ധൈര്യമുണ്ടോ വേണൂ.. മാതൃഭൂമിയുടെ നിയമലംഘനം ചർച്ച ചെയ്യാൻ? എസ് കെ സതീഷിന്റെ വെല്ലുവിളി വേണു സ്വീകരിക്കുമോ? 'മാതൃഭൂമി' നിലംനികത്തി കുടിവെള്ളം മുട്ടിക്കുന്നതായി നാട്ടുകാർ; പ്രിന്റിങ്ങ് സമുച്ചയത്തിനുവേണ്ടി രാമനാട്ടുകരയിൽ തോട് കൈയേറ്റവും തണ്ണീർത്തടം നികത്തലും; തറ ഉയർത്തിയതിനാൽ വെള്ളം കയറുന്നത് നൂറോളം വീടുകളിൽ; പത്രമുത്തശ്ശിക്ക് മുമ്പിൽ നിയമവും കാറ്റിൽ പറന്നു; യഥാർഥ പത്രത്തിന്റെ ശക്തി ഇങ്ങനെയാണോ എന്നു ചോദിച്ച് സൈബർ ലോകം
ജാസിം മൊയ്ദീൻ
കോഴിക്കോട്: പരിസ്ഥിതി നാശത്തിനും കൈയേറ്റത്തിനുമൊക്കെ ഘോരഘോരം പ്രസംഗിക്കുന്ന കേരളത്തിലെ മാധ്യമങ്ങൾ നടത്തുന്ന കൈയേറ്റങ്ങളെകുറിച്ചുള്ള വാർത്തകൾ ഒന്നൊന്നായി പുറത്തുവരുന്ന സമയമാണിത്. വർഷങ്ങളായി മനോരമ കുടംബം അനധികൃതമായി കൈവശംവെച്ചുകൊണ്ടിരിക്കുന്ന മഞ്ചേരി പന്തല്ലൂരിലെ ഹെക്ടറുകൾ വരുന്ന ക്ഷേത്ര ഭൂമി തിരച്ചുപിടച്ചത് ഈയിടെ മാത്രമാണ്. അതുപോലെ പരിസ്ഥിതി വിഷയങ്ങളിൽ ഏറ്റവും കൂടുതൽ ഇടപെടലുകൾ നടത്തുന്ന മാതൃഭൂമി പത്രത്തിന്റെ ഇരട്ടത്താപ്പാണ് ഇപ്പോൾ പുറത്തുവരുന്നത്. നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്നതിനുവരെ ഇടയാക്കുന്ന വലിയ പാരിസ്ഥിതിക ചൂഷണം മാതൃഭൂമി നേരിട്ട് നടത്തുന്ന കാഴചയാണ് കോഴിക്കോട് രാമനാട്ടുകരയിൽ നിന്നുള്ളത്. മാതൃഭൂമിയുടെ പുതിയ പ്രിന്റിങ് പ്രസ്സാണ് നിരവധി വീടുകൾക്കും സമീപത്തുകൂടെയൊഴുകുന്ന തോടിനും ഭീഷണിയായി നിർമ്മാണം പുരോഗമിക്കുന്നത്. കോഴിക്കോട് നഗരപ്രാന്തത്തിലെ രാമനാട്ടുകര എസ്ബിഐക്ക് എതിർവശത്താണ് ഏക്കറുകണക്കിന് പടന്നക്കാട് നികത്തി മാതൃഭൂമി പുതിയ പ്രസ് നിർമ്മിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്ന മുറക്ക് മാതൃഭൂമിയുടെ കോഴിക്കോട് നഗരത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആസ്ഥാനം ഇങ്ങോട്ടേക്ക് മാറ്റാനും സാധ്യതയുണ്ട്.
പടന്നക്കാട് നികത്തിയാണ് കെട്ടിടമുണ്ടാക്കിയിട്ടുള്ളത്
വയലുകളോ മറ്റ് തണ്ണീർത്തടങ്ങളോ പോലെ നികത്തുന്നതിന് നിയമപരമായി പ്രശ്നങ്ങളുള്ള സ്ഥലമല്ല പടന്നക്കാട്. നേരത്തെ ചകിരികൂട്ടിയിട്ടിരുന്ന പ്രദേശമാണിത്. വയലുകൾ പോലെ തന്നെ ചെറിയ നീരുറവകളും നീർചാലുകളുമുണ്ടായിരുന്ന പ്രദേശവുമാണ്. എന്നാൽ ആധാരത്തിൽ പടന്നക്കാട് എന്ന് രേഖപ്പെടുത്തിയ പ്രദേശമായതിനാൽ ഇത് നികത്തുന്നതിന് പ്രശ്നങ്ങളൊന്നുമില്ലതാനും. എങ്കിലും സമീപത്തെ ഇത്രയധികം സ്ഥലം മണ്ണിട്ട് നികത്തിയത് സമീപത്തെ ജലസ്രോതസ്സുകളെ സാരമായി ബാധിക്കും. ഇപ്പോൾ മാതൃഭൂമി മണ്ണിട്ട് നികത്തിയിരിക്കുന്ന സ്ഥലത്ത് സംഭരിച്ചിരുന്ന വെള്ളമാണ് ഇവിടുത്തെ കിണറുകളെ ജലസമൃദ്ധമാക്കി നിലനിർത്തിയിരുന്നത്. ഇതിന് ഇല്ലാതാകുമെന്ന ആശങ്കയാണ് സമീപവാസികൾക്ക് പങ്കുവെക്കാനുള്ളത്. നിരവധിയാളുകളിൽ നിന്ന് കണ്ണൂർ സ്വദേശിയായ ആളാണ് പത്തും പതിനഞ്ചും സെന്റ് സ്ഥലങ്ങൾ വിവധ സമയങ്ങളിലായി വാങ്ങിയത്. പിന്നീടിത് മാതൃഭൂമിക്ക് മറിച്ച് വിൽക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഈ സ്ഥലങ്ങൾ നികത്തിയത്.
ഉയർത്തിയതുകൊണ്ടുള്ള പ്രശ്നങ്ങൾ
സമീപത്തെ വീടുകളുടെ തറനിരപ്പിൽ നിന്ന് 3 മീറ്ററിലധികം ഉയർത്തിയാണ് മാതൃഭൂമിയുടെ സ്ഥലം നികത്തിയിട്ടുള്ളതും അതിൽ ഇപ്പോൾ കെട്ടിട നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതും. അതിനാൽ തന്നെ ഇവിടെ നിന്നുള്ള വെള്ളം സമീപത്തെ വീടുകളിലേക്കും പറമ്പുകളിലേക്കും ഒഴുകിയുണ്ടാകുന്ന പ്രശ്നങ്ങളാണ് പ്രധാനമായത്. ഇതിനെ സംബന്ധിച്ചുള്ള ആശങ്കകളാണ് നാട്ടുകാർക്കുള്ളത്. നേരത്തെ ഇവിടെ പെയ്യുന്നതും ബൈപ്പാസിൽ നിന്ന് ഒഴുകിയെത്തിയിരുന്നതുമായ വെള്ളം ഇപ്പോൾ മാതൃഭൂമി നികത്തിയിരിക്കുന്ന സ്ഥലത്താണ് സംഭരിച്ചിരുന്നത്. ഈ സ്ഥലം മണ്ണിട്ട് നികത്തിയതോടെ സ്വാഭാവികമായും ഇതിനേക്കാൾ തറനിരപ്പിൽ താഴ്ന്ന് നിൽക്കുന്ന സമീപത്തെ നൂറോളം വീടുകളിലേക്കാണ് വെ്ള്ളം ഒഴുകിയെത്തുക. ജൂണിൽ പെയ്ത മഴയിൽ ഇതിന്റെ ചെറിയതോതിലുള്ള പ്രശ്നങ്ങൾ ഈ വീടുകളിലുള്ളവർ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. മാതൃഭൂമിയുമാമയി ഈ പ്രശ്നങ്ങളെ കുറിച്ച്് വീട്ടുകാർ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ വെള്ളം നിർമ്മാണം നടക്കുന്ന സ്ഥലത്തിന് പുറകിലുള്ള ചെത്തുപാലം തോട്ടിലേക്ക് ഒഴുക്കിവിടുന്നതിനായി ആവശ്യമായ ഡ്രെയിനേജ് സംവിധാനമൊരുക്കാമെന്ന് പറയുകയും താത്കാലിക സംവിധാനമൊരുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇത് അപര്യാപ്തമാണെന്ന് നാട്ടുകാർ പറയുന്നു. ഇത്രയുംനാൾ ഏക്കറുകണക്കിന് വരുന്ന സ്ഥലത്ത് സംഭരിച്ചിരുന്ന വെള്ളം ഒഴുക്കിക്കളയാൽ കേവലം ഒരടിപോലും വിതിയോ ആഴമോ ഇല്ലാത്ത ചെറിയ ചാലുകളാണ് മാതൃഭൂമി നിർമ്മിച്ചിരിക്കുന്നത്.
പ്രിന്റിങ് തുടങ്ങിയാലുള്ള മാലിന്യ പ്രശ്നം
ഇത്രയും ജനങ്ങൾ തിങ്ങിത്താമസിക്കുന്ന ഒരുപ്രദേശത്ത് പ്രിന്റിങ് പ്രസ് പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന വിവിധ മാലിന്യ, ആരോഗ്യ പ്രശ്നങ്ങളാണ് മറ്റൊന്ന്. കോഴിക്കോട് കോർപ്പറേഷനിൽ ഇത്തരത്തിലൊരു സ്ഥാപനം തുടങ്ങാനുള്ള അനുമതി ലഭിക്കാത്തതിനാലാണ് നഗരത്തിനോട് ചേർന്ന് എന്നാൽ കോർപ്പറേഷൻ പരിധിയിൽപെടാത്തതുമായ ഒരു പ്രദേശം ഇങ്ങനൊരും സ്ഥാപനം നിർമ്മിക്കാൻ മാതൃഭൂമി തെരഞ്ഞെടുത്തത്. പ്രിന്റിങ് ആരംഭിക്കുമ്പോഴുണ്ടാകുന്ന രാസപദാർഥങ്ങൾ തൊട്ടുപുറകിലുള്ള തോട്ടിലേക്ക് ഒഴുക്കിവിടുന്ന രീതിയിലാണ് ഇപ്പോൾ ഇതിനകത്തെ ഡ്രെയിനേജ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈ സ്ഥലത്ത് നിന്നുള്ള ഡ്രെയിനേജ് നേരെ തുറക്കുന്നത് തൊട്ടുപുറകിലുള്ള ചെത്തുപാലം മുടിയറ തോട്ടിലേക്കാണ്. നിരവധി ആളുകൾ കുളിക്കാനും കൃഷിആവശ്യങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്ന ഈ തോട് ഇപ്പോൾ തന്നെ നഗരസഭിയിൽ നിന്നുള്ള മാലിന്യംതള്ളൽ കാരണം ഉപയോഗിക്കാൻ പറ്റാതെ കിടക്കുകയാണ്. ഇനി ഇത്രയും വലിയൊരു സ്ഥാപനത്തിൽ നിന്നുള്ള മാലിന്യംകൂടി ഈ തോട്ടിലേക്കെത്തിയാൽ ഇതിനി ഒരിക്കലും ഉപയോഗിക്കാൻ പറ്റാതാവും. ഇതിനുപുറമെ മാലിന്യമുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളുംകൂടി കണക്കിലെടുക്കണം.
തോട് കൈയേറിയത്
തണ്ണീർതട നിയമ പ്രകാരം പുഴകൾ, തോടുകൾ എന്നിവക്ക് സമീപം സ്വകാര്യ വ്യക്തികൾ മതിൽകെട്ടുമ്പോൾ 5 മീറ്റർ ദൂരം മാറ്റിയേ കെട്ടാനാകൂ എന്ന നിയമം പാലിക്കാതെയാണ് ഇവിടെ മാതൃഭൂമി കൂറ്റൻ മതിലുകൾ കെട്ടിയിട്ടുള്ളത്. ഇത്രയും സ്ഥലം തോടിന്റെ ഭാഗമായാണ് കണക്കാക്കുക. എന്നാൽ തോടിനോട് ചേർന്നാണ് ഇവിടെ മതിൽകെട്ടിയിരിക്കുന്നത്. പലകാലങ്ങളായി പലരും കയ്യേറി വീതി കുറഞ്ഞ് ചാലിയാറിലക്കെത്തുന്ന ഈ തോട്ടിലേക്ക് തന്നെയാണ് മാതൃഭൂമിയിൽ നിന്നുള്ള പ്രധാന ഡ്രെയിനേജിന്റെ അറ്റവുമുള്ളത്. പുറത്ത് നിന്ന് ആർക്കും കാണാനോ പ്രവേശിക്കാനോ സാധിക്കാത്തത്ര ഉയരത്തിലാണ് മതിലുകൾ കെട്ടിപ്പൊക്കിയിരിക്കുന്നതും.
ഇപ്പോഴുള്ള പ്ലാസ്റ്റിക്ക് കത്തിക്കൽ
സമീപവാസികൾ ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം നിർമ്മാണ പ്രവർത്തികൾക്കായി കൊണ്ടുവരുന്ന അസംസ്കൃത വസ്തുക്കളുടെ ഭാഗമായുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ്. ഇടവിട്ട ദിവസങ്ങളിൽ ഇത് തുടർന്ന് കൊണ്ടിരിക്കുകയാണ്. പരാതി പറയുമ്പോൾ ഇനിയുണ്ടാകില്ലെന്ന് പറയുകയും മാന്യമായി പെരുമാറുകയും ചെയ്യുന്ന മാതൃഭൂമി അധികൃതർ വീണ്ടും ഇതുതുടരുകയാണ്.പ്രവർത്തനം തുടങ്ങുന്നതിന് മുന്നേ ഇത്രയധികം പ്രശ്നങ്ങളുണ്ടാക്കുന്ന മാതൃഭൂമിയുടെ പ്രിന്റിങ് പ്രസ് ഇനി പ്രവർത്തതുടങ്ങിയാൽ എന്തായിരിക്കും അവസ്ഥയെന്നാണ് നാട്ടുകാരുടെ ആശങ്ക.
വേണുവിന് ധൈര്യമുണ്ടോ ഈ വിഷയം ചർച്ചചെയ്യാൻ
്ഇത്രയൊക്കെയായിട്ടും മാതൃഭൂമിയെ തൊടാൻ അധികൃതർക്ക് പേടിയാണ്.പലതവണ പരാതി നൽകിയിട്ടും അധികൃതർ ഒത്തുകളിക്കയാണെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ
പി വി അൻവർ എംഎൽഎയുടെ കൈയേറ്റം ചർച്ച ചെയ്യുന്ന വേളയിൽ കോഴിക്കോട്ടെ സിപിഎം നേതാവ് എസ് കെ സതീഷ് രാമനാട്ടുകരയിലെ മാതൃഭൂമിയുടെ രാമനാട്ടുകരയിലെ കൈയേറ്റം ഉയർത്തിക്കൊണ്ടുവരികയും ഇതു ചർച്ചചെയ്യാൻ വേണുവിന് ധൈര്യമുണ്ടോയെന്ന് ചോദിക്കുകയും ചെയ്തിരുന്നു. ആദ്യം ഒന്ന് ഉരുണ്ടുകളിച്ചെങ്കിലും അതും ചർച്ചചെയ്യാമെന്നായിരുന്നു വേണുവിന്റെ മറുപടി. ഇപ്പോൾ തെളിവ് സഹിതം വാർത്തകൾ പുറത്തുവരുന്നതോടെ വേണു തന്റെ പഴയ നിലപാടിൽ ഉറച്ചുനിൽക്കുമോ എന്നാണ് അറിയേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്