ഉദാഹരണം സുജാതയ്ക്ക് 20 ദിവസം നീട്ടികൊടുത്തപ്പോൾ ഭിന്നത തുടങ്ങി; ദിലീപ് ജാമ്യം കിട്ടാതെ അഴിക്കുള്ളിൽ കഴിയുമ്പോൾ മാർട്ടിൻ പ്രക്കാട്ടുമായുള്ള കാനഡ യാത്രയിൽ പിണക്കം പുതു തലത്തിലെത്തി; കമലിന്റെ ആമിയെ പ്രതിസന്ധിയിലാക്കിയപ്പോൾ എല്ലാം സിനിമാ ലോകവും അറിഞ്ഞു; ബിനീഷ് മാനേജരായപ്പോൾ പുഷ് കമ്പനിക്ക് നോട്ടീസ് അയച്ചത് ശത്രുത കൂട്ടി; ശ്രീകുമാർ മേനോൻ-മഞ്ജു വാര്യർ കേസ് ചർച്ചയാക്കുന്നത് സിനിമയിലെ ചേരിമാറ്റങ്ങൾ; പഴയ സുഹൃത്തിനെ ലേഡി സൂപ്പർസ്റ്റാർ തളയ്ക്കാനിറങ്ങുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നടിയെ ആക്രമിച്ച കേസും ദിലീപിന്റെ അറസ്റ്റും മലയാള സിനിമയെ വലിയൊരു പ്രതിസന്ധിയിലേക്കാണ് എത്തിച്ചത്. അതിന് സമാനമായ സാഹചര്യം ശ്രീകുമാർ മേനോനെതിരായ മഞ്ജു വാര്യരുടെ കേസും ഉണ്ടാക്കുമെന്നാണ് സൂചന. ഒടിയൻ സെറ്റിലെ പ്രശ്നങ്ങളാണ് ചർച്ചയാകുന്നതെങ്കിലും ഇരുവരും തമ്മിലെ പിണക്കം തുടങ്ങുന്നത് ഉദാഹരണം സുജാതയിൽ നിന്നാണ്. പ്രൊഫഷണലെന്ന് ശ്രീകുമാർ മേനോൻ അവകാശപ്പെട്ട് തുടങ്ങിയ ഭിന്നതകൾ തന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമായി ലേഡി സൂപ്പർ സ്റ്റാർ കരുതി. ആരാണ് മഞ്ജുവിനെ ഉന്നതങ്ങളിൽ എത്തിച്ചതെന്ന തർക്കവും പുഷ് എന്ന പരസ്യ കമ്പനിയുമായുള്ള ബന്ധം വിച്ഛേദിക്കാൻ കാരണമായി. ഇവിടെയെല്ലാം മാർട്ടിൻ പ്രക്കാട്ട് മാത്രമാണ് മഞ്ജുവിന് കൂടെയുണ്ടായിരുന്നത്. മാർട്ടിൻ പ്രക്കാട്ടിന്റെ അടുത്തയാളായിരുന്ന പ്രൊഡക്ഷൻ മാനേജർ ബിനീഷിനെ മഞ്ജു മാനേജരാക്കിയതോടെ പ്രശ്നങ്ങൾ പുതിയ തലത്തിലെത്തി.
പുഷ് കമ്പനിയുമായുള്ള എല്ലാ കരാറും അവസാനിപ്പിച്ചതായി ശ്രീകുമാർ മേനോന് മഞ്ജു നോട്ടീസ് നൽകിയത് ബിനീഷ് മാനേജരായി എത്തിയതിന് ശേഷമാണ്. മഞ്ജുവിനെ ലേഡി സൂപ്പർ സ്റ്റാറാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉദാഹരണം സൂജാതയെന്ന സിനിമ എത്തുന്നത്. വ്യക്തമായ കഥയും തിരിക്കഥയും മഞ്ജുവെന്ന നായികയ്ക്ക് വേണ്ടിയുള്ളതായിരുന്നു. ഈ സിനിമയക്ക് ശ്രീകുമാർ മേനോനോട് ചോദിക്കാതെ മഞ്ജു 20 ദിവസം കൂടുതലായി നൽകി. ഇതോടെ മഞ്ജുവിന്റെ സിനിമാ ഡേറ്റുകൾ മാറി മറിഞ്ഞു. ഇതിനിടെ കാനഡയിലെ ഷോയ്ക്കും മഞ്ജു പോയി. മാർട്ടിൻ പ്രകാട്ടിനൊപ്പമായിരുന്നു യാത്ര. ഈ സമയം ദിലീപ് ജയിലിലാണ്. മകൾ വേദനിച്ചിരിക്കുമ്പോൾ അമ്മ വിദേശത്ത് പോകുന്നത് ഏറെ വാർത്താ പ്രാധാന്യം നേടുകയും ചെയ്തു. പലതും എതിർത്തിട്ടും മഞ്ജു പോയതോടെ സിനിമയിൽ പുതിയ സൗഹൃദങ്ങളും ശത്രുതകളും സൃഷ്ടിക്കെപ്പെടുകയായിരുന്നു.
പതിയെ ശ്രീകുമാർ മേനോനും മഞ്ജുവുമായി തെറ്റി. മാർട്ടിൻ പ്രക്കാട്ടിന്റെ പ്രൊഡക്ഷൻ കൺട്രോളർ മഞ്ജുവിന്റെ തൊഴിൽ പരമായ കാര്യങ്ങൽ നോക്കാനും തുടങ്ങി. ഇതോടെ ശ്രീകുമാർ മേനോന് ആദ്യ നോട്ടീസ് കിട്ടി. ഇതോടെ പ്രകോപിതനായ ശ്രീകുമാർ താൻ ചെയ്ത കാര്യങ്ങൾ മഞ്ജുവിനെ എണ്ണി എണ്ണി അറിയിക്കാൻ തുടങ്ങി. ഇതോടെ പ്രശ്നങ്ങൾ സങ്കീർണ്ണമായി. ഈ വഴക്കുകളാണ് കേസിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. ഉദാഹരണം സുജാതയ്ക്ക് ശേഷം ജോജുവുമായും ചെറിയ പിണക്കങ്ങൾ മഞ്ജുവിനുണ്ടായി. പൊറിഞ്ചു മറിയം ജോസിലെ നായികാ കഥാപാത്ര മഞ്ജു വേണ്ടെന്നു വച്ചതും അതുകൊണ്ടാണ്. ഇതെല്ലാം അറിയാവുന്നതു കൊണ്ടാണ് ശ്രീകുമാർ മേനോനുമായുള്ള കേസ് പുതിയ പൊട്ടിത്തെറികളിലേക്ക് കാര്യങ്ങളെത്തിക്കുമോ എന്ന് സിനിമാക്കാർ ഭയക്കുന്നത്.
കമലിന്റെ ആമിയിലേക്ക് മഞ്ജുവിനെ എത്തിയതും ഉദാഹരണം സുജാതയിലെ പ്രശ്നങ്ങൾക്ക് മുമ്പാണ്. ഈ സിനിമയ്ക്ക് നൽകിയ ഡേറ്റുമായി കാനഡ യാത്ര കൂട്ടിക്കുഴഞ്ഞു. പറഞ്ഞ ദിവസം മഞ്ജു എത്താതിനെ തുടർന്ന് കമൽ പത്ര സമ്മേളനത്തിന് പോലും തയ്യാറായിരുന്നു. ഒടുവിൽ ചിലരുടെ ഇടപെടലോടെ കമൽ അത് ഒഴിവാക്കി. വിദ്യാ ബാലൻ ആമിയിൽ നിന്ന് പിന്മാറിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൂടി കണക്കിലെടുത്തായിരുന്നു ഇത്. ആമി കഴിഞ്ഞതോടെ ശ്രീകുമാറുമായി മഞ്ജു കൂടുതൽ അകന്നു. അതിന് ശേഷമായിരുന്നു ഒടിയനിലെ അഭിനയം. നേരത്തെ തന്നെ തീരുമാനിച്ചതായിരുന്നു ഈ പ്രോജക്ട്. ഇവിടെയുണ്ടായ കാരവാനിലെ തർക്കം കാര്യങ്ങൾ മാറ്റി മറിച്ചു. ഗൾഫിലെ ഓഡീയോ ലോഞ്ച് ചടങ്ങോടെ ഭിന്നത അതിരൂക്ഷമായി. മഞ്ജുവിനെ ഒരു തരത്തിലും ഭീഷണിപ്പെടുത്തിയില്ലെന്നാകും പൊലീസിന് മുമ്പിൽ ശ്രീകുമാർ വാദിക്കുക. എന്നാൽ ഇത് പൊലീസ് അംഗീകരിക്കാൻ ഇടയില്ല.
മലയാള സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസിയുടെ രൂപീകരണം ഈ മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങളിലൊന്നായാണ് ആദ്യ കാലങ്ങളിൽ വിലയിരുത്തപ്പെട്ടത്. സിനിമയിൽ സ്ത്രീകൾക്കു സുരക്ഷ ഉറപ്പാക്കുന്നതിനായി ആരംഭിച്ച സംഘടനയ്ക്ക് വലിയ പിന്തുണയാണ് അന്നു ലഭിച്ചത്. എന്നാൽ അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങളിൽ ഡബ്ല്യുസിസി പാലിക്കുന്ന നിശബ്ദത സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമാണുയർത്തുന്നത്. സംഘടനയിലെ സജീവാംഗമായ മഞ്ജു വാര്യർ ശ്രീകുമാർ മേനോനെതിരെ ഡിജിപിക്കു കൊടുത്ത പരാതിയിന്മേൽ സംഘടന ഒന്നും മിണ്ടാത്തതാണ് താരത്തിന്റെ ആരാധകരെയും മറ്റുള്ളവരെയും ചൊടിപ്പിച്ചിരിക്കുന്നത്. ശ്രീകുമാർ മേനോനെതിരെ ഗുരുതര ആരോപണങ്ങളാണ് ഡിജിപിക്ക് കൊടുത്ത പരാതിയിൽ മഞ്ജു ഉന്നയിച്ചിരിക്കുന്നത്. ഈ പരാതിയിന്മേൽ അന്വേഷണവും നടക്കുകയാണ്. ഇത്രയധികം സംഭവവികാസങ്ങൾ ഇതു സംബന്ധിച്ച് ഉണ്ടായിട്ടും ഡബ്ല്യുസിസിയോ അതുമായി ബന്ധപ്പെട്ടവരോ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. ഈ സംഘടനയ്ക്ക വേണ്ടി മുമ്പിൽ നിന്നതും മഞ്ജു വാര്യരായിരുന്നു. പിന്നീട് പതിയെ ഇതുമായി അകന്നു.
സാധാരണ ഇത്തരം വിഷയങ്ങളിലെ പ്രതികരണം ഫേസ്ബുക്ക് പേജിൽ ഇടാറുള്ള സംഘടന മഞ്ജുവിന്റെ കാര്യത്തിൽ അതും ചെയ്തില്ല. ഡബ്ല്യുസിസിയുടെ ആരംഭകാലം മുതൽ സജീവാംഗമായ മഞ്ജുവിന് ഇത്തരത്തിൽ ഒരു ദുരവസ്ഥ ഉണ്ടായിട്ടും സംഘടന ഒന്നും മിണ്ടാത്തതെന്താണെന്ന് എല്ലാവരും ഒന്നടങ്കം ചോദിക്കുന്നു. ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജിലാണ് ആരാധകർ തങ്ങളുടെ അമർഷം രേഖപ്പെടുത്തുന്നത്. ആരംഭകാലത്ത് സജീവമായി പ്രവർത്തിക്കുകയും ഇടക്കാലത്ത് സംഘടനയുമായി അകലം പാലിക്കുകയും ചെയ്തതിനാലാവാം ഡബ്ല്യുസിസി മഞ്ജുവിനെ പിന്തുണയ്ക്കാത്തതെന്നാണ് ചിലരുടെ കണ്ടെത്തൽ. ഇതെല്ലാം സിനിമയിലെ ചേരി മാറ്റത്തിന്റെ സൂചനകളാണ്. ദിലീപ് കേസിന് സമാനമായ സാഹചര്യവും ചർച്ചയും ഈ കേസും ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ന്യുജെൻ സിനിമാക്കാരുമായി മഞ്ജു അടുക്കുന്നുവെന്നും സൂചനകളുണ്ട്. ഏതായാലും മഞ്ജുവിന്റെ കേസ് വെട്ടിലാക്കുന്നത് ശ്രീകുമാർ മേനോനെയാണ്.
ശ്രീകുമാർ മേനോന് എതിരായ പരാതിയിൽ നടി മഞ്ജു വാരിയരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീകുമാർ സമൂഹമാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തിയെന്നും മോശക്കാരിയാണെന്ന് വരുത്താൻ ശ്രമിച്ചുവെന്നും മഞ്ജു വാരിയർ നൽകിയ മൊഴിയിൽ പറയുന്നു. തൃശൂർ സി ബ്രാഞ്ച് എസിപി സി.ഡി.ശ്രീനിവാസനാണ് മൊഴിയെടുത്തത്. ശ്രീകുമാർ മേനോൻ അപകടത്തിൽപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി നടി മഞ്ജു വാരിയർ ഡിജിപിക്ക് നേരത്തെ പരാതി നൽകിയിരുന്നു. താൻ ഒപ്പിട്ടു നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗിക്കുന്നതായും പരാതിയിൽ ആരോപിക്കുന്നു. പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ശ്രീകുമാർ മേനോനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതി മഞ്ജു കൈമാറിയത്.
ഒടിയൻ സിനിമയ്ക്കു പിന്നാലെയുണ്ടായ സൈബർ ആക്രമണത്തിനു പിന്നിൽ ശ്രീകുമാറാണന്നും പരാതിയിൽ പറയുന്നു. പരാതിക്കു മറുപടിയുമായി ശ്രീകുമാർ മേനോൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തുകയും ചെയ്തു. അന്വേഷണത്തോടു പൂർണമായി സഹകരിക്കുമെന്നു ഫേസ്ബുക് പ്രതികരണത്തിൽ അദ്ദേഹം വ്യക്തമാക്കി. മഞ്ജുവിനു ഉപകാരസ്മരണ ഇല്ലെന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണു ശ്രീകുമാർ മേനോൻ പോസ്റ്റിൽ ഉന്നയിച്ചത്.
താരസംഘടനയായ അമ്മയുമായോ മറ്റ് സംഘടനയുമായോ ബന്ധപ്പെടുന്നതിന് മുൻപാണ് മഞ്ജു പൊലീസ് സഹായം തേടിയത്. പിന്നീട് അവർക്കും കത്തെഴുതി. വിവാഹശേഷം അഭിനയരംഗം വിട്ട മഞ്ജുവാര്യർക്ക് കല്ല്യാൺ ജൂവലേഴ്സിന്റെ പരസ്യത്തിലൂടെ തിരിച്ചു വരവിന് കളമൊരുക്കിയത് ശ്രീകുമാർ മേനോനായിരുന്നു. ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഒടിയനിൽ നായികാ വേഷത്തിലെത്തിയതും മഞ്ജുവാണ്. പ്രളയത്തിൽ തകർന്ന ആദിവാസി കോളനിവാസികളുടെ പുനരധിവാസം ഏറ്റെടുത്ത മഞ്ജു വാര്യർ വാഗ്ദാനം ലംഘിച്ചെന്ന ആരോപണവുമായി ആദിവാസി ഗോത്രമഹാസഭ ഈയിടെ രംഗത്ത് വന്നിരുന്നു. വയനാട് പനമരം പഞ്ചായത്തിലെ പരക്കൂനി ആദിവാസി കോളനിയിലെ സാധുക്കൾക്ക് വീടും മറ്റ് പശ്ചാത്തല സൗകര്യങ്ങളും ഒരുക്കി നൽകാമെന്ന് വാഗ്ദാനം നൽകിയ മഞ്ജു, അതിൽനിന്ന് പിന്മാറുകയാണെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോഓഡിനേറ്റർ എം. ഗീതാനന്ദൻ ആരോപിച്ചിരുന്നു. ഇതുമായി ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ബന്ധമുണ്ടെന്നാണ് സിനിമയിലുള്ളവർ പോലും കരുതുന്നത്.
ഇത്തരം നിയമപരമായ വിഷയങ്ങൾ ശ്രീകുമാർ മേനോനെതിരെ പരാതി കൊടുക്കാൻ മഞ്ജുവിനെ പ്രേരിപ്പിച്ചിട്ടുണ്ടാകാമെന്ന് അമ്മയും ഫെഫ്കയും കരുതുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടപ്പോൾ പലരും ഗൂഢാലോചന സംശയിച്ചിരുന്നു. എന്നാൽ അതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന വാക്കുപയോഗിച്ചത് മഞ്ജു വാര്യരാണ്. അന്നെല്ലാം ശ്രീകുമാർ മേനോനും മഞ്ജുവും അടുത്ത സൗഹൃദത്തിലായിരുന്നു. ഇതിലേക്ക് എത്തിയ സാഹചര്യങ്ങളിൽ പോലും പലരും സംശയം കാണുന്നുണ്ട്. ഇതെല്ലാം ശ്രീകുമാർ മേനോൻ തുറന്ന് പറച്ചിലിന് വിധേയമാക്കുമെന്ന കണക്കുകൂട്ടൽ സിനിമാ മേഖലയ്ക്കുണ്ട്. അതുകൊണ്ട് തന്നെ അമ്മയും ഫെഫ്കയും കൃത്യമായ അകലം പാലിക്കും.
ഫെഫ്കയ്ക്ക് ഇക്കാര്യത്തിൽ കൂടുതൽ ഒന്നും ചെയ്യാനുമില്ല. ശ്രീകുമാർ മേനോൻ സംവിധായകനാണെങ്കിലും ഫെഫ്കയിൽ അംഗത്വമില്ല. അമ്മയിലും ശ്രീകുമാർ മേനോൻ അംഗമല്ല. സംഘടനയിലെ രണ്ട് പേർക്കിയിൽ പ്രശ്നമുണ്ടാകുമ്പോഴാണ് സിനിമാ സംഘടനകൾ ഇടപെടാറുള്ളത്. ഇവിടെ അതിനുള്ള സാധ്യത തീരെയില്ല. അതുകൊണ്ട് തന്നെ തന്ത്രപരമായ അകലം പാലിക്കാനും കഴിയും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്