Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അൻവർ സാദിഖിന് തീവ്രവാദ ബന്ധമോ? പ്ലസ് ടു വരെ മാത്രം പഠിച്ച റേഷൻകടയിലെ ജോലിക്കാരന് ഒന്നിലേറെ എഫ്ബി ഗ്രൂപ്പുകൾ; ഐസിസിന്റെ പേജ് ഷെയർ ചെയ്തതിന്‌ ചോദ്യം ചെയ്യലിൽ വ്യക്തമായ ഉത്തരവുമില്ല; ലഫ് കേണൽ നിരഞ്ജനെ വീരമൃത്യുവിൽ അപമാനിച്ച കേസിൽ പൊലീസിന് ലഭിച്ചത് സംശയാസ്പദ വിവരങ്ങള്‍

അൻവർ സാദിഖിന് തീവ്രവാദ ബന്ധമോ? പ്ലസ് ടു വരെ മാത്രം പഠിച്ച റേഷൻകടയിലെ ജോലിക്കാരന് ഒന്നിലേറെ എഫ്ബി ഗ്രൂപ്പുകൾ; ഐസിസിന്റെ പേജ് ഷെയർ ചെയ്തതിന്‌ ചോദ്യം ചെയ്യലിൽ വ്യക്തമായ ഉത്തരവുമില്ല; ലഫ് കേണൽ നിരഞ്ജനെ വീരമൃത്യുവിൽ അപമാനിച്ച കേസിൽ പൊലീസിന് ലഭിച്ചത് സംശയാസ്പദ വിവരങ്ങള്‍

എംപി റാഫി

കോഴിക്കോട്: പഠാൻകോട്ട് വ്യോമസേനാ കേന്ദ്രത്തിൽ ഗ്രനേഡ് പൊട്ടി വീരമൃത്യു വരിച്ച മലയാളി ലഫ്. കേണൽ നിരഞ്ജൻ കുമാറിനെ അവഹേളിക്കുന്ന രീതിയിൽ ഫേസ്‌ബുക്ക് പോസ്റ്റിട്ട് അറസ്റ്റിലായ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അൻവാർ സാദിഖിൽ നിന്നും സംശയാസ്പദമായ ചില വിവരങ്ങൾ ലഭിച്ചതായി വിവിധ ഏജൻസികൾ.

തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടോയെന്ന ചില സംശയാസ്പദമായ വിവരങ്ങളാണ് വിവിധ അന്വേഷണ ഏജൻസികൾ മറുനാടൻ മലയാളിയോടു വെളിപ്പെടുത്തിയത്. മാദ്ധ്യമം ജീവനക്കാരനെന്ന വ്യാജേന ഫേസ്‌ബുക്കിലൂടെ ലഫ് കേണൽ നിരഞ്ജൻ കുമാറിനെ അവഹേളിച്ചതിനായിരുന്നു അറസ്റ്റ്. ഇങ്ങനെയൊരാൾ മാദ്ധ്യമം ദിനപത്രത്തിൽ ഇല്ലെന്നും ഇയാൾക്കെതിരെ നിയമ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മാദ്ധ്യമം ദിനപത്രം മാനേജ്‌മെന്റ് ചേവായൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് കോഴിക്കോട് ചേവായൂർ പൊലീസ് ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് പെരിന്തൽമണ്ണ കോടൂരിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ ഇയാളുടെ കമന്റ് ചർച്ചയാകുകയും മാദ്ധ്യമം അധികൃതർ പരാതി നൽകുകയും ചെയ്തതോടെ വിവിധ അന്വേഷണ ഏജൻസികൾ അൻവർ സാദിഖിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പോസ്റ്റ് ചർച്ചയായതോടെ ഫെയ്‌സ് ബുക്ക് ഐഡി മാറ്റുകയും പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. മലപ്പുറത്ത് താമസക്കാരനാണെന്നും ചെറുകുളമ്പ് ഐ.കെ.ടി.എച്ച്.എസ് സ്‌കൂളിൽ പഠിച്ചെന്നും 2009ൽ ബിരുദധാരിയായെന്നുമായിരുന്നു ഫെയ്‌സ് ബുക്ക് പ്രൊഫൈലിൽ കാണിച്ചിരുന്നത്. എന്നാൽ ഇയാൾ +2 വരെയാണ് പഠിച്ചിരുന്നത് അതും പാസായിരുന്നില്ല.

അതേസമയം ടെക്‌നിക്കൽ പരിജ്ഞാനം ഇയാൾ സ്വായത്തമാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. വിവിധ അന്വേഷണ ഏജൻസികളുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ചില സുപ്രധാന വിവരങ്ങളും ലഭിച്ചതായാണ് വിവരം. വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്ത ശേഷം നേരെ ചേവായൂർ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്ന് സ്‌റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ച്, ഐ.ബി, സംസ്ഥാന ഇന്റലിജൻസ്, നോർത്ത് സിറ്റി പൊലീസ് കമ്മീഷണർ, ലോക്കൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ ആറ് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു.

ഏതെങ്കിലും സംഘടനകളിൽ നിന്നോ മറ്റോ ഇയാൾക്ക് ട്രൈനിംങ് ലഭിച്ചതായി സംശയിക്കുന്നെന്ന് ചോദ്യം ചെയ്ത ഉദ്യോഗസ്ഥർ പറഞ്ഞു. അൻവർ സാദിഖ് മൂന്ന് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയകളിൽ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പേജ് ഇയാൾ ഷെയർ ചെയ്തിരുന്നതായും ചോദ്യം ചെയ്യലിന് നേതൃത്വം നൽകിയ അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മീഷണർ മറുനാടൻ മലയാളിയോടു വ്യക്തമാക്കി. ഇയാൾ ഏതെങ്കിലും തീവ്രവാദ സംഘടകളിൽ എത്തപ്പെടാനുള്ള സാധ്യതകളും അന്വേഷണ ഏജൻസികൾ തള്ളിക്കളയുന്നില്ല. സാധാരണ കുടുംബ പശ്ചാത്തലവും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബവുമാണ് അൻവർ സാദിഖിന്റേത്.

റേഷൻ കടയിൽ ജോലി ചെയ്തു വരികയാണ് ഇയാൾ. എന്നാൽ മാദ്ധ്യമം പത്രവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഇയാൾ അന്വേഷണ ഏജൻസികളോട് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. എന്നാൽ ഇയാൾ വാട്‌സ് ആപ്പിലും ഫെയ്‌സ് ബുക്കിലുമായി ഉണ്ടാക്കിയ ചില ഗ്രൂപ്പുകൾ ഐ.ബിയുടെയും മറ്റു ഏജൻസികളുടെയും നിരീക്ഷണത്തിലാണിപ്പോൾ. വേണ്ടി വന്നാൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. അൻവർ സാദിഖിന് ക്രിത്യമായ ട്രൈനിംങുകൾ ഏതൊക്കെയോ കോണുകളിൽ നിന്നും ലഭിച്ചതായാണ് ഇപ്പോൾ പൊലീസിന്റെ നിഗമനം. രാജ്യദ്രോഹ കുറ്റം ചുമത്തിയായിരുന്നു ഇയാളുടെ അറസ്റ്റ്.

കോഴിക്കോട് ജില്ലാ കോടതിയിൽ ഹാജരാക്കിയ അൻവറിനെ ഇന്നലെ രാവിലെ റിമാൻഡ് ചെയ്തിരുന്നു. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിനായി ഇന്ന് വിവിധ ഏജൻസികൾ കസ്റ്റഡിയിൽ വാങ്ങും. ഐബിയും സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും വെവ്വേറെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റ് പോലുള്ള തീവ്രവാദ ഭീകരവാദ സംഘടനകളുമായി ഇയാൾക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്നും രാജ്യത്തിനു ഭീഷണിയാകുന്ന ഏതെങ്കിലും വിധത്തിലുള്ള ട്രൈനിംങുകളോ മറ്റു ക്ലാസുകളോ ഇയാൾക്ക് ലഭിച്ചിട്ടുണ്ടോയെന്നും വിശദമായി ചോദ്യം ചെയ്യുമെന്നും വിവിധ അന്വേഷണ ഏജൻസ്‌കൾ അറിയിച്ചു.

പഠാൻകോട്ട് വ്യോമസേന താവളത്തിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ലഫ്. കേണൽ നിരഞ്ജൻ കുമാറിന്റെ വീരമൃത്യുവിനെ അവഹേളിച്ചായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റ്. അനു അൻവർ എന്ന പേരിലാണ് ഇയാളുടെ ഫേസ്‌ബുക്ക് അക്കൗണ്ട്. ഈ ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ നിരഞ്ജനെ തീർത്തും അവഹേളിക്കുന്ന വിധത്തിലായിരുന്നു ഇയാൾ കമന്റ് ചെയ്തത്. മാദ്ധ്യമം പത്രത്തിലാണ് ഇയാൾ ജോലി ചെയ്യുന്നത് എന്ന വ്യാജേനയായിരുന്നു ഇയാളുടെ ഫേസ്‌ബുക്ക് പോസ്റ്റ്. എന്നാൽ ഇങ്ങനെയൊരാൾ മാദ്ധ്യമം പത്രത്തിൽ ഇല്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. ഒരു കൊച്ചുപെൺകുട്ടിയുടെ ചിത്രമാണ് പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ചിരിക്കുന്നത്.

പോസ്റ്റ് പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ മാദ്ധ്യമത്തെ അവഹേളിക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയപ്പോഴാണ് പരാതിയുമായി മാനേജ്‌മെന്റ് പൊലീസിൽ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റു ചെയ്തിരിക്കുന്നത്. വീരമൃത്യുവരിച്ച കേണൽ നിരഞ്ജൻ കുമാറിനെ ജവാന്റെ ജീവത്യാഗത്തിന് ഇന്ത്യ ഒന്നടങ്കം ബിഗ് സല്യൂട്ട് നൽകുമ്പോഴാണ് സൈബർ ലോകത്ത് അദ്ദേഹത്തെ അവഹളിച്ച് ചിലർ രംഗത്തുവന്നത്. നിരഞ്ജൻ കുമാറിന്റെ മരണവാർത്ത പുറത്തുവന്ന വേളയിൽ ഫേസ്‌ബുക്കിൽ നിരവധി അനുശോചന കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൽ കമന്റുകളുടെ രൂപത്തിലാണ് ചിലർ അധിക്ഷേപം ചൊരിഞ്ഞ് എത്തിയത്. ഇതിൽ മാദ്ധ്യമം ദിനപത്രത്തിന്റെ ലേഖകൻ എന്ന വ്യാജേന ഒരാൾ ഇട്ട പോസ്റ്റ് അതിരൂക്ഷമായ പ്രതികരണങ്ങൾക്കും ഇടയാക്കി.

അൻവർ സാദിഖ് എന്ന പ്രൊഫൈൽ ഐഡിയിൽ നിന്നാണ് തീർത്തും അവഹേളന പരമായ പരാമർശം ഉണ്ടായത്. ''അങ്ങനെ ഒരു ശല്യം കുറഞ്ഞു കിട്ടി,. ഇനി ഓന്റെ കെട്ടിയോൾക്ക് ജോലീയും പൈസയും. സാധാരണക്കാരന് ഒന്നുമില്ല, ഒരു നാറിയ ഇന്ത്യൻ ജനാധിപത്യം, Anwar Sadhik എന്തിനാ Salute എങ്ങനെയാണ് തീവ്രവാദം ഉണ്ടാകുന്നത് എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ ആരും തീവ്രവാദി ആകുന്നില്ല 10ഓ 50 ചാകണം''. അതേസമയം ഈ കമന്റിനെ പിന്തുണച്ച് K H Edyannur എന്നായാളും രംഗത്തെത്തി. നഗ്‌ന സത്യം..!! പട്ടാളത്തിൽ ചേരുന്നതിന് മദ്യത്തിനും മാത്രം വേണ്ടിയല്ലാാാാ.... രാജ്യത്തിന് വേണ്ടി മരിക്കാവൻ തന്നെയ്യാാാ.. ഈ സത്യം നാം.. അംഗീകരിച്ചേ പറ്റുവെന്നായിരുന്നും മറ്റൊരു കമന്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP