ഇടതു മുന്നണി വികസിപ്പിക്കാതെ രക്ഷയില്ലെന്നു തിരിച്ചറിഞ്ഞ് സിപിഐ(എം); ദള്ളിനേയും കേരളാ കോൺഗ്രസിനേയും ആർഎസ്പിയേയും തിരിച്ചു കൊണ്ടുവരാൻ ശ്രമം; വല്ല്യേട്ടൻ സ്വഭാവം ഇനി കാണിക്കില്ലെന്ന് ഉറപ്പു നൽകി; കെ എം മാണിയോട് സംസാരിക്കാൻ പ്രത്യേക ദൂതൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അരുവിക്കരയിലെ എം വിജയകുമാറിന്റെ തോൽവിയോടെ ഇടതു മുന്നണി വിപുലീകരണമെന്ന ആവശ്യത്തോട് സിപിഐ(എം) നേതൃത്വവും അനുകൂല നിലപാടിലാകും. മലബാറിലെ കരുത്ത് ചോരാതിരിക്കാൻ വീരേന്ദ്ര കുമാറിന്റെ ജനദാദള്ളിനേയും തെക്കൻ കേരളത്തിൽ ശക്തരാകാൻ ആർഎസ്പിയേയും ഒപ്പം കൂട്ടണമെന്ന അഭിപ്രായമാണ് സിപിഎമ്മിൽ സജീവമാകുന്നത്. ഈ രണ്ട് കക്ഷികളേയും മുന്നണിയിൽ തിരികെയെത്തിക്കാൻ സിപിഐ(എം) തന്നെ മുൻകൈയെടുക്കും. ഇതിനൊപ്പം ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കെ എം മാണിയുടെ കേരളാ കോൺഗ്രസിനെ ഇടതുപക്ഷത്ത് എത്തിക്കാനും ആലോചനയുണ്ട്. ബാർ കോഴയിൽ മാണിയെ കോടതിയും കുറ്റവിമുക്തനാക്കുന്ന സാഹചര്യമൊരുക്കി ഇടതു പക്ഷത്ത് എത്തിക്കാനാണ് നീക്കം. ഇടതു പക്ഷ ദൂതന്മാർ ഈ ലക്ഷ്യവുമായി മാണിയെ സമീപിച്ചു കഴിഞ്ഞു. എന്നാൽ അരുവിക്കരയിലെ ജയത്തോടെ വലതു പക്ഷ രാഷ്ട്രീയം കരുത്തായി. പിന്നെ എന്തിന് കൂറുമാറണമെന്ന ചോദ്യമാണ് ദൂതന്മാരോട് മാണി ഉയർത്തുന്നത്.
അരുവിക്കര തോൽവിയിൽ കടുത്ത നിരാശയിലാണ് സിപിഐ(എം). വിജയകുമാറിനെ പോലെ കരുത്തനെ നിർത്തിയിട്ടും തോൽവിയുണ്ടായി. അരുവിക്കരയിൽ നേരത്തെ മത്സരിച്ചിരുന്നത് ആർഎസ്പിയാണ്. അവർക്ക് കാര്യമായ സ്വാധീനം മണ്ഡലത്തിലുണ്ടായിരുന്നു. കൊല്ലം ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായി ആർഎസ്പി ഘടകം അരുവിക്കരയിലും പ്രവർത്തിച്ചു. എൻ കെ പ്രേമചന്ദ്രനെ പോലൊരു നേതാവിനെ മികച്ച രീതിയിൽ അരുവിക്കരയിൽ ഉപയോഗിച്ചു. മണ്ഡലത്തിലുടനീളം സജീവമായിരുന്നു പ്രേമചന്ദ്രൻ. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കഴിഞ്ഞാൽ അരുവിക്കര പ്രചരണത്തിൽ നിറഞ്ഞത് ആർഎസ്പിയുടെ നേതാവാണ്. ശബരിനാഥന്റെ പത്രികാ സമർപ്പണം മുതൽ എല്ലായിടത്തും പ്രേമചന്ദ്രന്റെ സാന്നിധ്യം ഉറപ്പിച്ചു. ഇതിലൂടെ ആർഎസ്പി വോട്ടുകളെല്ലാം ശബരിനാഥന് അനുകൂലമായി സമാഹരിച്ചു. ഈ തന്ത്രം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കൊല്ലത്തും തിരുവനന്തപുരത്തും ഇടതു പക്ഷത്തിന് തിരിച്ചടിയുണ്ടാകും.
ഈ വിലയിരുത്തലിൽ നിന്നാണ് ഇടതുമുന്നണിയുടെ വികസനമെന്ന ചർച്ചകളിലേക്ക് കാര്യങ്ങളെത്തുന്നത്. സിപിഐയും മറ്റ് ഘടകകക്ഷികളും മുന്നണി വിപുലീകരണത്തിന് അനുകൂലമാണ്. സിപിഐയുടെ സി ദിവാകരൻ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആർഎസ്പിയെയും ജെഡിയുവിനെയും അടിയന്തരമായി തിരിച്ചുകൊണ്ടുവരാനുള്ള നടപടികൾ മുന്നണി നേതൃത്വം ചെയ്യണം. ഇവർക്കൊപ്പം മറ്റു പാർട്ടികളെയും ഉൾപ്പെടുത്തി എൽഡിഎഫ് അടിത്തറ വികസിപ്പിക്കണമെന്നും സി ദിവാകരൻ ആവശ്യപ്പെട്ടു. ഇടതുപക്ഷം സമരശൈലിയും പ്രവർത്തനശൈലിയും മാറ്റാൻ തയ്യാറാകണമെന്നും സി ദിവാകരൻ ആവശ്യപ്പെട്ടു. യുവാക്കളെ ആകർഷിക്കാൻ പ്രത്യേക പരിപാടി വേണം. പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തണം. അരുവിക്കരയിലേത് എൽഡിഎഫിന്റെ തോൽവിയാണ്. ഈ തോൽവിയിൽ സിപിഎമ്മിനും സിപിഐക്കും തുല്യ ഉത്തരവാദിത്തമാണുള്ളതെന്നും സി ദിവാകരൻ പറഞ്ഞു.
ആർഎസ്പിയെ ഇടതു മുന്നണിയുടെ അനിവാര്യതയാണെന്നാണ് സിപിഐ വിലയിരുത്തുന്നത്. എന്നാൽ സിപിഎമ്മിന്റെ വല്ല്യേട്ടൻ മനോഭാവത്തിനെ അംഗീകരിക്കില്ലെന്ന് ആർഎസ്പി വ്യക്തമാക്കി കഴിഞ്ഞു. ശൈലിമാറ്റത്തിന് സിപിഐ(എം) തയ്യാറാകില്ലെന്നാണ് പ്രേമചന്ദ്രൻ പറയുന്നത്. അതുകൊണ്ട് തന്നെ മടങ്ങിപോക്കിനുമില്ല. എന്നാൽ ശൈലിമാറ്റമുണ്ടായാൽ മടങ്ങിപ്പോക്കിന് ആർഎസ്പി തയ്യാറാകുമെന്നാണ് സൂചന. ആർ എസ് പി ഉൾപ്പടെയുള്ള കക്ഷികളെ തിരിച്ചുകൊണ്ടുവരണമെന്ന സി ദിവാകരന്റെ ആവശ്യത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്നു എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ എൽഡിഎഫിലേക്കു പോകാൻ ആർഎസ്പി ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അർഎസ്പിയുടെ ദേശീയ നേതൃത്വത്തിന് ഇടതു മുന്നണിയോടാണ് താൽപ്പര്യം. ഈ മനസ്സ് അനുകൂലമാക്കാനാകും സിപിഐ(എം) നീക്കം. ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ ഇതിന് നേതൃത്വം നൽകും. വല്ല്യേട്ടൻ മനോഭാവം ആർഎസ്പിയോട് കാട്ടില്ലെന്ന് യെച്ചൂരി ഉറപ്പും നൽകും.
എന്നാൽ വീരേന്ദ്ര കുമാറിന്റെ ജനതാദള്ളിനെ മുന്നണിയിൽ അടുപ്പിക്കുന്നതിന് കോടിയേരി ബാലകൃഷ്ണൻ ചർച്ചകൾ തുടങ്ങി കഴിഞ്ഞു. വ്യക്തമായ ഉറപ്പുകൾ നൽകി വീരേന്ദ്ര കുമാറിനെ കൊണ്ടു വരാനാണ് നീക്കം. പഞ്ചായത്ത് തെരഞ്ഞെടുപ്പിലുൾപ്പെടെ മികച്ച പരിഗണന നൽകാമെന്ന് ജെഡിയു നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. ഇടതു പക്ഷത്തുള്ള മാത്യു ടി തോമസിന്റെ നേതൃത്വത്തിലെ ജനതാദള്ളും വീരേന്ദ്രകുമാറിനെ മുന്നണിയിൽ എത്തിക്കുന്നതിന് അനുകൂലമാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ പ്രതിസന്ധികളൊന്നും ഇടതു പക്ഷത്തിനില്ല. മലബാറിൽ മികച്ച പ്രകടനത്തിന് വീരേന്ദ്ര കുമാറിനെ ഒപ്പം കൂട്ടണമെന്ന അഭിപ്രായം സിപിഎമ്മിന്റെ കോഴിക്കോട് ഘടകത്തിനുമുണ്ട്. അരുവിക്കര തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത്തരത്തിലുള്ള ചർച്ചകൾ തുടങ്ങുകയും ചെയ്തു. എന്നാൽ ശബരിനാഥന്റെ വിജയത്തോടെ എല്ലാ ഘടകങ്ങളും ചിന്തിച്ചു മാത്രമേ വീരേന്ദ്ര കുമാർ തീരുമാനം എടുക്കൂ. മന്ത്രി കെപി മോഹനൻ ഇടതു പക്ഷത്തിന് എതിരാണെന്നതും വീരേന്ദ്ര കുമാറിന് തീരുമാനം എടുക്കാൻ തടസ്സം നിൽക്കുന്നുണ്ട്.
പിസി ജോർജ്ജും ആർ ബാലകൃഷ്ണപിള്ളയുമാണ് ഇടതു പക്ഷത്തിന് മുന്നിലുള്ള രണ്ട് പ്രധാനികൾ. ഇതിൽ കൊട്ടരക്കര, പത്തനംതിട്ട മേഖലകളിൽ നിർണ്ണായക വോട്ട് ബാങ്കായ പിള്ളയെ ഇടതുപക്ഷത്തിനൊപ്പം കൂട്ടുമെന്നാണ് സൂചന. പത്തനാപുരത്ത് ഗണേശിനുള്ള ജനസമ്മതിയും സിപിഐ(എം) തിരിച്ചറിയുന്നുണ്ട്. എന്നാൽ പിസി ജോർജിൽ കരുതലോടെ മാത്രമേ തീരുമാനം എടുക്കൂ. അരുവിക്കരയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തി ജോർജ് അപഹാസ്യനായി. പൂഞ്ഞാറിലെ ചില മേഖലകളിൽ മാത്രമേ ജോർജിന് സ്വാധീനമുള്ളത്. കെ എം മാണിയെ മുന്നണിയിലെത്തിക്കാനുള്ള ചർച്ചകൾ നടക്കുന്നതിനാൽ ജോർജിൽ തീരുമാനം ഉടൻ ഉണ്ടാകില്ല. ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടകൾ ഇടതു പക്ഷത്ത് എത്തിക്കാൻ മാണിയാണ് ഗുണകരമെന്നാണ് വിലയിരുത്തൽ. സിപിഐയെ പിണക്കാതെ മാണിയെ എത്തിക്കുകയാണ് നീക്കം. പിജെ ജോസഫിനെ അടർത്തിയെടുത്ത് ഇടതുപക്ഷത്ത് എത്തിക്കുക നടക്കാത്ത കാര്യമാണെന്നും സിപിഐ(എം) തിരിച്ചറിയുന്നു.
ഈ സാഹചര്യത്തിലാണ് കോടിയേരിയുടെ ദൂതന്മാർ മാണിക്കടുത്ത് എത്തുന്നത്. ബാർ കോഴയിലെ ഗൂഢാലോചനയിൽ കോൺഗ്രസ് നേതൃത്വത്തിനെ കുറ്റപ്പെടുത്തി മുന്നണി വിടാനാണ് മാണിയോടുള്ള നിർദ്ദേശം. വിജിലൻസ് അന്വേഷണത്തിനെതിരെ കോടതി പരമാർശമുണ്ടായാൽ വി എസ് അച്യുതാനന്ദന് പോലും മാണിയെ എതിർക്കാനാകില്ലെന്നാണ് സിപിഐ(എം) ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തൽ. ഇത് മുന്നിൽ കണ്ടാണ് കരുനീക്കം.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍