം വഷളാകുമെന്ന് കോടിയേരിയും ഭാര്യയയും തിരിച്ചറിഞ്ഞിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിലെ വാർത്തയുടെ പിന്നാലെ മലയാള മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു. ബ്ലാക് മെയിൽ വാദമുയർത്തി പ്രതിരോധിക്കാൻ ബിനോയ് ശ്രമിച്ചു. എന്നാൽ ഡി എൻ എ ടെസ്റ്റും മറ്റും പ്രശ്നമാകുമെന്ന ചർച്ചയും സജീവമായി. ഇതോടെ കൈവിട്ട കളിയാണ് നടക്കുന്നതെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് മൂന്ന് ദിവസം മുമ്പ് കോടിയേരിയും ഭാര്യയും ശാന്തിഗിരി ആശ്രമത്തിൽ എത്തിച്ചത്. ബിജെപി നേതൃത്വത്തെ ഉപയോഗിച്ച് കേസ് തേച്ച് മാച്ച് കളയാനും ചില നീക്കമുണ്ടായി. ഇതൊന്നും ഫലം കണ്ടില്ല. വിഷയത്തിൽ ഇടപെടരുതെന്ന് ബന്ധപ്പെട്ട ബിജെപി നേതാക്കൾക്ക് ആർഎസ്എസ് നേതൃത്വം താക്കീതും നൽകി. ഇതോടെയാണ് ബിനോയിയുടെ കുരുക്ക് മുറുകിയതും.
മകനെ രക്ഷിക്കാനുള്ള നീക്കം പാളിയെന്ന് ഉറപ്പായപ്പോൾ കോടിയേരി ഓടിയെത്തിയത് പിണറായിയെ കാണാനായിരുന്നു. അവധിയെടുക്കാമെന്ന് മുഖ്യനോട് പറഞ്ഞപ്പോൾ ലഭിച്ചത് തൽകാലം വേണ്ടെന്ന ഉപദേശമാണെങ്കിലും സെക്രട്ടറി സ്ഥാനത്തിന് വെല്ലുവിളി ഉയരുമെന്ന് കോടിയേരി അപ്പോഴെ തിരിച്ചറിഞ്ഞിരുന്നു. ബീഹാറുകാരിയായ ബാർ ഡാൻസറുടെ ആരോപണം തകർക്കുന്നത് കോടിയേരിയുടെ രാഷ്ട്രീയ മോഹങ്ങൾ ആണെന്ന സൂചനയാണ് സിപിഎം കേന്ദ്രങ്ങളും നൽകുന്നത്. പാർട്ടിയുടെ ദൈനംദിന പ്രവർത്തനത്തെ സ്വാധീനിക്കുന്ന തരത്തിലേക്ക് വിവാദം മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കോടിയേരിയുടെ വിവാദത്തിൽ പാർട്ടിക്കും അധിക നാൾ ഒളിച്ചു കളിക്കാൻ കഴിയില്ല. ശബരിമല വിവാദം പാർട്ടിയെ ബാധിച്ചിട്ടുണ്ട്. ആറിടത്ത് ഉപതെരഞ്ഞെടുപ്പും വരുന്നു. അതുകൊണ്ട് ത്ന്നെ കരുതലോടെ തീരുമാനം എടുക്കാനാണ് പിണറായി ശ്രമിക്കുന്നത്.
ലൈംഗികാരോപണ കേസിൽ ബിനോയ് കോടിയേരിക്കെതിരെ തെളിവുണ്ടെന്ന് മുംബൈ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പരാതി നൽകിയ യുവതിയുടെ മൊഴിയെടുത്തു. മുംബൈ ഒഷിവാര സ്റ്റേഷനിലെത്തിയാണ് മൊഴി നൽകിയത്. ബിനോയിയും യുവതിയും ഒരുമിച്ച് താമസിച്ചതിന്റെ തെളിവ് ലഭിച്ചു. ഫ്ളാറ്റിലും ഹോട്ടലിലും ഇരുവരും ഒരുമിച്ച് താമസിച്ചുവെന്ന് പൊലീസ്. യുവതിയിൽനിന്ന് കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിക്കും. അതേസമയം, ബിനോയി കോടിയേരിയെ കണ്ടെത്താൻ മുംബൈ പൊലീസിന് ഇതുവരെ സാധിച്ചില്ല. ഇന്നലെ കണ്ണൂരിലെത്തിയ അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിക്ക് നോട്ടിസ് നൽകി. തലശേരി കോടിയേരിയിലെ വീട്ടിലെത്തിയാണ് നോട്ടിസ് നൽകിയത്. ഒളിച്ചുകളി തുടരുന്നതിനാൽ കടുത്ത നടപടികളിലേക്ക് മുബൈ പൊലീസ് നീങ്ങിയേക്കും. ഇത് മനസ്സിലാക്കിയാണ് കോടിയേരിയുടെ നീക്കങ്ങളും.
ഇന്നലെ കണ്ണൂരിലെത്തിയെ അന്വേഷണ ഉദ്യോഗസ്ഥർ ന്യൂ മാഹി പൊലീസ് സ്റ്റേഷനിൽ എത്തിയതിന് ശേഷമാണ് ബിനോയ് കോടിയേരിയുടെ വീട്ടിലേക്ക് പോയത്. തലശേരി കോടിയേരിയിലുള്ള വീട്ടിലെത്തി നോട്ടിസ് നൽകുകയായിരുന്നു. ബിനോയി വീട്ടിലുണ്ടായിരുന്നില്ല. മൂഴിക്കരയിലെ വീട്ടിലും ഉദ്യോഗസ്ഥർ അന്വേഷണം നടത്തി. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്നാണ് നിർദ്ദേശം. നിരവധി തവണ ബിനോയ് കോടിയേരിയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ബിനോയിയെ കണ്ടെത്തുന്നതടക്കമുള്ള കേസിന്റെ തുടർ നടപടികൾക്ക് കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. മാധ്യമങ്ങളോട് സംസാരിക്കരുത് എന്നതടക്കമുള്ള കർശന നിർദ്ദേശങ്ങൾ മംബൈയിൽ നിന്നെത്തിയ ഉദ്യോഗസ്ഥർക്ക് കേരള പൊലീസും നൽകിയിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കാനുള്ള സാധ്യതയുള്ളതിനാൽ ബിനോയി കോടിയേരി മുൻകൂർ ജാമ്യാപേക്ഷ നൽകിയേക്കുമെന്നും സൂചനയുണ്ട്.
ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡന പരാതിയിൽ കേന്ദ്ര നേതാക്കൾ പ്രതികരിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഡൽഹിയിൽ ചേർന്ന അവെയ്ലബിൾ പൊളിറ്റ് ബ്യൂറോയ്ക്ക് ശേഷമാണ് സിപിഎം തീരുമാനം. മാധ്യമവാർത്തകളെ കുറിച്ച് മാത്രമേ നേതാക്കൾക്ക് അറിവുള്ളുവെന്നും പിബി യിൽ നേതാക്കൾ അറിയിച്ചു. പാർട്ടി നേതൃസ്ഥാനമോ, പാർലമെന്ററി പദവിയോ വഹിക്കാത്ത സ്വകാര്യ വ്യക്തിക്കെതിരെ ഉയർന്ന ആരോപണത്തിൽ പാർട്ടി പ്രതികരിക്കേണ്ട സാഹചര്യമില്ലെന്നാണ് സിപിഎം ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഇതും കോടിയേരിയെ സംരക്ഷിക്കില്ലെന്ന സൂചന പാർട്ടി നൽകുന്നതിന് തെളിവാണ്.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- സിപിഎമ്മിന്റെ താത്വിക-രാഷ്ട്രീയ പ്രചരണോപാധി മുന്നിലെ മാറ്റം അറിയാതെ പോകുമ്പോൾ
- സഖാവിനെ ഓർമ്മിക്കാൻ പിണറായി തലശ്ശേരിയിൽ എത്തും
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്