മൂന്നാം ലിംഗക്കാർക്കാർക്ക് ജോലി സംവരണം; അപമാനവും അവഗണനയും ക്രിമിനൽ കുറ്റമാകും; സർക്കാർ ഓഫീസുകളിൽ പ്രത്യേക ടോയിലെറ്റും; ട്രാൻസ് ജെൻഡറുകളെ മുഖ്യധാരയിലെത്തിക്കാൻ നിയമം വരും
തിരുവനന്തപുരം: സമൂഹം എന്നും അവജ്ഞയോടെ കണ്ടിരുന്ന മൂന്നാംലിംഗക്കാർക്ക് ഒടുവിൽ കേരള സർക്കാരിന്റെ അംഗീകാരം. മൂന്നാം ലിംഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാരിൽ ജോലി സംവരണം ഉറപ്പുവരുത്തിക്കൊണ്ടുള്ള കരടാണ് സർക്കാരിന് മുമ്പിൽ എത്തിയിരിക്കുന്നത്.
മനുഷ്യരെന്ന പരിഗണന പോലും നൽകാതെ എന്നും സമൂഹത്തിന് വെളിയിൽ നിർത്തി മൂന്നാം ലിംഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനുള്ള ലക്ഷ്യമാണ് കരട് പ്രമേയത്തിൽ മുഖ്യ അജണ്ട. 2014ൽ സുപ്രീംകോടിതിയലെ നൽസ വിധിയെ തുടർന്നാണ് കരട് നിയമമുണ്ടാക്കാൻ സാമൂഹ്യക്ഷേമ-നീതി വകുപ്പിനോട് നിർദ്ദേശിച്ചത്. തൊഴിൽ സംരക്ഷണം, പെൻഷൻ, നിയമസഹായം, സ്വയംതൊഴിൽ ചെയ്യാനുള്ള സാഹചര്യം ഒരുക്കുക എന്നിവ കരടിൽ ഉണ്ടാകാണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.
'സംസ്ഥാനത്തെ കാൽലക്ഷത്തോളം വരുന്ന മൂന്നാംലിംഗക്കാരിൽ നാലായിരത്തോളം പേരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കരട് നിയമം ഉണ്ടാക്കിയിരിക്കുന്നത്. ഇവരിൽ നടത്തിയ സർവെയിൽ കണ്ടെത്തിയ പ്രധാന കാര്യങ്ങൾ ഇവയാണ്. കാൽലക്ഷത്തോളം വരുന്ന മൂന്നാംലിംഗക്കാരിൽ 58ശതമാനം പേരും പത്താം ക്ലാസ് പൂർത്തിയാക്കത്തവരാണ്. 51 ശതമാനം പേർക്കും ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെട്ടിട്ടുണ്ട്. 89 ശതമാനം പേർക്കും ജോലിസ്ഥലങ്ങളിൽ അവഹേളനം നേരിട്ടവരാണ്. 11 ശതമാനം പേർക്ക് മാത്രമാണ് സ്ഥിരജോലിയുള്ളത്.
55 ശതമാനം പേരുടേയും മാസവരുമാനം 5000ൽ താഴെയാണ്. 28 ശതമാനം പേരും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നവരാണ്. എന്നാൽ ഇതിനെതിരെ പരാതി ഉയർത്തിയാൽ അവഗണന നേരിടുന്നവരാണ് ഭൂരിഭാഗവും. അപേക്ഷാഫോമുകളിൽ മൂന്നാംലിംഗമെന്ന ഓപ്ഷൻ ഇല്ലാത്തതിനാൽ സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകൾ ഇല്ലാത്തവരാണ് കൂടുതലും. ജോലി ചെയ്യുന്നവരിൽ 90 ശതമാനവും അപമാനം ഭയന്ന് മൂന്നാം ലിംഗക്കാരെന്ന് തൊഴിലുടമകളെ അറിയിക്കാത്തവരാണെന്ന്' കരട് നിയമത്തിന് വേണ്ടി സർവെ നടത്തിയവരിൽ അംഗവും നിയമവിദ്യാർത്ഥിയുമായ പി.എസ്.അരുൺ മറുനാടൻ മലയാളിയോട് പറഞ്ഞു.
കരട് നിയമത്തിലെ പ്രധാന ശുപാർശകൾ ഇവയാണ്. മൂന്നാം ലിംഗക്കാർക്ക് സർക്കാർ ജോലിയിൽ സംവരണം ഉറപ്പാക്കുക, ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് സ്ഥാപിക്കുക, സമൂഹത്തിന്റെ മുഖ്യധാരയിലെക്ക് ഇവരെ എത്തിക്കാനുള്ള സത്വര നടപടികൾ സർക്കാർ സ്വീകരിക്കുക എന്നിവായണ്. ' സമൂഹ്യപരമായും സാമ്പത്തികപരമായും രാഷ്ട്രീയപരവുമായ മേഖലകളിൽ എന്നും ഒറ്റപ്പെടുത്തിയിരിക്കുന്ന ഇവരുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് കരട് നിയമം തയ്യാറാക്കിയിട്ടുള്ളത്.
സ്ഥിരമായ ജോലിയില്ലാത്തതും വരുമാനമില്ലാത്തതും സ്കൂളുകളിലും കോളേജികളിലും ഇവർ നേരിടുന്ന അപമാനത്തെയും അവഗണനയെയും മറികടക്കാൻ പ്രാപ്തരാക്കുന്ന തരത്തിലുള്ള നിയമമാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് സാമൂഹ്യക്ഷേമനീതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കരട് നിയമത്തിൽ സൂചിപ്പിച്ചിട്ടില്ലെങ്കിലും ഓഫീസുകളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക ടോയ്ലറ്റ് ഉള്ളതുപോലെ മൂന്നാംലിംഗക്കാർക്ക് പ്രത്യേക ടോയ്ലറ്റ് നിർമ്മിക്കാനുള്ള നിർദ്ദേശം നൽകുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
' വർഷങ്ങൾ നീണ്ട ശ്രമത്തിനൊടുവിലാണ് സർക്കാർ ഞങ്ങൾക്ക് അനുകൂലമായ തീരുമാനം എടുക്കുന്നത്. അതിൽ സന്തോഷമുണ്ടാവണമെങ്കിൽ ഇത് അംഗീകരിക്കപ്പെടണം. ഞങ്ങളും ഈ സമൂഹത്തിൽ ജീവിക്കുന്നവരാണ്. പഠിക്കുകയും ജോലി നേടുകയും സമൂഹത്തിൽ മാന്യമായി ജീവിക്കുക എന്നുള്ളത് ഞങ്ങളുടേയും അവകാശമാണ്. സ്കൂളുകളിലും കോളേജുകളിലും ജോലി സ്ഥലങ്ങളിലും എന്തിന് വീടുകളിൽ പോലും ഞങ്ങളിൽ പലരും അപമാനവും അവഗണനയും പീഡനവും നേരിടുന്നവരാണ്. ഇതിനൊക്കെ മാറ്റമുണ്ടാകണം. കരട് നിയമത്തെിന് സർക്കാർ അനുമതി നൽകുന്നതിനു വേണ്ടി കാത്തിരിക്കുകയാണ്'. കൊച്ചി സ്വദേശിയായ പ്രിയ മറുനാടൻ മലയാളിയോട് പറയുന്നു.
മൂന്നാം ലിംഗക്കാർക്ക്ു വേണ്ടി തയ്യാറാക്കിയ കരട് നിയമത്തിൽ ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങളെ പോലെ ഇവർക്കും അവകാശങ്ങൾ ബാധകമാണെന്ന് സൂചിപ്പിക്കുന്നു. തുല്യത, മാന്യത, അക്രമങ്ങൾ ഇല്ലാത്ത ജീവിതം, അഭിപ്രായ സ്വാതന്ത്യം, വികസനത്തിൽ പങ്കാളിത്തം എന്നിവ ഉറപ്പ് വരുത്തുന്നു. മൂന്നാം ലിംഗക്കാരുടെ അവകാശങ്ങളും നീതിയും ഉറപ്പ് വരുത്താൻ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് സ്ഥാപിക്കുന്നതു കൂടാതെ ജില്ലാടിസ്ഥാനത്തിൽ കമ്മറ്റികൾ രൂപീകരിക്കാനും നിർദ്ദേശമുണ്ട്.
ജസ്റ്റിസ് ബോർഡിന്റെ ചെയർമാൻ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയായിരിക്കണം. ബോർഡ് അംഗങ്ങൾ ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, നിയമം, ധനകാര്യം, സാംസ്കാരികം തുടങ്ങിയ വകുപ്പ്ുകളിലെ സെക്രട്ടറിമാർ ആയിരിക്കണം. ജില്ലാ കമ്മറ്റികളുടെ ചുമതല ജില്ലാ കളക്ടർമാർ നിർവഹിക്കണമെന്നും നിർദ്ദേശിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍