കുളംകലക്കി മീൻ പിടിക്കാൻ ജോസഫിനെ പ്രേരിപ്പിക്കുന്നത് മോൻസ് ജോസഫെന്ന് മാണിയുടെ അനുയായികൾ; കോട്ടയം സീറ്റ് ചോദിച്ച് രംഗത്തിറങ്ങാനും തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ചെയർമാൻ പദവി നേടാനും ജോസഫിനെ പ്രേരിപ്പിക്കുന്നത് മോൻസ് തന്നെ; അടുത്ത തെരഞ്ഞെടുപ്പിൽ കടുത്തുരുത്തി എംഎൽഎ തോൽപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്ത് ജോസ് കെ മാണി അനുയായികൾ; ക്നാനായക്കാരിയായ സിന്ധുമോൾ ജേക്കബിനെ ഇടത് സ്ഥാനാർത്ഥി ആക്കിയാൽ ബാക്കി ഞങ്ങൾ നോക്കികൊള്ളാമെന്ന് സിപിഎമ്മിന് സന്ദേശം ചെന്നതായി റിപ്പോർട്ട്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന മോഹം പിജെ ജോസഫിന്റെ മനസ്സിലേക്ക് വാരിയെറിഞ്ഞത് മോൻസ് ജോസഫായിരുന്നു. ജോസഫിനെ എംപിയാക്കി കേരള രാഷ്ട്രീയത്തിൽ നിന്ന് അകറ്റാനായിരുന്നു മോൻസിന്റെ നീക്കം. കോട്ടയം, ഇടുക്കി സീറ്റുകൾക്ക് വേണ്ടി ജോസഫിനെ രംഗത്തിറക്കിയത് മോൻസായിരുന്നു. ജോസഫിനെ കേരളത്തിൽ നിന്ന് മാറ്റി വീണ്ടും മന്ത്രിയാക്കാനുള്ള മോൻസിന്റെ മോഹമായിരുന്നു ഇതിന് കാരണം. എന്നാൽ സമർത്ഥമായ നീക്കങ്ങളിലൂടെ കെ എം മാണി അതിനെ വെട്ടി. മാണിയുടെ മരണത്തോടെ വീണ്ടും ജോസഫ് കളത്തിലിറങ്ങി. പാർട്ടി ചെയർമാൻ പദവിയാണ് ലക്ഷ്യം. ജോസ് കെ മാണിയെ വെട്ടി പാർട്ടിയിൽ രണ്ടാമനാകാനുള്ള മോൻസിന്റെ കരുനീക്കമാണ് ഇതിന് പിന്നിലെന്ന് ജോസ് കെ മാണി അനുകൂലികൾ തിരിച്ചറിയുന്നു. അതുകൊണ്ട് മോൻസിന് പണി കൊടുക്കാനാണ് അവരുടെ തീരുമാനം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മോൻസിനെ കടുത്തുരുത്തിയിൽ തോൽപ്പിക്കാനാണ് കേരളാ കോൺഗ്രസിലെ പ്രബല ഗ്രൂപ്പ് നീക്കം നടത്തുന്നതെന്നാണ് റിപ്പോർട്ട്. സിപിഎമ്മിന് ഇതിനുള്ള ഫോർമുലയും ഈ വിഭാഗം നൽകി കഴിഞ്ഞു.
ഉഴവൂരിലെ സിപിഎം പഞ്ചായത്ത് അംഗമാണ് സിന്ധുമോൾ ജേക്കബ്. സിന്ധുമോൾ ജേക്കബിന്റെ പ്രവർത്തനം മണ്ഡലം ഉൾക്കൊള്ളുന്നതാണ് കടുത്തുരിത്തി മണ്ഡലം. ഈ മേഖലയിലെ അറിയപ്പെടുന്ന ക്രൈസ്തവ കുടുംബാഗമാണ് സിന്ധുമോൾ. യാക്കോബായ കുടുംബാംഗമായ സിന്ധുമോൾ ഉഴവൂരിലെ പ്രശസ്തമായ ക്നാനായ കുടുംബാംഗത്തെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വിപുലമായ ബന്ധുബലമുണ്ട്. സിന്ധുമോൾക്ക്. കോട്ടയം ലോക്സഭയിലേക്ക് സിന്ധുമോളുടെ പേര് ചർച്ചയായിരുന്നു. കോട്ടയത്തെ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സിന്ധുമോളുടെ പേര് ഇടതുപക്ഷത്തിന് മുന്നിൽ നാല് മാസം മുമ്പ് എത്തിച്ചത് മോൻസ് ജോസഫായിരുന്നു. എന്നാൽ വിഎൻ വാസവൻ സ്ഥാനാർത്ഥിയായി. ഇതിനിടെ മാണിയുടെ മരണമെത്തി. കോട്ടയം ലോക്സഭയിൽ വെല്ലുവിളികൾ ഏതുമില്ലാതെ തോമസ് ചാഴിക്കാടൻ വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും റിപ്പോർട്ടെത്തി. ഇതിന് പിന്നാലെയാണ് കേരളാ കോൺഗ്രസിൽ കലാപം തുടങ്ങിയത്. ഈ സാഹചര്യത്തിൽ സിന്ധുമോൾ ജേക്കബിനെ തന്നെ കടുത്തുരുത്തിയിൽ ഇടത് സ്ഥാനാർ്ത്ഥിയാക്കി മോൻസിന് തിരിച്ചടി കൊടുക്കാനാണ് കേരളാ കോൺഗ്രസിലെ മാണി വിഭാഗം കരുക്കൾ നീക്കുന്നത്. സിപിഎം നേതൃത്വത്തിന് ഈ സന്ദേശം കേരളാ കോൺഗ്രസുകാർ നൽകി കഴിഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കോട്ടയത്തെ സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടായിരുന്നത് വി.എൻ.വാസവനും സിന്ധുമോൾ ജേക്കബുമാണ്. മാണിക്ക് കാര്യങ്ങൾ എളുപ്പമാകാതിരിക്കാൻ ജോസഫ് പക്ഷത്തിന്റെ പ്രതീക്ഷ സിന്ധുമോൾ ജേക്കബ് സ്ഥാനാർത്ഥിയാകുമെന്നായിരുന്നു. കടുത്തുരുത്തിയിലെ എംഎൽഎ കൂടിയായ കേരളാ കോൺഗ്രസ് നേതാവ് മോൻസ് ജോസഫാണ് ഇടതുപക്ഷത്തിന് സിന്ധുമോൾ ജേക്കബിനെ ചൂണ്ടിക്കാട്ടി കൊടുത്തത്. പിജെ ജോസഫിന് കേരളാ കോൺഗ്രസിൽ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് മോൻസ് സിന്ധുമോളുമായി രംഗത്ത് വന്നത്. പിജെ ജോസഫിന് സീറ്റ് കൊടുക്കാത്തതിന് പ്രതികാരമായി കേരളാ കോൺഗ്രസിനായി കെ എം മാണി നിശ്ചയിക്കുന്ന സ്ഥാനാർത്ഥിയെ തോൽപ്പിക്കാനുള്ള തന്ത്രപരമായ നീക്കമായിരുന്നു. ഇത് മനസ്സിലായതോടെ ജോസ് കെ മാണിയും സന്ദർഭത്തിന് ഒത്തുയർന്നു. ഇതോടെ, വിഎൻ വാസവന്റെ പേര് ചർച്ചയാക്കി ജോസ് കെ മാണി മറുതന്ത്രം പണിതു. വിജയിച്ചത് ഈ തന്ത്രമായിരുന്നു. ഇതോടെ സിന്ധുമോളുടെ പേര് ലോക്സഭാ സ്ഥാനാർ്ത്ഥി പട്ടികയിൽ നിന്ന് വെട്ടിമാറ്റി. അപ്പോഴും നിയമസഭയിലേക്ക് സിന്ധുമോൾക്കുള്ള സാധ്യത സിപിഎം തേടുന്നുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയാണ് കടുത്തുരുത്തിയിലേക്ക് സിന്ധു മോളെ സ്ഥാനാർത്ഥിയാക്കിയാൽ കേരളാ കോൺഗ്രസ് രഹസ്യ പിന്തുണ നൽകാമെന്ന് സിപിഎം കേന്ദ്രങ്ങളെ ജോസ് കെ മാണിയുടെ അടുപ്പക്കാർ അറിയിച്ചു കഴിഞ്ഞു.
കേരളാ കോൺഗ്രസിൽ എത്തിയതു മുതൽ പിജെ ജോസഫ് സൗമ്യമായ ഇടപെടലാണ് നടത്തിയത്. ബാർ കോഴയിൽ പിജെ ജോസഫിന്റെ രാജി മാണി ആഗ്രഹിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. ഈ സമയത്ത് പോലും പരസ്യമായ വിഴുപ്പഴക്കലുണ്ടാകാതെ ജോസഫ് ശ്രദ്ധിച്ചു. യുഡിഎഫ് വിട്ടപ്പോഴും മാണിയെ അംഗീകരിക്കുകയാണ് ജോസഫ് ചെയ്തത്. മടങ്ങിയെത്തിയപ്പോഴും അനുസരണയോടെ കൂടെ നിന്നു. ഈ സമയത്തെല്ലാം പ്രശ്നമുണ്ടാക്കാൻ ജോസഫിന് മുന്നിൽ നിരവധി കാരണങ്ങളുണ്ടായിരുന്നു. ജോസ് കെ മാണിയുടെ നേതൃത്വത്തെ അംഗീകരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് കിട്ടിയപ്പോഴും ജോസഫിന് എതിർപ്പൊന്നും ഉണ്ടായില്ല. എന്നാൽ മോൻസിന്റെ മന്ത്രി മോഹം ജോസഫിനെ ജോസ് കെ മാണിയുമായി തെറ്റിച്ചു. കേരളാ കോൺഗ്രസിലെ സർവ്വ പ്രശ്നങ്ങൾക്കും കാരണം മോൻസ് ജോസഫാണെന്നാണ് മാണി വിഭാഗത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മോൻസിനെതിരെ ജോസ് കെ മാണിയെ അനുകൂലിക്കുന്നവർ നീക്കം സജീവമാക്കുന്നത്.
പാലപ്പുഴയിലെ സിപിഐ രാഷ്ട്രീയ പശ്ചാത്തിലുള്ള കുടുംബത്തിൽ നിന്നുള്ള സിന്ധുമോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെയാണ് സിപിഎമ്മുമായി അടുക്കുന്നത്. പിന്നീട് സജീവ പ്രവർത്തകയായി. 2005 ലാണ് ഉഴവൂരിൽ ആദ്യമായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജയിച്ച് പ്രസിഡന്റാകുന്നത്. അതിന് ശേഷം നാലാം വാർഡായ അരീക്കരയിൽ നിന്നും തുടർച്ചയായി ജയിക്കുന്ന മെമ്പറായി. നിലവിൽ ഉഴവൂർ ലോക്കൽകമ്മറ്റിയംഗമായ സിന്ധു ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ഭാരവാഹിയാണ്. ഉറച്ച യുഡിഎഫ് കോട്ടയിൽ 15 കൊല്ലമായി ജയിക്കുന്ന പഞ്ചായത്ത് അംഗം. ഡോക്ടറുടെ ജാടകളില്ലാതെ പാവപ്പെട്ടവർക്ക് വേണ്ടി പൊതുപ്രവർത്തനം നടത്തുന്ന യുവതി. കേരളത്തിൽ യു.ഡി.എഫിന് കാതലായ വേരോട്ടമുള്ള പഞ്ചായത്താണ് ഉഴവൂർ. കേരള കോൺഗ്രസിനോട് നേർക്കുനേർ നേരിട്ട് കോൺഗ്രസ് ഇവിടെ അധികാരം പിടിച്ചിട്ടുണ്ട്.
കേരള കോൺഗ്രസും ഇവിടെ ഒറ്റയ്ക്ക് അധികാരത്തിലേറിയിട്ടുണ്ട്. ഇടത് അധികാരത്തിൽ എത്തിയത് യു.ഡി.എഫിന് പ്രസിഡന്റാകാൻ വനിതകൾ ഇല്ലാതായപ്പോൾ മാത്രം. ഭരണകാലം തീരുംമുമ്പേ ഇടത് പാളയത്തിൽനിന്ന് ഒരു വനിതയെ സ്വന്തമാക്കി പ്രസിഡന്റ്പദം പിടിക്കാനും യു.ഡി.എഫിനായി. ഭാഗ്യം കൊണ്ട് ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റായ സിന്ധുമോൾ ജേക്കബ് പിന്നീട് നാട്ടുകാരുടെ പ്രിയങ്കരിയായി മാറി. ഉഴവൂർ നഗരഹൃദയത്തോടുചേർന്ന് പൊന്നുംവിലയുള്ള 40 സെന്റുസ്ഥലം 16 ഭൂരഹിതർക്ക് വീടൊരുക്കാനായി തികച്ചും സൗജന്യമായി അരീക്കരയിലെ കപ്പടക്കുന്നേൽ കുടുംബം നൽകുമ്പോൾ ചർച്ചയായത് പഞ്ചായത്തംഗം ഡോ. സിന്ധുമോൾ ജേക്കബ് നടത്തിയ ജനകീയ ഇടപെടലുകളാണ്. യാക്കോബായ കുടുംബാംഗമായ സിന്ധുമോൾ ഉഴവൂരിലെ പ്രശസ്തമായ ക്നാനായ കുടുംബാംഗത്തെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇങ്ങനെയാണ് ഉഴവൂരിന്റെ മരുകളായി സിന്ധുവെത്തുന്നത്. രണ്ടു ക്രൈസ്തവ സഭകളുടെ പശ്ചാത്തലങ്ങളും സിന്ധുമോൾക്ക് രാഷ്ട്രീയ കരുത്ത് നൽകുന്ന ഘടകമാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് സിന്ധു മോൾ ജേക്കബിനെ മോൻസിനെതിരെ കേരളാ കോൺഗ്രസുകാർ അവതരിപ്പിക്കുന്നത്.
കേരള കോൺഗ്രസിലെ പദവിയെ ചൊല്ലിയുള്ള തർക്കത്തിൽ പി.ജെ. ജോസഫും ജോസ്.കെ. മാണിയും തുറന്ന പോരിലേക്ക് നീങ്ങുകയാണ്. ചെയർമാനെ കണ്ടെത്താൻ സംസ്ഥാന കമ്മറ്റി വിളിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ജോസ്.കെ. മാണി ശക്തമാക്കിയിട്ടുണ്ട്. സ്റ്റിയറിങ് കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളുടെയും പിന്തുണയും ഇതിനോടകം ജോസ്.കെ. മാണി ഉറപ്പാക്കുകയും ചെയ്തു. കെ.എം. മാണിയുടെ മരണ ശേഷം പദവികൾക്കായുള്ള പാർട്ടിയിലെ തർക്കം ഒടുവിൽ പരസ്യമാവുകയായിരുന്നു. ചെയർമാന്റെ താത്കാലിക ചുമതല ഏറ്റെടുത്ത പി.ജെ. ജോസഫ് പാർട്ടി കൈപ്പിടിയിലൊതുക്കിയെന്ന് സൂചന ലഭിച്ചതോടെ ജോസ്.കെ. മാണി തന്നെ രംഗത്തിറങ്ങി. സമവായത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പി.ജെ. ജോസഫ് ആവർത്തിക്കുമ്പോളും ചെയർമാൻ സ്ഥാനം വിട്ടുകൊടുക്കാൻ തയ്യാറല്ല. പാർട്ടി കമ്മറ്റികളിൽ വിഷയം ചർച്ച ചെയ്യാനും ഉദ്ദേശിക്കുന്നില്ലെന്നും പിജെ ആവർത്തിച്ചു. ഇതിനെല്ലാം പിന്നിൽ മോൻസ് ജോസഫാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കി ജോസ്.കെ. മാണിയും രംഗതെത്തി. സമവായമാണെങ്കിൽ പോലും സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം വേണം. എതിർപ്പുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന കടുത്ത നിലപാടിലേക്കും ജോസ്.കെ. മാണി എത്തി. കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ.എം.മാണി അനുസ്മരണം പാർട്ടിക്കുള്ളിൽ ജോസ്.കെ മാണിയുടെ സ്വാധീനം പ്രകടമാക്കാനുള്ള വേദിയായി. യോഗത്തിന് ശേഷം സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും ജോസ്.കെ. മാണിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടെ നടന്ന ചർച്ചകളിലാണ് മോൻസിനെതിരായ വികാരം ശക്തമായി പ്രതിഫലിച്ചത്. ജോസ് കെ മാണിയ്ക്കെതിരെ ജോസഫിനെ തിരിച്ചു വിടുന്നത് കടുത്തുരുത്തി എംഎൽഎയാണെന്നും നേതാക്കൾ തന്നെ വിലയിരുത്തി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്