ചാനൽ ചർച്ചയിൽ വലിച്ചുകീറിയ നികേഷ് കുമാർ സ്ഥാനാർത്ഥിയായപ്പോൾ ഒളിച്ചും പതുങ്ങിയും കാന്തപുരത്തെ കാണാനെത്തി; മുസ്ലിം ലീഗിലെ മൂന്നു സ്ഥാനാർത്ഥികൾക്ക് മാത്രം പിന്തുണ; പിന്തുണ തേടി കാന്തപുരത്തെ കാണാൻ എത്തുന്നവരിൽ ഇടതു-വലതു നേതാക്കൾക്ക് പുറമേ ബിജെപിക്കാരും
എം പി റാഫി
കോഴിക്കോട്: മലബാറിലെ മുസ്ലിം വോട്ടുബാങ്കിൽ നിർണ്ണായക സ്വാധീനമുള്ള കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ അനുകൂലികളുടെ വിഭാഗത്തിന് ഉള്ളത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് സമയങ്ങളിൽ ഉസ്താദിനെ കാണാൻ എത്തുന്ന നേതാക്കളുടെ എണ്ണവും കുറവല്ല. മലബാറിലെ രാഷ്ട്രയ ഭാഗദേയം നിർണ്ണയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നതിർ കാന്തപുരത്തിന് പങ്കുണ്ട്. കഴിഞ്ഞ തവണ വലത്തേക്ക് തിരിഞ്ഞ എ പി വിഭാഗം വോട്ടുകൾ ഇത്തവണ ഇടത്തേക്ക് ചായുമെന്നാണ് പുറത്തുവരുന്ന സൂചന. അണികൾക്ക് ഇതിന്റെ വ്യക്തമായ നിർദ്ദേശം കാന്തപുരം നൽകുകയും ചെയ്തു. എന്നിട്ടും ഇടതു - വലതു മുന്നണികൾ കാന്തപുരവുമായി ഇപ്പോഴു ചർച്ചയിലാണ്.
ഒളിഞ്ഞും തെളിഞ്ഞുമാണ് രാഷ്ട്രീയ നേതാക്കളെത്തി കാന്തപുരവുമായി ചർച്ച നടത്തിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ കോൺഗ്രസ്, സിപിഐ-എം, ബിജെപി തുടങ്ങിയ പാർട്ടികളിലെ പ്രമുഖനേതാക്കൾ കാന്തപുരവുമായി ചർച്ച നടത്തി. നേരിട്ടും ഫോണിലൂടെയുമെല്ലാം നേതാക്കൾ പിന്തുണ തേടിയെന്നാണ് വിവരം. മത, സാമുദായിക നേതാക്കളുടെ അരമന കയറാൻ തങ്ങളെ കിട്ടില്ലെന്നു പറഞ്ഞ സിപിഎമ്മിന്റെ തലതൊട്ടപ്പന്മാരും ചർച്ച നടത്തിയവരുടെ കൂട്ടത്തിലുണ്ട്. ചാനൽ സ്റ്റുഡിയോയിൽ ഇരുന്ന് കാന്തപുരത്തിന്റെ നിലപാടുകളെ അതിനിശിതമായി വിമർശിക്കുന്ന എം വി നികേഷ് കുമാറും സ്ഥാനാർത്ഥിയായപ്പോൾ കാന്തപുരത്തിന്റെ പിന്തുണ തേടി എത്തി എന്നത് കൗതുകമായി മാറി.
വിദേശത്തായിരുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ കഴിഞ്ഞ ആഴ്ചയിലായിരുന്നു നാട്ടിലെത്തിയത്. ഇതോടെ ദിവസവും രാഷ്ട്രീയക്കാർ സന്ദർശിക്കാനെത്തുന്നതായാണ് ഔദ്യോഗികവൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ വ്യക്തിപരമായി കാന്തപുരത്തെ ബന്ധപ്പെട്ടിരുന്നെങ്കിലും ലീഗ് ഔദ്യോഗികമായി ഇതുവരെയും പിന്തുണ തേടിയിട്ടില്ല. ഇടതുമുന്നണിയുമായും കോൺഗ്രസുമായും അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന എപി സുന്നികൾ പല കാലങ്ങളിലായി വിവിധ മുന്നണികളോടൊപ്പം നിന്നിരുന്നു. പാർട്ടി വോട്ടുകൾക്കപ്പുറം നിഷ്പക്ഷ വോട്ടുകളാണ് എന്നും കേരളത്തിന്റെ ഗതിവിഗതികൾ തീരുമാനിച്ചിരുന്നത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പടുത്തതോടെ ഉസ്താദിനെ സന്തോഷിപ്പിച്ച് കിട്ടാവുന്നത്ര പിന്തുണ നേടിയെടുക്കാനുള്ള തിരക്കിലാണ് രാഷ്ട്രീയ പാർട്ടികൾ.
മുൻകാലങ്ങളിൽ ഇടത് അനുകൂല സമീപനം സ്വീകരിച്ച എപി സുന്നികൾ 2011ൽ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള യു.ഡി.എഫിനെ മിക്ക സ്ഥലങ്ങളിലും പിന്തുണച്ചു. മുൻവർഷങ്ങളിൽനിന്നും വ്യത്യസ്തമായി നിലപാട് പരസ്യപ്പെടുത്താനും കാന്തപുരം സമസ്തക്കുള്ളിൽ ആലോചനയുണ്ട്. പുതുതായി രൂപീകരിച്ച കേരള മുസ്ലിം ജമാഅത്തിലൂടെയായിരിക്കും നിലപാടുകൾ വ്യക്തമാക്കുക. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പ്രവർത്തക കൺവെൻഷനുകളും യോഗങ്ങളും വിളിച്ചു ചേർത്ത് തെരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കാനാണ് തീരുമാനം.
വിവിധ പാർട്ടികളോട് വ്യത്യസ്ത സമീപനം പുലർത്താനാണ് ഇത്തവണ കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. അടിസ്ഥാനപരമായി സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുക എന്ന സമസ്തയുടെ പ്രഖ്യാപിത നിലപാടായിരിക്കും ഉണ്ടാവുക. എന്നാൽ മൂന്ന് മുസ്ലിം ലീഗ് സ്ഥാനാർത്ഥികളൊഴിച്ച് മറ്റു ലീഗ് സ്ഥാനാർത്ഥികൾക്കൊന്നും ഇത്തവണ എപി സുന്നികളുടെ വോട്ടു ലഭിക്കില്ല. കാന്തപുരവുമായി അടുത്ത ബന്ധം പുലർത്തുന്നവരും എപി സുന്നികളുടെ പരിപാടികളിലെല്ലാം നിത്യസാന്നിദ്ധ്യവുമായ മൂന്ന് ലീഗ് സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകാനും ധാരണയുണ്ട്. കഴിഞ്ഞ അഞ്ചു വർഷക്കാലങ്ങളിൽ മുസ്ലിം ലീഗ് എപി സുന്നികളോട് സ്വീകരിച്ചു പോന്ന സമീപനമാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്.
ലീഗിനെ വലിയ തോതിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എപി സുന്നികൾ പിന്തുണച്ചിട്ടും മുസ്ലിം സംഘടനകളെ ഒരുപോലെ കാണാൻ ലീഗിന് കഴിഞ്ഞില്ലെന്നതാണ് ലീഗിനെതിരെയുള്ള പ്രധാനമായ ആക്ഷേപം. ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾ വൈസ് പ്രസിഡന്റായ ഇ.കെ സമസ്തയുടെ നിർദ്ദേശമനുസരിച്ച് കാന്തപുരത്തിന്റെ പരിപാടികൾ ലീഗ് ബഹിഷ്കരിച്ചതും തിരുകേശ വിവാദത്തിൽ ഹൈദരലി തങ്ങൾ നൽകിയ സംഭാവനത്തുക തിരികെ ആവശ്യപ്പെട്ടതുമെല്ലാം ലീഗിന് എപി സുന്നികളുടെ പിന്തുണ നഷ്ടമാകാൻ കാരണമായി. കാന്തപുരം നടത്തിയ കേരളയാത്രയിൽ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പ്രമുഖരും ദേശീയ മുസ്ലിംലീഗ് നേതാക്കളും എത്തിയെങ്കിലും മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വമോ എംഎൽഎ മാരോ മന്ത്രിമാരോ ക്ഷണിച്ചിട്ടും എത്താതിരുന്നത് എപി സുന്നികളിൽ കടുത്ത അമർഷത്തിന് ഇടയാക്കി.
ഈ തെരഞ്ഞെടുപ്പിലും മുസ്ലിം ലീഗ് നേതൃത്വം ഒരുമിച്ചിരിക്കാനോ എപി സുന്നികളുടെ ആവശ്യങ്ങൾ കേൾക്കാനോ തയ്യാറാകാത്തത് നിലപാട് കടുപ്പിക്കാൻ കാരണമായി. എന്നാൽ തികച്ചും വ്യത്യസ്തമായിരിക്കും കോൺഗ്രസ് സ്ഥാനാർത്ഥികളുമായി വച്ചു പുലർത്തുന്ന സമീപനം. കോൺഗ്രസിന് പലയിടത്തും പിന്തുണ നൽകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും സിപിഐ(എം)-കോൺഗ്രസ് നേർക്കുനേർ മത്സരം വരുന്നിടത്ത് കൂടുതൽ അടുപ്പമുള്ളവരെയും വ്യക്തിബന്ധമുള്ളവരെയും നോക്കിയാകും പിന്തുണ. ചില കോൺഗ്രസ് സ്ഥാനാർത്ഥികളെ ജയിപ്പിക്കണമെന്നതു പോലെ ചില സിപിഐ(എം) സ്ഥാനാർത്ഥികളെയും ജയിപ്പിക്കണമെന്ന വ്യക്തമായ അജണ്ടയുണ്ട്.
അജണ്ടകളും നിലപാടുകളുമെല്ലാം ഏകദേശം നിശ്ചയിച്ചുറപ്പിച്ചു കഴിഞ്ഞെങ്കിലും കാന്തപുരത്തെ തേടി എത്തുന്ന രാഷ്ട്രീയ നേതാക്കൾക്ക് ആർക്കും പിടികൊടുക്കാത്ത സമീപനമാണ് ഇപ്പോൾ ഉസ്താദ് എടുക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി മുസ്ലിം ജമാഅത്തിലൂടെ പ്രഖ്യാപിക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം സിപിഐഎം നേതാക്കളായ സഖാവ് പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവർ പല തവണ കാന്തപുരത്തെ ബന്ധപ്പെടുകയും പിന്തുണ തേടിയിട്ടുമുണ്ട്. മാത്രമല്ല, ഇവരുടെ പ്രതിനിധികൾ കാന്തപുരവുമായി ചർച്ച നടത്തുകയും ചെയ്തു. രമേശ് ചെന്നിത്തല നിരന്തരമായി പിന്തുണ തേടി കാന്തപുരത്തെ ബന്ധപ്പെടാറുണ്ട്.
ബിജെപിയും കാന്തപുരത്തിന്റെ സഹായം ചോദിക്കുന്നതിൽ പിന്നിലല്ല. ഇതിനോടകം പല നേതാക്കളും കാന്തപുരത്തെ സമീപിച്ചു കഴിഞ്ഞു. നാലു ദിവസം മുമ്പ് അഴിക്കോട് ഇടത് സ്ഥാനാർത്ഥി എം വി നികേഷ് കുമാറിന് വോട്ടഭ്യർത്ഥിച്ച് എം.വി ജയരാജൻ, നികേഷ് കുമാർ, കെപി മോഹനൻ എന്നിവർ എത്തുകയുണ്ടായി. മർക്കസ് മീഡിയയുമായി പല തവണ ബന്ധപ്പെട്ട ശേഷമായിരുന്നു നികേഷ് കാന്തപുരവുമായി കൂടിക്കാഴ്ചക്ക് അവസരം തരപ്പെടുത്തിയത്. ഇ.അഹമ്മദ്, പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ, ഇബ്രാഹീം കുഞ്ഞ്, മഞ്ഞളാംകുഴി അലി അടക്കമുള്ള ലീഗ് നേതാക്കൾ കാന്തപുരവുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ടെങ്കിലും പരസ്യമായ ചർച്ചയ്ക്കു വരുന്നതിന് പാരയാകുന്നത് ഇ.കെ സുന്നി നേതാക്കളാണ്. ഇതു മറികടക്കാൻ ലീഗിനു കഴിഞ്ഞിട്ടുമില്ല.
ചൊവ്വാഴ്ച മുഖ്യന്ത്രി ഉമ്മൻ ചാണ്ടി കാന്തപുരത്തെ കാണാൻ കാരന്തൂർ മർക്കസിൽ നേരിട്ടെത്തുകയുണ്ടായി. ഒരാഴ്ചമുമ്പ് കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രി അബൂബക്കർ മുസ്ല്യാരെ കാണാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അന്ന് കാന്തപുരം വിദേശത്തായിരുന്നു. ഇതിനാൽ ചൊവ്വാഴ്ച കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രി വീണ്ടും കാണാനെത്തുകയായിരുന്നു. സംസ്ഥാനത്തെ പ്രധാന എ ഗ്രൂപ്പുകാർക്കു വേണ്ടിയെല്ലാം മുഖ്യമന്ത്രി പിന്തുണ തേടിയെങ്കിലും പ്രധാനമായും കുന്ദമംഗലം സ്ഥാനാർത്ഥി ടി സിദ്ദീഖിനു വേണ്ടിയായിരുന്നു അഭ്യർത്ഥന. എന്നാൽ മർക്കസ് നിൽക്കുന്ന മണ്ഡലമായ കുന്ദമംഗലത്ത് സിദ്ദീഖ് മത്സരിക്കില്ലെന്നത് നേരത്തെ കാന്തപുരത്തെ അറിയിച്ചിരുന്നു.
എന്നാൽ പിന്നീട് സിദ്ദീഖ് മത്സരരംഗത്ത് എത്തും മുമ്പ് ഇടത് സ്ഥാനാർത്ഥി പിടിഎ റഹീമുമായി കാന്തപുരം ധാരണ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, കാന്തപുരത്തിന്റെ വിശ്വസ്തൻ കൂടിയാണ് സിദ്ദിഖിനെതിരെ മത്സരിക്കുന്ന സിറ്റിങ് എംഎൽഎയായ പിടിഎ റഹീം. കാന്തപുരവുമായും മർക്കസുമായും നല്ല അടുപ്പമുള്ള വ്യക്തിയാണ് ടി സിദ്ദീഖ് എന്നതും എപി സുന്നികളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. എന്നാൽ സുന്നി വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ലീഗ് നോമിനിയായാണ് സിദ്ദീഖ് എത്തിയതെന്നാണ് എപി വിഭാഗം കണക്കാക്കുന്നത്. ടി, സിദ്ദീഖ്, കെസി അബു എന്നിവരും കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
കെ.ടി ജലീൽ, പിടിഎ റഹീം തുടങ്ങിയ പ്രമുഖരും ചെറു കക്ഷി നേതാക്കളും അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം അബൂബക്കർ മുസ്ലിയാരെ കാണാൻ കഴിഞ്ഞ ദിവസങ്ങളിലായി എത്തി. ഇതുവരെ നേരിട്ടും അല്ലാതെയും ചർച്ച നടത്തിയ നേതാക്കളെല്ലാം വിവിധ വാഗ്ദനാങ്ങളും നൽകിയതായാണ് വിവരം. പ്രധാനമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരമാണ്. വാഗ്ദാനങ്ങൾ നൽകുന്നതിൽ കോൺഗ്രസ് നേതാക്കളായിരുന്നു മുൻപന്തിയിൽ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്കൂളുകളിൽ ചിലതിന് അംഗീകാരം, മർക്കസ് നോളജ് സിറ്റിയിലെ വിവിധ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള സഹായം, മർക്കസ് ലോ കോളേജിന് എയ്ഡഡ് പദവി എന്നിവ കോൺഗ്രസ് നേതാക്കൾ ഉറപ്പു കൊടുത്തതായും അറിയുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ മർക്കസിലേക്കുള്ള രാഷ്ട്രീയക്കാരുടെ ഒഴുക്ക് കൂടുമെന്നാണ് ഇതു സൂചിപ്പിക്കുന്ന്. ഇപ്പോൾ ആർക്കും പിടികൊടുക്കാത്ത കാന്തപുരം മുസ്ലിം ജമാഅത്തിലൂടെ ഏതു രീതിയിലുള്ള ഔദ്യോഗികരാഷ്ട്രീയ പ്രഖ്യാപനമാണ് നടത്തുക എന്നാണ് രാഷ്ട്രീയക്കാർ ഉറ്റുനോക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്