പാവങ്ങളെ പിഴിഞ്ഞു തടിച്ചു കൊഴുത്ത തോട്ടം തൊഴിലാളി നേതാക്കൾക്ക് ഈ പാപഭാരത്തിൽ നിന്നും ഒഴിഞ്ഞു പോകാനാവുമോ? മൂന്നാർ തമിഴ്നാടിന്റെ ഭാഗമാക്കണമെന്ന വാദം വീണ്ടും ശക്തമായി; തൊഴിൽ സമരത്തിന് സർവ്വ സഹായവും ഒരുക്കി തമിഴ്നാട്ടിലെ വിഭജനവാദികൾ; നീക്കം പൊളിക്കാൻ വി എസ് ഇഫക്ടിനാകുമോ?
ബി രഘുരാജ്
ഇടുക്കി: മൂന്നാറിലെ തൊഴിലാളി സമരത്തിന് പിന്നിൽ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള സംഘടനകളാണെന്ന് സൂചന. തമിഴ് തൊഴിലാളികലെ സമരത്തിനിറക്കി മൂന്നാർ തമിഴ് ഭൂരിപക്ഷ പ്രദേശമാണെന്ന് വരുത്തുകയാണ് ലക്ഷ്യം. നേരത്തെ മുല്ലപ്പെരിയാർ സമരകാലത്തും തൊഴിലാളികളെ കൊണ്ട് സമരം നടത്തിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ രാഷ്ട്രീയമായി അതിനെ ഇല്ലായ്മ ചെയ്യാൻ കേരളത്തിനായി. ഈ സാഹചര്യത്തിലാണ് മൂന്നാറിലെ ബോണസ് സമരത്തിൽ മുതലെടുപ്പ് നടത്താനുള്ള നീക്കം. മൂന്നാറിനേയും ഇടുക്കിയിലെ ഒരു ഭാഗത്തേയും തമിഴ്നാടിന്റെ പ്രദേശമാക്കാനാണ് ഗൂഢാലോചന. ഇതിനെ ചെറുക്കാൻ കേരളവും വ്യക്തമായ പദ്ധതി തയ്യാറാക്കും.
മൂന്നാറിൽ ജോലിയെടുക്കുന്ന ഒരു വിഭാഗത്തിന് തമിഴ്നാടിനോട് താൽപ്പര്യമുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് തമിഴ്നാടിന്റെ നീക്കങ്ങൾ. തമിഴ്നാടിനൊപ്പം ചേർന്നാൽ ലഭിക്കാവുന്ന ആനുകൂല്യങ്ങളും സൗജന്യങ്ങളും ഉയർത്തിയാണ് മൂന്നാർ ജനതയെ തമിഴ്നാടിനോട് അടുപ്പിക്കാൻ നീക്കം നടക്കുന്നത്. ഇതിനായി സിഡി പ്രചരണം പോലും സജീവമാണ്. ഇക്കാര്യങ്ങൾ സംസ്ഥാന പൊലീസിന്റെ ഇന്റലിജിൻസിനും വ്യക്തമായി അറിയാം. മൂന്നാറിലെ സാഹചര്യം സംസ്ഥാന സർക്കാരിനെ അവർ അറിയിച്ചു കഴിഞ്ഞു. മൂന്നാർ സമരത്തെ പൊളിച്ചാലും ഭാവിയിൽ ഇത്തരം ലക്ഷ്യത്തോടെയുള്ള വലിയ സമരങ്ങൾ സജീവമാകും. കേരളത്തിലെ തൊഴിലാളി സംഘടനകൾ തന്നെയാണ് ഈ സാഹചര്യം ഉണ്ടാക്കിയത്. തൊഴിലാളികളുടെ പേരിൽ ടാറ്റയിൽ നിന്നും മറ്റും പണം വാങ്ങി സുഖജീവിതമാണ് തൊഴിലാളി നേതാക്കൾ നടത്തുന്നത്. ഇത് കണ്ടും കേട്ടും മനസ്സ് മടുത്താണ് മൂന്നാറിലെ തൊഴിലാളികളും തമിഴ്നാട്ടിൽ നിന്ന് വിഭജനത്തിനായി വാദിക്കുന്നവരുടെ ക്യാമ്പിൽപ്പെട്ടത്.
മൂന്നാറിലെ സമരത്തെ നയിക്കാൻ വി എസ് അച്യുതാനന്ദൻ എത്തുന്നത് ഇതിന്റെ ഭാഗമായാണ്. സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ചാണ് വി എസ് മൂന്നാർ സമരത്തെ പിന്തുണച്ചത്. ടാറ്റയുമായുള്ള ബോണസ് പ്രശ്നത്തിൽ തൊഴിലാളികളെ സർക്കാർ വഞ്ചിച്ചുവെന്നാണ് ആക്ഷേപം. എന്നാൽ ഈ പ്രസ്താവനയെ പ്രതീക്ഷയോടെയാണ് സർക്കാരും കാണുന്നത്. നിലവിൽ ഒരു രാഷ്ട്രീയ നേതാവിനേയും സമരക്കാർ അടുപ്പിക്കുന്നില്ല. ടാറ്റയുമായി ചേർന്ന് തൊഴിലാളി നേതാക്കൾ വഞ്ചിച്ചുവെന്നാണ് ആക്ഷേപം. അതായത് കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ഒന്നടങ്കം പറ്റിച്ചെന്ന് പറയാതെ പറയുകയാണ് അവർ. മൂന്നാറിലെ തമിഴ് ജനതയെ സ്വാധീനിക്കാനുള്ള തമിഴ്നാടിന്റെ കുതതന്ത്രമായി ഇതിനെ വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് വി എസ് അച്യൂതാനന്ദന് പ്രസക്തി കൂടുന്നത്. കേരളത്തിലെ സിപിഎമ്മിനും ഈ വിഷയത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ വിഎസിന്റെ മൂന്നാർ യാത്രയെ അവരും പിന്തുണയ്ക്കും.
മൂന്നാറിലെ തേയില തോട്ടങ്ങളിൽ പണിയെടുക്കുന്നവർ സാധാരണക്കാരിൽ സാധാരണക്കാരാണ്. അതുകൊണ്ട് തന്നെ ജോലിയെടുത്തില്ലെങ്കിൽ അവർ ബുദ്ധിമുട്ടിലാകും. എന്നാൽ ഇപ്പോൾ സമരം നടത്തുമ്പോൾ ഈ സാമ്പത്തിക പ്രശ്നമെന്നും അവരിൽ പ്രതിഫലിച്ചിട്ടില്ല. ദിവസേന അൻപതിനായിരത്തിലധികം രൂപ സമരത്തിനായി ചെലവിടേണ്ടതുമുണ്ട്. എന്നു പറഞ്ഞാൽ സമരക്കാരുടെ കുടുംബാവശ്യങ്ങൾ ഉൾപ്പെടെ കൃത്യമായി നിർവ്വഹിക്കപ്പെടുന്നുണ്ട്. തമിഴ്നാട്ടിലെ ചില സംഘടനകൾ ആണ് സാമ്പത്തിക സഹായം നൽകുന്നത്. അതുകൊണ്ടാണ് കേരളത്തിലെ നേതാക്കളെ അകറ്റി നിറുത്തി സമരം ശക്തമാക്കുന്നത്. മൂന്നാറിലെ വിനോദസഞ്ചാരം താളം തെറ്റുമ്പോൾ ഇടപെടലുകൾ സജീവമാകും. അങ്ങനെ കേരളത്തിനെതിരായ വികാരം ദേശീയ തലത്തിൽ പ്രതിഫലിപ്പിക്കാനാണ് നീക്കം. ഇതു മനസ്സിലാക്കിയാണ് വി എസ് മൂന്നാറിലെത്തുന്നത്. ഇതോടെ ഈ നീക്കവും പൊളിയും.
മൂന്നാറിലെ തൊഴിലാളികൾക്ക് വി എസ് എന്ന നേതാവിനോട് വല്ലാത്തൊരു അടുപ്പമുണ്ട്. അതുകൊണ്ട് തന്നെ സമര മുന്നണിയിൽ വി എസ് എത്തിയാൽ ആർക്കും എതിർക്കാനാവില്ല. മൂന്നാറിൽ സമരം നയിക്കാനെത്തുമെന്ന് വി എസ് പ്രഖ്യാപിച്ചയുടൻ തന്നെ സമര സമിതി സ്വാഗതവും ചെയ്തു. അതുമാത്രമേ അവർക്ക് വിഎസിന്റെ കാര്യത്തിൽ ചെയ്യാനാകൂ. വി എസ് എത്തുന്നതോടെ തമിഴ്നാട്ടിൽ നിന്നുള്ള സാമ്പത്തിക സഹായവും നിലയ്ക്കും. അതിലെല്ലാം ഉപരി തൊഴിലാളികൾക്ക് അനുകൂല തീരുമാനം ഉണ്ടാക്കാൻ ടാറ്റയോട് സർക്കാർ തന്നെ സമ്മർദ്ദവും ചെലുത്തും. വിഎസിന്റെ നേതൃത്വത്തിൽ സമരം വിജയിപ്പിച്ച് തൊഴിലാളി മനസ്സ് കേരളക്കരയ്ക്ക് അനുകൂലമാക്കാനാണ് നീക്കം. നിലവിലെ സാഹചര്യത്തിൽ സമരം ഉടൻ അവസനാപ്പിക്കാമെന്ന പ്രതീക്ഷയിൽ തന്നെയാണ് സർക്കാർ. വനിതാ തൊഴിലാളികളെ സ്വാധീനിക്കാൻ ബിജി മോൾ എംഎൽഎയെ സമർത്ഥമായി ഉപയോഗിക്കാനാണ് നീക്കം.
നിലവിലെ സാഹചര്യത്തിൽ മൂന്നാറിലെ തോട്ടം തൊഴിലാളികൾ നടത്തുന്ന സമരം ഒത്തുതീർപ്പിലെത്തിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു. ഈ പ്രക്ഷോഭം മൂന്നാറിലെ തോട്ടം മേഖലയെ മാത്രമല്ല വിനോദ സഞ്ചാര മേഖലയേയും പ്രതികൂലമായി ബാധിക്കുകയാണ്. തൊഴിലാളികളാവട്ടെ നരകതുല്യമായ ജീവിതം നയിക്കേണ്ട സാഹചര്യവും നിലനിൽക്കുകയാണ്. തൊഴിലാളി സമരങ്ങളോട് യു.ഡി.എഫ് സർക്കാർ തുടർന്നുവരുന്ന നിസംഗനിലപാടാണ് പ്രശ്നം ഇത്രയേറെ രൂക്ഷമാക്കുന്നതിന് ഇടയാക്കിയത്. തൊഴിലാളികൾ മുന്നോട്ട് വെക്കുന്ന ന്യായമായ പ്രശ്നങ്ങൾ പരിഗണിച്ചുകൊണ്ട് സമരം അടിയന്തരമായി ഒത്തുതീർപ്പിലെത്തിക്കേണ്ടത് നമ്മുടെ നാടിന്റെ ആവശ്യമാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സ്ഥിതി ഗതികളെ ഗൗരവത്തോടെ വീക്ഷിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അറിയിച്ചിട്ടുണ്ട്.
മൂന്നാറിൽ പ്രചരിക്കുന്ന കേരള വിരുദ്ധ തമിഴ് സിഡികളുടെ ഉറവിടത്തെയും മറ്റും കുറിച്ച് അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് നേരത്തെ ഉത്തരവിട്ടിരുന്നു. മൂന്നാറിനെ തമിഴ്നാടിനോടൊപ്പം ചേർക്കണമെന്ന് പ്രചരിപ്പിക്കുന്നതായിരുന്നു സിഡിയുടെ ഉള്ളടക്കം. ഈ പ്രചരണത്തിന്റെ മുന്നോടിയായി തമിഴ്നാട്ടിലെ എം ഡി എം കെ എന്ന പാർട്ടിയുടെ നേതാവായ വൈകൊ മൂന്ന് തവണ മൂന്നാർ സന്ദർശിച്ചതായി കരുതുന്നു. സിഡിയിലെ വീഡിയൊ ചിത്രങ്ങൾ, ഒരു തമിഴ് ചാനലിന്റെ പ്രാദേശിക ലേഖകൻ എടുത്ത് നൽകിയതാണെന്നാണ് അറിവായിട്ടുള്ളത്. മൂന്നാർ പ്രദേശത്തെ തോട്ടം തൊഴിലാളികൾക്കിടയിലാണ് ഈ സി ഡി പ്രചരിരുന്നത്്. എന്നാൽ ഈ സിഡിയുടെ ഉറവിടം കണ്ടെത്താനുള്ള സംസ്ഥാന പൊലീസിന്റെ നീക്കം എങ്ങുമെത്തിയില്ല. മുളയിലെ നുള്ളേണ്ട പ്രചരണത്തെ തോൽപ്പിക്കാൻ കഴിയാത്തത് തന്നെയാണ് ഇപ്പോൾ വലിയ ക്രമസമാധാന പ്രശ്നങ്ങൾ മൂന്നാറിലുണ്ടാകാൻ കാരണം. മുല്ലപ്പെരിയാർ വിഷയം കത്തി നിന്നപ്പോഴായിരുന്നു സിഡി പ്രചരണവും മറ്റും നടന്നത്. വീണ്ടും ഇത് ആവർത്തിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ കണക്ക് കൂട്ടൽ.
മൂന്നാറിലെ തോട്ടം മേഖലയിലെ തൊഴിലാളികളിൽ 95 ശതമാനവും തമിഴരാണ്. ദേവികുളം, പീരുമേട് താലൂക്കുകൾ തമിഴ് നാടിന് അവകാശപ്പെട്ടതാണെന്നാണ് മുമ്പ് പ്രചരിച്ചിരുന്ന സിഡിയിലെ പ്രധാന സന്ദേശം. ഇപ്പോൾ തന്നെ തമിഴിന് മൂന്നാറിൽ കാര്യമായ പ്രാധാന്യമുണ്ട്. ഇടുക്കിയിലെ മൂന്നാർ മേഖലയിൽ നിന്നുള്ള ചില എംഎൽഎ മാർ നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് പോലും തമിഴിലാണ്. അപ്പോൾ പിന്നെ മൂന്നാർ തമിഴ്നാട്ടിലാകുന്നതല്ലേ നല്ലതെന്നാണ് ചോദ്യം ഉയർത്തുന്നത്. പക്ഷേ ഇതിന് തടയിടാനും മൂന്നാറിലെ തമിഴ് വാദം ചെറുക്കാനും സർക്കാർ ഒന്നും തന്നെ ചെയ്തിട്ടില്ലെന്ന് മാത്രമല്ല ഇവിടത്തെ തമിഴർ കേരളക്കരക്കാരാണെന്നതിന് വേണ്ട തെളിവായ റേഷൻകാർഡും മറ്റും ഒക്കെ നൽകുന്നുണ്ട് താനും. മൂന്നാറിലെ സാധാരണക്കാരിൽ സന്ദേശം എത്തിക്കാനായി ജില്ലാ പഞ്ചായത്ത് പോലും പലപ്പോഴും തങ്ങളുടെ പ്രചരണ പരിപാടികൾ തമിഴിൽ നടത്താറുണ്ട്. ഇതെല്ലാം തമിഴരുടെ തമിഴ് വികാരം കൂട്ടാനും മലയാളികൾക്കെതിരെ തിരിയാനും കാരണമാവുകയാണ്.
Stories you may Like
- 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക സമര ജീവിതത്തിന് നൂറ്റാണ്ട് തികയുമ്പോൾ!
- മൂന്നാർ സമര നായകനും സന്തോഷത്തിൽ; വീണ്ടും വി എസ് ഫാക്ടറിൽ ചർച്ച
- തോട്ടം തൊഴിലാളികളുടെ ഡിഎ വർദ്ധിപ്പിക്കണമെന്ന ഉത്തരവ് നടപ്പിലാക്കുന്നതിൽ അലംഭാവം
- ഡുപ്പി സിങ്കം എന്ന മൂൻ 'സൂപ്പർ കോപ്പ്' തമിഴക രാഷ്ട്രീയത്തെ ഇളക്കി മറിക്കുമ്പോൾ
- ഇനി ഉദയനിധി വേഴ്സ്സ് അണ്ണാമലൈ പോര്!
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്