തച്ചങ്കരി സംഗീതമൊരുക്കിയ കെ എസ് ആർ ടി സി തീം സോങിന് കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും വരികളെഴുതാം; അഭിനേതാക്കളെല്ലാം കെ എസ് ആർ ടി സി ജീവനക്കാരും ബസുകളും ഓഫീസുകളും മാത്രം; കാശുമുടക്കാതെ മൊബൈലിൽ തന്നെ ചിത്രീകരിക്കും; വോളിബോൾ ടീമിനെ പുനരുജ്ജീവിപ്പിച്ചതിന് പിന്നാലെ ഫുട്ബോൾ ടീമിനും കാശ് മുടക്കാതെ ജീവൻ നൽകുന്നു; ആശങ്കയിലായ ജീവനക്കാർക്ക് നവോന്മേഷം പകരാൻ കളിയും കാര്യവും ചൂടുപിടിപ്പിച്ച് സിഎംഡി; തച്ചങ്കരി തയ്യാറാക്കിയ ടൂൺ പുറത്തുവിടുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎസ് ആർടിസി ജീവനക്കാർ മനസ്സ് മടുത്ത അവസ്ഥയിലായിരുന്നു. കൃത്യമായ ശമ്പളമില്ല. സ്കൂൾ തുറക്കുമ്പോൾ പോലും സർവ്വത്ര അനിശ്ചിതത്വം. രണ്ട് മാസമായി ഇത് മാറി. കൃത്യമായി മാസാവസാനം ശമ്പളം കിട്ടും. ഇത്തവണയും അതിന് മാറ്റമുണ്ടാകില്ല. അപ്പോഴും ചെറിയ ആലസ്യത്തിൽ തന്നെയാണ് ജീവനക്കാർ. ഇത് മാറിയേ പറ്റൂ. അതിനും കെ എസ് ആർ ടി സിയുടെ എംഡിക്ക് കൃത്യമായ വഴികളുണ്ട്. പാട്ടും കളിയുമായി ഇടവേളകളെ ആനന്ദകരമാക്കാൻ തച്ചങ്കരി പുറത്തിറക്കുന്നത് സംഗീതമെന്ന തുറുപ്പു ചീട്ടാണ്. അതുകഴിഞ്ഞാൽ കളിക്കളത്തിലെ ആവേശവും. വോളീബോൾ ടീം കെ എസ് ആർ ടി സിയിൽ ആവേശമായി എത്തിക്കഴിഞ്ഞു. ഇനി ഫുട്ബോളും എത്തും. പാട്ടും കളിയുമായി നവോന്മേഷത്തിലേക്ക് യാത്ര ചെയ്യുകയാണ് മലയാളിയുടെ സ്വന്തം ആനവണ്ടി.
ഗട്ടറിലൂടെയുള്ള ആനവണ്ടിയുടെ യാത്രയെന്ന പേരുദോഷം മാറ്റാനാണ് തച്ചങ്കരിയുടെ ശ്രമം. ഇതിനായി തച്ചങ്കരി വീണ്ടും സംഗീത സംവിധായകനായി. മൂന്ന് മിനിറ്റ് നാല് സെക്കന്റുള്ള ഈണം ചിട്ടപ്പെടുത്തി. ഇത് കെ എസ് ആർ ടി സിയിലെ മൊത്തം ജീവനക്കാർക്കും നൽകും. ഈ തീം സോങിന് വരികളെഴുതേണ്ടത് ജീവനക്കാരാണ്. അവർ എഴുതുന്നതിൽ നിന്ന് ഉചിതമായ വരികൾ തെരഞ്ഞെടുക്കും. അതിന് ശേഷം ദൃശ്യങ്ങൾ ചിത്രീകരിക്കും. പണ ചെലവില്ലാതാക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ച് മാത്രമേ ഷൂട്ട് ചെയ്യൂ. അഭിനേതാക്കളായി എത്തുന്നതും ജീവനക്കാർ. ബസുകളും കഥാപാത്രങ്ങളാകും. ഷൂട്ടിങ് ലൊക്കേഷൻ കെ എസ് ആർ ടി സി ഡിപ്പോകളും ഓഫീസുകളും. ജനങ്ങൾക്കൊപ്പം ചേർന്ന് നിൽക്കാൻ കെ എസ് ആർ ടി സി നടത്തുന്ന ശ്രമങ്ങളും ജീവനക്കാരുടെ ഇടപെടലുമെല്ലാം നിറയുന്ന അടിപൊളി തീം സോങ്.
കെ എസ് ആർ ടി സിയുടെ മുന്തിയ ബസുകളിൽ യാത്രക്കാർക്ക് ഈ പാട്ട് കേൾപ്പിക്കും. ഇതിനൊപ്പം ഔദ്യോഗിക മൊബൈൽ നമ്പറുകളിലെല്ലാം റിങ് ടോണായും ഇത് മാറും. കെ എസ് ആർ ടി സിയുടെ ചടങ്ങുകളിലും ഈ പാട്ട് മൂളികേൾക്കും. ഇതിലൂടെ കെ എസ് ആർ ടി സി ജീവനക്കാരുടെ കലാചാതുര്യം ഉയർത്തിക്കൊണ്ടു വരും. ഉന്മേഷം വീണ്ടെടുക്കും. അത് കെ എസ് ആർ ടി സിയുടെ മുന്നോട്ട് പോക്കിനും പുതിയ ഊർജ്ജം നൽകും. ഇലക്ട്രിക് ബസുൾപ്പെടെയുള്ള അതിനൂതന സാങ്കേതിക വിദ്യയ്ക്കൊപ്പം ജീവനക്കാരുടെ സന്തോഷകരമായ മനസ്സും ആനവണ്ടിക്കായി തിരിച്ചു പിടിക്കാനാണ് ശ്രമം. തച്ചങ്കരി സംഗീത സംവിധായകനെന്ന നിലയിൽ വീണ്ടും തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഉണ്ട്. ചില സിനിമകൾക്കുൾപ്പെടെ സംഗീതം തച്ചങ്കരി നിർവഹിച്ചിട്ടുണ്ട്. ക്രിസ്തീയ ആലബവും ഇറക്കി. ഈ പരിചയത്തിൽ നിന്നാണ് ജീവനക്കാരുടെ മനസ്സിൽ പ്രതീക്ഷയെത്തിക്കാനായി തീം സോങ് ഒരുക്കുന്നത്.
കെ എസ് ആർ ടി സിയെ പുതുവഴിയിലെത്തിക്കാനാണ് തച്ചങ്കരിയെ കെ എസ് ആർ ടി സിയുടെ സിഎംഡിയാക്കിയത്. തന്റെ തബല മാസ്റ്ററുമായെത്തിയാണ് തച്ചങ്കരി ജോലി തുടങ്ങിയത്. കെ എസ് ആർ ടി സിയിലെ റിട്ടയേർഡ് കണ്ടക്ടറായിരുന്നു തച്ചങ്കരിയുടെ ആദ്യകാല സംഗീത ഗുരു. താളം തെറ്റിയ കെ എസ് ആർ ടി സിക്ക് ഗുരുത്വവും താളബോധവും പകർന്ന് നൽകാനുള്ള അത്യുഗ്രൻ ഇടപെടൽ. ഇതിന് ശേഷം കർശനമായ പല തീരുമാനങ്ങളും എടുത്തു. അദർ ഡ്യൂട്ടി ഇല്ലാതാക്കി. യൂണിയൻകാരെ കർശനമായി നേരിട്ടു. ഇതിനൊപ്പം ഇലക്ട്രിക് ബസുപോലും പുതിയ സംവിധാനങ്ങളെത്തി. രക്ഷപ്പെടാനുള്ള യുവത്വം കെ എസ് ആർ ടി സിക്കുണ്ടെന്ന് തച്ചങ്കരി തെളിയിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് പാട്ടും കളിയുമായി പുതുവേഗം നൽകാനുള്ള നീക്കം.
ഒരുകാലത്ത് കെ എസ് ആർ ടി സിയുടെ ഫുട്ബോൾ ടീമും വോളിബോൾ ടീമും കേരളത്തിന്റെ ആവേശമായിരുന്നു. കെ എസ് ആർ ടി സി നഷ്ടത്തിലേക്ക് ഓടാൻ തുടങ്ങിയപ്പോൾ വോളിബോളിനേയും ഫുട്ബോളിനേയും മറക്കേണ്ടിയും വന്നു. എല്ലാ ജീവനക്കാരുടെ ഒത്തൊരുമയിൽ വരുമാനം കൂടി. നഷ്ടം മറികടക്കാനാകുമെന്ന പ്രതീക്ഷയും എത്തി. ഇതോടെ ഫുട്ബോളും വോളിബോളും വീണ്ടും ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ ഭാഗമാകും. ആദ്യ പടിയായി വോളിബോൾ ടീം പരിശീലനം തുടങ്ങി കഴിഞ്ഞു. ഓണത്തിന് കേരളാ പൊലീസുമായി സൗഹൃദ മത്സരത്തിന് വോളീബോൾ ടീം എത്തും. ഇതിന് ശേഷം ഫുട്ബോൾ ടീമും എത്തും. ജീവനക്കാരിൽ നിന്ന് തന്നെ തൽകാലം കളിക്കാരെ കണ്ടെത്താനാണ് തച്ചങ്കരിയുടെ ശ്രമം. ജീവനക്കാർക്ക് പുതു ആവേശം നൽകാൻ ഫുട്ബോളിനും വോളിബോളിനും കഴിയുമെന്നാണ് പ്രതീക്ഷ.
പണിയെടുത്ത് പഠിക്കണമെന്നാണ് തച്ചങ്കരിയുടെ പക്ഷം. ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങളും, യാത്രക്കാരുടെ ആവശ്യങ്ങളുമെല്ലാം നേരിട്ട് മനസ്സിലാക്കാൻ ചില പൊടിക്കൈകൾ ആവശ്യമാണെന്നാണ് തച്ചങ്കരി പറയുന്നത്. കണ്ടക്റായും സ്റ്റേഷൻ മാസ്റ്ററായും തച്ചങ്കരി എത്തി. ജീവനക്കാരുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു. ഇതിനിടെയാണ് അലസതയുടെ ചെറിയ പ്രശ്നം ജീവനക്കാർക്കുണ്ടെന്ന് മനസ്സിലായത്. തൊഴിലാളി ദിനത്തിൽ കണ്ടക്ടറുടെ വേഷമണിഞ്ഞായിരുന്നു എംഡി ടോമിൻ തച്ചങ്കരിയുടെ പരീക്ഷണം. കണ്ടക്ടർ പരീക്ഷ പാസായി ലൈസൻസ് നേടിയ തച്ചങ്കരി യൂണിഫോമിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകി. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്കുള്ള ഫാസ്റ്റ് പാസഞ്ചറിലായിരുന്നു എം.ഡി കണ്ടക്ടറായി ജോലി നോക്കിയത്. പിന്നീട് തമ്പാനൂരിൽ സ്റ്റേഷൻ മാസ്റ്ററായി.
അധികം വൈകാതെ കെഎസ്ആർടിസി എംഡിയെ ഡ്രൈവിങ് സീറ്റിലും കാണാം. ഇതിനായി ഡ്രൈവിങ് പരിശീലനത്തിലാണ് അദ്ദേഹമിപ്പോൾ. മുൻപ് കണ്ടക്ടർ ലൈസൻസും അദ്ദേഹം എടുത്തിരുന്നു. കടക്കെണിയിലായ കെഎസ്ആർടിസിയെ രക്ഷിക്കാൻ ഇപ്പോൾ നടത്തുന്നത് അവസാന ശ്രമങ്ങളാണെന്നാണ് അദ്ദേഹം പറയുന്നത്. ഇതിന്റെ ഭാഗമാണ് സംഗീതവും കളികളും തിരിച്ചെത്തിക്കുന്നത്. തബലയിൽ താളമിട്ടു കൊണ്ടാണ് കെഎസ്ആർടിസി മേധാവിയായി ടോമിൻ ജെ. തച്ചങ്കരി സ്ഥാനമേറ്റത്. 1995, 96 കാലത്ത് പത്തോളം സിനിമകൾക്കും നിരവധി ആൽബങ്ങൾക്കും സംഗീതം നൽകിയിട്ടുള്ള ആളാണ് ടോമിൻ തച്ചങ്കരി. കളമശേരിയിൽ കല്യാണയോഗം, മാന്ത്രികക്കുതിര, സ്ട്രീറ്റ് ബോക്സർ തുടങ്ങിയ ചിത്രങ്ങൾക്കെല്ലാം സംഗീതം നൽകിയിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി എം.ഡി കസേരയിലിരുന്നു ഓരോ പരിഷ്കാരങ്ങൾ നടപ്പിലാക്കി വരുന്നതിനിടയിലാണ് ഒരു ഗാനം കൂടി റെഡിയാക്കാൻ ചിന്തിച്ചത്. കുറച്ചു ദിവസമെടുത്ത് ട്യൂൺ റെഡിയാക്കി. ഇനി അത് എല്ലാ ജീവനക്കാർക്കുമായി അയച്ചു കൊടുക്കും. അവരിൽ കഴിവുള്ളവർ ഗാനങ്ങൾ ട്യൂൺ അനുസരിച്ച് എഴുതി നൽകും. തിരഞ്ഞെടുക്കുന്ന ഗാനം റെക്കോഡ് ചെയ്യും. അതായിരിക്കും കെ.എസ്.ആർ.ടി.സിയുടെ തീം സോംഗ് എന്ന് തച്ചങ്കരി പറഞ്ഞു. ഇങ്ങനെ തിരഞ്ഞെടുക്കുന്ന ഗാനത്തിന് പരിതോഷികം നൽകാനും ആലോചനയുണ്ട്.
പാട്ട് റെഡിയായാൽ കെ.എസ്.ആർ.ടി.സി ജീവനക്കാരെ വിളിക്കുമ്പോൾ കേൾക്കുന്ന കോളർട്യൂൺ ആയി മാറും. ഈണത്തിന്റെ ഒരു ശകലം റിങ് ടോണാക്കും. ഇത് ആദ്യമായിട്ടല്ല ഒരു ട്രാൻസ്പോർട്ട് കോർപറേഷന് തീം സോംഗ് ഉണ്ടാകുന്നത്. മഹാരാഷ്ട്ര ട്രാൻസ്പോർട്ട് കോർപറേഷന് തീം സോംഗുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍