ലേണിങ് ഡിസ്എബിലിറ്റി സർട്ടിഫിക്കറ്റിന്റെ പേരിൽ നടക്കുന്നത് വൻ അഴിമതി; ആരോപണം എറണാകുളം ജനറൽ ആശുപത്രി മെഡിക്കൽ ബോർഡിലെ സൈക്കോളജിസ്റ്റിനു എതിരെ; അർഹരായ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല; സർട്ടിഫിക്കറ്റിന് കാശ് എറിയണം; കാശ് നൽകിയാൽ അനർഹർക്കും ഉടനടി സർട്ടിഫിക്കറ്റ്; ന്യൂറോളജിക്കൽ ഡിസ് ഓർഡർ ആയ കുട്ടികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ പോലും വ്യാജരേഖ മറയാക്കി അനർഹർ തട്ടിയെടുക്കുന്നു
എം മനോജ് കുമാർ
കൊച്ചി: ന്യൂറോളജിക്കൽ ഡിസ് ഓർഡർ ആയ കുട്ടികൾക്ക് നൽകുന്ന ലേണിങ് ഡിസ്എബിലിറ്റി സർട്ടിഫിക്കറ്റിന്റെ പേരിൽ എറണാകുളം ജനറൽ ആശുപത്രിയിൽ വൻ അഴിമതി അരങ്ങേറുന്നതായി ആരോപണം. 10 മുതൽ 12 വരെ ക്ലാസുകളിലെ പരീക്ഷകൾ കുട്ടികൾക്ക് എളുപ്പമാക്കാൻ ലേണിങ് ഡിസ്എബിലിറ്റി സർട്ടിഫിക്കറ്റ് ദുരുപയോഗിക്കപ്പെടുന്നു എന്നാണ് ആരോപണം ഉയരുന്നത്. ലേണിങ് ഡിസ്എബിലിറ്റി ബാധിച്ച കുട്ടികൾക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ തിരിമറി എന്നത് കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ നടുക്കുന്ന ഗുരുതരമായ കുറ്റകൃത്യമായി മാറുകയും ചെയ്യുന്നു.
ആവശ്യാനുസരണം പണം വാങ്ങി കൊച്ചി ജനറൽ ആശുപത്രിയിലെ മെഡിക്കൽ ബോർഡ് ഈ സർട്ടിഫിക്കറ്റ് നൽകുന്നു എന്നാണ് ആക്ഷേപം ഉയരുന്നത്. 2000 മുതൽ 5000 രൂപവരെ സർട്ടിഫിക്കറ്റുകൾക്ക് ഈടാക്കുന്നുണ്ട് എന്നാണ് ആരോപണം. പ്രധാനമായും മെഡിക്കൽ ബോർഡിലെ സൈ ക്കോളജിസ്റ്റിനെതിരെയാണ് ആരോപണം ഉയരുന്നത്. മെഡിക്കൽ ബോർഡ് ഉണ്ടെങ്കിലും സർട്ടിഫിക്കറ്റ് നൽകുന്നതിൽ മുഖ്യ പങ്ക് സൈക്കോളജിസ്റ്റിനാണ്. അതുകൊണ്ട് തന്നെ സൈക്കോളജിസ്റ്റ് സർട്ടിഫിക്കറ്റു നൽകിയാൽ അത് ലേണിങ് ഡിസ്എബിലിറ്റി ബാധിച്ച കുട്ടിയായി തന്നെ കണക്കാക്കപ്പെടുന്നു.
മെഡിക്കൽ ബോർഡും സൈക്കോളജിസ്റ്റ് നൽകുന്ന സർട്ടിഫിക്കറ്റിന് തന്നെയാണ് പരിഗണന നൽകുന്നത്. ബുദ്ധി കുറവുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ഈ സർട്ടിഫിക്കറ്റ് വ്യാപകമായ ദുരുപയോഗത്തിനു വിധേയമാകുന്നുണ്ട്. ഈ സർട്ടിഫിക്കറ്റു കിട്ടിയാൽ 10 മുതൽ 12 വരെ ക്ലാസുകളിലെ ബോർഡ് എക്സാം എഴുതാൻ കുട്ടികൾക്ക് അരമണിക്കൂർ അധികം ലഭിക്കും. രണ്ടാമത് വേറൊരു ആളെവെച്ച് വേണമെങ്കിൽ കുട്ടിക്ക് പരീക്ഷ എഴുതിക്കാം. അതുമാത്രമല്ല ഇങ്ങിനെ സർട്ടിഫിക്കറ്റ് ലഭിച്ച കുട്ടികൾക്ക് തൊഴിൽ സംവരണത്തിന് നിയമ നിർമ്മാണത്തിന് കൂടി പാർലമെന്റിൽ ആലോചന നടക്കുന്ന സമയമാണ്.
ഇങ്ങിനെ വളരെയധികം പ്രാധാന്യം ലഭിക്കുന്ന ലേണിങ് ഡിസ്എബിലിറ്റി സർട്ടിഫിക്കറ്റ് ആണ് കാശ് വാങ്ങി ഇഷ്ടാനുസരണം നൽകുന്നു എന്ന് ആരോപണം ഉയരുന്നത്. സിബിഎസ്ഇ സിലബസ് പിന്തുടരുന്ന സ്കൂളുകളിൽ നിന്നാണ് സർട്ടിഫിക്കറ്റുകൾക്ക് കൂടുതൽ ആവശ്യം ഉയരുന്നത്. 85 ശതമാനത്തിലധികം ഐക്യൂ ഉള്ളവർക്കാണ് ഡിസ്എബിലിറ്റി സർട്ടിഫിക്കറ്റു നൽകുന്നത്. അർഹതയുണ്ടായിട്ടും കാശ് നൽകാത്തതിന്റെ പേരിൽ പലർക്കും സർട്ടിഫിക്കറ്റു ലഭിക്കാതെ വരുന്നു എന്ന് പരാതി ഉയരുമ്പോൾ അർഹതയില്ലാതിരുന്നിട്ടും പലർക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നു എന്നും ആക്ഷേപം ഉയരുന്നു. ചില കുട്ടികൾക്ക് എഴുതാൻ കഴിയും. വായിക്കാൻ കഴിയില്ല. ചിലർക്ക് നേരെ തിരിച്ചതും അനുഭവം വരും. അങ്ങിനെയുള്ള കുട്ടികളെ പരീക്ഷാ ഘട്ടത്തിൽ സഹായിക്കാനാണ് ലേണിങ് ഡിസ്എബിലിറ്റി സർട്ടിഫിക്കറ്റു നൽകുന്നത്.
ഒരു പാവം കുടുംബത്തിലെ കുട്ടിയുടെ ലേണിങ് ഡിസ്എബിലിറ്റി സർട്ടിഫിക്കറ്റിൽ കാശ് കൊടുക്കാത്തതിന്റെ പേരിൽ 84 എന്നെഴുതി നൽകി. ഒടുവിൽ കാര്യം തിരിച്ചറിഞ്ഞു ചെറിയ തുക നൽകിയപ്പോൾ അതിൽ തന്നെ ആദ്യം എഴുതിയത് വെട്ടി സർട്ടിഫിക്കറ്റിൽ 86 എന്നെഴുതി നൽകി. സർട്ടിഫിക്കറ്റിന് അർഹതയുള്ള ഒരു കേസിലാണ് ഇങ്ങിനെ കൃത്രിമം കാണിച്ചത്. കുട്ടികൾക്ക് ലേണിങ് ഡിസ്എബിലിറ്റി സർട്ടിഫിക്കറ്റു നൽകാൻ നിലവിൽ മെഡിക്കൽ ബോർഡ് ഉണ്ട്. ഈ മെഡിക്കൽ ബോർഡ് പരിശോധിച്ചാണ് സർട്ടിഫിക്കറ്റു നൽകുന്നത്. പക്ഷെ ഈ തീരുമാനത്തിൽ അവിഹിത കൈകടത്തൽ വരുന്നതായാണ് ആക്ഷേപം.
രണ്ടു രീതിയിലാണ് സർട്ടിഫിക്കറ്റു നൽകുന്നത്. ഒന്ന് പരീക്ഷയിൽ അരമണിക്കൂർ സമയം അധികം അനുവദിക്കാൻ. രണ്ടാമത് പരീക്ഷ വേറൊരാളെ വെച്ച് എഴുതിക്കാൻ. ഈ രണ്ടു ആനുകൂല്യത്തിനും ഒരു കുട്ടിക്ക് ലേണിങ് ഡിസ്എബിലിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇതിലാണ് കള്ളക്കളികൾ നടക്കുന്നത് എന്നാണ് ആക്ഷേപം. പീഡിയാട്രീഷ്യനും ചൈൽഡ് സൈക്കോളജിസ്റ്റും അടങ്ങിയ നാലുപേരടങ്ങിയ ഒരു ബോർഡ് ആണ് സർട്ടിഫിക്കറ്റു നൽകുന്നത്. എല്ലാ ജില്ലയിലും ഓരോ മെഡിക്കൽ ബോർഡ് ഉണ്ട്. ഈ മെഡിക്കൽ ബോർഡ് ആണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നത്. കാശ് നൽകിയാൽ സർട്ടിഫിക്കറ്റുകൾ വളരെ എളുപ്പം ലഭിക്കും. അല്ലാതിരുന്നാൽ വൈകും.
ഇതാണ് എറണാകുളം ജനറൽ ആശുപത്രിയിലേ അവസ്ഥ. ആശുപത്രിയിൽ നിന്നാണ് സർട്ടിഫിക്കറ്റു നൽകേണ്ടത് എങ്കിലും വീട്ടിൽ നിന്നും സർട്ടിഫിക്കറ്റ് വിതരണം നടക്കുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ആശുപത്രി സർട്ടിഫിക്കറ്റ് വീട്ടിൽ നിന്നും നൽകിയാലും അത് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. വീട്ടിൽ നിന്നും സർട്ടിഫിക്കറ്റു നൽകുമ്പോൾ ഒപ്പം അഴിമതി കൂടി കടന്നുവരുന്നു. രണ്ടു മണിക്കൂർ ഉള്ള ഒരു എക്സാം എഴുതുമ്പോൾ കുട്ടികൾക്ക് അര മണിക്കൂർ കൂടുതൽ ലഭിക്കുന്നത് വിദ്യാർത്ഥികൾക്ക് വളരെ ഗുണകരമാണ്. പക്ഷെ ഈ സൗകര്യം ദുരുപയോഗിക്കപ്പെടുന്നു എന്നും അഴിമതി കടന്നുവരുന്നു എന്നതുമാണ് ഗുരുതര പ്രശ്നമായി മാറുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍