താൽക്കാലിക വെയ്റ്റിങ് ഷെഡ് എന്ന പേരിൽ തൊഴിലാളി യൂണിയൻ നേതാവിന്റെ കീശ വീർപ്പിക്കാൻ 1,90,000 രൂപ കൊടുത്തു ഷാമിയാന വാടകയ്ക്ക് എടുത്തതിന്റെ രേഖകൾ മറുനാടൻ പുറത്തുവിടുന്നു; 35 ദിവസത്തേക്കുള്ള വാടകയായി എക്സിക്യൂട്ടീവ് ഡയറക്ടർ ശുപാർശ ചെയ്തത് 1,09,000 രൂപ; തട്ടിപ്പിന് കൊടിപിടിച്ചതും പച്ചക്കള്ളം പറഞ്ഞു പത്രക്കുറിപ്പ് ഇറക്കിയതും കണ്ടക്ടറായി ജോലിയിൽ കയറി കെഎസ്ആർടിസിയെ മുടിപ്പിക്കാൻ നേതൃത്വം നൽകിയ അനിൽകുമാർ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തമ്പാനൂരിലെ ബസ് ടെർമിനലിന് മുന്നിൽ താൽക്കാലിക ഷെഡ് സ്ഥാപിക്കുന്നതിനായി കോർപ്പറേഷനിലെ ഉന്നതർ നടത്തിയ കള്ളക്കളിയുടെ തെളവുകൾ മറുനാടൻ മലയാളി പുറത്തുവിടുന്നു. ഷാമിയാന സ്ഥാപിക്കാനായി തുച്ഛമായ തുക മാത്രമേ ആവശ്യമുള്ളൂ എന്നിരിക്കെയാണ് ഇടതുയൂണിയൻ നേതാവിന്റെ കീശ വീർപ്പിക്കാൻ വേണ്ടി ഉദ്യോഗസ്ഥ ഉന്നതർ ഒത്തുകളിച്ചത്. വെറും 38,000 രൂപ മുടക്കിയാൽ സ്വന്തമായി വാങ്ങാവുന്ന ഷാമിയാനക്ക് പകരമായിരുന്നു ഒരു ലക്ഷത്തിലേറെ രൂപയുടെ ഷാമിയാന വാടകയ്ക്ക് എടുത്തു ധൂർത്തടിക്കുകയായിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട വാർത്ത തെറ്റാണെന്ന് അവകാശപ്പെട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽകുമാർ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വാർത്തയ്ക്ക് ആധാരമായ തെളിവുകൾ മറുനാടൻ പുറത്തുവിടുന്നത്.
കെഎസ്ആർടിസിയുടെ സോണൽ ഡയറക്ടർ അനിൽകുമാർ താൽപ്പര്യമെടുത്താണ് ഷാമിയാന സ്ഥാപിച്ചതെന്ന് വ്യക്തമാക്കുന്ന തെളിവുകൾക്ക് പുറമേ 35 ദിവസത്തെ ഷാമിയാനയുടെ വാടക നൽകാൻ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് ശുപാർശ ചെയ്തുകൊണ്ടുള്ള ഇൻവോയിസ് രേഖകളുമാണ് മറുനാടൻ ഈ വാർത്തക്കൊപ്പം പുറത്തുവിടുന്നത്. രണ്ടര മാസത്തെ ബില്ലായി ഒരു തൊണ്ണൂറായിരം രൂപയാണ് വരിക. എന്നാൽ, ഇതിൽ 35 ദിവസത്തെ ബിൽ എന്ന നിലയിൽ ഒരു ലക്ഷത്തി ഒമ്പതിയിരം രൂപ നൽകണമെന്നാണ് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ബജറ്റ് സെക്ഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് നൽകിയിരിക്കുന്ന കത്തിൽ പറഞ്ഞിരിക്കുന്നത്.
ആദ്യ ദിവസത്തെ വാടകയായി നാലായിരം രൂപയാണ് ഷാമിയാനക്ക് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ച് മാസം 28 മുതൽ തുടർന്നുള്ള 12 ദിവസം വാടക ഇനത്തിൽ മുപ്പത്താറായിരം രൂപയും ഏപ്രിൽ ഒമ്പത് മുതൽ മെയ് മാസം ഒന്നാം തീയ്യതി വരെ 23 ദിവസം അറുപത്തി ഒന്നായിരം രൂപയും ഷാമിയാന ബില്ലായെന്ന് മേൽ ഓഫീസിലേക്ക് അയച്ച രേഖയിൽ പറയുന്നു. ഇങ്ങനെ ഒരുലക്ഷത്തി ഒമ്പതിനായിരം രൂപയുടെ ബില്ലാണ് നൽകിത്. ഇതിന്റെ പകർപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽകുമാറിനും നൽകുകയുണ്ടായി. ഇത് കൂടാതെ അവശേഷിക്കുന്ന ദിവസത്തെ വാടക കൂടി കണക്കാക്കിയാൽ ബിൽ ഇനത്തിൽ ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയോളം വരും. ആദ്യത്തെ ഇൻവോയിസിന്റെ രേഖയാണ് വാർത്തയിൽ മറുനാടൻ നൽകിയിരിക്കുന്നത്.
ഈ ബിൽ ചീഫ് ഓഫീസർ പാസാക്കാൻ ശ്രമിക്കവേയാണ് മറുനാടൻ വാർത്ത നൽകിയതും വിവാദത്തെ തുടർന്ന് താൽക്കാലികമായി ബിൽ പാസാക്കുന്നത് നിർത്തിവെച്ചതും. ഇതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കെഎസ്ആർടിസി വിജിലൻസ് പരിശോധിക്കുന്നുമുണ്ട്. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ എഴുതിയ കത്തും ഇതോടൊപ്പം മറുനാടൻ പുറത്തുവിടുന്നുണ്ട്. വിനായക സ്റ്റേജ് ഡെക്കറേഷൻസ് ഹയർ സർവീസിൽ നിന്നും വാടക ഇനത്തിൽ ഒരു ലക്ഷത്തി ഒമ്പതിനായിരത്തിന്റെ ബിൽ ലഭിച്ചതായും പറയുന്നുണ്ട്. ഈ ബിൽ പാസാക്കണമെന്നും കത്തിൽ ഡിടിഒ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ബില്ലിലെ തീയ്യതിയിൽ തെറ്റുവന്നതിനെ തുടർന്ന് ഇത് തിരുത്തി അയക്കുകയും ചെയ്യുന്നുണ്ട്. ഈ കത്തിലാണ് ഓരോ ഘട്ടങ്ങളിലായി വാടക അനുവദിക്കുന്ന വിവരം രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം വാടകയുടെ കാര്യത്തിലെ കള്ളക്കളി പുറത്തുവന്നതോടെയാണ് എക്സിക്യൂട്ടിവ് ഡയറക്ടർ വാർത്താ കുറിപ്പ് ഇറക്കിയിരുന്നത്. എന്നാൽ എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽകുമാർ അറിഞ്ഞു കൊണ്ടാണ് ഈ ഇടപാട് നടന്നത് എന്നതിന്റെ തെളിവാണ് മറ്റൊരു കത്ത്. എക്സിക്യൂട്ടീവ് ഡയറക്ടർ സൗത്ത് സോണിന്റെ നിർദേശാനുസരണമാണ് ഷാമിയാന വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചതെന്ന് ഇതിൽ നിന്നും വ്യക്തമാണ്. കെഎസ്ആർടിസിയുടെ പരസ്യ ഏജൻസി ഷെഡ്ഡ് പണിതു തരുവാൻ സമ്മതം അറിയിച്ചിരുന്നതായും എന്നാൽ, ജോലിക്ക് കാലതാമസം നേരിട്ടതോടെ ഷാമിയാന പന്തൽ ഏർപ്പെടുത്തുകയായിരുന്നു എന്നുമാണ് പറയുന്നത്. 20 ദിവസത്തേക്കുള്ള വാടക 30,000 രൂപ അഡ്വാൻസായി അനുവദിച്ചു നൽകണമെന്നും കാണിച്ചുള്ള കത്തും ബജറ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് ലഭിക്കുന്നുണ്ട്.
ഈ പുറത്തുവന്ന രേഖകളിൽ നിന്നും തന്നെ കണ്ടക്ടറായി സർവീസിൽ കയറി എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തെത്തിയ അനിൽകുമാർ നടത്തുന്ന കള്ളക്കളികൾ വ്യക്തമാണ്. വാർത്ത പുറത്തുവിട്ട മറുനാടനെ കുറ്റംപറഞ്ഞ് കൈകഴുകാനുള്ള ശ്രമങ്ങളാണ് ഇതോടെ പൊളിയുന്നത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ അനിൽകുമാർ നടത്തിയ ശ്രമങ്ങൾക്കെതിരെ ഇതോടെ ജീവനക്കാർക്കിടയിലും പ്രതിഷേധം ഉയരുന്നുണ്ട്. കെഎസ്ആർടിയെ കരിവാരിതേക്കാൻ വേണ്ടി തെറ്റായ വാർത്ത നൽകിയെന്നാണ് അനിൽകുമാറിന്റെ വിശദീകരിച്ചത്.
കെ.എസ്.ആർ.ടി.സി സ്വന്തം നിലയ്ക്ക് അംഗീകൃത പരസ്യ ഏജൻസികൾ മുഖാന്തിരം ഇവിടെ ഒരു സ്ഥിരം സംവിധാനത്തിനും, സ്ഥിരം സംവിധാനം വരുന്നതുവരെ താൽക്കാലിക ഷാമിയാന ഷെഡ് സ്ഥാപിക്കാനും ശ്രമിച്ചെങ്കിലും കെടിഡിഎഫ്സിയുടെ ഭാഗത്ത് നിന്നുള്ള കടുത്ത എതിർപ്പിനെ തുടർന്ന് അത് സാധ്യമാകാതെ വന്നതെന്നാണ് അനിൽ കുമാർ പത്രക്കുറിപ്പിൽ പറയുന്നത്. അതേസമയം രേഖകളിൽ പറയുന്നതാട്ടെ സമ്മർദ്ദം കൊണ്ട് വേഗത്തിൽ ചെയ്തതാണെന്നും. ഈ വൈരുദ്ധ്യങ്ങളിൽ നിന്നു തന്നെ ഉന്നത ഉദ്യോഗസ്ഥന് മറയ്ക്കാൻ ഏറെ കാര്യങ്ങളുണ്ടെന്നത് വ്യക്തമാണ്.
ഈ ഷാമിയാന സ്ഥാപിക്കാൻ ക്വട്ടേഷൻ വിളിച്ചില്ലെന്ന സൂചനയുമുണ്ട്്. യൂണിയൻ താൽപ്പര്യമുള്ളയാൾക്ക് കീശവീർപ്പിക്കാൻ വേണ്ടി ആനവണ്ടിയെ ബലിയാടാക്കുകയാണ് ഇക്കൂട്ടർ ചെയ്തത്. വെയിറ്റിങ് ഷെഡ് സൗജന്യമായി നിർമ്മിക്കാൻ തയ്യാറായി വന്നവരെ കെടിഡിഎഫ്സി തടപ്പെടുത്തിയെങ്കിൽ കോംപ്ലസിന്റെ ഗ്രൗണ്ടിന്ഞരെ ഉത്തരവാദിത്തം കെഎസ്ആർടിസിക്ക് ആയിരിക്കേ തെക്കൻ മേഖലാ അധികാരി എതിനെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യവും ജീവനക്കാർ ഉന്നയിക്കുന്നുണ്ട്.
സൗജന്യമായി ആ ഭാഗത്ത് വെയിറ്റിങ് ഷെഡ് നിർമ്മിച്ച് തരാൻ സന്നദ്ധരായ ആളുകൾ ഉണ്ടായിരുന്നിട്ടും മറ്റ് കമ്പനികളും താൽപ്പര്യം പ്രകടിപ്പിച്ചിട്ടും അതെല്ലാം വേണ്ടെന്ന് വച്ചായിരുന്നു സിഐടിയു യൂണിയൻ നേതാവിന് കീശ വീർപ്പിക്കാൻ അവസരം ഒരുക്കിയത്. കെഎസ്ആർടിസി ബസിൽ പരസ്യം പതിക്കാൻ കരാറെടുത്ത കമ്പനിയും ഷെഡ്ഡ് സൗജന്യമായി സ്ഥാപിച്ചു നൽകാൻ തയ്യാറാണെന്ന് അറിയിച്ച് രംഗത്തുണ്ടായിരുന്നു. പകരം പരസ്യ ബോർഡ് സ്ഥാപിച്ചാൽ മതിയെന്നുമായിരുന്നു അവരുടെ ഡിമാൻഡ്. എന്നാൽ, ഇത് തങ്ങൾക്ക് കീശ വീർപ്പിക്കാനുള്ള അവസരമായി കണ്ട് ഉദ്യോഗസ്ഥർ ഇടപെടൽ നടത്തുകയായിരുന്നു എന്നത് വ്യക്തമാണ്. കോർപ്പറേഷനിലെ ഇത്തരം കെടുകാര്യസ്ഥത തടയാൻ ഗതാഗത മന്ത്രിക്ക് പോലും സാധിക്കുന്നില്ലെന്നതാണ് മറ്റൊരുകാര്യം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍