പ്രലോഭനത്തിൽ വീഴാത്ത അന്വേഷണ ഉദ്യോഗസ്ഥൻ; നജീബും സഹദുള്ളയും സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാനും വിലങ്ങ് വീഴുമെന്നായപ്പോൾ രക്ഷകനായി അവതരിച്ചത് പിണറായിയുടെ ഉപദേശകനോ? ആശുപത്രിയുടെ ഡയറക്ടർ ബോർഡിൽ നിന്ന് രാജിവച്ചെങ്കിലും ശ്രീവാസ്തവയുടെ മനസ്സ് മുതലാളിമാർക്കൊപ്പം; കിംസ്-ബെൽറോസ് ആശുപത്രി തട്ടിപ്പ് കേസ് അട്ടിമറിച്ച് ഉന്നത ഇടപെടൽ; ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയെ വൈക്കത്തേക്ക് പറത്തിയത് പ്രമുഖരുടെ അറസ്റ്റ് ഒഴിവാക്കാനോ?
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കിംസ്-ബെൽറോസ് ആശുപത്രിയുമായി ബന്ധപ്പെട്ട് കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ കേസ് അട്ടിമറിക്കാൻ സർക്കാർ തലത്തിൽ ഗുഡ നീക്കം. പരാതിയിൽ കിംസ് ആശുപത്രി ശൃംഖലയുടെ മേധാവികൾക്കും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഉന്നതോദ്യോഗസ്ഥർക്കുമെതിരേ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരുന്നു. കോട്ടയം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് എസ്പി. സാബു മാത്യു പ്രാഥമിക വിവര റിപ്പോർട്ട് സമർപ്പിച്ചത്. ഈ കേസാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ് പിയെ സ്ഥലം മാറ്റി അട്ടിമറിക്കാൻ നീക്കം നടക്കുന്നത്. കോട്ടയം ക്രൈംബ്രാഞ്ചിലെ ഡിവൈഎസ് പിയായ സുനിൽകുമാർ സിജിയായിരുന്നു അന്വേഷണം നടത്തിയത്. ആരുടേയും പ്രലോഭനങ്ങളിൽ വീഴാതെ അന്വേഷണവുമായി മുമ്പോട്ട് പോയി. ഇത് മനസ്സിലാക്കിയാണ് വൈക്കത്തെ ഡിവൈഎസ്പിയായി സുനിൽകുമാറിനെ സർക്കാർ മാറ്റിയത്.
ക്രൈംബ്രാഞ്ചിലെ ഉന്നതർ പോലും അറിയാതെയാണ് ഈ മാറ്റം. കേസ് അന്വേഷണങ്ങളെ ബാധിക്കുമെന്നതിനാൽ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരുടെ മാറ്റരുതെന്ന അഭ്യർത്ഥന പോലും സർക്കാർ മാനിച്ചില്ല. ആറു മാസം മുമ്പ് ക്രൈംബ്രാഞ്ചിലെത്തിയ ഉദ്യോഗസ്ഥനാണ് കിംസ് ഫയൽ തുറന്നപ്പോൾ അതിവേഗം വൈക്കത്തേക്ക് പറക്കുന്നത്. പകരം ഡിവൈഎസ്പിയെ ക്രൈംബ്രാഞ്ചിന് നൽകിയിട്ടുമില്ല. ഇതോടെ കിംസ് കേസിന് അന്വേഷണ ഉദ്യോഗസ്ഥൻ ഇല്ലാതാവുകയും ചെയ്യും. കേസ് എങ്ങനേയും ഒതുക്കി തീർക്കാൻ പ്രതികൾക്ക് അവസരമൊരുക്കാനാണ് ഇത്.
കിംസ്-ബെൽറോസ് ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. എം.ഐ. സഹദുള്ള, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഇ.എം. നജീബ്, ജി. വിജയരാഘവൻ, സുഹറ പടിയത്ത്, മുഹമ്മദ് സാലിക്കുഞ്ഞ്, ജോസ് തോമസ്, സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ സലിം ഗംഗാധരൻ, മാനേജിങ് ഡയറക്ടർ വി.ജി. മാത്യു തുടങ്ങിയവരാണ് എതിർകക്ഷികൾ. ഇവരെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് സുനിൽകുമാർ കടക്കുന്നതായി സൂചന വന്നിരുന്നു. ഇതോടെയാണ് മാറ്റം. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 409 (വിശ്വാസലംഘനം), 420 (വഞ്ചന), 467 (വ്യാജരേഖ ചമയ്ക്കൽ), 468 (വഞ്ചിക്കാൻ ലക്ഷ്യമിട്ട് വ്യാജരേഖ തയാറാക്കൽ), 471 (വ്യാജരേഖ യഥാർഥമെന്ന തരത്തിൽ ഉപയോഗിക്കൽ), 120ബി (ക്രിമിനൽ ഗൂഢാലോചന) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. അതുകൊണ്ട് തന്നെ ജാമ്യമില്ലാ കേസിൽ കിംസിലെ ഉന്നതർ അകത്താകേണ്ട സ്ഥിതി വരുമായിരുന്നു. കിംസിൽ പൊലീസ് ഉപദേശകനായ രമൺ ശ്രീവാസ്തവ ഡയറക്ടറായിരുന്നു. കേസ് വന്നതോടെ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു. ശ്രീവാസ്തവയുടെ ഇടപെടലാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ സ്ഥലം മാറ്റത്തിന് കാരണമെന്ന ആരോപണം സജീവമാണ്.
കോട്ടയം കുടമാളൂരിൽ ബെൽറോസ് ആശുപത്രിക്കു തുടക്കമിട്ട ജൂബി ദേവസ്യ, പത്നി ബെവിസ് തോമസ് ദമ്പതികൾ നൽകിയ പരാതിയിലാണു നടപടി. കിംസ്-ബെൽറോസ് ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. എം.ഐ. സഹദുള്ള, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഇ.എം. നജീബ്, ജി. വിജയരാഘവൻ, സുഹറ പടിയത്ത്, മുഹമ്മദ് സാലിക്കുഞ്ഞ്, ജോസ് തോമസ്, സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ സലിം ഗംഗാധരൻ, മാനേജിങ് ഡയറക്ടർ വി.ജി. മാത്യു തുടങ്ങിയവരാണ് എതിർകക്ഷികൾ.കിംസ് ആശുപത്രി ശുംഖലയുടെ ഓഹരികൾ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള (ഐ.പി.ഒ) നടപടികളുമായി മാനേജ്മെന്റ് മുന്നോട്ടു പോകുന്നതിനിടെയാണ് സ്ഥാപനത്തിന്റെ തലപ്പത്തുള്ളവർക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. ഇത് കിംസ് ഗ്രൂപ്പിന് വലിയ തിരിച്ചടിയായി. വിവാദം ഉറപ്പാകുമെന്നതിനാൽ രമൺ ശ്രീവാസ്തവ കിംസിലെ ഡയറക്ടർ സ്ഥാനം ഒഴിയുകയും ചെയ്തു. എങ്കിലും പ്രതികളുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാരുമായും ഇഎം നജീബിന് അടുത്ത ബന്ധമുണ്ട്. ചെയർമാനായ സഹദുള്ളയാകട്ടെ നജീബിന്റെ ജേഷ്ഠനും. കെപിസിസി മുൻ അധ്യക്ഷൻ എംഎം ഹസന്റെ അടുത്ത ബന്ധു കൂടിയാണ് സഹദുള്ള.
തങ്ങൾക്ക് അന്യായ ലാഭവും പരാതിക്കാർക്ക് അന്യായ നഷ്ടവും വരുത്തണമെന്ന ഉദ്ദേശ്യത്തോടെ പ്രതികൾ കുറ്റകരമായ ഗൂഢാലോചന നടത്തുകയും മറ്റും ചെയ്തെന്നാണ് എഫ്.ഐ.ആറിന്റെ ഉള്ളടക്കം. കുടമാളൂരിലുള്ള ബെൽറോസ് ആശുപത്രിയുടെ 55 ശതമാനം ഓഹരികൾ കരാർ പ്രകാരം ഒന്നു മുതൽ ആറുവരെ പ്രതികൾ സ്വന്തമാക്കിയിരുന്നു. ഇവർ സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖകൾ തയാറാക്കുകയും ബാങ്കിന്റെ തിരുവനന്തപുരം ശാഖയിൽനിന്ന് 43 കോടി രൂപ വായ്പയെടുക്കുകയും ചെയ്തു. കോട്ടയം കിംസ്-ബെൽറോസ് ആശുപത്രിയുടെ വികസനത്തിനെന്ന പേരിൽ വായ്പയെടുത്ത തുക ബാങ്കിൽ തിരിച്ചടയ്ക്കാതെ പരാതിക്കാർക്ക് 63 കോടിയോളം രൂപ നഷ്ടമാക്കി. പ്രതികൾ പരസ്പരം സഹകരിച്ചാണ് വഞ്ചന നടത്തിയതെന്നും എഫ്.ഐ.ആറിൽ പറയുന്നു.
ക്രൈംബ്രാഞ്ച് കോട്ടയം ഡിവൈ.എസ്പി.യായിരിക്കെ സുനിൽകുമാർ നടത്തിയ പ്രാഥമികാന്വേഷണത്തിൽ നാലു കോടി രൂപയുടെ സംശയകരമായ ഇടപാടുകൾ കണ്ടെത്തിയിരുന്നു. പരാതിയുടെ വ്യാപ്തിയും സങ്കീർണതയും കണക്കിലെടുത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതാകും ഉചിതമെന്നായിരുന്നു കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ശിപാർശ. കേസ് രജിസ്റ്റർ ചെയ്യാൻ വൈകുന്നതു ചൂണ്ടിക്കാട്ടി ജൂബി ദേവസ്യ ഹൈക്കോടതിയെ സമീപിക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കു പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് കോടതിയിൽ എഫ്.ഐ.ആർ. സമർപ്പിച്ചത്.
കോട്ടയം കുടമാളൂരിലെ ബെൽറോസ് ആശുപത്രി 2013-ലാണ് കിംസ് ആശുപത്രി ഗ്രൂപ്പുമായി സംയുക്ത സംരംഭത്തിൽ ഏർപ്പെട്ടത്. കടുത്ത വഞ്ചനയ്ക്ക് ഇരയായെന്നും തങ്ങളറിയാതെ കിംസ്-ബെൽറോസ് ആശുപത്രിയുടെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്കിൽനിന്ന് 43 കോടി രൂപ വായ്പയെടുത്ത് കിംസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളിലേക്കു വഴിതിരിച്ചുവിട്ടെന്നുമാണു ജൂബി-ബെവിസ് ദമ്പതികളുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് ജൂബി ദേവസ്യ നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലുമുണ്ട്.28 വർഷത്തെ പ്രവാസജീവിതത്തിലെ മുഴുവൻ സമ്പാദ്യത്തിനു പുറമേ വായ്പയെടുത്ത പണവും ഉപയോഗിച്ച് ആശുപത്രി സംരംഭം തുടങ്ങിയ ദമ്പതികളെ കിംസ് ആശുപത്രി ഗ്രൂപ്പ് ആസൂത്രിതമായി വഞ്ചിച്ചെന്നാണു പരാതിയിലെ അടിസ്ഥാന ആരോപണം.
ദീർഘകാലം അമേരിക്കയിലായിരുന്ന ജൂബി ദേവസ്യയും പത്നി ബേവിസ് തോമസും 2010-ലാണ് ബെൽറോസ് ആശുപത്രിക്കു തുടക്കമിട്ടത്. രണ്ടര ഏക്കർ സ്ഥലത്ത് അര ലക്ഷത്തോളം ചതുരശ്ര അടി കെട്ടിടം നിർമ്മിച്ചാണ് ആശുപത്രി തുടങ്ങിയത്. ആശുപത്രി വികസനവും മികച്ച നടത്തിപ്പും ലക്ഷ്യമിട്ടാണു കിംസ് ഗ്രൂപ്പുമായി സഹകരിച്ചത്.സ്ഥാപക ദമ്പതികൾക്ക് 45 ശതമാനവും കിംസ് ഗ്രൂപ്പിന് 55 ശതമാനവും ഓഹരി പങ്കാളിത്തമായിരുന്നു തുടക്കത്തിലെ കരാർ. ഡയറക്ടർ ബോർഡിലെ മേൽക്കെ ഉപയോഗിച്ച് ചെയർമാൻ അടക്കമുള്ളവർ ഓഹരി പങ്കാളിത്ത ക്രമം മാറ്റിമറിച്ചെന്നും വൻ നിക്ഷേപം നടത്തിയെന്ന വ്യാജേന തങ്ങളുടെ ഓഹരി പങ്കാളിത്തം നാമമാത്രമായി വെട്ടിക്കുറച്ചെന്നും ജൂബി ദേവസ്യ പറയുന്നു.
കോട്ടയത്തെ ആശുപത്രിക്കു പുതിയ കെട്ടിടം നിർമ്മിക്കുന്നത് അടക്കമുള്ള പദ്ധതികൾക്കെന്ന പേരിലാണ് സൗത്ത് ഇന്ത്യൻ ബാങ്കിൽനിന്നു 43 കോടി രൂപ വായ്പയെടുത്തത്. വർഷങ്ങൾ കഴിഞ്ഞിട്ടും പുതിയ കെട്ടിടം നിർമ്മിച്ചിട്ടില്ലെന്നത് പണം തിരിമറിയുടെ ഉദാഹരണമായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പണം ചെലവാക്കിയെന്നു സ്ഥാപിക്കാനായി കോട്ടയത്തെ ആശുപത്രിയിലേക്ക് ഉപകരണങ്ങൾ വാങ്ങിയെന്നു വ്യാജ രേഖകൾ ചമച്ചെന്നും കോട്ടയത്തെത്തിച്ചത് കിംസിന്റെ വിവിധ ആശുപത്രികളിൽനിന്നുള്ള പഴയ ഉപകരണങ്ങളാണെന്നും പരാതിയിലുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്