ഡെന്റൽ കോളേജിന് പിജി വാങ്ങി നൽകാൻ കോഴ വാങ്ങിയത് ഏഴ് കോടി; പാർട്ടിയിൽ പിടിമുറുക്കാൻ ആയുധം പൊടി തട്ടിയെടുത്ത് കുമ്മനവും മുരളീധരനും; ആരോപണത്തിൽ ശ്രീശൻ കമ്മീഷൻ അന്വേഷണം തുടങ്ങി; പ്രതിക്കൂട്ടിൽ നിൽക്കുന്നത് കൃഷ്ണദാസ് പക്ഷത്തെ പ്രമുഖൻ; ബിജെപിയെ പിടിച്ചുലയ്ക്കുന്ന വിവാദം
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം. എബി വാജ്പേയിയുടെ സർക്കാരിന്റെ കാലത്ത് കേരളത്തിലെ ബിജെപിയെ പിടിച്ചുലച്ച വിവാദമായിരുന്നു പെട്രോൾ പമ്പ്-ഗ്യാസ് ഏജൻസി വിവാദം. അന്നത്തെ നേതാക്കളുടെ അടുപ്പക്കാർക്കെല്ലാം പെട്രോൾ പമ്പും ഗ്യാസ് ഏജൻസിയും ലഭിച്ചതാണ് ഈ വിവാദത്തിന് ആധാരം. ഒ രാജഗോപാലിന്റെ പ്രസിദ്ധമായ ഇന്ത്യാ ടുഡേ അഭിമുഖത്തിലേക്ക് പോലും കാര്യങ്ങളെത്തിച്ചത് ഈ ആരോപണങ്ങളായിരുന്നു. ഒന്നും തെളിഞ്ഞില്ലെങ്കിലും പാർട്ടിയിൽ സമൂല അഴിച്ചുപണിക്ക് അത് കാരണമായി. ഇപ്പോൾ വീണ്ടും കേന്ദ്രത്തിൽ ബിജെപി ഭരണം. അഴിമതി വിരുദ്ധ പ്രതിച്ഛായയുമായാണ് മോദിയുടെ മുന്നോട്ട് പോക്ക്. അപ്പോഴും കേരളത്തിലെ ബിജെപിയിൽ അഴിമതിപ്പോര് മുറുകുകയാണ്. പാർട്ടിക്കുള്ളിലെ വിവാദത്തിൽ അന്വേഷണത്തിന് കമ്മീഷനേയും നിയോഗിച്ചു. അഴിമതിക്കെതിരെ പാർട്ടിക്കുള്ളിൽ നിലപാട് കുടുപ്പിക്കുന്നത് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാണ്. ദേശീയ പ്രസിഡന്റ് അമിത് ഷായുടെ നിർദ്ദേശമാണ് തുണയായത്.
സംഘടനയിൽ പിടിമുറുക്കാൻ കുമ്മനത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ ഉപദേശകരെ നിയോഗിച്ചത്. എന്നാൽ ഇതിൽ ചില ഉപദേശകർ രാജ്യ രഹസ്യം ചോർത്ത കേസിൽ അന്വേഷണം നേരിടുന്നവരാണ്. ഇതിൽ നിന്ന് രക്ഷപ്പെടാൻ കുമ്മനത്തെ ഉപയോഗിക്കുകയാണെന്ന വാദം സജീവമാണ്. ഇങ്ങനെ വിഴുപ്പഴക്കലുകൾ സജീവമാകുമ്പോഴാണ് അഴിമതിയുടെ വടിയെടുത്ത് മറു വിവാഭഗത്തെ നിശബ്ദനാക്കാൻ കുമ്മനം ഒരുങ്ങുന്നത്. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണം നേരിടുന്ന ഉപദേശകനെ വച്ചു കൊണ്ട് കുമ്മനം ഇത് ചെയ്യുന്നത് മറു വിഭാഗങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. എന്നാൽ അഴിമതിയിലെ അന്വേഷണം അമിത് ഷായുടെ നിർദ്ദേശ പ്രകാരമായതിനാൽ ആർക്കും മിണ്ടാനുമാകുന്നില്ല.
ബിജെപിയുടെ പാലക്കാട് യോഗത്തിലാണ് കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനെതിരെ പാർട്ടി മുൻ സംസ്ഥാന അദ്ധ്യക്ഷൻ വി മുരളീധരൻ അഴിമതി ആരോപണം ഉന്നയിച്ചത്. തിരുവനന്തപുരത്തെ പ്രമുഖ മെഡിക്കൽ വിദ്യാഭ്യാസ ശൃംഖലയുടെ ഉടമയായിൽ നിന്നും ഈ നേതാവ് 7 കോടി കൈപറ്റിയെന്നാണ് കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിൽ ആക്ഷേപം വന്നത്. മെഡിക്കൽ കോളേജിൽ പി ജി കോഴ്സുകൾ ആരംഭിക്കാനുള്ള അനുമതി കേന്ദ്രത്തിൽ നിന്നും നേടി കൊടുക്കുന്നതിനാണ് കോഴ കൈ പറ്റിയതെന്നും മുൻ സംസ്ഥാന അദ്ധ്യക്ഷൻ യോഗത്തിൽ തുറന്നടിച്ചു. ഇത് പുറം ലോകം അറിഞ്ഞാൽ പാർട്ടിയുടെ യശസ് ഇടിയുംമെന്നും കളങ്കിതരുടെ പാർട്ടിയായി നമ്മുടെ പ്രസ്ഥാനം മാറുമെന്നും ഇതിന് അറുതി വരണമെന്നും മുരളീധരൻ ആവിശ്യപ്പെട്ടു.
കേന്ദ്രത്തിലെ ഭരണം കാട്ടി ചിലർ പണകൊയ്ത്തു നടത്തുകയാണന്നും അദ്ദേഹം ആരോപിച്ചു. ഇതേ തുടർന്ന് കേന്ദ്ര നേതൃത്വമാണ് ആക്ഷേപം അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കാൻ നിർദ്ദേശിച്ചത്. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ കൂടി താൽപര്യത്തിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീശൻ, സംസ്ഥാന സെക്രട്ടറി എ കെ നസീർ എന്നിവരെ അന്വേഷണ കമ്മീഷനായി നിയോഗിച്ചു. ഇരുവരും മുരളീധരനുമായി അടുപ്പമുള്ള നേതാക്കളാണ്. ഇവർ പ്രവർത്തനവും തുടങ്ങി. ആരോപണ വിധേയരായ പാർട്ടി നേതാക്കളിൽ നിന്നെല്ലാം മൊഴിയെടുത്തു. തിരുവനന്തപുരം കേന്ദ്രീകരിച്ച് നിലവിൽ പ്രവർത്തിക്കുന്ന നേതാവാണ് പ്രതി സ്ഥാനത്ത്. സംസ്ഥാനത്തെ പ്രധാന സെല്ലിന്റെ കൺവീനറും ആരോപണ വിധേയനാണ്. തിരുവനന്തപുരത്തെ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനാണ് ഈ നേതാവ്.
അതിനിടെ പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷൻ കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ഉടമയിൽ നിന്നും തെളിവെടുക്കുകയും ചെയ്തു. തെളിവെടുപ്പിൽ 7 കോടിയല്ല അഞ്ച് കോടിയാണ് നേതാവിന് നൽകിയതെന്ന് അദ്ദേഹം മൊഴി കൊടുത്തതായാണ് സൂചന. .മെഡിക്കൽ പി ജി കോഴ്സ് അനുവദിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് നേതാവ് പണം കൈപറ്റിയെതെന്നും കമ്മീഷന് മുന്നിൽ അദ്ദേഹം വ്യക്തമാക്കിയെന്നാണ് പാർട്ടി നൽകുന്ന സൂചന. അഴിമതി ആരോപണം നേരിടുന്ന നേതാവിന്റെ കുഴപ്പം കൊണ്ടല്ല പി ജി കോഴ്സ് ലഭിക്കാത്തതെന്നും തന്റെ തന്നെ ചില പ്രശ്നങ്ങൾ കാരണമാണന്നും പണം നൽകിയതിൽ പരാതി ഇല്ലന്നുമാണ് മൊഴി. പരാതി ഇല്ലെങ്കിലും ഇക്കാര്യങ്ങൾ എഴുതി നൽകാൻ കമ്മീഷൻ ആവിശ്യപ്പെട്ടു. ഇത് ഉടമ അനുസരിക്കുകയും ചെയ്തു. ഈ പരാതി മുരളീധരൻ പക്ഷത്തെ നേതാവായ ശ്രീശൻ മറ്റാർക്കും നൽകിയിട്ടില്ല. അടുത്ത ബിജെപി നേതൃയോഗത്തിൽ റിപ്പോർട്ട് അവതരിപ്പിക്കും.
പണം കൈമാറാനും സഹായത്തിനുമായി കൂടെ നിന്ന മറ്റൊരു പാർട്ടി നേതാവിനെതിരെയുംതെളിവെടുപ്പിൽ പരാമർശം ഉണ്ടായി. ബിജെപി യുടെ സെല്ലുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന നേതാവിനുള്ള പങ്കും വെളിപ്പെട്ടു. മൊഴിയിൽ പരാമർശമുള്ളമുള്ളതിനാൽ ഈ നേതാവിനെതിരെയും കമ്മീഷൻ അന്വേഷണം നടത്തുന്നുണ്ട്. അമിത്ഷാ യുടെ മുന്നിലെത്തിയ കേസായതിനാൽ അങ്ങനെ വെറുതെ വിടാൻ ബി ജ പി സംസ്ഥാന അദ്ധ്യക്ഷൻ ഒരുക്കമല്ലന്നാണ്്് സൂചന. കുമ്മനത്തിന്റെ അഴിമതി വിരുദ്ധ നിലപാടുകൾക്കുമേൽ ഈ സംഭവം കരിനിഴൽ വീഴ്ത്തുമെന്നതിനാൽ അതീവ രഹസ്യമായാണ് അന്വേഷണവും നടപടികളും നീങ്ങുന്നത്. ഏഴെട്ടു മാസം മുൻപ് കോഴിക്കട്ടെ ഒരു പ്രമുഖ ആശുപത്രിയിൽ നിന്നും കോഴ വാങ്ങിയതായി മുരളീധര പക്ഷത്തെ ഒരു പ്രമുഖനെതിരെയും ആരോപണം ഉയർന്നിരുന്നു, പിന്നീട് ആശുപത്രി അധികൃതർ തന്നെ ഇങ്ങനെയൊരു സംഭവമില്ലന്ന് വിശദീകരിച്ചു. ഇതോടെ ഈ വിവാദം കെട്ടടങ്ങി. ഇതിന് പിന്നാലെയാണ് പുതിയ അഴിമതി പ്രശ്നം.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം പല വിധ ആവിശ്യങ്ങൾക്കും കാര്യങ്ങൾക്കുമായി വൻകിട ബിസിനസുകാർ കേരളത്തിലെ ചില നേതാക്കൾ പ്രതിമാസം ലക്ഷങ്ങളാണ് ഒഴുക്കുന്നതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നത്. പ്രമുഖ നേതാക്കൾക്കായി തന്നെ ഇടനിലക്കാർ ഉണ്ടെന്നാണ് വിവരം. ഇടപാടുകൾ പലതും ഏജന്റുമാർ വഴി ആയതിനാൽ മിഷൻ പാളിയാലും നേതാക്കളുടെ പേര് പുറത്തുവരാറില്ല്രേത. പണം കൈപറ്റിയിട്ടും കാര്യം സാധിക്കാതെ വന്നത് മെഡിക്കൽ കോളേജ് ഉടമ സ്വകാര്യമായി ചില ബിജെപി നേതാക്കളോടു പറഞ്ഞതാണ് മുരളീധര പക്ഷം ആയുധമാക്കിയത്. വിവിരം അമിതാഷായുടെ മുന്നിൽ വരെ എത്തിയതും പാർട്ടിയിലെ ഗ്രൂപ്പ് പോരിന്റെ കൂടി ഭാഗമാണ്. ഇത് കേന്ദ്ര നേതൃത്വത്തേയും വിഷമിപ്പിക്കുന്നുണ്ട്.
ബിജെപിയുടെ ഭാവി പ്രസിഡന്റുമാരിൽ ഒരാളായി പരിഗണിക്കപ്പെടുന്ന വ്യക്തിക്കെതിരെയാണ് മെഡിക്കൽ കോഴ ആരോപണം എത്തുന്നത്. ഇത് പാർട്ടിയെ വലിയ വെട്ടിലാക്കുന്നുണ്ട്. കേരളത്തിലെ ആർഎസ്എസ് നേതൃത്വവും ഇതേ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇത് വെറുമൊരു ഗ്രൂപ്പ് പക തീർക്കാനുള്ള ആക്ഷേപമാണോ എന്നാണ് പരിശോധന. ഏതായാലും അന്വേഷണ കമ്മീഷനെ കൊണ്ട് വ്യക്തതയുള്ള റിപ്പോർട്ട് വാങ്ങാനാണ് കുമ്മനത്തിന്റെ ശ്രമം. ഭാവിയിൽ ആരും കോഴ ഇടപാടിൽ പെടാതിരിക്കാനാണ് ശ്രമം.
എന്നാൽ സ്വന്തം പേഴ്സണൽ സ്റ്റാഫിൽ രാജ്യദ്രോഹ കുറ്റത്തിൽ അന്വേഷണം നേരിടുന്നവരെ നിയോഗിച്ച കുമ്മനത്തിന് വ്യാജ ആരോപണങ്ങളിൽ അന്വേഷണം നടത്താൻ എന്ത് ധാർമികതയെന്നാണ് കൃഷ്ണദാസ് വിഭാഗത്തിലെ പ്രമുഖൻ മറുനാടനോട് ചോദിച്ചത്. കോഴിക്കോട്ടെ ആരോണത്തിൽ പാർട്ടി കമ്മീഷൻ ഉണ്ടായില്ലെന്നും ചൂണ്ടിക്കാട്ടുന്നു. അങ്ങനെ ബിജെപിയിൽ ചർച്ച കൊഴുക്കുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍