തോമസ് കുട്ടി... ഇറങ്ങിവാടാ... ളീ...നിന്റെ തല ഞങ്ങൾ അടിച്ചു പൊട്ടിക്കും! ചോര നീരാക്കി ഗൾഫിൽ സമ്പാദിച്ചതിൽ വാങ്ങിയത് പഴയ ആറു കടമുറികൾ; അതിന് മുകളിൽ വീടു കെട്ടാൻ അനുമതി നൽകിയത് പഞ്ചായത്ത്; പരാതിയുമായി സിപിഐ എത്തിയപ്പോൾ പണി തടയാൻ സെക്രട്ടറി വന്നത് പൊലീസുമായി; ട്രിബ്യൂണലിന്റെ അനുമതി നേടിയപ്പോൾ രാത്രിയിൽ അയച്ചത് വെട്ടുകത്തിയും കമ്പിപ്പാരകളുമായി ഗുണ്ടാസംഘത്തെ; പ്രവാസിയുടെ വീടെന്ന സ്വപ്നം മൈനാഗപ്പള്ളി പഞ്ചായത്ത് ബന്ധനത്തിലാക്കിയ കഥ
എം മനോജ് കുമാർ
കൊല്ലം: സ്വന്തമായി വീടില്ലാത്തതിനാൽ കൈവശമുള്ള കടമുറിക്ക് മുകളിൽ വീട് പണിത പ്രവാസി മലയാളിക്ക് മൈനാഗപ്പള്ളി പഞ്ചായത്തിന്റെ വക ഇരുട്ടടി. കടമുറികൾക്ക് മുകളിലെ വീടിനു ആദ്യം ലൈസൻസ് നൽകിയ പഞ്ചായത്ത് തന്നെയാണ് സിപിഐയിൽ നിന്നുള്ള രാഷ്ട്രീയ സമ്മർദ്ദം വന്നപ്പോൾ ചുവട് മാറ്റിയത്. പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമോകൾ വീടിനു ബന്ധനം തീർത്തപ്പോൾ ഹൈക്കോടതിയെയും പഞ്ചായത്ത് ട്രിബ്യൂണലിനെയും സമീപിച്ച് വീട് പണി മുഴുമിപ്പിക്കാൻ വഴി തെളിയുമോ എന്നുള്ള അന്വേഷണത്തിലാണ് പ്രവാസി മലയാളിയായ സാമുവൽ തോമസ് കുട്ടി. പ്രായവും രോഗങ്ങളും അലട്ടുന്ന തോമസ് കുട്ടിക്ക് ഈയിടെ ഒരു ബൈപ്പാസ് സർജറികൂടി കഴിഞ്ഞിട്ടുണ്ട്. പക്ഷെ വീട് പണി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ രോഗം മൂലമുള്ള അവശതകൾ അവഗണിച്ച് അതിന്റെ കുരുക്കഴിക്കാനുള്ള ഓട്ടത്തിലാണ് സാമുവൽ തോമസ്കുട്ടിയിപ്പോൾ. സിപിഎമ്മും കോൺഗ്രസും ബിജെപിയുമോന്നും പ്രശ്നമുണ്ടാക്കാത്തപ്പോൾ റവന്യൂവകുപ്പ് ഭരിക്കുന്ന സിപിഐയിൽ നിന്നുള്ള ഭീഷണിയാണ് പ്രവാസി മലയാളി നേരിടുന്നത്.
പ്രവാസിയുടെ വീടിനു രണ്ടു വശവും റോഡുകളുണ്ട്. ഒന്ന് പഞ്ചായത്ത് റോഡും രണ്ടാമത് പിഡബ്ല്യുഡി റോഡും. കടമുറികൾ ഇരുപത്തിയെട്ട് വർഷം പഴക്കമുണ്ട്. കടമുറി റോഡിനോട് ചേർന്നാണ്. അതിനാൽ നിയമതടസം കടമുറികൾക്കില്ല. സ്വന്തമായി വീടില്ലാത്തതിനാൽ കടമുറികൾക്ക് മുകളിൽ വീടെടുക്കാൻ കഴിയുമോ എന്നാണ് തോമസ്കുട്ടി ആലോചിച്ചത്. ഇപ്പോൾ കടയോടു ചേർന്നുള്ള ചെറിയ മുറിയിലാണ് പ്രവാസിയും ഭാര്യയും കഴിയുന്നത്. അത് ഒരു മുറിമാത്രമാണ്. കുട്ടികൾ വന്നാൽ ഇവിടെ തങ്ങാൻ കഴിയില്ല. അതിനാലാണ് വീട് ആലോചിച്ചത്. കഴിഞ്ഞ ഫെബ്രുവരിയാണ് വീട് പണി തുടങ്ങിയത്. പഞ്ചായത്തിൽ അപേക്ഷ നൽകിയപ്പോൾ അവർ വീട് പണിക്ക് അനുമതി നൽകുകയും ചെയ്തു. പ്രാദേശിക സിപിഐയിലെ ചിലരാണ് വീടിന്റെ ചില ഭാഗങ്ങൾ വീടിലേക്ക് തള്ളി നിൽക്കുന്നത് എന്ന് കണ്ടുപിടിച്ചത്. പക്ഷെ ഒരു വിട്ടുവീഴ്ചയ്ക്കും പ്രാദേശിക സിപിഐ പ്രവർത്തകർക്ക് മുന്നിൽ പ്രവാസി വഴങ്ങിയില്ല. റവന്യൂ വകുപ്പ് ഭരിക്കുന്നത് സ്വന്തം പാർട്ടിയാണ്. ആ പാർട്ടിയോടോ പ്രവാസിയുടെ കളി എന്ന രീതിയിൽ പ്രശ്നമുണ്ടാക്കിയ ചിലർ പഞ്ചായത്തിനെ സമീപിച്ചു. ഇതോടെ പരാതികളുടെ ബഹളമായി. വീടില്ലാത്ത ഒരു പ്രവാസിയാണ് സ്വന്തം കടമുറികൾക്ക് മുകളിൽ വീട് പണിയുന്നത് എന്നൊന്നും ആരും ഗൗനിച്ചില്ല. ഇത് ഒരു രാഷ്ട്രീയക്കളിയായി മാറിയിരുന്നു.
സിപിഐയിലെ ചിലർ ഇടപെട്ടതോടെ മൈനാഗപ്പള്ളി പഞ്ചായത്ത് ഒരു സ്റ്റോപ്പ് മെമോ നൽകി. ഇതോടെ വീട് പണിക്ക് ഉടക്കുവീണു. വീടില്ലാത്ത ഒരു പ്രവാസിയുടെ വീടുപണിയാണ് മുടക്കുന്നത് എന്ന് മനസിലായതോടെ പഞ്ചായത്ത് പ്രസിഡനറും സെക്രട്ടറിയും അലിഞ്ഞു. വീട് പണി തുടർന്നോളാൻ ഇവർ ഗ്രീൻ സിഗ്നൽ നൽകി. അതോടെ പണി വീണ്ടും തുടങ്ങി. സിപിഐയിലെ ചിലർ വീണ്ടും രംഗത്ത് വന്നു. അവർ പഞ്ചായത്തിൽ പോയതോടെ വീണ്ടും സ്റ്റോപ്പ് മെമോ നൽകി. രണ്ടു സ്റ്റോപ്പ് മെമോ വന്നതോടെ തോമസ് കുട്ടി പഞ്ചായത്ത് ട്രിബ്യൂണലിനെ സമീപിച്ചു. ട്രിബ്യൂണൽ പഞ്ചായത്ത് സ്റ്റോപ്പ് മെമോ സ്റ്റേ ചെയ്തു. ഇതോടെയാണ് പണി വീണ്ടും മുടങ്ങിയത്. അതിന്നിടയിൽ വീട് പണിക്ക് അനുകൂലമായി നിന്ന ആദ്യ പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റുകയും ചെയ്തു. പുതിയ സെക്രട്ടറി പൊലീസിനെയും കൂട്ടിയാണ് വന്നത്. ജോലിക്കാർക്ക് ജോലി നിർത്താൻ നിർദ്ദേശം നൽകുകയും ചെയ്തു. ഇതോടെ പണി വീണ്ടും മുടങ്ങി. ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയിട്ടുണ്ട് എന്നാണ് തോമസ് കുട്ടി മറുനാടനോട് പറഞ്ഞത്. അതിനാൽ എങ്ങിനെയും പണി വീണ്ടും തുടങ്ങാനാണ് പദ്ധതി. അതിന്നിടയിലാണ് സിപിഐയിലെ ചിലർ വീടിനു നേർക്ക് ആക്രമണവുമായി വന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് ഒരു സംഘം തെറിവിളിയും ആക്രമണവുമായി വന്നത്. കമ്പിപ്പാരയും വെട്ടുകത്തിയുമായി വന്നാണ് വീടിനു നേരെ ആക്രമണം നടത്തിയത്. പക്ഷെ പുറത്തിറങ്ങാത്തതിനാൽ ജീവന് അപായം നേരിട്ടില്ല. ഇപ്പോൾ സിപിഐയിൽ നിന്നുള്ള ഭീഷണി നിലനിൽക്കുകയാണ്. വീട് പണി പൂർത്തിയാക്കാനും കഴിഞ്ഞിട്ടില്ല-മറുനാടനോട് സാമുവൽ തോമസ് കുട്ടി പറഞ്ഞു.
കടമുറി വാങ്ങാൻ നല്കിയത് ഇതുവരെയുള്ള സമ്പാദ്യം മുഴുവൻ
തോമസ് കുട്ടി പറയുന്ന കഥയിങ്ങനെ: ഞാൻ ഒരു പ്രവാസിയായിരുന്നു. വർഷങ്ങളോളം വിദേശത്തായിരുന്നു. ചെറിയ ജോലിയായിരുന്നു വിദേശത്ത്. അതുകൊണ്ട് വലിയ സമ്പാദ്യമൊന്നുമില്ല. പന്ത്രണ്ടു വർഷം മുൻപ് നാട്ടിൽ എത്തിയപ്പോൾ പിന്നെ തിരികെ പോയില്ല. അവിടുന്ന് സ്വരൂപിച്ച പണം കൊണ്ടാണ് ആറു ഷോപ്പ് മുറികൾ വാങ്ങിയത്. പഞ്ചായത്ത് റെക്കോർഡിൽ ഇരുപത്തിയെട്ട് വർഷം പഴക്കമുള്ള ആറുകടകൾ ആണിത്. . മൂന്നു വർഷം മുൻപാണ് ഞാൻ ഈ കടകൾ വാങ്ങിക്കുന്നത്. താഴെ കടകൾ. എനിക്ക് വീടില്ല. മുകളിൽ ഞാൻ വീട് പണിയാൻ തീരുമാനിച്ചു. പഞ്ചായത്തിൽ നിയമപരമായി അപേക്ഷ നൽകിയാണ് വീട് പണിയാൻ തീരുമാനിച്ചത്. പ്ലാൻ അവർ അപ്പ്രൂവ് ചെയ്ത് നൽകുകയും ചെയ്തു. ഷോപ്പ് മുറിയോടു ചേർന്നു താഴെ ഒരു ചെറിയ റൂമിലാണ് ഞാനും ഭാര്യയും താമസിക്കുന്നത്. മക്കൾ എല്ലാം വരുമ്പോൾ ഈ റൂമിൽ ഒരുമിച്ച് കഴിയാൻ സാധിക്കില്ല. അതിനാലാണ് മുകളിൽ വീട് പണിയാൻ തീരുമാനിച്ചത്. മൂന്നു ബെഡ് റൂമുള്ള വീട് പണിയാനാണ് തീരുമാനിച്ചത്. പക്ഷെ വീട് പണിയുമായി ബന്ധപ്പെട്ടു ഒരു വർഷമായി സിപിഐക്കാർ എന്നെ തേജോവധം ചെയ്യുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഞാൻ പണി തുടങ്ങിയത്. അത് മുതൽ പ്രശ്നമാണ്. എനിക്ക് പ്രായമായി. പ്രശ്നങ്ങൾ ഒന്നും താങ്ങാനുള്ള കഴിവില്ല.
ചെറിയ ബെഡ് റൂം. അടുക്കളയുള്ള വീടാണിത്. ആകെ അഞ്ചു സെന്റിലാണ് വീടുകൾ എല്ലാം നിൽക്കുന്നത്. മെയിൻ റോഡിന്റെ വശത്താണ് വീടുകൾ ഉള്ളത്. ഒരു വശത്ത് പഞ്ചായത്ത് റോഡ് പാസ് ചെയ്യുന്നുണ്ട്. റോഡിലേക്ക് കുറച്ച് തള്ളിയാണ് വീടുള്ളത് എന്നാണ് മുന്നിലെ പ്രശ്നം. സിപിഐയിലെ ചിലരാണ് പ്രശ്നം സൃഷ്ടിക്കുന്നത്. റവന്യൂ വകുപ്പ് അവരുടെതാണ്. കടകൾ റോഡിനോട് ചേർന്നിട്ടാണ്. ഇരുപത്തിയെട്ട് വർഷം പഴക്കമുള്ള കടകൾ ആയതിനാൽ കടകൾക്ക് ദൂരപരിധിയിലെ പ്രശ്നം ബാധകമല്ല. ഇതേ കടകൾക്ക് മുകളിലാണ് ഞാൻ വീട് വെച്ചത്. വീടില്ലാത്ത ആളായതിനാലാണ് ചെറിയ വീട് മുകളിൽ പണിയാൻ തീരുമാനിച്ചത്.
പ്രശ്നം തുടങ്ങിയത് സിപിഐക്കാർ
വീട് റോഡിലേക്ക് തള്ളി നിൽക്കുന്നത് കണ്ടുപിടിച്ച് പ്രശ്നം സൃഷ്ടിക്കുന്നത് നിലവിൽ സിപിഐക്കാരാണ്. പഞ്ചായത്ത് ട്രിബ്യൂണലിൽ ഞാൻ പരാതി നൽകിയിട്ടുണ്ട്. അനുകൂല വിധിയാണ് പഞ്ചായത്ത് ട്രിബ്യൂണൽ എനിക്ക് നൽകിയിരിക്കുന്നത്. സിപിഐയിലെ ചിലർ പഞ്ചായത്തിൽ കയറി ഇടപെട്ടതോടെയാണ് പ്രശ്നത്തിൽ പഞ്ചായത്ത് ഇടപെടുന്നത്. ഇതോടെ മൈനാഗപ്പള്ളി പഞ്ചായത്ത് എനിക്ക് നോട്ടീസ് നൽകി. സ്റ്റോപ്പ് മെമോ ആണ് പഞ്ചായത്ത് നൽകിയത്. വീട് പണി തൊണ്ണൂറു ശതമാനം പൂർത്തിയാക്കിയിരിക്കെയാണ് ഈ നടപടി. സ്റ്റോപ്പ് മെമോ നൽകിയ പഞ്ചായത്ത് പ്രസിഡനറും സെക്രട്ടറിയും വീണ്ടും വിളിച്ച് പണി തുടർന്നോളാൻ എനിക്ക് ഗ്രീൻ സിഗ്നൽ നൽകി. ഇതോടെയാണ് പണി വീണ്ടും തുടങ്ങിയത്.
ആദ്യം പ്രശ്നമുണ്ടാക്കിയ സിപിഐയിലെ ചിലർ വീണ്ടും പ്രശ്നത്തിൽ ഇടപെട്ടു. പഞ്ചായത്ത് എനിക്ക് വീണ്ടും നോട്ടീസ് നൽകി. സ്റ്റോപ്പ് മെമോ നൽകിയതോടെ പണി മുടങ്ങി. നിയമലംഘനമുണ്ട്. അതിനാൽ പൊളിച്ച് നീക്കണം എന്നാണ് നോട്ടീസ് നൽകിയത്. ഏത് ഭാഗം വയലേഷൻ എന്ന് നോട്ടീസിൽ കാണിച്ചിട്ടില്ല. നിയമപരമായ എല്ലാ അനുമതികളും പഞ്ചായത്തിൽ നിന്നും വാങ്ങിയിട്ടാണ് വീട് വച്ചിരിക്കുന്നത്. പിന്നെ എങ്ങിനെ ഇവർ നിയമലംഘനം എന്ന് പറയും. ഇതോടെയാണ് പഞ്ചായത്ത് ട്രിബ്യൂണലിനെ സമീപിക്കുന്നത്. സിപിഐയുടെ സമ്മർദ്ദം കാരണമാണ് എനിക്ക് വീട് പൊളിച്ച് നീക്കാനുള്ള നോട്ടീസ് നൽകിയത്. പഞ്ചായത്ത് നോട്ടീസിനു ട്രിബ്യൂണൽ അന്ന് തന്നെ സ്റ്റേ നൽകി. ഇതോടെ പഞ്ചായത്ത് നൽകിയ രണ്ടു നോട്ടീസും അസാധുവായി. ഇതോടെയാണ് പണി വീണ്ടും തുടങ്ങിയത്. പഞ്ചായത്തിൽ കംപ്ലീഷൻ സർട്ടിഫിക്കറ്റിനു വേണ്ടി ഞാൻ അപേക്ഷ നൽകിയിരുന്നു. അത് സ്വീകരിച്ച് അവർ രശീതും നൽകിയിട്ടുണ്ട്. ട്രിബ്യൂണലിൽ കേസ് നടക്കുന്നതിനാൽ നിയമപരമായി നമ്പർ നൽകാൻ കഴിയില്ലാ എന്നാണ് പഞ്ചായത്ത് അറിയിച്ചത്. ആദ്യത്തെ പഞ്ചായത്ത് സെക്രട്ടറി എനിക്ക് അനുകൂലമാണെന്ന് മനസിലാക്കിയപ്പോൾ പഴയ സെക്രട്ടറിയെ രാഷ്ട്രീയ സമ്മർദം ഉപയോഗിച്ച് അവർ മാറ്റി. പുതിയ സെക്രട്ടറി വന്നതോടെ മുഴുവൻ അവർക്ക് അനുകൂലമായി. പുതിയ സെക്രട്ടറി പൊലീസുമായി വന്നാണ് വീട് പണി തടഞ്ഞത്. പണിക്കാരെ സെക്രട്ടറി തടഞ്ഞു. ഇതോടെയാണ് വീട് പണി വീണ്ടും മുടങ്ങിയത്. ഇപ്പോൾ വീട് പണി നിലച്ചിരിക്കുകയാണ്.
വീടിനു നേർക്ക് രാത്രി ആക്രമണവും
ഇതൊക്കെ പോരാഞ്ഞിട്ടാണ് എനിക്കും വീടിനും നേർക്ക് ചിലർ ആക്രമണം നടത്തിയത്. ഇരുപത്തിമൂന്നു രാത്രി പത്ത് മണിക്കാണ് വീടിനു നേർക്ക് ചിലർ ആക്രമണം നടത്തിയത്. അതിന്റെ വീഡിയോ ഞാൻ ഷൂട്ട് ചെയ്തിട്ടുണ്ട്. വെട്ടുകത്തി, കമ്പിപ്പാര തുടങ്ങിയ ആയുധങ്ങളുമായാണ് രാത്രി പത്തുമണിക്ക് ഒരു സംഘം എത്തിയത്. ഇറങ്ങിവാടാ... ളീ...നിന്റെ തല ഞങ്ങൾ അടിച്ചു പൊട്ടിക്കും എന്നുള്ള ആക്രോശമാണ് അവർ നടത്തിയത്. ഞാൻ ഇറങ്ങി വെളിയിൽ വന്നില്ല. അതോടെ അവർ തിരികെ പോയി. പക്ഷെ ആക്രമ ഭീഷണി നിലനിൽക്കുകയാണ്. ഏത് നിമിഷവും ഞാൻ ആക്രമിക്കപ്പെട്ടെക്കും-ആക്രമത്തിനു ശേഷം റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ തോമസ്കുട്ടി ചൂണ്ടിക്കാണിക്കുന്നു.
എനിക്ക് മുന്നിൽ പ്രശ്നമുണ്ടാക്കിയ ആറുപേർക്കെതിരെ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതെല്ലാം സിപിഐക്കാരാണ്. പക്ഷെ പരാതി നൽകിയ പ്രശ്നത്തിൽ ശാസ്താംകോട്ട പൊലീസ് പ്രശ്നത്തിൽ ഇതുവരെ ഇടപെട്ടിട്ടില്ല. എന്നെ ആക്രമിക്കാൻ വന്നതിനെതിരെയാണ് ശാസ്താംകോട്ട സിഐയ്ക്ക് പരാതി നൽകിയത്. പക്ഷെ ഇതിനു ഒരു എഫ്ഐആർ ഫയൽ ചെയ്യണം എന്നു പറഞ്ഞപ്പോൾ ഒരു എഫ്ഐആറും എന്റെ പരാതിയിൽ വന്നിട്ടില്ല. അത് കഴിഞ്ഞു എസ്പിക്ക് കൂടി ഞാൻ പരാതി നൽകിയിട്ടുണ്ട്. മറ്റ് രാഷ്ടീയക്കാരിൽ നിന്നും എനിക്ക് ശല്യമില്ല. ശാരീരികമായ അവശതകളിലാണ് ഞാൻ ഉള്ളത്. ഹൃദയത്തിലെ പ്രശ്നങ്ങളെ തുടർന്ന് ഒരു ബൈപ്പാസ് സർജറിയും കഴിഞ്ഞിട്ടുണ്ട്.
ട്രിബ്യൂണൽ ഉത്തരവ് കൂടാതെ ഞാൻ ഹൈക്കോടതിയിൽ നിന്നും വീട് പണിക്ക് അനുമതി വാങ്ങിയിട്ടുണ്ട്. ഹൈക്കോടതി വീട് പണിയുമായി മുന്നോട്ടു പോകാൻ എനിക്ക് അനുമതി നൽകിയിട്ടുണ്ട്. അതിനുള്ള വിധി ഹൈക്കോടതിയിൽ പോയി വാങ്ങണം-സാമുവൽ തോമസ് കുട്ടി പറയുന്നു.
പാർട്ടിക്ക് ബന്ധമില്ലെന്ന് സിപിഐ
വ്യക്തികൾ ഈ പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ടാകാം. പക്ഷെ അതിനു സിപിഐയുമായി ഒരു ബന്ധവുമില്ലെന്നാണ് സിപിഐ നേതൃത്വത്തിൽ നിന്നും അറിയാൻ കഴിഞ്ഞത്. പാർട്ടിയിൽ നിന്നും ഒരു തീരുമാനവുമില്ല. നിയമലംഘനം കണ്ട് ഇവർ നേരിട്ട് ഇടപെട്ടിട്ടുണ്ടാകും.
സിപിഐക്കാർ ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അത് വ്യക്തിപരമാകാനെ ഇടയുള്ളൂ. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തോമസ് കുട്ടിക്ക് നിയമപരമായ നടപടികൾ സ്വീകരിക്കാമല്ലോ? മൈനാഗപ്പള്ളി സിപിഐയിൽ നിന്നുള്ള പ്രതികരണം ഇങ്ങനെയാണ്. എന്തായാലും വീടില്ലാത്ത പ്രവാസി നാല് പാട് നിന്നും വരുന്ന എതിർപ്പുകൾ കാരണം വലയുകയാണ്.
എന്ന് വീട് പൂർത്തിയാക്കും എന്ന് പോലും അറിയാൻ കഴിയാത്ത അവസ്ഥയിലാണ് തോമസ് കുട്ടിയും കുടുംബവും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്