എസ് പി റാങ്കുകാരന് വിജലൻസ് നൽകിയത് അഴിമതി തുടച്ചു നീക്കാൻ; രവി വിരമിച്ചപ്പോൾ കാലാവധി നീട്ടി കൊടുക്കാൻ കത്തെഴുതിയെങ്കിലും ചുവപ്പുനാടയിൽ കുടുങ്ങി; ഇഷ്ടക്കാരന് ചുമതല നൽകിയത് റിട്ട എസ് പി തിരിച്ചെത്തുമ്പോൾ സ്ഥാനം കൈമാറാൻ; തന്നിഷ്ട നീക്കം ശശീന്ദ്രൻ മന്ത്രിക്ക് പിടിച്ചില്ല; മന്ത്രിയുടെ താൽപ്പര്യം ഉത്തരവായപ്പോൾ പടിയിറങ്ങി ദിനേശനും; കെ എസ് ആർ ടി സി എംഡി രാജി നൽകിയത് ഗതാഗത മന്ത്രിയുമായുള്ള ഉടക്കിൽ; ലക്കും ലഗാനുമില്ലാതെ ഓടുന്ന ആനവണ്ടിക്ക് നാഥനില്ലാതായ കഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: രാജി കത്തിൽ വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനം ഒഴിയുന്നതെന്നാണ് കെ എസ് ആർ ടി സി എംഡി എംപി ദിനേശ് വിശദീകരിക്കുന്നത്. എന്നാൽ രാജിക്ക് പിന്നിൽ ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായുള്ള ഭിന്നതയാണ്. കെ എസ് ആർ ടി സിയിലെ വിജിലൻസ് മേധാവിയെ നിയമിക്കുന്നതിൽ മന്ത്രി കൈകടത്തിയതാണ് ദിനേശിനെ രാജിക്ക് പ്രേരിപ്പിച്ചത്. എന്ത് സമ്മർദ്ദം ഉണ്ടായാലും രാജി പിൻലവിക്കില്ലെന്ന നിലപാടിലാണ് ദിനേശ്. ഇതോടെ ദിനേശിന്റെ പിന്തുണയിൽ കെ എസ് ആർ ടി സിയെ ഭരിച്ച ഭരണപക്ഷ യൂണിയനും വെട്ടിലാവുകയാണ്. അടുത്ത എംഡി ആരാകണമെന്ന കാര്യത്തിൽ അന്വേഷണവും സമ്മർദ്ദവുമായി യുണിയൻ സജീവമായി രംഗത്തുണ്ട്.
2019 ഫെബ്രുവരിയിലാണ് കെ എസ് ആർ ടി സിയെ നയിക്കാൻ ദിനേശ് എത്തുന്നത്. ഏപ്രിലിൽ അദ്ദേഹം പൊലീസ് സർവ്വീസിൽ നിന്ന് വിരമിച്ചു. ഇതോടെ ഒരു കൊല്ലം കൂടി കാലാവധി നീട്ടി നൽകി. ഇതിന് ശേഷം 2020ലും സർവ്വീസ് നീട്ടി. 2021വരെ എംഡിയായി തുടരാൻ ദിനേശിന് കഴിയുമായിരുന്നു. ഇതിനിടെയാണ് കെ എസ് ആർ ടി സിയിലെ എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസ് സ്ഥാനവുമായി ബന്ധപ്പെട്ട വിവാദം ഉണ്ടാകുന്നത്. ദിനേശ് കെ എസ് ആർ ടി സിയിൽ എത്തിയതോടെ എസ് പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ കെ എസ് ആർ ടി സിയിൽ വിജിലൻസ് ചുമതലയുള്ള എക്സിക്യൂട്ടീവ് ഡയറക്ടറാക്കി. ആദ്യം ഗോപകുമാറിനായിരുന്നു ചുമതല. അതിന് ശേഷം രവി എന്ന എസ് പിയും എത്തി. ജൂലൈ വരെയാണ് രവിക്ക് ഡെപ്യുട്ടേഷനിൽ കെ എസ് ആർ ടി സിയിൽ പ്രവർത്തിക്കാൻ അനുമതി നൽകിയത്. എന്നാൽ മേയിൽ അദ്ദേഹം വിരമിച്ചു. ഇതോടെ വിജിലൻസ് ചുമതല വഹിക്കാൻ കഴിയാത്ത സ്ഥിതി വന്നു.
ഇതോടെ രവിക്ക് കാലാവധി നീട്ടി നൽകണമെന്ന് സർക്കാരിനോട് ദിനേശ് ആവശ്യപ്പെട്ടു. ഇതിന് ഗതാഗത വകുപ്പ് അംഗീകാരം നൽകി. എന്നാൽ ധന വകുപ്പിൽ ഫയൽ ഉടക്കി. ഇതോടെ രവിയുടെ തിരിച്ചു വരവ് അനിശ്ചിതമായി നീളുന്ന സാഹചര്യം വന്നു. ഇതിനിടെ വിജിലൻസിന്റെ ചുമതല കെ എസ് ആർ ടി സിയിലെ വിശ്വസ്തനായ ആർ ചന്ദ്രബാബുവിന് ദിനേശ് നൽകി ഉത്തരവിറക്കി. രവി തിരിച്ചെത്തുമ്പോൾ ചുമതല എളുപ്പത്തിൽ കൈമാറുകയെന്ന ഉദ്ദേശമായിരുന്നു ഇതിന് പിന്നിൽ. എന്നാൽ ഗതാഗത മന്ത്രി എകെ ശശീന്ദ്രന് ഇത് അംഗീകരിക്കാനായില്ല. ദിനേശിന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റും ബോർഡ് സെക്രട്ടറിയുമായിരുന്നു ചന്ദ്രബാബു. ദിനേശിന്റെ താൽപ്പര്യത്തിലാണ് ഈ പദവികളിൽ ചന്ദ്രബാബു എത്തിയത്. അതുകൊണ്ട് തന്നെ ചന്ദ്രബാബുവിനെ അംഗീകരിക്കില്ലെന്ന് ഗതാഗത മന്ത്രിയുടെ കർശന നിലപാടും എത്തി. മെക്കാനിക്കൽ എഞ്ചിനിയറായ ചന്ദ്രബാബുവിന് പകരം എക്സിക്യൂട്ടീവ് ഡയറക്ടറായ പിഎം ഷറഫ് മുഹമ്മദിന് വിജിലൻസ് ചുമതലയും നൽകി.
മന്ത്രിയുടെ ഓഫീസിലേക്ക് ദിനേശിനെ വിളിച്ച് ചന്ദ്രബാബുവിന് ചുമതല നൽകിയതിലെ നീരസം അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ദിനേശ് രാജി കത്ത് നൽകിയത്. തൊട്ടു പിന്നാലെ ചന്ദ്രബാബുവിന് വിജിലൻസ് ചുമതല നൽകിയ ഉത്തരവ് പിൻവലിച്ച് ഷറഫിനെ ഉത്തരവാദിത്തം ഏൽപ്പിക്കുന്ന തീരുമാനവും വന്നു. ഗതാഗത സെക്രട്ടറിക്ക് എക്സിക്യൂട്ടീവ് ഡയറക്ടറായ അനിൽകുമാറിന് വിജിലൻസ് നൽകാനായിരുന്നു തീരുമാനം. ഇതും മന്ത്രിയുടെ ഇടപെടലോടെ നടക്കാതെയായി. വിജിലൻസ് ഓഫീസറുടെ പേരിലാണ് ദിനേശ് കാലാവധി തീരാൻ ഇനിയും മാസങ്ങളുള്ളപ്പോൾ കെ എസ് ആർ ടി സിയിൽ നിന്നും പടിയിറങ്ങുന്നത്. എന്നാൽ കെ എസ് ആർ ടി സിയിലെ സിപിഎം യൂണിയന്റെ പാവയായി തുടരാൻ താൽപ്പര്യമില്ലാത്ത സാഹചര്യത്തിൽ കൂടിയാണ് തീരുമാനമെന്നും സൂചനയുണ്ട്.
സാമ്പത്തികപ്രതിസന്ധി, ഭരണത്തിൽ തൊഴിലാളി സംഘടനകളുടെ കൈകടത്തൽ, കാര്യക്ഷമമല്ലാത്ത മാനേജ്മെന്റ്, സാമ്പത്തിക ക്രമക്കേട് തുടങ്ങി ഒട്ടേറെ പോരായ്മകളുള്ള കെ.എസ്.ആർ.ടി.സി.യുടെ സാരഥ്യമേറ്റെടുക്കാൻ മിക്ക ഐ.എ.എസ്. ഉദ്യോഗസ്ഥരും തയ്യാറല്ല. പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായ പ്രൊഫ. സുശീൽഖന്ന റിപ്പോർട്ട് ഇതുവരെ നടപ്പാക്കിയിട്ടില്ല. 2017-ൽ സർക്കാർ അനുമതി നൽകിയിട്ടും ഇതുവരെ പുതിയ ബസുകൾ വാങ്ങിയിട്ടില്ല. സൂപ്പർക്ലാസിലുള്ള 500 ബസുകൾ ഉടൻ പിൻവലിക്കേണ്ടിവരും. രണ്ടുവർഷത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി.യെ ലാഭത്തിലാക്കുമെന്ന പ്രഖ്യാപനത്തോടെ സ്ഥാനമേറ്റ സർക്കാരിന് ഇനി ഒരുവർഷത്തെ കാലാവധിയാണ് അവശേഷിക്കുന്നത്. അവശേഷിക്കുന്ന കാലയളവിനുള്ളിൽ പ്രതിസന്ധിയിൽനിന്ന് സ്ഥാപനത്തെ കരകയറ്റുക എന്ന വെല്ലുവിളിയാണ് സർക്കാരിനുമുന്നിലുള്ളത്. അതിനുപറ്റിയ ഒരു മേധാവിയെ കണ്ടെത്തേണ്ടതുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിൽ പുതിയ എം.ഡി.യെ നിയമിച്ചേക്കും.
കെ.എസ്.ആർ.ടിസിയിലേക്ക് ഒട്ടനവധി പരിഷ്കാരങ്ങൾ നൽകി ടോമിൻ തച്ചങ്കരി അടക്കമുള്ള സി.എം.ഡിമാർ പടിയിറങ്ങിയത്. 2019 ജദൂൺ 30നാണ്് ടോമിൻ ജെ തച്ചങ്കരിയെ കെ.എസ്.ആർ.ടി.സി സി എം.ഡി സ്ഥാനത്തു നിന്നും മാറ്റിയത്. എറണാകുളം സിറ്റി പൊലീസ് കമ്മീഷണറായ എംപി ദിനേശിനാണ് പുതിയ കെ.എസ്.ആർ.ടി.സി എം.ഡിയുടെ ചുമതലപ്പെടുത്തുകയായിരുന്നു. നഷ്ടത്തിലായ കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാൻ വിവിധ പരിപാടികളുമായി രംഗത്തെത്തിയ ടോമിൻ ജെ തച്ചങ്കരിക്കെതിരെ സിഐ.ടി.യു അടക്കമുള്ള യൂണിയനുകൾ രംഗത്തു അന്ന് രംഗത്ത് വനന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് തച്ചങ്കരിയുടെ സ്ഥാനമാറ്റം. കെ.എസ്.ആർ.ടി.സിയിലെ ഡബിൾ ഷിഫ്റ്റ്,ചിൽഡ് ബസ് സർവീസ്, അന്തർ ജില്ലാ സർവീസുകളിൽ ഡ്രൈവർ കം കണ്ടക്ടർ തുടങ്ങിയ പരിഷ്കാരങ്ങൾ വരുത്തിയതും ഇതേ കാലയളവിൽ തന്നെയാണ്. എന്നാൽ കെ.എസ്.ആർ.ടി.സി സി.എം.ഡി ടോമിൻ തച്ചങ്കരിയുടെ ശ്രമങ്ങളെ യൂണിയൻ ശക്തമായി എതിർക്കുകായായിരുന്നു.
ഡ്യൂട്ടി സമയം യൂണിയൻ കളിച്ച നേതാക്കൾക്കെതിരെ നടപടിയെടുത്തതും ടോമിൻ തച്ചങ്കരിയെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ സർക്കാരിന് കഴിയേണ്ടിയും വന്നു. തൊഴിലാളി യൂണിയനുകളുമായി നല്ല രീതിയിലാണ് പോയതെങ്കിലും ഇപ്പോഴത്തെ മേധാവി ദിനേശിനും കെ എസ് ആർ ടി സിയെ കൈവിടേണ്ടി വരുന്നു.കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സ്ഥാനം ഒഴിയാൻ രാജി സന്നദ്ധത അറിയിച്ചത് കഴിഞ്ഞ ദിവസമാണ്.വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാലിനു നൽകിയ കത്തിൽ ദിനേശ് ഐ.പി.എസ് വ്ക്തമാക്കിയിരുന്നു. രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ പുതിയ മേധാവി എത്തുന്നത് വരെ തൽസ്ഥാനത്ത് തുടരണമെന്നാണ് സർക്കാൻ നിർദ്ദേശം മുന്നോട്ട് വച്ചിരുന്നതും.
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാലിനു നൽകിയ കത്തിൽ പറയുന്നത്. കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു.ടോമിൻ തച്ചങ്കരിയെ മാറ്റിയ ഒഴിവിലാണ് കൊച്ചി സിറ്റി പൊലീസിൽ ഡി.ഐ.ജിയായിരുന്ന എംപി.ദിനേശിനെ എം.ഡിയായി നിയമിച്ചത്. 2019 ഫെബ്രുവരി എട്ടിന് ചുമതലയേറ്റു. കോർപ്പറേഷന്റെ നഷ്ടം മാറ്റാൻ സർവീസുകൾ അഴിച്ചുപണിതത് പരാതികൾക്ക് ഇടയാക്കിയിരുന്നു.എങ്കിലും കോർപ്പറേഷന് നേട്ടമാകുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം.2019 ഏപ്രിലിൽ അവസാനിച്ച സർവീസാ കാലാവധി അദ്ദേഹത്തിന്റെ അഭ്യർത്ഥന പരിഗണിച്ച് ഒരു വർഷത്തേക്കു കൂടി നീട്ടിയ സർക്കാർ ചെയർമാൻ സ്ഥാനവും നൽകി. ഈ വർഷവും കാലാവധി നീട്ടാൻ അദ്ദേഹം കത്ത് നൽകിയതോടെ ഒരു കൊല്ലം കൂടി അനുവദിച്ചു. ഈ സർക്കാരിന്റെ കാലത്തെ നാലാമത്തെ കെ.എസ്.ആർ.ടി.സി എം.ഡിയാണ് എംപി.ദിനേശ്. എം.ജി.രാജമാണിക്യം,? എ.ഹേമചന്ദ്രൻ,? ടോമിൻ തച്ചങ്കരി എന്നിവരാണ് മറ്റുള്ളവർ
എംപി. ദിനേശ് രാജി വച്ച ഒഴിവിൽ കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ മുന്നിൽ ബിജു പ്രഭാകറും രാജു നാരായണസ്വാമിയും എ. ഹേമചന്ദ്രനും. മെക്കാനിക്കൽ എൻജിയർ ബിരുദം ഉള്ള ബിജു പ്രഭാകറിനോടാണ് ഗതാഗത വകുപ്പിന് കൂടുതൽ താത്പര്യം. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറായ ബിജു പ്രഭാകറിന് അധിക ചുമതലയായി എം.ഡി സ്ഥാനം കൊടുക്കാൻ വകുപ്പ് മന്ത്രി എം.കെ. ശശീന്ദ്രനും താത്പര്യമുണ്ട്. രാജു നാരായണ സ്വാമി ഇപ്പോൾ സർവീസിനു പുറത്താണ്. മുൻ എം.ഡിയെന്ന പരിഗണനയാണ് ഹേമചന്ദ്രനുള്ളത്. അദ്ദേഹം ഇപ്പോൾ വിരമിച്ചിരുന്നു. ടോമിൻ ജെ. തച്ചങ്കരിയെ തിരികെ സി.എം.ഡി സ്ഥാനത്തേക്കു കൊണ്ടു വരണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്