മോശം നടിമാർ മാത്രം കിടക്ക പങ്കിട്ടാൽ മതിയെന്ന കഥ പൊളിഞ്ഞു; ഇന്നസെന്റ് അധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വരും; സമ്മർദ്ദം കൂട്ടാൻ രാജിക്കത്ത് മമ്മൂട്ടിക്ക് കൈമാറി മോഹൻലാൽ; അമ്മയുടെ എല്ലാ ഭാരവാഹികളും ഒന്നിച്ചു സ്ഥാനം ഒഴിയാൻ സാധ്യത; എല്ലാ കണ്ണുകളും ബാലചന്ദ്രമേനോനിലേക്കും കുഞ്ചാക്കോയിലേക്കും; താരസംഘടനയിൽ സർവ്വത്ര അനിശ്ചിതത്വം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: താര സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനം മൊഹൻലാൽ രാജി വച്ചതായി സൂചന. ദിലീപ് അറസ്റ്റിലായതുമായി ബന്ധപ്പെട്ടാണ് മോഹൻലാലിന്റെ പിന്മാറ്റമെന്നാണ് അറിയുന്നത്. രാജിക്കാര്യം മമ്മൂട്ടിയേയും അറിയിച്ചിട്ടുണ്ട്. മോഹൻലാലിന്റെ രാജി അമ്മയുടെ ഓഫീസിലേക്ക് അയച്ചു കൊടുത്തതായും മറുനാടൻ മലയാളിക്ക് വ്യക്തമായ സൂചന ലഭിച്ചു. എന്നാൽ മോഹൻലാലിനോട് രാജിവയ്ക്കരുതെന്നും സംഘടനയെ പ്രതിസന്ധിയിലാക്കരുതെന്നും മമ്മൂട്ടി ആവശ്യപ്പെട്ടതായാണ് സൂചന. സംഘടനയിലെ നിലവിലെ എല്ലാ ഭാരവാഹികളും ഒരുമിച്ച് രാജി വയ്ക്കാമെന്നാണ് മമ്മൂട്ടിയുടെ പക്ഷം. അതിനിടെ ഇന്നസെന്റും അമ്മയുടെ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന നിലപാടിലാണ്. ചികിൽസയിലുള്ള ഇന്നസെന്റ് ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.
ചാലക്കുടിയുടെ എംപിയാണ് ഇന്നസെന്റ്. ഈ സാഹചര്യത്തിൽ അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് തുടരാനാവില്ലെന്ന് സി.പി.എം ഇന്നസെന്റിനെ അറിയിച്ചിട്ടുണ്ട്. അമ്മയുടെ എക്സിക്യൂട്ടീവ് അംഗമെന്ന സ്ഥാനം മുകേഷും ഒഴിയും. എന്നാൽ കെബി ഗണേശ് കുമാറിനോട് സി.പി.എം നേരിട്ട് ഈ ആവശ്യം ഉന്നയിക്കില്ല. എന്നാൽ മോഹൻ ലാൽ ആവശ്യപ്പെട്ടാൽ ഗണേശ് കുമാറും രാജി വയ്ക്കും. നിലവിലെ സാഹചര്യത്തിൽ ഇന്നസെന്റ് ഒഴിഞ്ഞാൽ ബാലചന്ദ്ര മേനോനെയാണ് പ്രധാനമായും ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മോഹൻലാലിനും മമ്മൂട്ടിക്കും ഈ സ്ഥാനത്തോട് താൽപ്പര്യക്കുറവുണ്ട്. ഈ സാഹചര്യത്തിലാണ് ബാലചന്ദ്രമേനോനെ പരിഗണിക്കുന്നത്. എന്നാൽ നിർണ്ണായക ഘട്ടത്തിൽ സംഘടനയുടെ തലപ്പത്ത് വരാൻ ബാലചന്ദ്രമേനോൻ തയ്യാറാകുമോ എന്നത് ശ്രദ്ധേയമാണ്. സംഘടനയിൽ പൊതു സമ്മതനെന്ന പരിഗണനയാണ് ബാലചന്ദ്രമേനോനിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.
അതിനിടെ നിലവിലെ വിവാദങ്ങളുടെ സാഹചര്യത്തിൽ സംഘടനയുടെ ഭാരവാഹികൾ എല്ലാം രാജിവയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. അമ്മയുടെ യോഗത്തിന് ശേഷം ഇരയെ അക്രമിച്ച ഗൂഢാലോചനക്കേസിൽ സംശയ നിഴലിലുള്ള വ്യക്തിയെ പിന്തുണച്ചവർക്ക് സംഘടനയുടെ തലപ്പത്ത് ഇരിക്കാൻ അർഹതയില്ലെന്നാണ് ഇവരുടെ നിലപാട്. ജനാധിപത്യ രീതിയിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്നാണ് ആവശ്യം. കുഞ്ചാക്കോ ബോബനെ പോലൊരാൾ വരുന്നതിനോടാണ് പലർക്കും താൽപ്പര്യം. എന്നാൽ സംഘടനയിലെ ഭൂരിപക്ഷവും സൂപ്പർതാരങ്ങൾക്കൊപ്പമാണ്. അതുകൊണ്ട് തന്നെ മോഹൻലാലും മമ്മൂട്ടിയും വിചാരിക്കുന്നതേ നടക്കൂ. ഈ സാഹചര്യത്തിൽ ഇന്നസെന്റ് ഒഴിഞ്ഞാൽ ബാലചന്ദ്രമേനോൻ തന്നെയാകും പ്രസിഡന്റ് എന്നാണ് സൂചന. നടിയെ ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനയിൽ പങ്കാളിയെന്ന നിലയിൽ പ്രതിയാകുന്നവരെയെല്ലാം സംഘടനയിൽ നിന്ന് സസ്പെന്റ് ചെയ്ത് നിർത്തണമെന്ന ആവശ്യവും ഉയരും. ഇത് അംഗീകരിക്കപ്പെട്ട ദിലീപ് സ്വാഭാവികമായും സംഘടനയുടെ ട്രഷറർ അല്ലാതെയാകും. ഇതിനുള്ള കരുനീക്കമാണ് നടക്കുന്നത്.
താര സംഘടനയായ 'അമ്മ' പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സംഘടനയിലെ അംഗവും എംഎൽഎയുമായ കെ.ബി. ഗണേശ് കുമാർ പ്രസിഡന്റ് ഇന്നസെന്റിന് അയച്ച കത്ത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. നടിക്ക് ക്രൂരമായ അനുഭവമുണ്ടായപ്പോൾ 'അമ്മ' ഇടപെട്ടില്ല. അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് എല്ലാവരും സ്വന്തം കാര്യം നോക്കണമെന്നും ഗണേശ് കുമാർ കത്തിൽ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന 'അമ്മ'യുടെ യോഗത്തിന് മുൻപ് അയച്ച കത്താണ് ഇപ്പോൾ പുറത്തുവന്നത്. ഇന്നസെന്റിനെതിരെയും രൂക്ഷമായ വിമർശനമാണ് ഗണേശ് കുമാർ കത്തിൽ ഉന്നയിക്കുന്നത്. താൻ ആവശ്യപ്പെട്ടിട്ടും ഈ വിഷയങ്ങളിൽ ഇന്നസെന്റ് ഇടപെട്ടില്ല. നടി ആക്രമിക്കപ്പെട്ടപ്പോൾ 'അമ്മ'യുടെ നേതൃത്വം തിരശീലയ്ക്ക് പിന്നിലൊളിച്ചു. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവർത്തകയുടെ അത്മാഭിമാനമാണെന്ന് ഓർക്കണമെന്നും ഗണേശ് കത്തിൽ പറയുന്നു. സംഘടന നടീനടന്മാർക്ക് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ ഗണേശിനെ ഏവരും സമാധാനിപ്പിക്കുകയും ചെയ്തു.
അതിന് ശേഷമാണ് കത്ത് പുറത്തായത്. ഇത് ഇന്നസെന്റിന് ഏറെ നാണക്കേടായി. ഇതിന് പിന്നാലെ ഇടതുപക്ഷവും കടുത്ത നിലപാട് എടുത്തു. എന്നാൽ ഇന്നസെന്റ് സ്ഥാനം രാജി വച്ചില്ല. വീണ്ടും ഇന്നസെന്റിനെ പിന്തുണച്ച് രംഗത്ത് വരികയും ചെയ്തു. സിനിമയിൽ ലൈംഗിക പീഡനമില്ലെന്ന് ഇന്നസെന്റ് പറയുകയും ചെയ്തു. കാര്യങ്ങൾ അങ്ങനെയല്ലെന്ന് തുറന്ന് പറഞ്ഞ് വിമെൻ കളക്ടീവ് ഇൻ സിനിമയും. നടിയെ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ മലയാള സിനിമയിൽ പുതിയ വിവാദവുമെത്തുന്നു. സിനിമാ വേദിയിൽ സ്ത്രീപീഡന സംഭവങ്ങളൊന്നും ഇപ്പോഴില്ല. അതൊക്കെ പണ്ടായിരുന്നു. നടിമാർ മോശമാണെങ്കിൽ ചിലപ്പോൾ കിടക്ക പങ്കിട്ടെന്ന് വരും. അല്ലാതെ സിനിമയിൽ എല്ലാം ക്ലീൻ ക്ലീൻ ലൈനിലാണ് നടക്കുന്നതെന്നായിരുന്നു ഇന്നസെന്റിന്റെ പ്രതികരണം. ഇതിനെയാണ് സ്ത്രീ കൂട്ടായ്മ ചോദ്യം ചെയ്യുന്നത്. മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള വിമെൻ ഇൻ കളക്ടീവ് ഇന്നസെന്റിന്റെ പ്രസ്താവനയെ കടന്നാക്രമിക്കുകയാണ്. ഇത് സിനിമയിൽ പുതിയ ചർച്ചകൾക്കും വഴി വച്ചു. ഇതിനിടെയാണ് ദിലീപിന്റെ അറസ്റ്റ്.
താരസംഘടനയായ അമ്മയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ തൃശൂരിലെ വീട്ടിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇന്നസെന്റിന്റെ പരാമർശം ഉണ്ടായത്. അടുത്തിടെ ഒരു അഭിമുഖത്തിൽ നടി പാർവ്വതി ഉന്നയിച്ച ആരോപണം മാധ്യമപ്രവർത്തകർ ഇന്നസെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്. തന്നോട് ആരും ഇതുസംബന്ധിച്ച് പരാതി പറഞ്ഞിട്ടില്ലെന്നു പറഞ്ഞ ഇന്നസെന്റ് നടിമാർ മോശമാണെങ്കിൽ ചിലപ്പോൾ കിടക്ക പങ്കിട്ടെന്ന് വരുമെന്നും പറഞ്ഞു. ' ആ കാലമൊക്കെ പോയില്ലേ എന്റെ പൊന്നുപെങ്ങളേ. ഒരു സ്ത്രീയോട് വളരെ മോശമായിട്ട് ഒരു കാര്യം ചോദിച്ചാൽ ആ നിമിഷം തന്നെ ഈ ഇരിക്കുന്നതുപോലുള്ള പത്രക്കാരോടും ആൾക്കാരോടും ആളുകൾ പറയും, ആ സ്ത്രീ പറയും. അങ്ങനെയൊരു സംഭവമേയില്ല. പിന്നെ അവര് മോശമാണെങ്കിൽ അവര് ചിലപ്പോൾ കിടക്ക പങ്കിട്ടെന്ന് വരും. അതല്ലാതെ ഒരാളും ഇല്ല കെട്ടോ. വളരെ ക്ലീൻ ക്ലീൻ ലൈനിലാണ് ആ വക കാര്യങ്ങൾ നടക്കുന്നത്' എന്നാണ് ഇന്നസെന്റ് മറുപടി നൽകിയത്.
സംവരണത്തിലൂടെ ഒരു സ്ത്രീയെ നേതൃ സ്ഥാനത്തേക്ക് കൊണ്ടുവരാനാകില്ല. നേതൃത്വത്തിലേക്ക് കഴിവും മികവുമുള്ളവരാണ് വരേണ്ടത്. ഏതെങ്കിലും സംവരണം കൊണ്ട് നേതൃത്വത്തിൽ വരുന്നവർ ശരിയാകില്ല. സംഘടന നേരിടുന്ന താൽക്കാലിക പ്രശ്നങ്ങളുടെ പേരിൽ ഓടിപ്പോകില്ല. അതൊക്കെ ഇതിന്റെ ഭാഗമാണ്. മുന്നോട്ടും അവ നേരിടുക തന്നെ ചെയ്യുമെന്നും ഇന്നസെന്റ് പറഞ്ഞിരുന്നു. ദിലീപ് തെറ്റ് ചെയ്തില്ലെന്ന വാദം വീണ്ടും അവതരിപ്പിക്കുകയും ചെയ്തു. നടി ആക്രമിക്കപ്പെട്ട കേസിൽ സംഘടന ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. കേസിൽ ഇരയ്ക്ക് നീതി കിട്ടണം എത്രയും വേഗം കുറ്റവാളികളെ കണ്ടെത്തണം. ദിലീപും ഇരയും സംഘടനയിൽ അംഗങ്ങളാണ്. താൻ തെറ്റ് ചെയ്തിട്ടില്ലെന്നാണ് ദിലീപ് പറയുന്നതെന്നും ഇന്നെസെന്റ് വിശദീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം കൂടി ദിലീപുമായി ഇക്കാര്യം സംസാരിച്ചു. എടാ...ദിലീപേ...സത്യം പറ. ഇതിൽ എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് ഇക്കാര്യത്തിൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ദിലീപ് പറഞ്ഞു. തെറ്റു ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. നടിയുടെ പേര് പറഞ്ഞതിന് സംഘടനയിൽ ചിലർക്കെതിരേ നടപടിയെടുത്തു. ആരാണ് നടിയെന്ന് എല്ലാവർക്കുമറിയാം എന്നിരുന്നാലും നിയമപരമായ ബാധ്യത വച്ചാണ് മിണ്ടാതിരിക്കുന്നതെന്നും ഇന്നസെന്റ് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഇന്നസെന്റിനെ പരസ്യമായി തള്ളിപ്പറഞ്ഞ് വിമെൻ കൂട്ടായ്മ എത്തിയത്. ഇതോടെ സിനിമാ മേഖലയിലെ ചേരിതിരിവ് വീണ്ടും ചർച്ചയാവുകയാണ്. ഇതിന് പുതിയ തലം നൽകുന്നതാണ് ദിലീപിന്റെ അറസ്റ്റ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്