രാജമാണിക്യം മടങ്ങിവരും മുമ്പ് കെഎസ്ആർടിസി മുച്ചൂടും മുടിക്കാൻ അച്ചാരം വാങ്ങിയത് ആര്? സ്വകാര്യ മുതലാളിമാർക്ക് മുമ്പിൽ തോറ്റ് കൊണ്ടിരിക്കുന്ന പഴയ കാലം മാറ്റിയ പ്രഗത്ഭ അഭിഭാഷകരെ മാറ്റി ഉത്തരവിറക്കിയത് രാജമാണിക്യത്തിന്റെ നിർദ്ദേശപ്രകാരം ഇറങ്ങിയ ഉത്തരവ് രണ്ടാം ദിവസം തിരുത്തി; ധൃതിപിടിച്ച മാറ്റം കെഎസ്ആർടിസി ബസ് മുതലാളിമാർക്ക് വേണ്ടി കോടതിയിൽ തോറ്റു കൊടുക്കാൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാന ഖജനാവിന് എന്നും ബാധ്യതകൾ വരുത്തുന്ന കെഎസ്ആർടിസിയെ എങ്ങനെ കരകയറ്റാം എന്ന ചിന്തയിലാണ് ധനമന്ത്രി തോമസ് ഐസക്കും കോർപ്പറേഷൻ എംഡി രാജമാണിക്യവും. തൊഴിലാളി സംഘടനകളുടെ കടുംപിടുത്തത്തിൽ നട്ടം തിരിയുന്ന പ്രസ്ഥാനത്തെ കരകയറ്റാൻ വേണ്ടി വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചപ്പോഴും അതെല്ലാം പല എതിർപ്പുകളാൽ തട്ടിത്തകരുന്ന അവസ്ഥയാണ് ഉണ്ടായത്. ഏറ്റവും ഒടുവിൽ ഡബിൾ ഡ്യൂട്ടി സംവിധാനത്തിൽ പരിഷ്ക്കരണം കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ അതിനോടും മുഖം തിരിഞ്ഞു നിൽക്കുകയാണ് തൊഴിലാളികൾ. സ്വകാര്യ ബസ് ലോബിയുടെ ഭീഷണി അതിജീവിക്കാൻ വേണ്ടി വേണ്ടി കോടതിയിൽ സമർത്ഥമായി വാദിക്കുന്ന ഒരു അഭിഭാഷകക സ്ഥാപനത്തെയും രാജമാണിക്യം ഇടപെട്ട് തുടരാൻ അനുവദിച്ചിരുന്നു. ഈ സ്ഥാപനം നല്ലവിധത്തിൽ കേസുകൾ നടത്തിവരികയും ചെയ്തു. കെഎസ്ആർടിസിയുടെ റൂട്ട് കേസുകൾ വിജയിപ്പിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ വിജയിക്കാൻ തുടങ്ങിയ സ്ഥാപനത്തെ പടിയിറക്കിയിരിക്കയാണ് വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. രാജമാണിക്യം സ്ഥലത്തില്ലാത്ത വേളയിൽ പകരം ചുമതലയുള്ള ഉദ്യോഗസ്ഥനാണ് പുതിയ ഉത്തരവ് ഇറക്കിയത്.
സ്വകാര്യ ബസ് ലോബിക്കെതിരെ പോരാടി ശക്തി തെളിയിച്ചവരെ പടിയിറക്കാനുള്ള മന്ത്രിയുടെ നീക്കം സംശയത്തിലായിട്ടുണ്ട്. റൂട്ടു കേസുകൾ വാദിച്ചു ജയിച്ച ചാക്കോയെയും പ്രമുഖ അഭിഭാഷക സ്ഥാപനമായ മേനോൻ ആൻഡ് പൈയെയാണ് സർക്കാർ പുറത്താക്കി കൊണ്ട് ഉത്തരവിറക്കിയത്. അടിയന്തരിമായി ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ സ്വകാര്യ ബസ് ലോബിയുടെ സമ്മർദ്ദവും ചില രാഷ്ട്രീയ തൽപ്പര്യങ്ങളും ഉണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. ഇവരെ നിലനിർത്തണമെന്ന് കാണിച്ച് എം ഡിയായ രാജമാണിക്യം രണ്ട് ദിവസം മുമ്പ് പുറത്തിറക്കിയ ഉത്തരവ് അതിവേഗം റദ്ദാക്കി കൊണ്ടാണ് ഉത്തരവിറങ്ങിയത്. കെഎസ്ആർടിസിക്കു നാശകരമായ ദീർഘദൂര സ്വകാര്യ ബസുകൾ റദ്ദാക്കണമെന്ന നിർദ്ദേശത്തിന് പിന്നാലെയാണ് സർക്കാർ നടപടി കൈക്കൊണ്ടത്.
കെഎസ്ആർടിസിയുടെ കലക്ഷൻ വർദ്ധിപ്പിക്കുന്നതിനായി രാജമാണിക്യം എടുത്ത ചില തീരുമാനങ്ങൾ ഗതാഗതമന്ത്രിയുടെ മലബാറിലെ സ്വകാര്യ ബസ് ലോബിക്കും കടുത്ത തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിൽ 241 സൂപ്പർ ക്ലാസ്സ് റൂട്ട് ബസ് കേസും 31 ദേശസാൽകൃത റൂട്ടുകളിലെ സ്വകാര്യ ബസ് പെർമിറ്റ് കേസും അതിനിർണ്ണായകമാകുന്ന സാഹചര്യത്തിൽ കേസുകളിൽ യാതൊരു വിട്ടു വീഴ്ച്ചയ്ക്കും സമ്മതിക്കാത്ത ഏറ്റെടുക്കണമെന്ന നിലപാട് സ്വീകരിച്ച അഭിഭാഷരെയാണ് സർക്കാർ അടിയന്തിരമായി പുറത്താക്കിയത്. ഹൈക്കോടതിയിലെ അഭിഭാഷകരെ അടിയന്തിരമായി പുറത്താക്കിയത് കെഎസ്ആർടിസി റൂട്ടു കേസുകളെ ബാധിക്കും.
ഹൈക്കോടതിയിലെ ഏറ്റവും അറിയപ്പെടുന്ന അഭിഭാഷക സ്ഥാപനമാണ് മേനോൻ ആൻഡ് പൈ. നിരവധി കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ ഹൈക്കോടതിയിലെ അഭിഭാഷകരാണ് മേനോൻ ആൻഡ് പൈ. ഹൈക്കോടതിയിലെ നിരവധി ജഡ്ജിമാർ ഈ സ്ഥാപനത്തിൽ പ്രവർത്തിച്ചവരാണ്. കേസുകളുടെ ബാഹുല്യം മൂലം നിരവധി കേസുകളിൽ കെഎസ്ആർടിസി ചെയർമാൻ തന്നെ നേരിട്ടു ഹാജരായി ഹൈക്കോടതി തിണ്ണയിൽ ദിവസം മുഴുവൻ കാത്തു നിൽക്കേണ്ടി വന്ന അവസ്ഥയിലായിരുന്നു കെഎസ്ആർടിസിയുടെ അഭിഭാഷകനായി മേനോൻ ആൻഡ് പൈയെ രണ്ട് വർഷം മുൻപ് നിയമിച്ചത്. അതിനു ശേഷം നിരവധി കേസുകളിൽ കെഎസ്ആർടിസിയാണ് ജയിക്കുന്നത്. ജീവനക്കാരെ സംബന്ധിച്ച നിരവധി കേസുകളിൽ കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരുടെ തൊഴിലാളി യൂണിയൻ താൽപ്പര്യമുള്ള നിലപാടുകളെടുക്കാൻ വിസമ്മതിച്ചത് കെഎസ്ആർടിസിയും മേനോൻ ആൻഡ് പൈ സ്ഥാപനവുമായി അകൽച്ചയുണ്ടാക്കിയിരുന്നു. ഒരു ഘട്ടത്തിൽ ഇവരെ ഒഴിവാക്കാൻ നിർദ്ദേശം എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ഭാഗത്തു നിന്നുണ്ടായിട്ടും രാജമാണിക്യം അത് അംഗീകരിച്ചില്ല. തുടർന്നാണ് ഇവരെ തുടരാൻ അനുവദിച്ച് ഉത്തരവിറങ്ങിയത്.
രാജമാണിക്യത്തിന്റെ ഉത്തരവ്
കേസുകൾ വിജയിക്കാൻ നല്ല അഭിഭാഷക സ്ഥാപനം വേണമെന്ന നിലപാടിലായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് ഈ അഭിഭാഷ സ്ഥാപനത്തി നിലനിർത്താൻ വേണ്ടി തീരുമാനം കൈക്കൊണ്ടതും. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ഏറെ പ്രധാന്യമേറിയ കോടതി വിധിയായിരുന്നു 241 സൂപ്പർ ക്ലാസ്സ് ദേശസാൽകൃത വിധിയും 31 റൂട്ടിലെ സ്വകാര്യ ബസ് സർവ്വീസുകളെ സംബന്ധിച്ച വിധിയും. സ്വകാര്യ ബസ് ലോബിയുടെ വൻ സ്വാധീനത്തിനു വഴങ്ങാതെ ഏറെ ശക്തമായി കെഎസ്ആർടിസിക്കു വേണ്ടി ഹൈക്കോടതിയിൽ റൂട്ടു കേസുകൾ വാദിച്ചത്. അഡ്വ. പി. സി. ചാക്കോയായിരുന്നു. ഈ രണ്ടു സുപ്രധാന കേസുകളും വിജയിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു.
അതുകൊണ്ട് തന്നെ ചാക്കോയെ നിലനിർത്തി കൊണ്ടും അഡ്വ. ജോയ് ജോർജ്ജ്, അഡ്വ. പി പി സോമൻ നായർ എന്നിവരെ സ്റ്റാൻഡിങ് കൗൺസിൽ സ്ഥാനത്തു നിന്നും ഒഴിവാക്കുകയും ചെയ്തു കൊണ്ടായിരുന്നു എംഡിയുടെ ഉത്തരവ്. എന്നാൽ, ഈ ഉത്തരവ് മന്ത്രി ഇടപെട്ട് റദ്ദാക്കി വീണ്ടും ഇറക്കിയപ്പോൾ മേനോൻ ആൻ പൈ വിഭാഗം പുറത്തായി. ഇത് കൂടാതെ സർക്കാർ ഇടപെടലിൽ വിവാദമായ തീരുമാനവും ഉണ്ടായി. അഡ്വ. ടി പി സാജനെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസിലായി നിയമിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. എൻസിപിയുടെ ദേശീയ ജനറൽ സെക്രട്ടറി ടി പി പീതാംബരൻ മാസ്റ്ററുടെ മകനാണ് സാജൻ. ബന്ധു നിയമനത്തിന്റെ പേരിൽ ഏറെ വിവാദത്തിലായ സർക്കാറിൽ തന്നെയാണ് വീണ്ടും ബന്ധു നിയമന വിവാദം ഉണ്ടായിരിക്കുന്നത്. അതേസമയം മകന് മതിയായ യോഗ്യത ഉണ്ടെന്നാണ് പീതാംബരൻ മാസ്റ്ററുടെ പ്രതികരണം.
ഈമാസം എട്ടാം തീയ്യതിയാണ് രാജമാണിക്യം മേനോൻ ആൻ പൈയിലെ അഭിഭാഷകൻ ചാക്കോയെ നിലനിർത്തിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. അഡ്വ. ജോയ് ജോർജ്ജ്, അഡ്വ. പി പി സോമൻ നായർ എന്നിവരെ സ്റ്റാൻഡിങ് കൗൺസിൽ സ്ഥാനത്തു നിന്നും ഒഴിവാക്കിയെന്നു സാജനെ നിയമിച്ചെന്നുമുള്ള വിവരം ഈ ഉത്തരവിലുണ്ടായിരുന്നു. എന്നാൽ, രാജമാണിക്യം സ്ഥലത്തില്ലാത്ത വേളയിൽ എംഡിക്ക് വേണ്ടി എക്സിക്യൂട്ടീവ് ഡയറക്ടറുടേതായാണ് ഉത്തരവിറങ്ങിയത്. ഇതിൽ പി സി ചാക്കോയെ ഒഴിവാക്കി ജോൺ മാത്യുവിനെ നിയമിച്ചുവെന്നും വ്യക്തമാക്കുന്നു. രാജമാണിക്യം സ്ഥലത്തില്ലാത്തപ്പോൾ ഇറക്കിയ ഉത്തരവാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.
രാജമാണിക്യത്തിന്റെ ഉത്തരവ് അട്ടിമറിച്ച് ഇറക്കിയ രണ്ടാമത്തെ ഉത്തരവ്
ഏറെ സ്വാധീനമുള്ള വൻകിട ബസ് ഉടമകളുടെ സൂപ്പർ ക്ലാസ്സ് സ്വകാര്യ ബസ് പെർമിറ്റുകൾ കെഎസ്ആർടിസി പടിപടിയായി ഏറ്റെടുത്തു തുടങ്ങിയത് സ്വകാര്യ ബസ് ലോബിയെ ഏറെ പ്രതിസന്ധിയാലാക്കിയിരുന്നു. സുപ്രീം കോടതി പോലും ഈ കേസുകളിലെ ഹൈക്കോടതി വിധി ശരി വച്ചതോടെ സ്വകാര്യ ബസുകൾക്ക് അവരുടെ പെർമിറ്റുകൾ ഒന്നൊന്നായി നഷ്ടപ്പെടുകയായിരുന്നു. ഈ ഘട്ടത്തിൽ ഇവർ മന്ത്രിയെ കണ്ട് പലതവണ പരാതി ബോധിപ്പിക്കുകയും ചെയ്തു. ഏറെ സ്വാധീനമുള്ള ബസ് ഉടമകളെ സഹായിക്കാനായി അവരുടെ റൂട്ടുകൾ രേഖകളിൽ ഏറ്റെടുക്കുകയും എന്നാൽ ആരുമറിയാതെ അത് ഓടിക്കാതിരിക്കുകയും സ്വകാര്യ ബസ് ഉടമകൾ ആ റൂട്ടുകളിൽ കെഎസ്ആർടിസിയുടെ സ്ഥാനത്ത് സർവ്വീസുകൾ നടത്തുകയായിരുന്നു.
കോട്ടയം, എറണാകുളം, ഗുരുവായൂർ, കോഴിക്കോട്, കണ്ണൂർ, കാഞ്ഞങ്ങാട്, പള്ളിവാസൽ റൂട്ടിലെ സ്വകാര്യ ബസ് സൂപ്പർ ക്ലാസ്സ് പെർമിറ്റ് കെഎസ്ആർടിസി ഏറ്റെടുത്തെങ്കിലും വണ്ടി ഓടിച്ചില്ല. നിയമത്തിന്റെ വഴിയിൽ 2 സ്വകാര്യ പെർമിറ്റുകളും കെഎസ്ആർടിസി ഏറ്റെടുത്തെങ്കിലും ആ ബസുകൾ ഇപ്പോൾ കാസർകോഡ് യൂണിയനിൽ ലോക്കൽ സർവ്വീസായി ഓടിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ നൂറു കണക്കിനു തിരിമറികൾ നടത്തുന്ന ഉന്നത ഉദ്യോഗസ്ഥർക്ക് പിന്തുണ കൊടുക്കുകയാണ് ഗതാഗതമന്ത്രി എന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു. ഗതാഗത മന്ത്രിയെ കൊണ്ട് ഇതൊക്കെ മുഖ്യമന്ത്രി ചെയ്യിക്കുകയാണെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.
ഇതിനിടെ കെഎസ്ആർടിസി ഏറ്റെടുത്ത 241 സ്വകാര്യ സൂപ്പർ ക്ലാസ്സ് ബസുകളുടെ കൂട്ടത്തിൽ സ്വകാര്യ ബസുകൾക്ക് നൽകിയ പെർമിറ്റുകൾ അടിയന്തിരമായി റദ്ദാക്കണമെന്ന് രണ്ടാഴ്ച മുൻപ് രാജമാണിക്യം ഒരു കത്തിലൂടെ സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടിരുന്നു. പ്രതിദിനം 20, 000 മുതൽ 25, 000 വരെ കളക്ഷൻ കിട്ടിയിരുന്ന ഏറ്റെടുത്ത സർവ്വീസുകൾ സ്വകാര്യ ബസുകൾ കൂട്ടത്തിൽ ഓടാൻ തുടങ്ങിയതോടെ കളക്ഷൻ 5000 മുതൽ 8000 വരെ ആയി കുറഞ്ഞു. ഇതു സംബന്ധിച്ചു ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ വാദം ആരംഭിക്കാനിരിക്കെ നിലവിലെ അഭിഭാഷകരെ മാറ്റിയത് കെഎസ്ആർടിസി വാദങ്ങളെ ദുർബലപ്പെടുത്തുമെന്ന ആശങ്ക ശക്തമാണ്.
Stories you may Like
- എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും രാജി വെയ്ക്കണം': മുഹമ്മദ് കുട്ടി
- മജിസ്ട്രേറ്റ് പുറത്തുനിർത്തിയെന്ന വാർത്തയോട് പ്രതികരിച്ചു സി കെ ശശീന്ദ്രൻ
- സമരച്ചൂടിനിടെ രാഹുൽ മാങ്കൂട്ടത്തിൽ മറുനാടനോട്
- കെ എസ് ആർ ടി സിയുടെ പടി ചവിട്ടാത്ത എംഡി; കെ എസ് ആർ ടി സിയിൽ ഉടൻ തീരുമാനം
- പൂക്കോട് വെറ്ററിനറി സർവകലാശാല പുതിയ വിസി ഡോ പി സി ശശീന്ദ്രൻ രാജി വച്ചു
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്