തമിഴ്നാടിന് മുല്ലപ്പെരിയാറിൽ 'പണി' കിട്ടി; ഡാമിലെ ജലനിരപ്പ് താഴ്ന്നു 112 അടിയിലെത്തി; കൊടുംവരൾച്ചയിൽ നാലു ജില്ലകൾ; അഞ്ചുലക്ഷത്തോളം ജനങ്ങൾക്ക് ശുദ്ധജലക്ഷാമം; മൂന്നു മാസം മുമ്പ് കേരളത്തെ ഭയപ്പെടുത്തി വെള്ളം ഒഴുക്കിക്കളഞ്ഞതിന് പ്രകൃതിയുടെ മറുപടി
ഇടുക്കി: സുപ്രീം കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചശേഷം കേരളത്തെ ഭീതിയിലാക്കി മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടിയാക്കി ഉയർത്തുകയും ഇതിനായി വൈഗ അണക്കെട്ടിലെ ജലം പാഴാക്കിക്കളയുകയും ചെയ്ത തമിഴ്നാടിന് പ്രകൃതിയുടെ ശക്തമായ തിരിച്ചടി. വേനൽ പകുതിയോടടുത്തപ്പോൾത്തന്നെ ജലസേചനത്തിനു വെള്ളം കിട്ടാതെ തെക്കൻ തമിഴ്നാട്ടിൽ കൃഷി നശിച്ചു തുടങ്ങി. നാലു ജില്ലകളിലെ ശുദ്ധജലവിതരണവും താറുമാറായി. ഇതിനു പുറമേ മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളമുപയോഗിച്ചു വൈദ്യുതി ഉൽപാദിപ്പിക്കുന്നത് ഒരാഴ്ചക്കുള്ളിൽ നിർത്തേണ്ട ഗതികേടിലുമാണ് തമിഴ്നാട്.
തമിഴ്നാട്ടിലെ തെക്കൻ ജില്ലകളായ തേനി, മധുര, ശിവഗംഗ, രാമനാഥപുരം എന്നിവിടങ്ങളിലാണ് ലക്ഷക്കണക്കിന് കർഷകർ ജലസേചന സൗകര്യമില്ലാതെ കഷ്ടത്തിലായത്. പച്ചക്കറി കൃഷിയെയും മുന്തിരി, നെൽ കൃഷികളെയും പ്രധാനമായും ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളാണ് ഇവിടെയുള്ളത്. വർഷത്തിൽ മൂന്നു തവണ വരെ പച്ചക്കറിയും രണ്ടുതവണ നെൽ കൃഷിയും ചെയ്തു കഴിയുന്ന കർഷകർക്ക് ഇത്തവണ ഒരു കൃഷി നഷ്ടമാകുന്ന സാഹചര്യമാണ്. കുടിവെള്ളത്തിന് കടുത്ത ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുമുണ്ട്. ഇരിപ്പൂ കൃഷി ചെയ്യുന്ന നെൽപാടങ്ങളിൽ വിളഞ്ഞു തുടങ്ങാറായ ചെടികളിൽനിന്നു ഇക്കുറി നെന്മണികൾ കൊയ്തെടുക്കാനാവില്ലെന്നു ഏറെക്കുറെ ഉറപ്പായി. മുന്തിരി തോട്ടങ്ങളെ ജലദൗർലഭ്യം ബാധിച്ചു. വാഴ തുടങ്ങിയ വാർഷിക വിളകളും ഹൃസ്വകാല പച്ചക്കറി വിളകളും നാശത്തിന്റെ വക്കിലാണ്. ഇതിനെല്ലാം കാരണമായത് മുല്ലപ്പെരിയാർ ഡാമിലെ വെള്ളം കുറഞ്ഞതും തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിൽ ജലസേചനത്തിന് ആവശ്യമായ വെള്ളം ഇല്ലാത്തതുമാണ്.
ദീർഘനാൾ നീണ്ട കോടതി വ്യവഹാരത്തിലൂടെ ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയർത്താമെന്നു തമിഴ്നാട് കഴിഞ്ഞ വർഷം സുപ്രീം കോടതിയിൽനിന്നു വിധി സമ്പാദിക്കുകയും തുടർന്നു കേരളത്തിന്റെ സുരക്ഷാ ഭീതിയും വിദഗ്ധരുടെ മുന്നറിയിപ്പുകളും അവഗണിച്ചു മുല്ലപ്പെരിയാർ ഡാമിലെ ജലസംഭരണം 142 അടിയിലെത്തിക്കുകയുമായിരുന്നു. 2014 മെയ് ഏഴിനാണ് ജലനിരപ്പുയർത്താനുള്ള അനുമതിയോടെ കോടതി വിധിയുണ്ടായത്. തുടർന്നുള്ള നാളുകളിൽ തമിഴ്നാട്ടിലേക്കുള്ള ജലമൊഴുക്ക് കുറച്ചു മുല്ലപ്പെരിയാറിൽ ജലം പരമാവധി സംഭരിക്കാനായിരുന്നു നീക്കം. കനത്ത മഴയും ഡാമിലേക്കുള്ള ശക്തമായ നീരൊഴുക്കും അണക്കെട്ടിന്റെ ബലക്ഷയവുമെല്ലാം ചൂണ്ടിക്കാട്ടി ജലനിരപ്പ് താഴ്ത്തി നിർത്താൻ കേരളം അഭ്യർത്ഥിച്ചിട്ടും തമിഴ്നാട് ചെവിക്കൊണ്ടില്ല.
അഞ്ചുജില്ലകളിലെ അരക്കോടിയോളം ജനങ്ങളുടെ സുരക്ഷ കണക്കിലെടുക്കണമെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അപേക്ഷ പോലും തമിഴ്നാട് മുഖ്യമന്ത്രിയും ജയലളിതയുടെ പകരക്കാരനുമായ പന്നീർ ശെൽവം ചെവിക്കൊണ്ടില്ല. സുരക്ഷ ഉറപ്പാക്കേണ്ടത് കേരളത്തിന്റെ മാത്രം ചുമതലയാണെന്ന നിലപാടാണ് പന്നീർ ശെൽവം സ്വീകരിച്ചത്. സുപ്രിം കോടതി നിയോഗിച്ച മുല്ലപ്പെരിയാർ മേൽനോട്ട സമിതിയെപ്പോലും നോക്കുകുത്തിയാക്കി ജലനിരപ്പ് ഉയർത്തൽ തുടരുകയായിരുന്നു. ഒടുവിൽ ഡിസംബർ പത്തിന് രാത്രിയോടെ ജലനിരപ്പ് 142 അടിയിലെത്തിക്കുകയും പിറ്റേന്ന് പകൽ അത് നിലനിർത്തുകയും ചെയ്തു. ഇത്രയും അളവിൽ ജലം സംഭരിച്ചാലും ഡാമിന് കുഴപ്പമുണ്ടാകില്ലെന്നു തെളിയിക്കാനായിരുന്നു തമിഴ്നാടിന്റെ വ്യഗ്രത. 141.8 അടിയിൽ ജലനിരപ്പുയർന്നാൽ കേരളത്തിന് മുന്നറിയിപ്പ് നൽകണമെന്ന കോടതി വിധിയും ലംഘിച്ചായിരുന്നു തമിഴ്നാടിന്റെ പ്രവൃത്തികൾ.
എന്നാൽ ജലനിരപ്പ് ഉയർത്തുമ്പോഴും തമിഴ്നാട് അധികാരികളുടെ മനസിലും ഭീതിയും ആശങ്കയും ഉണ്ടായിരുന്നു. പെട്ടെന്നൊരു ദുരന്തമുണ്ടായാൽ അതിനെ നേരിടാൻ സംസ്ഥാനം പര്യാപ്തമല്ലെന്നതായിരുന്നു തമിഴ്നാടിന്റെ പ്രശ്നം. പെൻസ്റ്റോക്ക് പൈപ്പ് വഴിയും ഫോർബേ ഡാമിലൂടെയും പരമാവധി ജലമൊഴുക്കിയ 2009-ൽ വെള്ളപ്പാച്ചിലിൽ റോഡുകളും മറ്റും തകർന്നും കൃഷി നശിച്ചും വൻനാശമാണ് തമിഴ്നാടിനുണ്ടായത്. ലോവർ ക്യാമ്പിലെ വൈദ്യുതോൽപാദന കേന്ദ്രവും ജലത്തിൽ മുങ്ങി തകരാറിലായി. ഇതേ അവസ്ഥ നേരിടുമോ എന്ന ഭയമാണ് തമിഴ്നാടിനെ അലട്ടിയത്. ജലനിരപ്പ് പരമാവധിയെത്തിച്ച ഡിസംബറിലെ ദിനങ്ങളിൽ സെക്കൻഡിൽ 3500 ഘനയടി ജലം വീതമാണ് മുല്ലപ്പെരിയാറിലേയ്ക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നത്. 2000 ഘനയടി ജലം ഒഴുക്കിക്കൊണ്ടു പോകാനുള്ള സംവിധാനം മാത്രമാണ് തമിഴ്നാടിനുള്ളത്.
ശേഷിക്കുന്ന ജലം സ്പിൽവേയിലൂടെ ഇടുക്കി ജലാശയത്തിലേയ്ക്ക് തിരിച്ചുവിട്ടു അപകടസാധ്യത ഇല്ലാതാക്കണമായിരുന്നു. എന്നാൽ ഇതിനൊന്നും മുതിരാതെ 142 അടിയെന്ന ഒറ്റ ലക്ഷ്യം വച്ചാണ് തമിഴ്നാട് കളിച്ചത്. 700-800 ഘനയടി വെള്ളം മാത്രമാണ് കൊണ്ടുപോയ്ക്കൊണ്ടിരുന്നതും. ഇതേസമയം മുൻകരുതലെന്ന നിലയിൽ വൈഗ അണക്കെട്ട് തുറന്നു വിട്ടു വെള്ളം പാഴാക്കി. പ്രതിസന്ധി ഘട്ടമെത്തിയാൽ വൈഗയിൽ മുല്ലപ്പെരിയാറിലെ ജലം സംഭരിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇത് ചെയ്തത്. വെറും 30 ശതമാനത്തോളമുണ്ടായിരുന്ന സംഭരണജലം ഏതാണ്ട് ഭൂരിഭാഗവും ഒഴുക്കിക്കളഞ്ഞു. ഇത്രയൊക്കെ ചെയ്തു കേരളത്തെ വെല്ലുവിളിച്ചാണ് തമിഴ്നാട് പടക്കം പൊട്ടിച്ചും പ്രകടനങ്ങൾ നടത്തിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും 142 എന്ന സംഖ്യയുടെ ആഹ്ലാദം ആഘോഷിച്ചത്. ഇതിനുള്ള തിരിച്ചടിയെന്നോണമാണ് ഇപ്പോൾ വറുതിയുടെ പിടിയിൽ തമിഴ്നാട് ആശങ്കപ്പെടുന്നത്.
ജലം 142 അടിയിലെത്തിയശേഷം ഏതാനും ദിവസങ്ങൾ കൂടി മാത്രമാണ് ശക്തമായ മഴയുണ്ടായത്. തുടർന്ന് നീരൊഴുക്കും ജലനിരപ്പും ക്രമേണ കുറഞ്ഞു. വൈദ്യുതോൽപാദനത്തിനുശേഷം ആദ്യ ആഴ്ചകളിൽ വെള്ളം വെറുതെ തുറന്നു വിടുകയായിരുന്നു. ജലസേചനത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. മഴ നിലച്ചതോടെ മുല്ലപ്പെരിയാറിൽനിന്നു കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കൂട്ടി. കൂടുതൽ വെള്ളം കൊണ്ടുപോയതിനാൽ ഇപ്പോൾ 112 അടിയായി മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ന്നു. 105 അടി വരെയുള്ള ജലമാണ് തമിഴ്നാടിന് കൊണ്ടുപോകാൻ കഴിയുക. ഒരാഴ്ച കൊണ്ട് ഇത് നിശ്ചിത പരിധിയിലെത്തും. അതിനാൽത്തന്നെ വൈദ്യുതി ഉൽപാദനം 28-മുതൽ നിർത്താൻ തമിഴ്നാട് നിർബന്ധിതമായിരിക്കുകയാണ്. ഇതിനൊപ്പം കുടിവെള്ള ക്ഷാമവും പിടിമുറുക്കുകയാണ്.
ഇടുക്കി ജില്ലയോടു ചേർന്നു കിടക്കുന്ന തേനി ജില്ലയിൽ മാത്രം ഒന്നര ലക്ഷത്തോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി പ്രയാസപ്പെടുന്ന സാഹചര്യമാണ് നിലവിൽ. പ്രധാന ടൗണുകളായ ഗൂഡല്ലൂർ, കമ്പം മുനിസിപ്പാലിറ്റികളിലും ഉത്തമപാളയം, കെ.കെ പെട്ടി, തേവാരം മേഖലകളിലെ ഗ്രാമങ്ങളിലും മുല്ലപ്പെരിയാറിൽ നിന്നെത്തുന്ന വെള്ളമാണ് ഉപയോഗിക്കുന്നത്. അതിർത്തിയിലെ ലോവർ ക്യാംപിൽനിന്നു പൈപ്പുകൾ സ്ഥാപിച്ചാണ് ജലവിതരണം. ചിന്നമന്നൂർ, വീരപാണ്ടി, കോട്ടൂർ ഗ്രാമങ്ങളിലും തേനി നഗരത്തിലുമുൾപ്പെട പമ്പ് ഹൗസുകൾ സ്ഥാപിച്ച് ശുദ്ധീകരിച്ചാണ് ജലം വിതരണം ചെയ്യുന്നത്.
മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം നിലയ്ക്കുന്നതോടെ തേനി ജില്ലയിലെ 80 ശതമാനം പ്രദേശങ്ങളിലും ശുദ്ധജലം ലഭിക്കില്ല. വേനലിന്റെ ശേഷിക്കുന്ന കാലയളവിൽ അവിടത്തെ കുഴൽ കിണറുകളിൽ നിന്ന് ലഭിക്കുക ഉപ്പുകലർന്ന വെള്ളം കുടിക്കേണ്ട ഗതികേടാണ് നാല് ജില്ലകളിലെ ജനങ്ങൾക്കും. നാലുജില്ലകളിലായി അഞ്ചുലക്ഷത്തോളം തമിഴരാണ് ശുദ്ധജലം നിഷേധിക്കപ്പെട്ട അവസ്ഥയിലുള്ളത്. വെള്ളം കൊണ്ടു കേരളത്തിലെ അരക്കോടി ജനതയെ ഭീഷണിപ്പെടുത്തിയ തമിഴ്നാടിന് ഇപ്പോൾ പണി കിട്ടിയത് വെള്ളത്തിൽനിന്നു തന്നെയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍