ഗവർണ്ണറുടെ വില കളയുന്ന ചർച്ചകൾ അരുത്; തന്നെ വെറുതെ വലിച്ചിഴയ്ക്കരുത്; നടക്കുന്നത് തന്റെ ഭരണഘടനാ പദവിക്ക് ചേരാത്ത ചർച്ചകളും വിലയിരുത്തലുകളും; ബിജെപി നേതൃത്വത്തെ ശാസിച്ച് ഗവർണ്ണർ കുമ്മനം രാജശേഖരൻ; ആർ എസ് എസിനേയും അതൃപ്തി അറിയിച്ചു; തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകാൻ കുമ്മനത്തിന് താൽപ്പര്യക്കുറവ്; സുരേഷ് ഗോപിയെ വെട്ടാൻ ശ്രീധരൻ പിള്ളയുടെ പേര് ചർച്ചയാക്കി പരിവാരുകാർ; ഗ്രൂപ്പുകളി തുടരുന്നതിൽ അമിത് ഷായും അതൃപ്തൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബിജെപിയിലേക്ക് ഉടൻ തിരിച്ചുവരുമെന്ന തരത്തിൽ തന്റെ പേര് രാഷ്ട്രീയമായി ചർച്ച ചെയ്യുന്നതിൽ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരന് കടുത്ത അതൃപ്തി. രാഷ്ട്രീയത്തിന് അതീതമായ ഭരണഘടനാ പദവിയാണ് ഗവർണ്ണർ. തീർത്തും നിഷ്പക്ഷനാകേണ്ട പദവി. ഈ സ്ഥാനത്തിരിക്കുമ്പോൾ താനൊരു ബിജെപിക്കാരനെന്ന തരത്തിൽ ചർച്ചകൾ വരുന്നതാണ് കുമ്മനത്തെ അതൃപ്തനാക്കുന്നത്. അതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയാണ് താനെന്ന തരത്തിൽ ചർച്ചകൾ നടത്തരുതെന്ന് കുമ്മനം സംസ്ഥാനത്തെ ബിജെപി നേതൃത്വത്തോട് നിർദ്ദേശിച്ചതായാണ് സൂചന. ആർഎസ്എസ് നേതൃത്വത്തേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഗവർണ്ണറുടെ അന്തസ്സിന് കോട്ടം വരുത്തുന്ന തരത്തിലെ ചർച്ചകൾ പാടില്ലെന്നാണ് നിർദ്ദേശം.
രാഷ്ട്രീയത്തിലേക്ക് ഉടൻ മടങ്ങി വരാൻ താൽപ്പര്യമില്ലെന്ന സന്ദേശമാണ് ഇതിലൂടെ കുമ്മനം നൽകുന്നത്. ഗവർണ്ണർ സ്ഥാനത്തിരുന്ന രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നതായുള്ള ആരോപണം തന്റെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തും. അതുകൊണ്ട് തന്നെ തന്നെ ഉടൻ തിരിച്ചു കൊണ്ടു വരുമെന്ന തരത്തിലെ വാർത്തകൾ സൽപേരിന് കളങ്കമാകും. മിസോറാമിൽ രാഷ്ട്രീയത്തിന് അതീതമായ ഇടപെടലിനുള്ള തന്റെ പ്രതിച്ഛായയെ അതു ബാധിക്കും. തീരുമാനം എടുക്കുമ്പോൾ അതെല്ലാം രാഷ്ട്രീയ നിറത്തോടെ എതിരാളികൾ വിമർശിക്കും. ഈ സാഹചര്യത്തിലാണ് കുമ്മനം കേരള നേതാക്കളെ അതൃപ്തി അറിയിക്കുന്നത്. ബിജെപി ദേശീയ നേതൃത്വത്തോടും ഇത്തരം ചർച്ചകൾ പാടില്ലെന്ന് സംസ്ഥാന നേതാക്കളെ ഉപദേശിക്കണമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാർത്ഥിയാകില്ലെന്ന ചർച്ചകളും ഇതോടെ ബിജെപിയിൽ സജീവമാവുകയാണ്.
അതിനിടെ കേരളത്തിലെ ഗ്രൂപ്പ് പോരിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും അതൃപ്തനാണ്. എല്ലാ പ്രശ്നവും പരിഹരിക്കേണ്ട ആർഎസ്എസ് തന്നെ ഒരു പക്ഷത്തിനൊപ്പം നിൽക്കുന്നതാണ് ഇതിന് കാരണം. തിരുവനന്തപുരത്തെ സ്ഥാനാർത്ഥിത്വം വിവാദമാക്കുന്നത് ഗുണകരമാകില്ലെന്നും അമിത് ഷായ്ക്ക് അഭിപ്രായമുണ്ട്. ശ്രീധരൻ പിള്ളയെ അധ്യക്ഷനാക്കിയത് ആർഎസ്എസ് നിർദ്ദേശത്തെ മാനിച്ചാണ്. അതുകൊണ്ട് തന്നെ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കേരളത്തിലെ കാര്യങ്ങളിൽ ആർ എസ് എസിന് പൂർണ്ണ അധികാരമുണ്ടാകും. പക്ഷേ പരിധിവിട്ടാൽ ഇടപെടുമെന്നും അമിത് ഷാ അറിയിച്ചതായും സൂചനയുണ്ട്.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ കുമ്മനത്തെ സ്ഥാനാർത്ഥിയാക്കണമെന്നതാണ് ആർഎസ്എസ് നേതൃത്വത്തിന്റെ താൽപ്പര്യം. കുമ്മനമാകും സ്ഥാനാർത്ഥിയെന്ന് ഉറപ്പിച്ച് പ്രവർത്തനവുമായി മുന്നോട്ട് പോകുമ്പോഴാണ് മിസോറാം ഗവർണ്ണറായി കുമ്മനത്തെ മാറ്റുന്നത്. സുരേഷ് ഗോപിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നത് ബിജെപി ദേശീയ നേതൃത്വം ചർച്ചയാക്കി. ഇതിനിടെയാണ് ബിജെപിയിൽ പ്രസിഡന്റിനെ ചൊല്ലി തർക്കം മുറുകുന്നത്. ആർഎസ്എസ് സമ്മർദ്ദ ഫലമായി പി എസ് ശ്രീധരൻ പിള്ള അധ്യക്ഷനായി എത്തുകയും ചെയ്തു. ഇതോടെ ബിജെപി സംസ്ഥാന നേതൃത്വത്തിൽ ആർ എസ് എസിന് മേൽകോയ്മയായി. ഈ സാഹചര്യത്തിലാണ് കുമ്മനത്തെ വീണ്ടും സ്ഥാനാർത്ഥിയാക്കാൻ ആർഎസ്എസ് ചർച്ചകൾ തുടങ്ങിയത്. എന്നാൽ ഗവർണ്ണർ പദവിയുടെ അന്തസിന് യോജിക്കാത്തതാണ് ഇതെന്നാണ് കുമ്മനത്തിന്റെ നിലപാട്.
രാഷ്ട്രീയം മാറ്റി വച്ചാണ് ഗവർണ്ണർമാർ പ്രവർത്തിക്കേണ്ടത്. മുൻകാലങ്ങളിൽ രാഷ്ട്രീയം അവസാനിപ്പിച്ച ശേഷമാകും പല നേതാക്കളും ഗവർണ്ണർമാരാകുക. എന്നാൽ സജീവ രാഷ്ട്രീയത്തിന്റെ ഭാഗമായ കുമ്മനത്തെ മിസോറാം ഗവർണ്ണറാക്കിയത് തീർത്തും അപ്രതീക്ഷിതമായിരുന്നു. ഇത് ആർഎസ്എസ് അംഗീകരിക്കാനും മടിച്ചു. ഇതോടെയാണ് അമിത് ഷായും ആർ എസ് എസും ഏറ്റുമുട്ടലിന്റെ പാതയിലെത്തിയത്. പി എസ് ശ്രീധരൻ പിള്ളയെ അധ്യക്ഷനാക്കുമ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പിലെ ഉത്തരവാദിത്തം മുഴുവൻ ആർ എസ് എസിനായിരിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ജയിച്ചേ മതിയാവൂവെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കുമ്മനത്തെ സ്ഥാനാർത്ഥിയാക്കി പരമാവധി വോട്ട് നേടുന്നതിനെ കുറിച്ച് ആർഎസ്എസ് ചർച്ച സജീവമാക്കിയത്.
കുമ്മനം ഉടൻ സംസ്ഥാനത്ത് തിരിച്ചെത്തുമെന്നും എൻഡിഎയുടെ കൺവീനറാകുമെന്നും വാർത്തകളെത്തി. ഇതോടെയാണ് കുമ്മനം പ്രതിഷേധവുമായെത്തുന്നത്. തൽകാലം തനിക്ക് രാഷ്ട്രീയമില്ലെന്ന സന്ദേശമാണ് ഗവർണ്ണർ കേരളത്തിലെ നേതാക്കൾക്ക് നൽകുന്നത്. കേരളത്തിലെത്തുമ്പോൾ ഇത്തരം രാഷ്ട്രീയ ചോദ്യങ്ങളും സംശയങ്ങളും ഉയരുമ്പോൾ മറുപടി പറയേണ്ട ബാധ്യതയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. ഇതോടെ തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയെ കുറിച്ചുള്ള ആശങ്ക വീണ്ടും സജീവമാവുകയാണ്. സുരേഷ് ഗോപിയോട് താൽപ്പര്യമില്ലാത്ത ആർ എസ് എസുകാരാണ് ഇതിന് പിന്നിൽ. ശ്രീധരൻ പിള്ളയെ സ്ഥാനാർത്ഥിയാക്കുന്നതും അവർ പരിഗണിക്കുന്നുണ്ട്. എൻ എസ് എസും എസ് എൻ ഡി പിയുമായും ശ്രീധരൻ പിള്ളയ്ക്ക് അടുത്ത ബന്ധമുണ്ട്. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് ശ്രീധരൻ പിള്ള മത്സരിക്കട്ടേ എന്നാണ് അവരുടെ പക്ഷം.
ഈ സാഹചര്യത്തിലാണ് മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഉടൻ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങില്ലെന്നുപി.എസ്.ശ്രീധരൻ പിള്ള പ്രഖ്യാപിച്ചത്. ബിജെപി നിയമിച്ച ഗവർണർമാർ ഉടൻ സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങുന്ന രീതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.രാമൻപിള്ള, പി.പി.മുകുന്ദൻ എന്നിവരെ പാർട്ടിയിൽ തിരികെയെത്തിക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. സംഘപരിവാറിന്റെ ആവശ്യപ്രകാരമാണു താൻ സംസ്ഥാന അധ്യക്ഷപദം ഏറ്റെടുത്തത്. മാറാട് കൂട്ടക്കൊലയ്ക്കുശേഷം സമാധാനമുണ്ടാക്കാൻ ചർച്ച നടത്തിയതും ആർഎസ്എസ് നിലപാടനുസരിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചയാണു പി.എസ്.ശ്രീധരൻ പിള്ളയെ ബിജെപി സംസ്ഥാന അധ്യക്ഷനായി കേന്ദ്ര നേതൃത്വം തിരഞ്ഞെടുത്തത്. കെ.സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന വി.മുരളീധര പക്ഷത്തിന്റെ നീക്കം ദേശീയ അധ്യക്ഷൻ അമിത് ഷാ തള്ളിയതോടെയാണു ശ്രീധരൻ പിള്ളയ്ക്കു നറുക്കുവീണത്.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കുമ്മനം രാജശേഖരനെ കേരളത്തിലേക്കു തിരികെ കൊണ്ടുവരാൻ തീരുമാനിച്ചതായും റിപ്പോർട്ട് വന്നിരുന്നു. കുമ്മനത്തെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മൽസരിപ്പിക്കണമെന്ന ആവശ്യം ആർഎസ്എസും ഉന്നയിച്ചിരുന്നു. കുമ്മനം മൽസരിച്ചാൽ ജയസാധ്യത കൂടുതലാണെന്നാണ് ആർഎസ്എസിന്റെ വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്