യോഗ്യതയുള്ള നഴ്സുമാരെ ഒരു കാശുപോലും കൊടുക്കാതെ കൊത്തിക്കൊണ്ടു പോവാൻ ബ്രിട്ടൻക്യൂ നിൽക്കുമ്പോൾ നഴ്സുമാരെ സഹായിക്കാൻ എന്ന പേരിൽ ഒരു കാര്യവുമില്ലാതെ മന്ത്രി ടി പി രാമകൃഷ്ണനും ജീവനക്കാരും ബ്രിട്ടനിൽ ടൂറടിച്ച് ചുറ്റുന്നു; ഒരു വർഷം മുൻപ് ഒപ്പുവച്ച കരാറു കൊണ്ട് ഒരു ഗുണവും ഉണ്ടാകാതിരുന്നിട്ടും ടൂറടിക്കാൻ കാരണം കണ്ടെത്തി മന്ത്രിസംഘം ആഘോഷത്തിൽ; ഗൾഫിലെ നഴ്സുമാരുടെ യാത്രാതടസ്സം നീക്കാൻ മെനക്കെടാത്ത മന്ത്രി യുകെയിൽ ചുറ്റിക്കറങ്ങുന്നതെന്തിന്?
പ്രത്യേക ലേഖകൻ
ലണ്ടൻ: തൊഴിൽ - നൈപുണ്യ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ഉൾപ്പെടെ ഉദ്യോഗവൃന്ദവും ഏതാനും ദിവസങ്ങളായി യുകെയിൽ ടൂറടിച്ച് ചുറ്റിക്കറങ്ങുന്നതിന്റെ പിന്നിൽ വമ്പൻ തട്ടിപ്പ്. യുകെയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സർക്കാർ ആശുപത്രികളിൽ മലയാളി നഴ്സുമാരെ സൗജന്യമായി എത്തിക്കുന്നത് സംബന്ധിച്ച ചർച്ചകളും കരുക്കളുമായാണ് മന്ത്രിസംഘത്തിന്റെ യാത്ര എന്നു പറയുമ്പോഴും അതിന്റെ പിന്നിലെ ലക്ഷ്യം വെറും ടൂറടിയും ധൂർത്തുമെന്ന് ഉറപ്പാവുകയാണ്. മന്ത്രി സംഘത്തിന്റെ യാത്രാ ചെലവ് നികുതി ദായകന്റെ കണക്കിൽ പെടുമോ എന്നു മാത്രമാണ് ഇനി വ്യക്തമാകാനുള്ളത്.
കേരള സർക്കാർ ഏജൻസിയായ ഒഡെപെക് വഴി ചുരുങ്ങിയത് വരും വർഷങ്ങളിൽ അയ്യായിരം പേർക്കെങ്കിലും യുകെയിൽ നഴ്സായി ജോലി ചെയ്യുമെന്നാണ് മന്ത്രി സംഘം ഇന്നലെ മാഞ്ച്സറ്റർ എൻഎച്ച്എസ് ആശുപത്രി സന്ദർശിച്ച ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിൽ അവകാശപ്പെടുന്നത്. യുകെയിലെ വിവിധ എൻഎച്ച്എസ് ട്രസ്റ്റുകൾ മന്ത്രി സംഘം സന്ദർശിക്കുകയും കരാറുകൾ ഒപ്പു വയ്ക്കുകയും ചെയ്തതായി പത്രക്കുറിപ്പിൽ അവകാശപ്പെടുന്നു. ഒരു വർഷത്തെ പ്രവൃത്തി പരിചയവും, ഐഇഎൽടിഎസ്, ഒഇടി എന്നിവ പാസാവുകയും ചെയ്ത നഴ്സുമാർക്ക് കരാർ പ്രകാരം ഇംഗ്ലണ്ടിലെ സർക്കാർ ആശുപത്രികളിൽ നിയമനം ലഭിക്കുമെന്ന് പത്രക്കുറിപ്പിലൂടെ അവകാശപ്പെടുന്നു.
കൂടാതെ, വിവിധ കോഴ്സുകൾക്ക് ചെലവാകുന്ന തുകയും വിസാ ചാർജ്ജും വിമാനടിക്കറ്റും സൗജന്യമായിരിക്കും. യുകെയിൽ മൂന്നുമാസത്തെ സൗജന്യതാമസവും ലഭ്യമാകും എന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഇടനിലക്കാരില്ലാതെ യുകെയിലേക്ക് നഴ്സുമാർക്ക് അവസരം ലഭിക്കുന്നത് വലിയ നേട്ടമാണ്. സർക്കാർ സർവീസിലുള്ള നഴ്സുമാർക്കും അവധിയെടുത്ത് ഈ അവസരം പ്രയോജനപ്പെടുത്താം. അയ്യായിരത്തിലധികം നഴ്സുമാരെ യുകെ സർക്കാരിന് കേരളത്തിൽ നിന്ന് നിയമിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പത്രക്കുറിപ്പിൽ അവകാശപ്പെടുന്നു.
എന്നാൽ ഇതിന്റെ വിശദാംശങ്ങൾ തേടി പോയപ്പോഴാണ് മന്ത്രി സംഘത്തിന്റെ സന്ദശനം വെറും തട്ടിപ്പാണ് എന്നു വ്യക്തമാകുന്നത്. നഴ്സുമാരെ കിട്ടാതെ വലയുന്ന എൻഎച്ച്എസ് നേരത്തെ തന്നെ എങ്ങനെയെങ്കിലും നഴ്സുമാരെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. അനേകം ഏജന്റുമാരെ ഇവർ ഇതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ഏജൻസി കരാർ മാത്രമാണ് ഇപ്പോൾ ഒഡെപെകുമായി ഉണ്ടാക്കിയതും. ഇതനുസരിച്ച് ഇപ്പോൾ റിക്രൂട്ട്മെന്റ് നടത്തിക്കൊണ്ടിരിക്കുന്ന ഏജന്റുമാരെ പോലെ തന്നെ എൻഎച്ച്എസിന്റെ ഒരു ഏജന്റായി ഈ സർക്കാർ ഏജൻസിക്കും പ്രവർത്തിക്കാം. എന്നാൽ ജോലി ലഭിക്കുന്നതിനുള്ള നിബന്ധനകളിൽ യാതൊരു ഇളവും ബാധകമല്ല. അതായത് സ്വകാര്യ ഏജൻസികൾ വഴി ജോലിക്ക് വന്നാലും സർക്കാർ ഏജൻസി വഴി വന്നാലും ഐഇഎൽടിഎസ് പാസായേ പറ്റൂ എന്നർത്ഥം. സിബിറ്റി പരീക്ഷയും യുകെയിൽ എത്തിയ ശേഷമുള്ള പ്രാക്ടിക്കൽ പരീക്ഷയും ഇവർക്കും ബാധകമാണ്. വിസ നൽകുന്ന കാലാവധിക്കോ പിആർ ലഭിക്കുന്ന കാലാവധിക്കോ മാറ്റമില്ല.
അപ്പോൾ പിന്നെ മന്ത്രിയും സംഘവും എത്തിയ കരാറിന് എന്ത് പ്രത്യേകത എന്ന ചോദ്യം ഉയരുകയാണ്. ഒഡെപെക് വഴി നിയമനം ലഭിച്ചാൽ നിയമനത്തിനു കമ്മീഷൻ കൊടുക്കേണ്ടെന്നും വിമാന ടിക്കറ്റ് കിട്ടുമെന്നും മൂന്ന് മാസത്തെ അക്കമൊഡേഷൻ സൗജന്യമായി കിട്ടുമെന്നും ഇവർ പറയുന്നുണ്ട്. ഇതും സ്വകാര്യ ഏജൻസികൾക്ക് ബാധകമാണ്. ഏതെങ്കിലും ഒരു അംഗീകൃത ഏജന്റ് ഉദ്യോഗാർത്ഥികളിൽ നിന്നും കാശ് വാങ്ങിയാൽ അവരുടെ ലൈസൻസ് റദ്ദ് ചെയ്യുകയും അവർക്കെതിരെ നിയമനടപടി ഉണ്ടാവുകയും ചെയ്യും. 50,000ത്തിൽ അധികം ഒഴിവുകൾ ഉള്ള എൻഎച്ച്എസ് യോഗ്യതയുള്ള ആരെ ലഭിച്ചാലും എടുത്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഈ ആനുകൂല്യങ്ങൾ ഒക്കെ നൽകുന്നത്. അതുകൊണ്ട് തന്നെ സർക്കാർ ഏജൻസി വഴി പോയാൽ പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല എന്നു മാത്രമല്ല ദോഷം ഉണ്ട് താനും.
രണ്ടു പ്രധാന ന്യൂനതകളാണ് സർക്കാർ ഏജൻസി വഴി പോയാൽ ഉണ്ടാവുക. ഒന്നാമത്തേത് യുകെയിലെ നഴ്സിങ് നിയമങ്ങളും വിസ പ്രൊസസും ഒക്കെ കൃത്യമായി അറിയുന്ന ഒരു ഉദ്യോഗസ്ഥൻ പോലും സർക്കാർ ഏജൻസിയിൽ ഇല്ല. ഇവർക്ക് ജോലി കിട്ടുന്നതു വരെയുള്ള ഏതാണ്ട് നാലു മുതൽ ആറു മാസം വരെയുള്ള പ്രൊസസുകൾ ചെയ്യുക പ്രശ്നമാകും. വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്നും നിയമിച്ചിരിക്കുന്ന സാധാ സർക്കാർ ഉദ്യോഗസ്ഥർക്ക് ഉദ്യോഗാർത്ഥികളുടെ വിഷയത്തിൽ കൃത്യമായി ഉത്തരം പറയാനോ ഫോളോ ചെയ്യാനോ ഉള്ള വൈദഗ്ധ്യം ഉണ്ടാവുകയില്ല. എന്തു ചോദിച്ചാലും കൈമലർത്തുന്ന ഉദ്യോഗസ്ഥന്മാർക്ക് പ്രൊസസ് പൂർത്തിയാക്കാൻ കഴിയില്ല. മറ്റൊരു പ്രധാന വിഷയം ഒഡെപെക്കിന് യുകെയിൽ ഓഫീസ് ഇല്ലാത്തതിനാൽ യുകെയിൽ എത്തിക്കഴിഞ്ഞാലുള്ള സഹായങ്ങൾ ഒന്നും ലഭിക്കുകയില്ല എന്നതാണ്. അതേ സമയം യുകെയിലും കേരളത്തിലും ഓഫീസുകൾ ഉള്ള ഏജൻസികൾക്ക് ഉദ്യോഗാർത്ഥികളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനും ജോലിക്കുള്ള പ്രൊസസിലെ ഓരോ ഘട്ടവും കൈകാര്യം ചെയ്യാനും കഴിയും.
രസകരമായ വസ്തുത ഒരു വർഷം മുൻപ് സമാനമായ കരാർ ഒഡെപെകും ചില എൻഎച്ച്എസ് ട്രസ്റ്റുകളും തമ്മിൽ ഒപ്പിട്ടതാണ് എന്നതാണ്. എന്നിട്ട് വിരലിൽ എണ്ണാൻ കഴിയുന്ന നഴ്സുമാരെ പോലും എത്തിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. അതേ സമയം വിവിധ സ്വകാര്യ ഏജൻസികളുമായി ചേർന്ന് വൻ തൊഴിൽ റിക്രൂട്ട്മെന്റ് നടത്താൻ ഇടയ്ക്കിടെ എൻഎച്ച്എസ് പ്രതിനിധികൾ യുകെയിൽ നിന്നും കേരളത്തിൽ എത്താറുണ്ട്. ആവശ്യത്തിന് ഉദ്യോഗാർത്ഥികളെ എത്തിക്കാൻ കഴിയുമെന്ന് ഉറപ്പില്ലെങ്കിൽ എൻഎച്ച്എസ് ട്രസ്റ്റുകൾ സർക്കാരിനെ വിശ്വസിച്ച് ഇവിടെ റിക്രൂട്ട്മെന്റിനായി എത്തുകയുമില്ല. ചുരുക്കിപ്പറഞ്ഞാൽ മന്ത്രിക്കും ഉദ്യോഗസ്ഥന്മാർക്കും ഒരു ടൂർ എന്നതിനപ്പുറം യാതൊരു പ്രയോജനവും ഈ കരാർ വഴിയില്ല. പ്രളയദുരിത പുനരധിവാസത്തിന്റെ കാലത്ത് ഖജനാവിൽ നിന്നും കാശെടുത്താണോ അതോ എൻഎച്ച്എസ് ട്രസ്റ്റുകൾ തന്നെയാണോ യാത്രാചെലവും മറ്റു ചെലവുകളും നൽകിയത് എന്നു മാത്രമാണ് അറിയേണ്ടത്.
യുകെയിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റ് സൗജന്യമാകുന്നത് എൻഎച്ച്എസ് ആശുപത്രികൾ ഓരോ ഉദ്യോഗാർത്ഥിക്കുമുള്ള ഫീസ് ഏജൻസിക്ക് നൽകുന്നതുകൊണ്ടാണ്. ഇങ്ങനെ ഒരു ഫീസ് ഒഡെപെക്കിനും ലഭിക്കും. ഈ പണം ഇടനിലക്കാർ അടിച്ചുമാറ്റുമോ എന്നു കൂടി കണ്ടെത്തേണ്ടതുണ്ട്. സർക്കാർ ഏജൻസി എന്ന നിലയിൽ വിദേശത്ത് നിന്നും ബിസിനസ് താൽപര്യത്തോടെ കാശ് സ്വീകരിക്കാൻ ഒഡെപെക്കിന് കഴിയാത്തതിനാൽ യുകെയിലെ തന്നെ മന്ത്രിക്കും ഉദ്യോഗവൃന്ദങ്ങൾക്കും താൽപര്യം ഉള്ള ചില വ്യക്തികൾ ഈ പണം അടിച്ചു മാറ്റാനുള്ള സാധ്യത കൂടുതലാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രനെയും, തോമസ ഐസക്കിനെയും കെ ടി ജലീലിനെയും സ്ഥിരമായി യുകെയിൽ സ്വീകരിച്ച് ആനയിക്കുന്ന മുൻ എസ്എഫ്ഐക്കാരുടെ ഒരു സംഘം ഇത്തരം കച്ചവട താൽപര്യങ്ങളിൽ അതീവ തൽപരരായതിനാൽ അവർ ഇടനിലക്കാരായി കാശ് അടിച്ചുമാറ്റാനുള്ള സാധ്യത കൂടുതലാണ്.
ആകെ ഇതുകൊണ്ട് അൽപം എങ്കിലും മെച്ചമുള്ള സർക്കാർ സർവ്വീസിൽ കേരളത്തിൽ ജോലി ചെയ്യുന്ന ചില നഴ്സുമാർക്കാണ്. ഇതുവരെ ഇത്തരക്കാർക്ക് ജോലി ചെയ്യാൻ വിദേശത്ത് പോവണമെങ്കിൽ ബന്ധു സന്ദർശനം എന്നോ മറ്റോ നുണ പറഞ്ഞു പോവണമായിരുന്നു. ഇനി മുതൽ ഉള്ള കാര്യം പറഞ്ഞു പോകാൻ സാധിക്കും. എന്നാൽ ഇവരും ഐഇഎൽടിഎസോ, ഓഇടിയോ പാസാകണം. ഐഇഎൽടിഎസ് ആണെങ്കിൽ റൈറ്റിങിൽ 6.5ഉം മൂന്ന് മോഡ്യുലുകളിലായി 7ഉം ലഭിച്ചാലേ പറ്റൂ. ഓഇടി ആണെങ്കിൽ എല്ലാ വിഷയത്തിലും ബി ഗ്രേഡ് നേടണം. സർക്കാർ നഴ്സുമാർക്കും ഇതു ബാധകമാണ്. എന്നാൽ പുതിയ നീക്കത്തോടെ ഓഡെപെക്ക് വഴി സർക്കാർ നഴ്സുമാർക്ക് അഞ്ച് വർഷത്തേയ്ക്ക് അവധി എടുത്തു പോയി മടങ്ങാൻ എളുപ്പമാകും.
ആവശ്യത്തിന് നഴ്സുമാർ ഇല്ലാതെ വലയുന്ന കേരളത്തിലെ സർക്കാർ ആശുപത്രികളിലെ നഴ്സുമാരെ സർക്കാർ മുൻകൈയിൽ തന്നെ വിദേശത്ത് ജോലിക്ക് അയക്കുന്നതിലെ ധാർമികതയും ചർച്ചയാവുന്നുണ്ട്. ഉയർന്ന ശമ്പളം ലഭിക്കുമെങ്കിലും സർക്കാരിന് ഇതുവഴി നഷ്ടം മാത്രമാണ് ഉണ്ടാവുക. സർക്കാർ നഴ്സുമാർ വിദേശ ജോലിക്ക് പോകുമ്പോൾ ഇവിടെ നഴ്സുമാർ ഇല്ലാതെ വലയും. ഇതും വൻ വിവാദമായി വളരാൻ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. മന്ത്രിയോടൊപ്പം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ഒഡെപെക് ചെയർമാൻ എൻ ശശിധരൻ നായർ, മന്ത്രിയുടെ അഡീഷണൽ പി എ ദീപു പി നായർ എന്നിവരും എത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് യുകെയിൽ എത്തിയ ഇവർ രണ്ട് ദിവസം കൂടി യുകെയിൽ ടൂർ തുടരും. അതിനു ശേഷം ഇവർ നാട്ടിലേയ്ക്ക് മടങ്ങും.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്