യോഗ്യത ഇല്ലാതിരുന്നിട്ടും ഇന്ദു മേനോന് കിർത്താഡ്സിൽ സ്ഥിരനിയമനം നൽകി ഇടതുസർക്കാർ; പ്രൊബേഷൻ ഡിക്ലയർ ചെയ്ത് നിയമനം ഉറപ്പിക്കാൻ വലതു സർക്കാറിന്റെയും നീക്കം; കഥാകാരിക്ക് മുമ്പിൽ സർവീസ് ചട്ടങ്ങൾ വഴിമാറുന്നെന്ന് ആരോപണം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആദിവാസി ക്ഷേമത്തിനായി പ്രവർത്തിക്കുന്നുവെന്ന് പറയുന്ന കിർത്താഡ്സിൽ എന്തു നടക്കുന്നു എന്ന ചോദിച്ചാൽ ഒന്നുമില്ല എന്ന് ഉത്തരം നൽകേണ്ടി വരും. ആദിവാസി ഊരുകളിൽ പട്ടിണി മരണം തുടർക്കഥയാവുമ്പോഴും രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിൽ ജോലിക്ക് കയറിയവർക്ക് ഫണ്ടടിക്കാനുള്ള സംവിധാനം മാത്രമായി മാറുകയാണ് കിർത്താഡ്സ്. ഇങ്ങനെ വർഷങ്ങൾക്ക് മുമ്പ് താൽക്കാലിക ജീവനക്കാരായി കയറിയവർക്കു സ്ഥിരനിയമനം നൽകിയപ്പോൾ നോക്കുകുത്തിയായത് പിഎസ്സിയാണ്.
കഥാകാരിയായ ഇന്ദു മേനോൻ അടക്കമുള്ള മൂന്ന് താൽക്കാലിക ജീവനക്കാർക്കാണ് കഴിഞ്ഞ ഇടതുസർക്കാർ സ്ഥിരനിയമനം നൽകിയത്. കിർത്താഡ്സിൽ ലക്ച്ചറർ തസ്തികയിലാണ് ഇന്ദുമേനോന് നിയമനം നൽകിയത്. താൽക്കാലികമായി ജോലിക്ക് കയറിയ ഇവർക്ക് യോഗ്യതകൾ ഇല്ലാതിരുന്നിട്ടും മുൻ സർക്കാർ സ്ഥിരനിയമനം നൽകുകയായിരുന്നു എന്നാണ് ആരോപണം. ഇവർക്ക് നിലവിൽ പിഎസ്സി നിശ്ചയിച്ച യോഗ്യത ഇല്ലാതിരുന്നിട്ടും പ്രൊബേഷൻ ഡിക്ലയർ ചെയ്യാനുള്ള നീക്കമാണ് വിവാദങ്ങൾക്ക് വഴിവെക്കുന്നത്. ഉന്നത സ്വാധീനത്താൽ കഥാകാരിയുടെ അനധികൃത നിയമനം അരക്കിട്ടുറപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.
1970ൽ നിലവിൽ വന്ന കിർത്താഡ്സിലെ ആദ്യഘട്ടങ്ങളിൽ എല്ലാം നിയമനങ്ങളും താൽക്കാലികമായിരുന്നു. 2007ലാണ് കിർത്താഡ്സ് നിയമനവുമായി ബന്ധപ്പെട്ട് റൂൾ പിഎസ്സി കൊണ്ടുവന്നത്. അതുവരെ നിയമനങ്ങൾക്ക് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടായിരുന്നില്ല. 2004ലാണ് ഇന്ദു മേനോൻ അടക്കം മൂന്ന് പേർ കിർത്താഡ്സിൽ പ്രവേശനം നേടുന്നത്. ആദ്യഘട്ടത്തിൽ ഇവരെ ഒരു വർഷത്തെ കോൺട്രാക്ട് അടിസ്ഥാനത്തിലാണ് നിയമിച്ചത്. ലക്ച്ചറർ തസ്തികയിലായിരുന്നു ഇവരുടെ നിയമനം. അന്ന് എംഎ യോഗ്യതയുള്ളവരെയാണ് ഈ പോസ്റ്റിൽ നിയമിച്ചിരുന്നത്. അന്നത്തെ യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ദു മേനോന് നിയമനം ലഭിച്ചതും.
2005, 2006, വർഷങ്ങളിൽ ഇതേ തസ്തികയിൽ ഇവർക്കു കോൺട്രാക്റ്റ് നീട്ടിക്കിട്ടി. 2007ൽ ഈ തസ്തികകളിലെ നിയമനത്തിന് സ്പെഷ്യൽ റൂൾസ് നിലവിൽ വരുകയും പിഎസ്സി പുതുക്കിയ മാനദണ്ഡം നിശ്ചയിക്കുകയും ഉണ്ടായി. ഇതനുസരിച്ച് ലക്ച്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ ട്രാൻസ്ഫർ മുഖേനയാണെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നും 50 ശതമാനം മാർക്കോടെ ആന്ദ്രപ്പോളജി അല്ലെങ്കിൽ സോഷ്യോളജിൽ മാസ്റ്റർ ബിരുദമാണ് യോഗ്യത. നേരിട്ട് നിയമനം ലഭിക്കണമെങ്കിൽ എംഫിലോ പിഎച്ച്ഡിയോ വേണമെന്നായിരുന്നു പിഎസ്സിയുടെ ചട്ടം. ഈ ചട്ടപ്രകാരമുള്ള യോഗ്യത ഇന്ദു മേനോന് നിലവിലില്ല എന്നു പിഎസ്സി വഴി നിയമനം ലഭിച്ചവർ ആരോപിക്കുന്നു.
ഇതിനിടെ 2007ൽ നിലവിൽ വന്ന ഈ ചട്ടം ലംഘിച്ച് 2009ൽ ഇടതുമുന്നണി സർക്കാർ ഇന്ദു മേനോനും കൂട്ടർക്കും ജോലി സ്ഥിരപ്പെടുത്തി നൽകുകയായിരുന്നു എന്നാണ് ജീവനക്കാരിൽ ചിലർ ഉന്നയിക്കുന്ന പ്രശ്നം. ഇതിനെതിരെ പിഎസ്സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ കോടതിയെ സമീപിച്ചതോടെ ഇവരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നത് സംബന്ധിച്ച് കിർത്താഡ്സിൽ നിന്നും വിശദീകരണം തേടുകയും നിശ്ചിത യോഗ്യത ഇല്ലാത്തതിനാൽ പ്രൊബേഷൻ ഡിക്ലയർ ചെയ്യാൻ സാധ്യമല്ലെന്ന് കിർത്താഡ്സ് വിശദീകരണം നൽകുകയും ചെയ്തതായി ഇവർ പറയുന്നു. ഇങ്ങനെയിരിക്കെ ഇപ്പോഴത്തെ സർക്കാർ ഇന്ദു മേനോന്റെ അനധികൃത നിയമനത്തിന് അംഗീകാരം നൽകാൻ ശ്രമം നടത്തുകയാണ് എന്നാണ് പിഎസ്സി വഴി ജോലിയിൽ കയറിവർ ആരോപിക്കുന്നത്.
കഥാകാരിയെന്ന പരിഗണന നൽകി ഇന്ദു മേനോന്റെ പ്രബോഷൻ ഡിക്ലയർ ചെയ്യാനുള്ള നീക്കത്തിൽ സ്ഥാനക്കയറ്റം വഴി തൽസ്ഥാനം ലഭിക്കാൻ യോഗ്യതയുള്ളവർക്ക് പ്രതിഷേധമുണ്ട്. യോഗ്യതയുള്ളവർക്ക് ജോലി നൽകാതെ യോഗ്യത ഇല്ലാത്തവരെ ചട്ടങ്ങൾ മറികടന്ന് നിയമനം നടത്തരുതെന്നാണ് ഇവരുടെ പക്ഷം. എഴുത്തുകാരിയും സംവിധായകൻ രൂപേഷ് പോളിന്റെ ഭാര്യയുമാണ് ഇന്ദു മേനോൻ. അതുകൊണ്ട് തന്നെ തന്റെ പ്രശസ്തിയും സ്വാധീനവും മുതലെടുത്ത് അനധികൃതമായി സ്ഥിരനിയമനം അരക്കിട്ടുറപ്പിക്കാൻ ഇവർ ശ്രമിക്കുന്നു എന്നാണ് ഉയരുന്ന ആരോപണം.
അതേസമയം തന്റെ നിയമനവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഇന്ദു മേനോൻ പ്രതികരിച്ചു. താൻ ജോലിയിൽ കയറുന്ന വേളയിൽ സർക്കാർ നിർദ്ദേശിച്ച യോഗ്യതകൾ ഉണ്ടായിരുന്നു. പിന്നീട് യോഗ്യതകൾ ഉയർത്തിയതിന് തങ്ങൾ എന്തു പിഴച്ചുവെന്നും ഇന്ദു മേനോൻ പറഞ്ഞു. പുതുതായി വരുന്നവർക്കാണ് ഇത് ബാധകമാകുക. പ്യൂൺ തസ്തികയ്ക്ക് യോഗ്യത എട്ടാംക്ലാസിൽ നിന്നും പത്താം ക്ലാസ് ആക്കിയതുകൊണ്ട് എട്ടാംക്ലാസ് യോഗ്യതയുള്ളവരെ സർവീസിൽ നിന്നും പുറത്താക്കുമോ? ഇങ്ങനെയാണ് ഞങ്ങളുടെ പ്രശ്നം. നിയമന പ്രശ്നം കോടതിയിൽ എത്തിയപ്പോൾ അഡ്വക്കേറ്റ് ജനറൽ തങ്ങൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇത് സംബന്ധിച്ച് തങ്ങൾക്ക് അനുകൂലമായി കിർത്താഡ്സിൽ സ്പെഷ്യൽ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ ഹൈക്കോടതിയും അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും ഇന്ദു മേനോൻ പ്രതികരിച്ചു.
കിർത്താഡ്സിൽ താൽക്കാലികമായി ജീവനക്കാരായ പലരും രാഷ്ടീയ സ്വാധീനവും വഴി സ്ഥിരനിയമനം നേടിയെടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. താൽക്കാലികമായും സ്ഥിരമായും നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരെല്ലാം വിജിലൻസ് അന്വേഷകരായി പോകാനാണു താൽപര്യമെന്നതാണ് മറ്റൊരു ആരോപണം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍