ലൈറ്റ് മെട്രോയിൽ പത്ത് ദിവസത്തിനകം തീരുമാനമോ? അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനമെത്തിയാൽ വികസനത്തിൽ നയം പറയാൻ സർക്കാരിന് കഴിയില്ല; നിലപാട് എടുക്കാൻ സമയം ചോദിച്ചത് മെട്രോമാനെ ഒഴിവാക്കാൻ തന്നെ: കള്ളക്കളി തുടർന്നാൽ ലൈറ്റ് മെട്രോയ്ക്ക് ശ്രീധരൻ ഉണ്ടാകില്ല
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലൈറ്റ് മെട്രോയുടെ തർക്കത്തിന്റെ പേരിൽ കേരളത്തിന്റെ ഭാവി വികസന പദ്ധതികളിൽ നിന്ന് ഇ ശ്രീധരനെ ഒഴിവാക്കാൻ ആസൂത്രിത നീക്കം തുടരുന്നു. കൊച്ചി മെട്രോയോടെ ശ്രീധരന്റെ സേവനം മതിയാക്കണമെന്ന ലക്ഷ്യത്തോടെയാണ് കരുനീക്കങ്ങൾ. ലൈറ്റ് മെട്രോയിൽ സ്വകാര്യ പങ്കാളിത്തമെന്ന നിർദ്ദേശം നടപ്പായാൽ പദ്ധതിയിൽ നിന്ന് ശ്രീധരൻ പിന്മാറും. പത്ത് ദിവസത്തിനകം തീരുമാനം പറയാമെന്നാണ് മുഖ്യമന്ത്രി ശ്രീധരനെ അറിയിച്ചിട്ടുള്ളത്. എന്നാൽ പത്ത് ദിവസം വീണ്ടും നീട്ടിയെടുക്കും. അതിനുള്ള വഴിയും സർക്കാർ കണ്ടെത്തി കഴിഞ്ഞു. അടുത്തയാഴ്ചയോടെ അരുവിക്കര ഉപതെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും. ഇതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരും. അതുണ്ടായാൽ പിന്നെ ലൈറ്റ് മെട്രോ പോലുള്ള നയപരമായ തീരുമാനമൊന്നും പ്രഖ്യാപിക്കാൻ സർക്കാരിന് കഴിയില്ല. ഈ സാഹചര്യമുയർത്തി ശ്രീധരനോട് വീണ്ടും കാലാവധി നീട്ടി ചോദിക്കും.
അരുവിക്കര തെരഞ്ഞെടുപ്പ് നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ യുഡിഎഫിന് നിർണ്ണായകമാണ്. മുന്നണിക്കുള്ളിലെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവരുമെന്ന ഭയം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുണ്ട്. നിലവിലെ അവസ്ഥയിൽ ധനവകുപ്പാണ് ലൈറ്റ് മെട്രോയെ എതിർക്കുന്നത്. ധനമന്ത്രി കെഎം മാണിയെ തള്ളിപ്പറഞ്ഞ് ലൈറ്റ് മെട്രോയ്ക്ക് അനുകൂല തീരുമാനം എടുക്കാൻ മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ല. സിപിഎമ്മും ശ്രീധരന്റെ ലൈറ്റ് മെട്രോയെ എതിർക്കുന്നു. അതുകൊണ്ട് തന്നെ ശ്രീധരനെ വികസന പദ്ധതിയിൽ നിന്ന് ഒഴിവാക്കാൻ പറ്റിയ സമയമായി ഇതിനെ ഭരണ മുന്നണി കാണുന്നു. കൊച്ചി മെട്രോയടക്കമുള്ളവയിൽ കമ്മീഷൻ കിട്ടാത്തതിൽ അരിശം പൂണ്ടവരാണ് ഈ നീക്കത്തിന് പിന്നിൽ. ഇതിനെ മുഖ്യമന്ത്രിക്കും പിന്തുണയ്ക്കേണ്ട അവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് മെട്രോ സ്ഥാപിക്കുന്നതിൽ തിരുമാനം നീളുന്നത്.
ധനകാര്യ, വ്യവസായ, പൊതുമരാമത്ത്, ഊർജ വകുപ്പുകളിലെ മന്ത്രിമാരും മന്ത്രി വി എസ് ശിവകുമാറും ഡൽഹി മെട്രോ റെയിൽ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനുമായി ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഡി.എം.ആർ.സി പ്രോജക്ടിന്റെ ശാസ്ത്രീയത കൃത്യമായി പഠിക്കാൻ യോഗം ശ്രീധരനോട് പത്തുദിവസം കൂടി ചോദിച്ചു. ശ്രീധരനെ പൂർണ്ണ വിശ്വാസമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിന്നെ എന്തിനാണ് ശ്രീധരനോട് സമയം ചോദിക്കുന്നത്. മെട്രോ മാനെന്ന വ്യക്തിയെ അപമാനിക്കാതെ ഒഴിവാക്കാനുള്ള തന്ത്രമായി ഇതിനെ കാണുന്നു. സമയം നീളുമ്പോൾ പദ്ധതിയിൽ നിന്ന് ശ്രീധരൻ സ്വയം ഒഴിയും അതിനുള്ള സാഹചര്യമാണ് യുഡിഎഫ് ഒരുക്കുന്നത്. കൊച്ചി മെട്രോയിലും ഇത്തരം നീക്കങ്ങൾ നടന്നിരുന്നു. അന്ന് ടോം ജോസ് ഐഎഎസ് ശ്രീധരനെതിരെ നടത്തിയ നീക്കങ്ങൾ മാദ്ധ്യമങ്ങൾ ഉയർത്തിക്കാട്ടിയതോടെയാണ് പദ്ധതി പൊളിഞ്ഞത്.
ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച തർക്കങ്ങളിൽ പത്തു ദിവസത്തിന് ശേഷം വീണ്ടും യോഗം ചേർന്ന് കാര്യങ്ങൾ ചർച്ച ചെയ്യാനാണ് തീരുമാനം. അപ്പോഴേക്കും അരുവിക്കര തെരഞ്ഞെടുപ്പ് എത്തും. ആ രാഷ്ട്രീയ തിരക്കുകൾ ഉയർത്തി യോഗം പോലും വേണ്ടെന്ന് വയ്ക്കും. സ്വകാര്യ പങ്കാളിത്തം വേണമെന്ന് സർക്കാരും പൊതുമേഖലയിൽ തന്നെ നിലനിർത്തണമെന്ന് ഇ. ശ്രീധരനും നിലപാടെടുത്തതോടെയാണ് ഇന്നലത്തെ ചർച്ച എങ്ങുമെത്താതെ പിരിഞ്ഞത്. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കണം എന്ന് ധനവകുപ്പ് നിർദ്ദേശിക്കുമ്പോൾ പൊതുമേഖലയിൽ തന്നെ മതി എന്നാണ് ഇ. ശ്രീധരന്റെ നിലപാട്. ലൈറ്റ് മെട്രോക്ക് പകരം മെട്രോ റയിൽ തന്നെ വേണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യത്തോടും ശ്രീധരൻ യോജിച്ചില്ല. കൺസൾട്ടൻസി ഫീസിനത്തിലും മറ്റും വൻതുക ഈടാക്കുന്ന ഡൽഹി മെട്രോ റയിൽ കോർപ്പറേഷനെ ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് ധന-പൊതുമാരമത്ത് വകുപ്പുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുമെന്ന് ഇ. ശ്രീധരനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഇന്നലെ രാവിലെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇന്നലെ രാവിലെ ക്ലിഫ് ഹൗസിൽ വച്ചാണ് അരമണിക്കൂർ കൂടിക്കാഴ്ച നടത്തിയത്. പദ്ധതിയുടെ കൺസൾട്ടന്റിനെ ആഗോള ടെൻഡറിലൂടെ കണ്ടെത്തണമെന്നും , പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ലൈറ്റ് മെട്രോ നടപ്പാക്കണമെന്നുമുള്ള നിർദ്ദേശങ്ങളാണ് പൊതുവേ ധനവകുപ്പ് ഉയർത്തുന്നത്. അതിനോട് ഇ . ശ്രീധരനും ഡി.എം.ആർ .സിക്കും യോജിപ്പില്ല . കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് പദ്ധതി നടപ്പാക്കണമെന്നാണ് ശ്രീധരന്റെ നിലപാട്. നിലപാടിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ശ്രീധരനും വ്യക്തമാക്കി. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ ലൈറ്റ് മെട്രോ നിർമ്മാണം സർക്കാരിന് ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.
തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് നൽകിയ നിർദ്ദേശങ്ങളിൽ പ്രധാനമായും മൂന്ന് കാര്യങ്ങളാണുള്ളത്. ലൈറ്റ് മെട്രോ പദ്ധതിക്ക് പകരം ഫുൾമെട്രോ തന്നെ പരിഗണിക്കണമെന്നാണ് പ്രധാന ആവശ്യം. പദ്ധതിക്ക് കൊച്ചി മെട്രോ മാതൃകയിലുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപവത്കരിക്കുന്നതിന് പകരം സ്വകാര്യപങ്കാളിത്തമാണ് ആവശ്യങ്ങളിൽ രണ്ടാമത്തേത്. ശ്രീധരൻ മുഖ്യ ഉപദേഷ്ടാവായ ഡി.എം.ആർ. സി.യുടെ പ്രവർത്തനങ്ങൾക്കെതിരെയുള്ള രൂക്ഷമായ വിമർശമാണ് മൂന്നാമത്തേത്. ഇതിൽ മോണോറെയിൽ പദ്ധതിക്കായി ഒമ്പത് കോടി രൂപ ഡി.എം.ആർ.സി. ഈടാക്കുകയും പദ്ധതി ഉപേക്ഷിക്കുകയും ചെയ്തതായി ആരോപിക്കുന്നു. ശ്രീധരനെ ഒഴിവാക്കണമെന്നാണ് ഈ നിർദ്ദേശങ്ങളുടെ ആകെ തുക.
നേരത്തെ തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ പദ്ധതികളാണ് സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ രണ്ട് നഗരങ്ങളിലും മെട്രോ ലാഭകരമാകില്ലെന്ന് ഡിഎംആർസി പഠനത്തിലൂടെ നിർദ്ദേശം മുന്നോട്ട് വച്ചു. എല്ലാ സാധ്യതകളും പിരശോധിച്ച് ലൈറ്റ് മെട്രോയിലും ഡിഎംആർസി എത്തി. ഇതോടെയാണ് ശ്രീധരനെ ഒഴിവാക്കാനുള്ള കള്ളക്കളി തുടങ്ങിയത്. തിരുവനന്തപുരത്തിനും കോഴിക്കോടിനും മെട്രോ മതിയെന്ന് സിപിഐ(എം) നിലപാട് എടുത്തതോടെ കാര്യങ്ങൾ യുഡിഎഫിലെ ശ്രീധരൻ വിരുദ്ധർക്ക് തുണയാവുകയും ചെയ്തു. ലൈറ്റാ മെട്രോയുടെ ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെയും സാധ്യതാ പഠനത്തിനായി നാറ്റ്പാക്കിനെയും കൊണ്ടുവരണമെന്നാണ് ഇവർ പറയുന്നത്. ധനവകുപ്പിന്റെ നിർദ്ദേശങ്ങളിൽ പദ്ധതിയുടെ സാങ്കേതിക വശങ്ങൾക്ക് അമിത പ്രാധാന്യം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കെ.എം.ആർ.എല്ലിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ തയാറാക്കിയ നിർദ്ദേശങ്ങളുസരിച്ചാണ് ധനവകുപ്പിന്റെ നിർദ്ദേശങ്ങൾ വന്നിട്ടുള്ളതെന്നാണ് ആക്ഷേപം.
ലൈറ്റ് മെട്രോയിൽ 2014 ഒക്ടോബറിൽ തന്നെ വിശദമായ പദ്ധതി രേഖ സമർപ്പിച്ചിട്ടും ഇതുവരെയും സർക്കാർ യാതൊരു പ്രതികരണവും നടത്താത്തതിനെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്നു കാണിച്ച് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ശ്രീധരൻ സംസ്ഥാന സർക്കാരിന് കത്തുനൽകിയിരുന്നു. തിരുവനന്തപുരത്ത് പള്ളിപ്പുറം ടെക്നോസിറ്റി മുതൽ കരമന വരെ 21.821 കിലോമീറ്റർ ദൂരം ലൈറ്റ് മെട്രോ സ്ഥാപിക്കാൻ 4219 കോടിയാണ് ആകെ ചെലവ് കണക്കാക്കുന്നത്. ഇതിൽ 20 ശതമാനം വീതം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകണം. പ്രതിവർഷം 200 കോടി വീതം അഞ്ചു വർഷം കൊണ്ട് 1001 കോടിയാണ് പദ്ധതിക്കായി സംസ്ഥാന സർക്കാർ ചെലവാക്കേണ്ടത്. 2021ൽ യാഥാർത്ഥ്യമാക്കാനാവുന്ന പദ്ധതിയിൽ നിന്ന് പ്രതീക്ഷിക്കാവുന്ന ലാഭം രണ്ട് ശതമാനത്തോളം മാത്രമായതിനാൽ പി.പി.പി അടിസ്ഥാനത്തിലോ ബി.ഒ.ടിയിലോ സ്വകാര്യ സംരംഭകർ ഏറ്റെടുക്കാൻ സാദ്ധ്യതയില്ല.
അതുകൊണ്ടുതന്നെ ശേഷിക്കുന്ന 60 ശതമാനം തുക മറ്റ് മാർഗങ്ങളിലൂടെ സമാഹരിക്കുകയോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് സമാഹരിക്കുകയോ വേണം. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള 3.04 ഹെക്ടർ ഉൾപ്പെടെ പദ്ധതിക്കാവശ്യമായ ആകെ 11.96 ഹെക്ടർ സ്ഥലവും സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകണം. നിലവിലുള്ള ബസ് ചാർജിന്റെ ഇരട്ടിയോളമായിരിക്കും ലൈറ്റ് മെട്രോയിലെ യാത്രക്കൂലിയെന്നും ശ്രീധരൻ പറയുന്നു. ഇത് തന്നെയാണ് കോഴിക്കോടിന്റെ കാര്യത്തിലും സംഭവിച്ചത്. പദ്ധതി നീണ്ടു പോകുമ്പോൾ നിർമ്മാണ ചെലവ് കൂടുകയും ചെയ്യും. തന്നെ ഒഴിവാക്കാനാണ് നീക്കമെന്ന് മനസ്സിലാക്കിയാണ് ശ്രീധരൻ കടുത്ത നിലപാടിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതോടെ എതിർപ്പുകൾ മറനീക്കി പുറത്തുവന്നു. ശ്രീധരനാണെങ്കിൽ ഒരു പദ്ധതിയും വേണ്ടെന്ന നിലപാടിലാണ് ധനവകുപ്പ്.
ലൈറ്റ് മെട്രോയിൽ എതിരഭിപ്രായം ഉയർന്നതോടെ പദ്ധതിയിൽ നിന്ന് പിന്മാറാൻ ശ്രീധരൻ തീരുമാനം എടുത്തിരുന്നു. എന്നാൽ മോഹൻലാൽ അടക്കമുള്ളവർ പിന്തുണയുമായെത്തി. ശ്രീധരനോട് കേരളത്തിലെ പദ്ധതികളിൽ സജീവമാകണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും വിവാദങ്ങളിൽ ഖേദ പ്രകടനം നടത്തി. ഇതോടെയാണ് സർക്കാരുമായി ചർച്ചയ്ക്ക് ശ്രീധരൻ എത്തിയത്. ഈ സമർദ്ദങ്ങളും ശ്രീധരനെ മെട്രോ പദ്ധതികളുടെ ഭാഗമാക്കാൻ ഗുണകരമാകാത്ത തരത്തിലാണ് മറുപക്ഷത്തിന്റെ കരുനീക്കങ്ങൾ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്