ഇവിടെ ഫ്ളൈറ്റ് ഇറങ്ങുന്നില്ല; അവിടെ ഫ്ളൈറ്റ് പൊങ്ങുന്നുമില്ല; ജോർദാനിലെ ഷൂട്ടിങ് സംഘത്തിനു ഭക്ഷണവും വെള്ളവും ആവശ്യത്തിലേറെ ലഭ്യവുമാണ്; ലോക്ക് ഡൗൺ കഴിഞ്ഞാൽ പൃഥ്വിരാജ് അടക്കമുള്ളവർ സുരക്ഷിതരായി തിരികെ എത്തും; ആട് ജീവിതം ടീമിന് ജോർദ്ദാനിൽ പ്രതിസന്ധിയില്ലെന്ന് മല്ലികാ സുകുമാരൻ; ആശങ്ക വേണ്ടെന്ന് മറുനാടനോട് പൃഥ്വിയുടെ അമ്മ
എം മനോജ് കുമാർ
തിരുവനന്തപുരം: കൊറോണയുമായി ബന്ധപ്പെട്ടു വന്ന നിയന്ത്രണങ്ങളിൽ കുടുങ്ങി 'ആട് ജീവിതത്തിന്റെ ഷൂട്ടിങ് സംഘം ജോർദ്ദാനിൽ കുടുങ്ങിയതോടെ പൃഥ്വിരാജിന്റെ ആരാധകർ വിഷമത്തിലാണ്. ജോർദാനിൽ കർഫ്യൂ വന്നതോടെ വദിറം എന്ന സ്ഥലത്ത് മരുഭൂമിയിലാണ് ഇവർ കുടുങ്ങിയത്. സംവിധായകൻ കൂടിയായ സൂപ്പർ താരത്തെ എങ്ങിനെയെങ്കിലും നാട്ടിലെത്തിക്കാൻ ആരാധകർ എല്ലാ ശ്രമവും നടത്തുകയാണ്. ഇതിന്നിടയിലാണ് ഷൂട്ടിങ് സംഘം തത്ക്കാലം അവിടെത്തന്നെ തുടരണമെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരന്റെ പ്രഖ്യാപനം വെള്ളിടിയായി ഇവർക്ക് മുകളിൽ പതിക്കുന്നത്. പ്രത്യേക വിമാനത്തിൽ ഷൂട്ടിങ് സംഘത്തെ തിരികെ എത്തിക്കാമെന്ന മോഹത്തിനാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തോടെ അവസാനമായത്.
വ്യക്തി സവിശേഷതകൾ ഈ കൊറോണ കാലത്ത് പരിഗണനാർഹമല്ലെന്ന പ്രഖ്യാപനമാണ് കേന്ദ്രമന്ത്രിയിൽ നിന്നും വന്നത്. ഇതോടെ ഏപ്രിൽ ആദ്യവാരം അവസാനിക്കുന്ന വിസാ കാലാവധി നീട്ടിക്കിട്ടാനുള്ള ശ്രമത്തിലാണ് ഷൂട്ടിങ് സംഘം ഏർപ്പെട്ടിരിക്കുന്നത്. അതിനുള്ള സഹായങ്ങൾ എംബസി വഴി ലഭ്യമാക്കാമെന്നാണ് വിദേശ കാര്യമന്ത്രാലയത്തിൽ നിന്നും ഇവർക്ക് ലഭിച്ച ഉറപ്പ്. ആട് ജീവിതത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടു ജോർദാനിലേക്ക് പോയ സംവിധായകൻ ബ്ലസിയും നടൻ പൃഥ്വിരാജും അടക്കമുള്ള സംഘമാണ് അവിടെ കുടുങ്ങിയത്.
58 അംഗ സിനിമാ സംഘമാണ് ഇപ്പോൾ മരുഭൂമിയിൽ ക്യാമ്പ് ചെയ്യുന്നത്. ഒരു മാസം മുമ്പാണ് ജോർദാനിൽ ആടുജീവിതത്തിന്റെ ചിത്രീകരണം തുടങ്ങിയത്. പക്ഷെ കൊറോണ വ്യാപിച്ചതോടെ ആദ്യം ലോക്ക് ഡൗൺ ചെയ്ത രാജ്യങ്ങളിലൊന്നാണ് ജോർദാൻ. നിലവിൽ ജോർദാനിൽ കർഫ്യൂവാണ്. ഇതോടെ ബ്ലസിയും പൃഥ്വിരാജും അടക്കമുള്ള സംഘം അവിടെ കുടുങ്ങുകയായിരുന്നു. ഏപ്രിൽ രണ്ടാം വാരം വരെയുള്ള ഭക്ഷണമേ മരുഭൂമിയിലുള്ള റിസോർട്ടിലുള്ളൂ എന്ന വാർത്തയാണ് മലയാള സിനിമാസ്വാദകരെയും അങ്കലാപ്പിലാക്കിയത്. ഇതോടെയാണ് ഇവരെ തിരികെ എത്തിക്കാൻ പ്രത്യേക വിമാനം അയക്കണമെന്നുള്ള ആവശ്യം മുഴങ്ങിയത്
പൃഥ്വിരാജും ബ്ലസിയും ജോർദാനിൽ കുടുങ്ങിയതോടെ ആദ്യം രംഗത്ത് വന്നത് പൃഥ്വിയുടെ ആരാധകരാണ്. പൃഥ്വിയെ തിരികെ എത്തിക്കാൻ സോഷ്യൽ മീഡിയ ആയുധമാക്കിയാണ് ആരാധകർ യുദ്ധം നടത്തുന്നത്. പ്രത്യേക വിമാനം വിട്ടു ബ്ലെസിയും പൃഥ്വിരാജും അടക്കമുള്ള സംഘത്തെ നാട്ടിലെത്തിക്കാനാണ് ആവശ്യം ഉയരുന്നത്. പക്ഷേ ജോർദാനിൽ കുടുങ്ങിയ സിനിമാ സംഘത്തോട് അവിടെത്തന്നെ തുടരാനാണ് കേന്ദ്രവിദേശകാര്യ സഹമന്ത്രി കെ.മുരളീധരൻ നിർദ്ദേശിച്ചത്. നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകാനാകില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്.
മലയാളികൾ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുമ്പോൾ ഷൂട്ടിങ് സംഘത്തിനെ മാത്രമായി തിരികെ എത്തിക്കാനുള്ള ആവശ്യത്തിന്നെതിരെ സോഷ്യൽ മീഡിയയിൽ നിന്ന് ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നു. ഇവരെ തിരിച്ചെത്തിക്കണമെന്നു സോഷ്യൽ മീഡിയയിൽ തന്നെ ആവശ്യം ഉയർന്നപ്പോഴാണ് മറുവിഭാഗം ശക്തമായ എതിർ പ്രചാരണങ്ങളുമായി രംഗത്ത് വന്നത്. ഇത് മനസിലാക്കിയാണ് ഷൂട്ടിങ് സംഘത്തെ മാത്രമായി ജോർദാനിൽ നിന്നും തിരികെ എത്തിക്കാൻ കഴിയില്ലെന്ന് കേന്ദ്രസഹമന്ത്രിയുടെ പ്രതികരണം വന്നത്. ഷൂട്ടിങ് സംഘം ജോർദാനിൽ തുടരുന്നതിൽ പൃഥ്വിരാജിന്റെ ആരാധകർക്കുള്ള ആശങ്കകൾ തനിക്ക് ഇല്ലെന്നാണ് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ മറുനാടൻ മലയാളിയോട് പ്രതികരിക്കുന്നത്.
ജർമ്മൻ സംഘത്തെ ജർമ്മൻ ഫ്ളൈറ്റ് വന്നു കൊണ്ട് പോയത് പോലെ ജോർദാനിലേക്കും ഇവർക്ക് വേണ്ടി പ്രത്യേക വിമാനം അയക്കണമെന്നു ആവശ്യപ്പെടാൻ ഞാനില്ല-മല്ലിക പറയുന്നു. തത്ക്കാലം അവർക്ക് അവിടെ ആശങ്കപ്പെടെണ്ട സാഹചര്യമില്ല. പ്രത്യേക വിമാനം അയക്കണമെന്ന പറയാനുള്ള ആവശ്യം ജോർദാനിൽ നിലനിൽക്കുന്നില്ല. ഞാൻ എന്റെ മകനുമായി സംസാരിച്ചിരുന്നു. കേന്ദ്രമന്ത്രി മുരളീധരൻ തന്നെ എന്നെ വിളിച്ചിരുന്നു. ആശങ്കപ്പെടെണ്ട സാഹചര്യമില്ല എന്ന് പറയാണാണ് വിളിച്ചത്. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ വിളിച്ചിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ കമലും വിളിച്ചിരുന്നു. പൃഥ്വിരാജുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എന്നെ അവർ വിളിച്ചത്. എനിക്ക് രാഷ്ട്രീയമുള്ളത്കൊണ്ടല്ല അവർ വിളിച്ചത്.
ഞാൻ സുകുമാരന്റെ ഭാര്യയാണ്. പൃഥ്വിരാജിന്റെ അമ്മയാണ്. ഈ രീതിയിലാണ് അവർ വിളിച്ചത്. തത്ക്കാലം ജോർദാനിൽ പൃഥ്വിരാജിനും സംഘത്തിനും യാതൊരു കുഴപ്പവുമില്ല. ആശങ്കകൾക്ക് അടിസ്ഥാനമില്ല. ഏപ്രിൽ രണ്ടാം വാരം വരെ മാത്രമേ ഭക്ഷണ സാധനങ്ങൾ ഉള്ളൂ എന്നതും അടിസ്ഥാന രഹിതമായ കാര്യമാണ്. വെള്ളത്തിനും ഭക്ഷണത്തിനും ഒരു പ്രതിസന്ധിയുമില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഭക്ഷണവും വെള്ളവുമെല്ലാം ആവശ്യത്തിൽ കൂടുതലുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. അതുകൊണ്ട് തന്നെ മറിച്ചുള്ള വാർത്തകൾക്ക് അടിസ്ഥാനമില്ല. ഇവിടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചമാതിരി അവിടെയും ലോക്ക് ഡൗണുണ്ട്.
പതിനാലാം തീയതി കഴിയട്ടെ. അതിനു ശേഷം അവർക്ക് ഇന്ത്യയിൽ തിരികെ എത്താൻ കഴിയും. ഇവിടെ പ്ലെയിൻ ഇറങ്ങുന്നില്ല. അവിടെ പ്ലെയിൻ പൊങ്ങുന്നില്ല. പിന്നെ എങ്ങിനെ തിരികെ വരും. ഈ ഘട്ടത്തിൽ ആശങ്കകൾ ഉണ്ടോ എന്നതാണ് ചോദ്യം. അതിനാണ് അവരെ ഞാൻ ബന്ധപ്പെട്ടത്. നിലവിൽ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. അനിശ്ചിതത്വം നീങ്ങുന്നത് വരെ ജോർദാനിൽ അവർക്ക് കഴിയാം. അതിനുള്ള സാഹചര്യം അവിടെയുണ്ട്. ലോക്ക് ഡൗൺ കഴിഞ്ഞാൽ കേന്ദ്രസർക്കാർ തിരികെ എത്തിക്കുമോ എന്ന കാര്യം എനിക്കറിയില്ല. പൃഥ്വിരാജിന് ഒരു ആശങ്കയുമില്ല. അവൻ അങ്ങിനെ ആശങ്കപ്പെടുന്നയാളല്ല. പൃഥ്വിയുടെ ഭാര്യയുമായും ഞാൻ എപ്പോഴും സംസാരിക്കുന്നുണ്ട്. സുപ്രിയക്കും ആശങ്കയില്ല. ലോക്ക് ഡൗൺ കഴിഞ്ഞാൽ ഫ്ളൈറ്റുകൾ സർവീസ് നടത്തും. ഇതോടെ പൃഥ്വിക്കും എത്താൻ കഴിയും-മല്ലിക പറയുന്നു.
ഈ മാസം അഞ്ചാം തീയതി വരെയാണ് ആട് ജീവിതം ഷൂട്ടിങ് നിശ്ചയിച്ചിരുന്നത്. കൊറോണ ഭീതി കാരണം ഇടയ്ക്ക് ഷൂട്ടിങ് നിർത്തിവയ്ക്കേണ്ടി വന്നു. അനുമതി വാങ്ങി വീണ്ടും ഷൂട്ടിങ് പുനരാരംഭിച്ചു. ഏപ്രിൽ എട്ടു വരെയാണ് വിസ കാലാവധിയുള്ളത്. സംഭവങ്ങളിൽ ആശങ്കയറിയിച്ച് സംവിധായകൻ ബ്ലെസി അയച്ച മെയിൽ ചർച്ചയായിരുന്നു. ഫിലിം ചേംബറിനാണ് ബ്ലസി കത്ത് നൽകിയത്. ഫിലിം ചേംബർ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽ ഈ പ്രശ്നം കൊണ്ട്വന്നിരുന്നു.
ഇതോടെയാണ് ജോർദാനിൽ കുടുങ്ങിയ ഫിലിം സംഘത്തെ തിരികെ എത്തിക്കാനുള്ള നീക്കങ്ങൾ ഊർജ്ജിതമായത്. പക്ഷെ കേന്ദ്രമന്ത്രിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ഇവർ ലോക്ക് ഡൗൺ കഴിയും വരെ ജോർദാനിൽ തുടരേണ്ടി വരും എന്ന അവസ്ഥയിലാണ്.
Stories you may Like
- പൊലീസിനെ കുറ്റം പറഞ്ഞ് ആട് ആന്റണി; ആടിന്റെ 'പരോൾ ലംഘനം' ചർച്ചകളിൽ
- 'ആടുജീവിതം ഇതിഹാസ ചിത്രമെന്ന പൊക്കിയടിക്കൽ കടന്ന കൈയാണ്'
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ?
- 'എന്റെ കഥയിലെ നായകൻ നജീബ് ആണ്, ഷുക്കൂർ അല്ല': ബെന്യാമിൻ
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്