ഇനി ജോർജിന്റെ പുലഭ്യം വിളി മുഴുവൻ നേതാവിന് നേരെ; കെഎം മാണിയുടെ വീട്ടിൽ കേരളാ കോൺഗ്രസ് എംഎൽഎമാർ ജോർജ്ജിന്റെ രാജി ഏകകണ്ഠമായി ആവശ്യപ്പെട്ടു; ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പുറത്താക്കാനുള്ള കത്തുമായി മാണിയും ജോസഫും മുഖ്യമന്ത്രിയെ കണ്ടു; അന്തിമ തീരുമാനം ഉമ്മൻ ചാണ്ടിയുടേത്
ബി രഘുരാജ്
തിരുവനന്തപുരം: ഒടുവിൽ കെഎം മാണി മൗനം വെടിയുന്നു. തുടർച്ചയായി അച്ചടക്കം ലംഘിക്കുന്ന പിസി ജോർജ്ജിനെ പുറത്താക്കനുള്ള ആദ്യ നടപടി എന്ന നിലയിൽ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും ഒഴിവാക്കാൻ തീരുമാനമായി. ഇപ്പോൾ മാണിയുടെ വീട്ടിൽ നടക്കുന്ന കേരളാ കോൺഗ്രസിന്റെ എട്ട് എംഎൽഎമാരുടേയും സംയുക്ത യോഗമാണ് ജോർജ്ജിനെ ഒഴിവാക്കാൻ തീരുമാനം എടുത്തത്. പാർട്ടിയിൽ നിന്നും തൽക്കാലം പുറത്തേണ്ട എന്നും ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പുറത്താക്കാമെന്നുമാണ് തീരുമാനം. യോഗം ഇപ്പോഴും തുടരുകയാണ്. യോഗത്തിനിടെയിൽ മാണിയും മന്ത്രി പിജെ ജോസഫും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ക്ലിഫ് ഹൗസിലെത്തി സന്ദർശിച്ചു. പാർട്ടി തീരുമാനം കത്തിലൂടെ മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു.
എന്നാൽ കരുതലോടെ തീരുമാനം എടുക്കാമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ആദ്യം ചീഫ് വിപ്പ് സ്ഥാനം ഒഴിയാൻ ജോർജ്ജിനോട് ആവശ്യപ്പെടാം. അല്ലാത്ത പക്ഷം പുറത്താക്കാമെന്നാണ് മാണിക്ക് മുഖ്യമന്ത്രി നൽകിയ മറുപടിയെന്നാണ് സൂചന. അതിനിടെ ജോർജ്ജുമായി മുഖ്യമന്ത്രി സംസാരിച്ചതായും സൂചനയുണ്ട്. തന്നെ പുറത്താക്കിയാൽ ഭരണം അട്ടമിറിക്കുമെന്ന ഭീഷണി പോലും ജോർജ്ജ് ഉയർത്തിയതായാണ് സൂചന. എല്ലാവരോടും ആലോചിച്ച് കേരളാ കോൺഗ്രസിന്റെ കത്തിൽ മുഖ്യമന്ത്രി തീരുമാനം അറിയിക്കും. കോൺഗ്രസിനുള്ളിലും ചർച്ച ചെയ്യും. ജോർജ്ജിനെ കൈവിടുന്നതിനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എതിർക്കുകയാണ്. എന്നാൽ കേരളാ കോൺഗ്രസിന് അനുവദിച്ച ചീഫ് വിപ്പ് സ്ഥാനം ആർക്ക് നൽകണമെന്ന് തീരുമാനിക്കാൻ മാണിക്കുണ്ടെന്ന് വിശദീകരിച്ച് ജോർജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് മാറ്റുമെന്നാണ് സൂചന. രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടായില്ലെങ്കിൽ മാണി കടുത്ത നിലപാടിലേക്ക് മാറും.
തന്നോടൊപ്പം ആണെന്ന് എന്നും പിസി ജോർജ് അവകാശപ്പെടുന്ന തോമസ് ഉണ്ണിയാടനും റോഷി അഗ്സറ്റിനുമാണ് ചീഫ് വിപ്പിനെ പുറത്താക്കണമെന്ന ആവശ്യവുമായി ഇന്ന് മാണിയുടെ വീട്ടിൽ ആദ്യം എത്തിയത്. തുടർന്ന് മന്ത്രി പിജെ ജോസഫ് അടക്കമുള്ള മറ്റ് എംഎൽഎമാരേയും വിളിച്ചു വരുത്തി. ജോർജ് ഉയർത്തുന്ന അച്ചടക്ക പ്രശ്നങ്ങൾ ചർച്ച ചെയ്തു. ധനമന്ത്രിയെ അധിക്ഷേപിക്കുന്ന ജോർജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന പൊതുവികാരവുമെത്തി. എല്ലാം മനസ്സിലാക്കി മാണിയും സമ്മതം മൂളി. ഇതോടെയാണ് ജോർജ്ജിന് ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനമായത്. തൽക്കാലം പാർട്ടിയിൽ നിന്ന് പുറത്താക്കില്ല. ചീഫ് വിപ്പ് സ്ഥാനം നഷ്ടമാകുന്നതോടെ ജോർജ്ജ് തന്നെ സ്വയം പാർട്ടി വിട്ടുപോകുമെന്നാണ് കേരളാ കോൺഗ്രസ് എമ്മിലെ പൊതു വിലയിരുത്തൽ.
ചീഫ് വിപ്പ് സ്ഥാനം ഒഴിയണമെന്ന് ജോർജ്ജിനോട് ഇന്ന് തന്നെ ആവശ്യപ്പെടുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. പാർട്ടിയുടെ ആവശ്യം അംഗീകരിച്ച് രാജി നൽകിയില്ലെങ്കിൽ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോർജ്ജിനെ മാറ്റുകയെന്ന ഉദ്ദേശത്തോടെയാണ് മുഖ്യമന്ത്രിക്ക് കെഎം മാണി കത്ത് നൽകിയത്. നൽകും. കേരളാ കോൺഗ്രസ് എമ്മിന്റെ ആ വിഷയത്തിലെ തീരുമാനത്തെ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ എന്തുവന്നാലും രണ്ട് ദിവസത്തിനപ്പുറം ചീഫ് വിപ്പ് സ്ഥാനത്ത് ജോർജ്ജ് ഉണ്ടാകില്ലെന്നാണ് കേരളാ കോൺഗ്രസ് എം നേതാക്കൾ മറുനാടൻ മലയാളിയോട് വ്യക്തമാക്കുന്നത്.
ഇന്നത്തെ യോഗത്തിൽ ജോർജ്ജിനെതിരെ കടുത്ത നിലപാടാണ് ജോസഫും സ്വീകരിച്ചത്. ചർച്ചയുടെ ആദ്യ ഘട്ടത്തിൽ അവർ മിണ്ടാതിരുന്നു. എന്നാൽ മാണിയുടെ നിലപാട് മനസ്സിലാക്കിയ ശേഷം പൊട്ടിത്തെറിച്ചു. ഫ്രാൻസിസ് ജോർജ്ജിനെ പൊട്ടനെന്ന് ജോർജ്ജ് വിളിച്ചപ്പോൾ മിണ്ടാതിരുന്നതിന്റെ ഫലമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് പോലും ജോസഫ് അഭിപ്രായപ്പെട്ടു. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാത്രമല്ല, പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കണമെന്നാണ് ജോസഫ് ആവശ്യപ്പെട്ടത്. എന്നാൽ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ ജോർജ്ജിനെ എത്തിക്കാൻ വേണ്ടി അതുവേണ്ടെന്ന നിലപാടിൽ മാണി ഉറച്ചു നിന്നു.
ജോർജ്ജ് പുറത്തായാലും കേരളാ കോൺഗ്രസ് എമ്മിന് ഒന്നും സംഭവിക്കില്ലെന്നാണ് വിലയിരുത്തൽ. ഇതു സംബന്ധിച്ച വിശദ ചർച്ചകൾ ഇന്നത്തെ എംഎൽഎമാരുടെ യോഗത്തിൽ നടന്നു. പാർട്ടി ഒറ്റക്കെട്ടായി മാണിക്ക് പിന്നിലുണ്ടെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. ജോർജ്ജിനെ പുറത്താക്കുന്നതിലൂടെ ബാർ കോഴയിലെ ആരോപണങ്ങളിൽ നിന്ന് മാണി മുക്തനാകുമെന്നാണ് പ്രതീക്ഷ. ആരേയും പേടിയില്ലാത്തതു കൊണ്ടാണ് ജോർജ്ജിനെതിരെ നടപടി എടുത്തതെന്ന് വിലയിരുത്താൻ കഴിയും. എല്ലാ തെളിവുകളും ഉള്ളതിനാൽ ആർക്കും തന്നെ തൊടാൻ കഴിയില്ലെന്ന വാദമാണ് പൊതു വേദികളിൽ ജോർജ്ജ് ഉയർത്തുന്നത്. ആങ്ങനെ ജോർജ്ജിനെ ഒരു പേടിയും മാണിക്കില്ലെന്ന് വരുത്തി പ്രതിരോധത്തിൽ നിന്ന് ആക്രമണത്തിലേക്ക് കളം മാറുകയാണ് കേരളാ കോൺഗ്രസ്.
എല്ലാ നേതാക്കളും മാണിക്ക് വേണ്ടി രംഗത്ത് എത്തും. പാർട്ടി വിരുദ്ധ പ്രവർത്തനമാണ് ജോർജ്ജ് നടത്തിയതെന്നും നിലപാട് എടുക്കും. ബാർ കോഴയിലെ പാർട്ടി അന്വേഷണ സമിതി റിപ്പോർട്ടും പുറത്തുവിടുന്നതും ആലോചനയിലാണ്. ജോർജ്ജിന്റെ ഗൂഡാലോചനാ വിശദീകരിക്കുന്ന റിപ്പോർട്ടാകും അത്. മാണി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്ന് ജോസഫും വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയത്തും ഇടുക്കിയിലും കേരളാ കോ്ൺഗ്രസിന്റെ ശക്തി ഇല്ലാതാക്കാൻ ജോർജ്ജിന് കഴിയില്ല. അന്വേഷണ റിപ്പോർട്ട് പുറത്തുവിടുന്നതിനേയും എതിർക്കില്ല. എന്നാൽ ഇക്കാര്യത്തിൽ പാർട്ടി ചെയർമാൻ അന്തിമ തീരുമാനം എടുക്കണമെന്നാണ് നിർദ്ദേശം.
എന്നാൽ ഈ റിപ്പോർട്ട് പുറത്ത് വിടില്ലെന്ന് മാദ്ധ്യമങ്ങളോട് മാണി തന്നെ വിശദീകരിച്ച സാഹചര്യവും ഉണ്ട്. ജോർജ്ജിനെതിരെയുള്ള റിപ്പോർട്ട് പുറത്തുവിട്ടാൽ അതിലും പ്രശ്നമുണ്ടാകും. കാരണം ചില കോൺഗ്രസ് നേതാക്കളുടെ പേരുകൂടി അതിൽ പരാമർശിക്കപ്പെടും. ഈ സാഹചര്യത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന അഭിപ്രായത്തോട് പൂർണ്ണ യോജിപ്പ് മാണിക്കില്ല. മുന്നണി ബന്ധങ്ങളെ ബാധിക്കാതെ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കാത്ത നടപടിക്ക് മാത്രമേ മാണി നിലകൊള്ളൂ എന്നാണ് സൂചന. അതിനാൽ സിഎഫ് തോമസ് ചെയർമാനായ സമിതിയുടെ റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ തന്നെയാണ് സാധ്യത. പാർട്ടിയുടെ പ്രമുഖ നേതാക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കൂ.
ബജറ്റ് അവതരണ ശേഷം ജോർജ്ജ് നടത്തിയ പ്രതികരണങ്ങളോട് വ്യാപക എതിർപ്പാണ് കേരളാ കോൺഗ്രസിൽ ഉണ്ടായത്. പാർട്ടിയുടെ സ്റ്റിയറിങ് കമ്മറ്റിയിൽ ബാർ കോഴ ചർച്ചയാക്കാനുള്ള നീക്കവും നടന്നില്ല. ജോർജ്ജ് പറയുന്നത് പാർട്ടി നയമല്ലെന്ന് തുറന്നു പറഞ്ഞ് മാണി തന്നെ പോരാട്ടം നേരിട്ട് ഏറ്റെടുത്തു. പാലായിലെ സ്വീകരണ യോഗത്തിൽ ജോർജ്ജ് എത്താത്തത് വാർത്തയല്ലെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തു. മാണിയെ ബലികൊടുത്തൊരു തീരുമാനം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ധനമന്ത്രിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. അച്ചടക്കം ലംഘനം നടത്തുന്ന ജോർജ്ജിനെതിരെ നടപടി എടുക്കേണ്ടത് കേരളാ കോൺഗ്രസാണെന്ന് കെപിസിസി വക്താവ് എംഎം ഹസ്സനും വ്യക്തമാക്കി. അതോടെ യുഡിഎഫ് നേതൃത്വം മുഴുവൻ തന്റെ പിന്നിലാണെന്ന് ഉറപ്പിക്കാൻ മാണിക്കായി.
യുഡിഎഫിന് എന്നും തലവേദനയാകുന്ന ജോർജ്ജിനെ കൈവിടാമെന്ന് മുഖ്യമന്ത്രിയും മാണിയോട് നേരിട്ട് വ്യക്തമാക്കി. ചന്ദ്രബോസ് കൊലക്കേസിൽ നിസാമിനെതിരെ ഡിജിപിയുമായി ബന്ധപ്പെട്ടുയർത്തിയ വിവാദങ്ങൾ ഉൾപ്പെടെ പലതും ജോർജ്ജിന് വിനയായി. സർക്കാരിനെ ബോധപൂർവ്വം പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രിയും തിരിച്ചറിഞ്ഞു. ഇതിനിടെ കേരളാ കോൺഗ്രസിൽ നിന്ന് എംഎൽഎമാരെ അടർത്തിയെടുക്കാനും നീക്കം സജീവമാക്കി. ജോർജ്ജിന്റെ ഈ നീക്കവും പൊളിച്ചാണ് കേരളാ കോൺഗ്രസിന്റെ പൂർണ്ണ നിയന്ത്രണം മാണി കൈപ്പിടിയിൽ ഒതുക്കിയത്. ഈ സാഹചര്യത്തിലാണ് ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോർജ്ജിനെ മാറ്റാനുള്ള തീരുമാനം.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്