കേരളത്തിന്റെ നിത്യയൗവനം ദേശീയ യുവജന ദിനത്തിൽ രാമലീല മൈതാനത്തിൽ എന്ന് പറഞ്ഞ് ഒ രാജഗോപാലിനെ സ്തുതിച്ച് ബിജെപി ജനറൽ സെക്രട്ടറി പോസ്റ്റിട്ടാൽ വിവാദമാകുമോ? രാജഗോപാലിന്റെ പിന്നിലിരുന്ന് ഉറങ്ങുന്ന പിഎസ് ശ്രീധരൻ പിള്ളയാണ് യഥാർത്ഥ ഉന്നമെന്ന് സൂചിപ്പിച്ച് ഒരു വിഭാഗം രംഗത്ത്; ആർഎസ്എസ് പ്രചാരകനായ എം ഗണേശിന്റെ പോസ്റ്റ് ബിജെപിയിൽ പുതിയ കലാപത്തിന് വഴി തുറന്നപ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിന്റെ നിത്യയുവത്വവും ദേശീയ യുവജന ദിനത്തിൽ രാമലീല മൈതാനത്തിൽ എന്ന് പറഞ്ഞ് ഒ രാജഗോപാലിനെ സ്തുതിച്ച് പോസ്റ്റിട്ട ബിജെപി ജനറൽ സെക്രട്ടറി എം ഗണേശ് ഉന്നമിട്ടത് ബിജെപിയുടെ അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയെയോ? ശബരിമല സമരത്തിന്റെ പേരിലെ വിവാദങ്ങൾക്കും ഗ്രൂപ്പ് പോരുകൾക്കും പുതിയ മാനം നൽകുകയാണ് ഗണേശിന്റെ പോസറ്റ്. രാജഗോപാലിനെ ഉയർത്തിക്കാട്ടിയത് വഴി ശ്രീധരൻ പിള്ളയെ കളിയാക്കുകയാണ് ഗണേശ് ചെയ്തതെന്നാണ് ഉയരുന്ന ആരോപണം. ഫെയ്സ് ബുക്കിൽ ഇട്ടപോസ്റ്റിൽ കർമ്മ നിരതനായ രാജഗോപാലിന് പിറകെ ഉറങ്ങുന്ന ശ്രീധരൻ പിള്ളയുള്ളതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം.
ശ്രീധരൻ പിള്ള അധ്യക്ഷനായതോടെ ബിജെപിയിൽ ഏകോപനത്തിന് കുറവുണ്ടായെന്നാണ് വിലയിരുത്തൽ. ബിജെപിയിലെ സംഘടനാ കാര്യങ്ങൾ നോക്കുന്നത് എം ഗണേശാണ്. സംഘടനാ തലത്തിൽ രണ്ടാമനാണ് ഗണേശ്. ആർ എസ് എസാണ് ബിജെപിയിലേക്ക് ഗണേശിനെ നിയോഗിച്ചിരിക്കുന്നത്. പ്രചാരകനായ ഗണേശ് ബിജെപിയെ സംഘടനാ തലത്തിൽ കരുത്തരാക്കുകയെന്ന ഉത്തരവാദിത്തമാണ് നിറവേറ്റേണ്ടത്. എന്നാൽ ഗണേശും പിള്ളയും രണ്ട് വഴിക്ക് നീങ്ങുന്നതു കൊണ്ട് തന്നെ ഇതൊന്നും നടക്കുന്നില്ല. പ്രസിഡന്റുണ്ടെങ്കിലും ബിജെപിയിൽ ജനറൽ സെക്രട്ടറിക്ക് വലിയ ഉത്തരവാദിത്തമാണുള്ളത്. പിപി മുകുന്ദനും ഉമാകാന്തനും ബിജെപിയിൽ ജനറൽ സെക്രട്ടറിമാരായിരുന്നപ്പോൾ അവർക്കായിരുന്നു സംഘടനാ തലത്തിൽ മേൽകൈ. കുമ്മനം രാജശേഖരൻ പ്രസിഡന്റായപ്പോഴാണ് ഉമാകാന്തനെ മാറ്റി ഗണേശിനെ ബിജെപിയുടെ ജനറൽ സെക്രട്ടറിയായി ആർഎസ്എസ് നിയോഗിച്ചത്. എന്നാൽ സംഘടനാ തലത്തിൽ കാര്യമായ ഇടപടെലുകൾ ഗണേശിന് നടത്താനുമായില്ല.
ബിജെപിയുടെ ഓഫീസ് സെക്രട്ടറിയെന്ന നിലയിൽ എംടി രമേശാണ് എല്ലാം കുമ്മനത്തിന്റെ കാലത്ത് നിയോഗിച്ചത്. പി എസ് ശ്രീധരൻ പിള്ള എത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. എല്ലാ തീരുമാനവും ശ്രീധരൻ പിള്ള എടുക്കുന്ന അവസ്ഥയെത്തി. തുടക്കത്തിൽ എംടി രമേശും ഗണേശും പിള്ളയും ഒരു മനസോടെ പോയെങ്കിലും ശബരിമലയിലെ പ്രതിഷേധങ്ങളോടെ എല്ലാം മാറി മറിഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരം കിടക്കണെന്ന ശ്രീധരൻ പിള്ളയുടെ നിർദ്ദേശം എംടി രമേശ് അടക്കമുള്ളവർ അംഗീകരിച്ചില്ല. സമരത്തിന്റെ കരുത്ത് ചോർത്തത് മുൻനിര നേതാക്കളുടെ വിട്ടു നിൽക്കലായിരുന്നു. ശ്രീധരൻ പിള്ളയും നിരാഹാരം കിടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രമേശും കൂട്ടരും ആരോപണങ്ങളെ നേരിട്ടത്. ഇതിനിടെയിൽ ശ്രീധരൻ പിള്ള കൊച്ചിയിൽ ഇരുന്ന് സംഘടനയിൽ നിയന്ത്രണങ്ങൾ തുടങ്ങി. ഇത് ബിജെപിയിൽ തമ്മിൽ പോര് ശക്തമാക്കി.
ഈ പശ്ചാത്തലത്തിലാണ് ബിജെപിയുടെ ദേശീയ കൗൺസിൽ ഡൽഹിയിൽ ചേരുന്നത്. പാർട്ടിക്കാര്യങ്ങളോടല്ല വക്കീൽ പണിയോടാണ് ശ്രീധരൻ പിള്ളയ്ക്ക് താൽപ്പര്യമെന്ന് മറു വിഭാഗം പ്രചരണവും തുടങ്ങി. ശബരിമലയിലെ സത്യാഗ്രഹം വേണ്ടത്ര കൂടിയാലോചനകളില്ലാതെ നടപ്പാക്കിയതിനേയും വിമർശിച്ചു. എന്നാൽ പാർട്ടി കോർ കമ്മറ്റിയോഗമാണ് സെക്രട്ടറിയേറ്റ് സമരത്തിൽ തീരുമാനം എടുത്തതെന്നും ഓരോ ദിവസവും ഓരോ ജില്ലയ്ക്ക് ചുമതല നൽകിയെന്നും ശ്രീധരൻ പിള്ള പറയുന്നു. എന്നാൽ ഇത് നടപ്പിലാക്കേണ്ട ഗണേശ് വീഴ്ച വരുത്തി, ഇതാണ് സമരത്തെ അട്ടിമറിച്ചതെന്നാണ് ശ്രീധരൻ പിള്ളയുടെ പക്ഷം. ആർഎസ്എസ് നിയോഗിച്ച ഗണേശൻ പിള്ളയ്ക്ക് പൂർണ്ണമായും എതിരായതിന് തെളിവായി പുതിയ പോസ്റ്റിനെ ചൂണ്ടിക്കാട്ടുന്നു. പാർട്ടിയിൽ വൻ വിവാദമായിട്ടും ഈ പോസ്റ്റ് പിൻവലിക്കാൻ പോലും ഗണേശൻ തയ്യറായിട്ടില്ല. താൻ നിരുപദ്രവകരായി ഇട്ട പോസ്റ്റാണിതെന്നാണ് ഗണേശൻ പറയുന്നത്.
അങ്ങനെ എങ്കിൽ വിവാദം ചൂണ്ടിക്കാണിച്ചപ്പോൾ തന്നെ പിൻവലിക്കുമായിരുന്നു. അത് ചെയ്യാത്തതിലൂടെ തന്നെ ശ്രീധരൻ പിള്ളയെ വ്യക്തിപരമായി ആക്രമിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമായതായും ശ്രീധരൻ പിള്ള അനുകൂലികൾ പറയുന്നു. ആർഎസ്എസ് സംസ്ഥാന നേതൃത്വത്തേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഗണേശിന്റെ ഇടപെടലുകളിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും അതൃപ്തനായിരുന്നു. ഗണേശിനെ തിരിച്ചു വിളിക്കണമെന്ന് ആർഎസ്എസ് സംസ്ഥാന നേതൃത്വത്തോടെ ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ആർഎസ്എസ് അംഗീകരിച്ചില്ല. കുമ്മനം മാറി ശ്രീധരൻ പിള്ള എത്തിയതോടെ ജനറൽ സെക്രട്ടറി സ്ഥാനത്തും തന്റെ വിശ്വസ്തനെ നിയോഗിക്കാൻ താൽപ്പര്യമുണ്ട്. ഇത് മനസ്സിലായതോടെയാണ് ഗണേശ് മറുപക്ഷത്തേക്ക് ചുവടു മാറുന്നത്. ഏതായാലും പുതിയ പോസ്റ്റ് വലിയ ഗ്രൂപ്പ് ചർച്ചകൾക്കാണ് വഴിവയ്ക്കുന്നത്.
ബിജെപിയിൽ വി മുരളീധരപക്ഷവും പികെ കൃഷ്ണദാസ് പക്ഷവുമാണുണ്ടായിരുന്നത്. കൃഷ്ണദാസിന്റെ പിന്തുണയോടെയാണ് ശ്രീധരൻ പിള്ള അധ്യക്ഷനാകുന്നത്. എന്നാൽ ശ്രീധരൻപിള്ള സ്വന്തം നിലയ്ക്ക് കാര്യങ്ങൾ തീരുമാനിച്ചതോടെ എല്ലാം മാറി മറിഞ്ഞു. മൂന്നാമതൊരു ഗ്രൂപ്പ് കൂടി സജീവമായി. ഇതിനിടെയാണ് ഗണേശിന്റെ പോസ്റ്റും ചർച്ചകളിലെത്തുന്നത്.
Stories you may Like
- സർവ്വസമ്മതിന് പത്മഭൂഷൺ; രാജഗോപാൽ പുരസ്കാര നിറവിൽ
- മിണ്ടാതിരുന്നാൽ ചിലപ്പോൾ മന്ത്രിയാകും, അങ്ങനെയുള്ള സ്ഥാനമാനങ്ങൾ വേണ്ട; ഗണേശ്കുമാർ
- കൈയിലുള്ള പണം ബാങ്കിലിട്ടോ, പക്ഷേ കേരളത്തിൽ ബിസിനസ് നടത്തരുത്
- ഗണേശിന്റെ മന്ത്രിസ്ഥാനവും തുലാസിൽ
- ഗണേശ് കുമാർ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ എത്തുന്നത് സുകുമാരൻ നായരുടെ ആശിർവാദങ്ങളോടെ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍