ഹൃദ്രോഗം മാറ്റാനും സ്തനവലിപ്പം കൂട്ടാനും ലൈംഗികശേഷി വർദ്ധിപ്പിക്കാനും മരുന്നുകളുണ്ടോ? വ്യാജ പരസ്യങ്ങളിൽ പൊറുതി മുട്ടിയ ഡ്രഗ്സ് കൺട്രോളർ പരസ്യം നിർത്തണമെന്ന് ആവശ്യപ്പെട്ട് പത്രങ്ങൾക്ക് കത്തെഴുതി; ഇനിയും നിയമ ലംഘനം തുടർന്നാൽ മനോരമ ആയാലും മാതൃഭൂമി ആയാലും കേസ് എടുക്കാൻ തീരുമാനം
എം എസ് സനിൽകുമാർ
തിരുവനന്തപുരം : ഹൃദ് രോഗം മാറ്റാൻ, മദ്യപാനം നിർത്താൻ, സ്തനസൗന്ദര്യം നിലനിർത്താൻ, ലൈംഗികാസക്തി വർദ്ധിപ്പിക്കാൻ... മനോരമേ, മാതൃഭൂമീ ...ഇനിയെങ്കിലും ഇത്തരം പരസ്യങ്ങൾ കൊടുക്കരുത് . മലയാള മനോരമ, മാതൃഭൂമി ഉൾപ്പെടെയുള്ള പത്രങ്ങൾക്ക് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ നൽകിയ കത്തിലെ ഉള്ളടക്കമാണ് ഇപ്പറഞ്ഞത്. നിയമവിരുദ്ധമായി മരുന്നുകൾ വിൽക്കാനുള്ള പരസ്യങ്ങൾ സംസ്ഥാനത്തെ പത്രങ്ങളിൽ വ്യാപകമാകുന്നത് സംബന്ധിച്ചാണ് ഡ്രഗ്സ് കൺട്രോളർ പത്രങ്ങൾക്ക് കത്ത് നൽകിയത്.
ഹൃദ് രോഗം മാറ്റാൻ, മദ്യപാനം നിർത്താൻ, സ്തനസൗന്ദര്യം നിലനിർത്താൻ, ലൈംഗികാസക്തി വർദ്ധിപ്പിക്കാൻ, ബുദ്ധിവികാസത്തിനും ഓർമക്കുറവിനും എന്നിങ്ങനെയുള്ള വിവിധ തലക്കെട്ടുകളോടുകൂടി അലോപ്പതി - ആയുർവേദ മരുന്നുകളുടെ പരസ്യങ്ങൾ പത്രങ്ങളുടെ ക്ലാസിഫൈഡ് കോളത്തിൽ വ്യാപകമായി കണ്ടുവരുന്നതായി കത്തിൽ പറയുന്നു. ഇത് നിയമവിരുദ്ധമാണ്. സ്വയം ചികിൽസയ്ക്കും മരുന്നുപയോഗത്തിനും ഉതകുന്ന രീതിയിലുള്ള എല്ലാ പരസ്യങ്ങളും നിരോധിക്കാൻ കേന്ദ്രസർക്കാർ നിയമം നടപ്പിലാക്കിയിട്ടുണ്ട്.
ഈ നിയമത്തിന് വിരുദ്ധമായി മരുന്നുകളെ സംബന്ധിച്ച് അത്ഭുതകരമായ ഫലപ്രാപ്തിയും വ്യാജമായ അവകാശ വാദങ്ങളും ഉന്നയിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച് വരുന്നതായി ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് കത്തിൽ പറയുന്നു. പത്രങ്ങൾക്ക് ഡ്രഗ്സ് കൺട്രോളർ കത്ത് നൽകിയിട്ട് മാസങ്ങളായി. എന്നാൽ ഒരു പത്രവും ഇത് മുഖവിലയ്ക്കെടുക്കാൻ തയ്യാറായിട്ടില്ല.
ലക്ഷക്കണക്കിന് രൂപയാണ് ഈ പരസ്യങ്ങൾ നൽകുന്നത് വഴി പത്രങ്ങൾക്ക് വരുമാനം ലഭിക്കുന്നത് . അതുകൊണ്ടുതന്നെയാണ് ഡ്രഗ്സ് കൺട്രോളറുടെ മുന്നറിയിപ്പ് ലഭിച്ചിട്ടും പത്രങ്ങൾ ഇത്തരം പരസ്യങ്ങൾ തുടർന്നും പ്രസിദ്ധീകരിക്കുന്നത്. മറ്റൊരു കേന്ദ്ര നിയമമായ ഡ്രഗ്സ് ആൻഡ് കോസ്മറ്റിക് നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവധതരം രോഗാവസ്ഥകൾ മരുന്നുകൾ മുഖേന ഭേദമാക്കാമെന്ന് ഒരു അവകാശ വാദവും ഉന്നയിക്കാൻ പാടില്ലായെന്നും ചട്ടമുണ്ട് . കഷണ്ടി, അകാലനര, അമിതവണ്ണം, ബുദ്ധിമാന്ദ്യം, എയ്ഡ്സ്, അന്ധത, പ്രമേഹം തുടങ്ങീ 51 ഇനം രോഗാവസ്ഥകളാണ് ഈ ചട്ടത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. ഇതെല്ലാം ലംഘിച്ചാണ് പരസ്യം നൽകൽ. കഴിഞ്ഞ ആഴ്ചയിൽ മലയാള മനോരമയുടെ ക്ലാസിഫൈഡ് പേജിൽ പ്രസിദ്ധീകരിച്ച പരസ്യങ്ങൾ തന്നെ ഉദാഹരണം. മനോരമയുടെ ക്ലാസിഫൈഡ് പേജിന്റെ പകർപ്പ് ചുവടെ ചേർക്കുന്നു .
ലൈംഗികാവയവങ്ങളുടെ ആകാരവും വലിപ്പവും വ്യതാസപ്പെടുത്തുവാൻ, ലൈംഗിക വേഴ്ചയുടെ സമയം ദീർഘിപ്പിക്കാൻ ഉതകുന്നമരുന്നുകൾ എന്നിങ്ങനെയുള്ള അവകാശങ്ങൾ ഉന്നയിക്കുവാൻ പാടില്ലായെന്നും ഈ ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പരസ്യങ്ങളും പത്രങ്ങളുടെ ക്ലാസിഫൈഡ് വിഭാഗത്തിൽ ധാരാളമായി കണ്ടുവരുന്നു എന്നും ഡ്രഗ്സ് കൺട്രോളർ വ്യക്തമാക്കുന്നു.
പൊതുജനങ്ങൾക്ക് തെറ്റിദ്ധാരണ ഉളവാക്കുന്ന ഇത്തരത്തിലുള്ള വ്യാജമരുന്നുകളുടെ തുടർച്ചയായ ഉപയോഗം ജനങ്ങളുടെ ആരോഗ്യസ്ഥിതിയെ പ്രതികൂലമായി ബാധിക്കും. തെറ്റിദ്ധാരണ മൂലമുള്ള അശാസ്ത്രീയമായ മരുന്നുപയോഗം സമൂഹത്തിന്റെ പൊതുവിലുള്ള ആരോഗ്യാവസ്ഥയ്ക്ക് കടുത്ത വെല്ലുവിളിയാണ്. വിദഗ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മാത്രം ഉപയോഗിക്കേണ്ട നാഡീവ്യൂഹ ഉത്തേജക മരുന്നുകളോ സ്റ്റിറോയിഡുകളോ അവയുടെ ചേരുവകൾ അടങ്ങിയിട്ടുള്ള അതിവീര്യമുള്ള രാസവസ്തുക്കളോ ആയിരിക്കാം ഇത്തരം പരസ്യങ്ങൾ വഴി വിൽക്കപ്പെടുന്നത്.
സംസ്ഥാനത്തെ ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഇത്തരത്തിലുള്ള വ്യാജപരസ്യങ്ങൾ വഴി വിൽക്കപ്പെടുന്ന മരുന്നുകളുടെ കച്ചവടക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും പരസ്യങ്ങളുടെ കുത്തൊഴുക്ക് കാരണം ഫലപ്രദമായ നടപടി സാധ്യമാകുന്നില്ലെന്ന് ഡ്രഗ്സ് കൺട്രോളർ കത്തിൽ പറയുന്നു. വ്യാജപരസ്യങ്ങൾ മൂലം കള്ളപ്രചരണം നടത്തുന്നവരെ നിയമത്തിന്റെ സഹായത്തോടെ മാത്രം സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരുക എന്നുള്ളത് അത്രയെളുപ്പമല്ലെന്ന് ഡ്രഗ്സ് കൺട്രോളർ വ്യക്തമാക്കുന്നു.
ക്ലാസിഫൈഡ് എന്ന തലക്കെട്ടിന് കീഴെ വരുന്ന ഇത്തരത്തിലുള്ള പരസ്യങ്ങളിൽ പലപ്പോഴും മേൽവിലാസംപോലും സൂചിപ്പിക്കാതെ വെറും ഫോൺനമ്പർ മാത്രമാണ് നൽകുക. ഈ ഫോൺ നമ്പറുകളിലേക്ക് വിളിക്കുന്ന ആവശ്യക്കാർക്ക് അവരുടെ സ്ഥലത്ത് മരുന്ന് എത്തിക്കുകയാണ് പതിവ്. ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങൾ കണ്ട് വഞ്ചിതരാവുന്നവരുടെ കൈയിൽ നിന്ന് ഭീമമായ തുകയാണ് കച്ചവടക്കാർ ഈടാക്കുന്നത്.
പലപ്പോഴും ഇത്തരം മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്കുള്ള സാമ്പിൾ പോലും ലഭിക്കാത്ത അവസ്ഥയുണ്ടെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ് വ്യക്തമാക്കുന്നു. ഈ കത്തിന്റെ അവസാനം വളരെ ഗുരുതരമായ ഒരു മുന്നറിയിപ്പും ഡ്രഗ്സ് കൺട്രോൾ വകുപ്പ് നൽകുന്നുണ്ട്.
1954 ലെ നിയമമനുസരിച്ച് ഇത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണെന്ന് പത്രങ്ങൾക്ക് ഡ്രഗ്സ് കൺട്രോൾ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. പൊതുജനങ്ങളുടെ താൽപര്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന പത്ര സ്ഥാപനങ്ങളുടെ പ്രസിദ്ധീകരണങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള പരസ്യങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് ഡ്രഗ്സ് കൺട്രോളറുടെ കത്ത് അവസാനിക്കുന്നത്.
കത്ത് നൽകിയിട്ടും ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങൾ നൽകുന്ന പരിപാടി പത്രങ്ങൾ തുടരുന്ന സാഹചര്യത്തിൽ നിയമനടപടി സ്വീകരിക്കാനാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ നീക്കം. വ്യാജപരസ്യങ്ങൾ നൽകുന്ന പത്രങ്ങൾക്കെതിരെ ഉടൻ കേസെടുക്കുമെന്ന് ഡ്രഗ്സ് കൺട്രോളർ പി. ഹരിപ്രസാദ് മറുനാടൻ മലയാളിയോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍