കാഫിരീങ്ങളുടെ കൂടെ ജീവിക്കുന്നതിൽ ഒരർത്ഥവുമില്ല; ദാറുൽ കുഫ്റിൽ നിന്നും ഞാൻ രക്ഷപ്പെട്ടു; യഥാർത്ഥ വിശ്വാസികളായ ജിഹാദികളെ ഞാൻ കണ്ടുമുട്ടി; ഏറെ വൈകാതെ ഞാൻ ശഹീദാകും; എൻഐഎ പിടിമുറുക്കിയിട്ടും തീവ്രവാദ റിക്രൂട്ട്മെന്റുകൾ മലപ്പുറത്ത് ഇപ്പോഴും സജീവം; വെല്ലൂരിലെ എംടെക് വിദ്യാർത്ഥി ഹൈദ്രാബാദ് നിന്ന് യു.എ.ഇ വഴി ഇറാനിലെത്തി; മലയാളിയുടെ ലക്ഷ്യം അഫ്ഗാനിലെ ഐസിസ് ക്യാമ്പെന്ന് അന്വേഷണ ഏജൻസികൾ
എം പി റാഫി
മലപ്പുറം: ജിഹാദി ആശയങ്ങൾ വീട്ടുകാർക്ക് അയച്ച മലപ്പുറം പൊന്മള പള്ളിപ്പടി സ്വദേശി സ്വദേശി നജീബ് ( 23)രാജ്യം വിട്ടതിന് സ്ഥിരീകരണം. ഹൈദ്രാബാദ് വിമാനത്താവളം വഴി യു.എ.ഇയിലേക്കും ഇവിടെ നിന്ന് ഇറാനിലേക്കും പോയതായാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. ഇതനുസരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതേ സമയം നജീബ് ഇപ്പോൾ എവിടെയുണ്ടെന്ന വിവരം വ്യക്തമല്ല. പിന്നീട് സന്ദേശങ്ങളും വീട്ടുകാർക്ക് ലഭിച്ചിട്ടില്ല.
ഓഗസ്റ്റ് 16നായിരുന്നു ഹൈദരാബാദിൽ നിന്നും നജീബ് വിമാനം കയറിയത്. തമിഴ്നാട് വെല്ലൂർ വി.ഐ.ടി യൂണിവേഴ്സിറ്റിയിൽ എം.ടെക്ക് വിദ്യാർത്ഥിയായ നജീബ് കൂട്ടുകാരെ കാണാനെന്ന് പറഞ്ഞായിരുന്നു വീട് വിട്ടിറങ്ങിയത്. ഒരാഴ്ച പിന്നിട്ടിട്ടും നജീബ് തിരികെ എത്തിയിരുന്നില്ല. ഇതിനിടെ നജീബിന്റെ ടെലഗ്രാം അക്കൗണ്ടിൽ നിന്നും മാതാവിന്റെ ഫോൺ നമ്പരിലേക്ക് 'ജിഹാദി' സന്ദേശങ്ങൾ ലഭിച്ചു. ഇതോടെ മാതാവ് ഖമറുന്നിസ മലപ്പുറം പൊലീസിൽ പരാതി നൽകുകയായിരുന്നു. മകനെ കാണാനില്ലെന്നും മകൻ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പോയതായി സംശയിക്കുന്നതായും മാതാവ് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. സംഭവം കഴിഞ്ഞ മാസം 28ന് മറുനാടൻ മലയാളിയാണ് പുറത്തുവിട്ടത്.
നജീബ് ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ലക്ഷ്യം വെച്ച് രാജ്യം വിട്ടതാകാമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. നജീബ് അയച്ച സന്ദേശങ്ങൾ അതി തീവ്രവും ഐ.എസിന്റേതിനു സാമ്യമുള്ളതുമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ നിന്ന് ഐ.എസിലേക്ക് പോയ മലയാളി സംഘവും ഇറാൻ വഴിയാണ് അഫ്ഗാനിസ്ഥാനിലെ ഐ.എസ് കേന്ദ്രത്തിലെത്തിയത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസ് എന്ന നിലയിൽ അതീവ ഗൗരവത്തോടെയാണ് നജീബിന്റെ തിരോധാനം പൊലിസ് അന്വേഷിക്കുന്നത്. നിലവിൽ മിസ്സിങ് കേസ് മാത്രം രജിസ്റ്റർ ചെയ്ത് പഴുതടച്ച അന്വേഷണമാണ് മലപ്പുറം പൊലീസ് നടത്തുന്നത്.
ഇറാൻ എംബസിയുമായി അന്വേഷണ സംഘം ബന്ധപ്പെട്ടിട്ടുണ്ട്. നജീബിന്റെ ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഇറാൻ എംബസിക്ക് കൈമാറി. ഇതുപ്രകാരം നജീബിനെ കണ്ടെത്താനുള്ള ശ്രമം എംബസിയും തുടങ്ങി. കണ്ടെത്തിയാൽ അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്ക് കയറ്റി വിടുമെന്നും എംബസി അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. കൂടാതെ നജീബ് പഠിച്ചിരുന്ന വെല്ലൂരിലെ കോളേജിലെത്തിയും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
അന്വേഷണം പുരോഗമിക്കുന്നതിനിടെ പൊലീസ് ഈ കേസുമായി ബന്ധപ്പെട്ട് പുറത്ത് വിട്ട വാർത്ത വിവാദമായിരുന്നു. അന്വേഷണ വഴിത്തിരിവിനായി കാണാതായ വ്യക്തിയെ കുറിച്ചും അയച്ച ജിഹാദി സന്ദേശങ്ങളെ കുറിച്ചും പറയുന്നതായിരുന്നു മാധ്യമ സ്ഥാപനങ്ങളിലേക്ക് പൊലീസ് അയച്ച ഇ -മെയിൽ. പൊലീസിന്റെ ഇ-മെയിൽ അഡ്രസിൽ നിന്നു തന്നെയായിരുന്നു ഈ വാർത്ത അയച്ചിരുന്നത്. എന്നാൽ ഇത് വിവാദമാകുകയായിരുന്നു. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിഷയം സംബന്ധിച്ച് പരിശോധിച്ചപ്പോൾ അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടി മാത്രമാണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ സംഭവം വിവാദമാക്കിയത് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമം പിന്നിലുള്ളതായും പൊലീസ് സംശയിക്കുന്നു.
അതേസമയം ഒരു വർഷം മുമ്പ് പെരിന്തൽമണ്ണ പൊലീസിൽ രജിസ്റ്റർ ചെയ്ത അഖിൽ അബ്ദുള്ളയുടെ മിസ്സിങ് കേസ് നജീബിന്റെ കേസുമായി ബന്ധപ്പെടുത്തി, പൊലിസ് പേര് നോക്കി പകപോക്കുകയാണെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. തീവ്ര ആശയക്കാരാണ് ഇത്തരം പ്രചാരണത്തിന് പിന്നിൽ. നജീബ് ആദ്യം അഖിൽ ആയിരുന്നെന്നും പിന്നീട് മതം മാറിയതാണെന്നുമാണ് ഇവർ പറയുന്നത്. ഇങ്ങനെ മതം മാറിയവരെ സംഘ്പരിവാർ തട്ടിക്കൊണ്ടു പോയി ഒളിവിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തുകയാണെന്നുമാണ് പ്രചാരണം. എന്നാൽ കഴിഞ്ഞ മാസമുണ്ടായ നജീബിന്റെ തിരോധാനവും ഒരു വർഷം മുമ്പ് യമനിലെ ദമ്മാ ജിലേക്ക് പോയ അഖിൽ അബ്ദുള്ളയുടെ സംഭവങ്ങളും രണ്ടാണെന്നതാണ് വസ്തുത.
നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയാ പ്രചാരണങ്ങളും പൊലീസ് നിരീക്ഷിച്ചുവരികയാണ്. ഒരു മാസത്തെ വിസിറ്റിങ് വിസയിലാണ് നജീബ് ഇറാനിലേക്ക് പോയിട്ടുള്ളത്. വിസ കാലാവധി തീരാൻ രണ്ട് ദിവസം മാത്രമാണ് ബാക്കി. അതേസമയം പുറത്ത് നിന്നുള്ള ഇടപെടലിനെ തുടർന്ന് ടെലഗ്രാം മെസഞ്ചർ ആപ്ലിക്കേഷൻ വഴി നജീബ് മാതാവിന് അയച്ച സന്ദേശം ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ ഒരു പകർപ്പ് നേരത്തെ പൊലീസിന് കൈമാറിയിട്ടുണ്ട്.
നജീബ് അയച്ച സന്ദേശത്തിൽ പറയുന്ന ചില വാചകങ്ങളിങ്ങനെ : ' കാഫിരീങ്ങളുടെ കൂടെ ജീവിക്കുന്നതിൽ ഒരർത്ഥവുമില്ല. ദാറുൽ കുഫ്റിൽ നിന്നും ഞാൻ രക്ഷപ്പെട്ടു. യഥാർത്ഥ വിശ്വാസികളായ ജിഹാദികളെ ഞാൻ കണ്ടുമുട്ടി. ഏറെ വൈകാതെ ഞാൻ ശഹീദാകും'. ആറാം ക്ലാസ് മുതൽ ബി.ടെക്ക് വരെ യു എ ഇയിൽ പഠിച്ച് വളർന്നയാളാണ് നജീബ്. പിതാവ് ഇപ്പോഴും യു.എ.ഇയിലാണ്. ഏറെ വർഷം ഗൾഫിൽ ജീവിച്ചതുകൊണ്ടുതന്നെ നജീബിന് നാട്ടിൽ ബന്ധങ്ങൾ ഇല്ല. മറ്റു കുടുംബാംഗങ്ങളോടൊപ്പം അടുത്ത കാലത്താണ് നജീബ് നാട്ടിൽ സ്ഥിരതാമസമാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍