14കാരിയായ മകളുമൊത്ത് കാമുകനൊപ്പം ഒളിച്ചോടി നിലമ്പൂരുകാരി; അമ്മയോടുള്ള ഭ്രമം തീർന്നപ്പോൾ ഒൻപതാംക്ലാസുകാരിയെ കടന്ന് പിടിച്ച് രണ്ടാം ഭർത്താവ്; പഴയ കേസുകൾ പൊടി തട്ടിയെടുക്കുമ്പോൾ എസ് ഐയുടെ കണ്ണിലുടക്കിയത് പോക്സോ കേസ്; കൂട്ടുകാരെ നിരീക്ഷിച്ച് പ്രതിയെ കണ്ടെത്താൻ 'ബീഫിൽ' കുരുക്കിട്ടു; ഗുജറാത്ത് പൊലീസ് ഒന്നും നടക്കില്ലെന്ന് പറഞ്ഞപ്പോഴും അതിസാഹസിക നീക്കങ്ങൾ ഫെനിയെ വലയിലുമാക്കി; പീഡകരുടെ പേടിസ്വപ്നമായ നെയ്യാർഡാമിലെ ആക്ഷൻ ഹീറോ സതീഷിന്റെ ബറോഡാ ഓപ്പറേഷൻ ഇങ്ങനെ
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം: കഴിഞ്ഞ മാർച്ച് 20നാണ് നെയ്യാർഡാം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ആയി സബ് ഇൻസ്പെക്ടർ സതീഷ്കുമാർ എസ് ചുമതലയേൽക്കുന്നത്. സതീഷ് ചുമതലയേറ്റശേഷം സ്റ്റേഷൻ പരിധിയിൽ അതിക്രമങ്ങൾ താരതമ്യേന കുറഞ്ഞുവെന്നാണ് ജന സംസാരം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആർക്കും പരാതിയുമായി എപ്പോൾ വേണമെങ്കിലും ഭയമില്ലാതെ സ്റ്റേഷനിലേക്ക് കടന്നു ചെല്ലാം. പരാതി നൽകിയാൽ ഉടനടി നടപടി ഉറപ്പാണ്. പുവാലന്മാരും സാമൂഹ്യവിരുദ്ധരും പുതിയ എസ് ഐ വന്നതിന് ശേഷം മാളത്തിലൊളിച്ച മട്ടാണ്.
കഴിഞ്ഞ ഒൻപ്ത് മാസത്തിനിടെ ഈ സബ് ഇൻസ്പെക്ടർ തുറങ്കിലടച്ചത് പത്ത് പീഡന വീരന്മാരെ അതും കുട്ടികളെ പീഡിപ്പിച്ചവന്മാരെ ... പീഡനത്തിന് അകത്തായവരിൽ വൈദികൻ മുതൽ സമൂഹത്തിൽ ഉന്നതിയിൽ കഴിയുന്നവർ വരെ ഉൾപ്പെടുന്നു. പോക്സോ കേസ് പ്രതികളോടു ഒരു ദയയും കാട്ടാത്ത സതീഷ്് പരാതിയിന്മേൽ കൃത്യമായ തെളിവ് ലഭിച്ച ശേഷമാണ് അറസ്റ്റ് ഉൾപ്പെടയുള്ള നടപടികളിലേക്ക് നീങ്ങുന്നത്. രണ്ടാഴ്ച മുൻപ് സതീഷും സംഘവും ഒരു പോക്സോ കേസ് പ്രതിയെ പിടിക്കാൻ ഗുജറാത്ത് വരെ പോയി. അതിസാഹസികമായി പ്രതിയെ പിടിക്കുകയും കേരളത്തിൽ എത്തിക്കുകയും ചെയ്തു.
ഫ്ളാഷ് ബാക്ക്
ഒക്ടോബർ രണ്ടാംവാരം പഴയ കേസുകൾ ചികയുന്നതിനിടെയാണ് സബ് ഇൻസ്പെക്ടർ സതീഷിന്റെ കണ്ണിൽ ആ കേസ് പെടുന്നത്. ഒന്നര വർഷം മുൻപ് നിലമ്പൂർ പൂക്കോട്ടു പാടം സ്റ്റേഷനിൽ നിന്നു കൈമാറിയ ഒരു പോക്സോ കേസ്. കേസ് നെയ്യാർഡാം സ്റ്റേഷന് കൈമാറിയ ശേഷം രണ്ടോ മൂന്നോ എസ് ഐ മാർ സ്റ്റേഷനിൽ വന്നു പോയി. ആരു ആ കേസ് പൊടി തട്ടി എടുക്കാൻ ശ്രമിച്ചില്ല.. ആവിശ്യത്തിന് കേസ് ഉണ്ട്് പിന്നെന്തിനാ പഴയ കേസുകൾ എന്ന ചിന്തയായിരുന്നു പല എസ് ഐ മാർക്കും. എന്നാൽ സതീഷ് ചിന്തിച്ചത് അങ്ങനെയല്ല... ഒന്നര വർഷമായിട്ടും നീതി കിട്ടാത്ത ഒരു കുടുംബം തന്റെ സ്റ്റേഷൻ പരിധിയിൽ ........ മലപ്പുറം നിലമ്പൂർ സ്വദേശിനിയായ വിവാഹതിയായ യുവതിക്ക് നാട്ടുകാരനായ ഫെനിയോടു പ്രണയം തോന്നുന്നു.
പ്രണയം അരുതാത്ത ബന്ധത്തിലേക്കും പിന്നീട് വിവാഹത്തിലും കലാശിക്കുന്നു. ആദ്യ ഭർത്താവിനെ ഒഴിവാക്കി യുവതി ഫെനി എന്ന ചെറുപ്പക്കാരനെ വിവാഹം കഴിക്കുമ്പോൾ അവർക്ക് 14 വയസുള്ള ഒരു മകളും ഉണ്ടായിരുന്നു. ഈ മകളെയും കൂട്ടിയാണ് ഫെനിക്കൊപ്പം യുവതി പുതിയ ജീവിതം തുടങ്ങിയത്. വെൽഡിങ് തൊഴിലാളിയായ ഫെനി ആദ്യമൊക്കെ നല്ല രീതിയിൽ തന്നെയാണ് ഇടപെട്ടിരുന്നത്്. ഇതിനിടെ ജോലി സംബന്ധമായാണ് ഫെനി നെയ്യാർഡാം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇടവാച്ചലിൽ താമസമാകുന്നത്. ഇവിടെ താമസിക്കവെ ഭാര്യയുമായി തെറ്റിയ ഫെനിക്ക് 14 വയസുള്ള കുട്ടിയോടു ഭ്രമം തോന്നുന്നു. യുവതിയെ ഉപേക്ഷിക്കുമെന്നും 14 കാരിയെ ജീവിത സഖിയാക്കുമെന്നും ഫെനി പല വട്ടം പറയുന്നു.
ഫെനിയുടെ ഭീക്ഷണി യുവതി കാര്യമായി എടുത്തില്ല. എന്നാൽ സ്ക്കൂളിൽ പോയി മടങ്ങി വരുന്ന കുട്ടിയെ മുൻപ് മകളെ പോലെ കണ്ടിരുന്ന ഫെനി പിന്നീട് തോണ്ടലും പിടിക്കലും ഒക്കെയായി. സത്യത്തിൽ കുട്ടിക്ക ഫെനിയെ കാണുന്നതും പോലും പേടിയായി. ഇതിനിടെ മഴയുള്ള ഒരു രാത്രിയിൽ ഫെനി കുട്ടിയെ കടന്നു പിടിച്ചു. അരുതാത്തത് പലതും ചെയ്യാനും ശ്രമിച്ചു. യുവതി ഉണർന്നു ബഹളം വെച്ചതിനാൽ കുട്ടി രക്ഷപ്പെട്ടു. ആ രാത്രി അമ്മ മകൾക്ക് കാവലിരുന്ന് നേരം വെളിപ്പിച്ചു. പിന്നീട് ഫെനിയെ കാണുന്നത് അമ്മയ്ക്കും വെറുപ്പായി, ഇതിനിടെ തൊട്ടടുത്ത അയൽവാസികൾ ഉപദേശിച്ചതനുസരിച്ച് മകളെയും കൂട്ടി യുവതി നിലമ്പൂരിലേക്ക് പോയി.
അവിടെ എത്തി ബന്ധുക്കളോടു കാര്യം വിശദീകരിച്ചപ്പോൾ അവർ പറഞ്ഞു പൊലീസ് സഹായം തേടാൻ .. അങ്ങനെ നടന്ന മുഴുവൻ കാര്യങ്ങളും എഴുതി പൂക്കോട്ടു പാടം സബ്ഇൻസ്പെക്ടറെ നേരിൽ കണ്ട് പരാതി നൽകി. പരാതി പരിശോധിച്ച പൂക്കോട്ടു പാടം പൊലീസ് കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത ശേഷം സംഭവം നടന്നത് നെയ്യാർഡാം പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ ഇങ്ങോട്ടു കേസ് കൈമാറുകയായിരുന്നു.
അന്വേഷണം എന്ന കടമ്പ
കേസിലെ പ്രതി ഫെനിയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഒളിവിലാണ് എന്നാണ് വിവരം കിട്ടിയത്. പൂക്കോട്ടു പാടം പൊലീസ് തന്നെ ഫെനിക്കെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തതായി മനസിലായി. പോക്സോ കേസിന് പുറമെ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടും കാണാനില്ലന്ന പരാതിയിലും കേസുകൾ ഉണ്ടായിരുന്നു. സതീഷ് ആദ്യം അന്വേഷിച്ചത് നെയ്യാർഡാം പൊലീസ് പരിധിയിൽ ഇവർ വാടകയ്ക്ക് താമസിച്ച സ്ഥലത്ത് തന്നെ.
മലപ്പുറം നിലമ്പൂർ സ്വദേശി എന്നതിനപ്പുറം ആർക്കും മറ്റൊന്നും അറിയില്ലയായിരുന്നു. എസ് ഐ സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം നിലമ്പൂർ എത്തി ഫെനിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തുവെങ്കിലും ഒരു തുമ്പും കിട്ടിയില്ല. ഇതിനിടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും എസ് ഐ യും സംഘവും രഹസ്യമായി നിരീക്ഷിച്ചു.ഇതിൽ ഒരു സുഹൃത്തിന് ഗുജറാത്തിലെ ബറോഡയിൽ നിന്നും ഇടയ്ക്കിടെ കോളുകൾ വരുന്നത്് ശ്രദ്ധയിൽപ്പെട്ടു. അയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. തന്നെ വിളിക്കുന്നത്്് ഫെനിയാണന്ന് അയാൾ സമ്മതിച്ചു.
ഇതിനിടെ ബറോഡയിലെ നമ്പർ ഔട്ട ഓഫ് കവറേജായി. ഫെനി നമ്പർ മാറ്റി നാട്ടിലെ ബന്ധപ്പെടലും അവസാനിപ്പിച്ചു ,ഗുജറാത്തിൽ പോയി ഫെനിയെ പിടിക്കുന്നത്് വെല്ലുവിളി തന്നെയാണന്ന് പൊലീസ് വിലയിരുത്തി. കേസിൽ തുമ്പുണ്ടായ സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘം റേഞ്ച് ഐ ജി മനോജ് എബ്രഹാമും റൂറൽ എസ് പി അശോക് കുമാറും താൽപര്യമെടുത്ത് രൂപീകരിച്ചു. എസ് ഐ സതീഷ്കുമാർ എസും, എ എസ് ഐ ഹെന്റേഴ്സണും സി പി ഒ മാരായ ഷിബുവും അനിലും ആയിരുന്നു സംഘത്തിൽ.
പ്രതിയെ പിടിക്കാൻ ഗുജറാത്തിലേക്ക്
വലിയ പ്രതീക്ഷയോടെയാണ് എസ് ഐ സതീഷും സംഘവും ഗുജറാത്തിലെ ബറോഡയിൽ തീവണ്ടി ഇറങ്ങിയത്. ബറോഡയിലെ പൊലീസ് സ്റ്റേഷനിൽ എത്തി സഹായം അഭ്യർത്ഥിച്ചുവെങ്കിലും ഒഴിവു കഴിവുകൾ പറഞ്ഞ് അവർ ഒഴിവാക്കി തിരിക പോകാനും നിർദ്ദേശിച്ചു. ഇതോടെ പ്രതീക്ഷ നശിച്ചു. ഫെനിയുടെ ഫോട്ടോയുമായി സതീഷും സംഘവും ബറോഡ സിറ്റി മുഴുവൻ കറങ്ങി. എന്നിട്ടും ഫെനിയെ കണ്ടത്തനായില്ല. ഒടുവിൽ മർക്കപുരയിൽ വെച്ച് പരിചയപ്പെട്ട ഒരു മലയാളി ഫെനിയുടെ ഫോട്ടോ തിരിച്ചറിഞ്ഞു. ഗുജറാത്തിൽ മദ്യനിരോധനം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും കള്ളിനും കഞ്ചാവിനും പേരു കേട്ട ടാക്കൂർബായി കോളനി ഭാഗത്ത് വെച്ച് ഇയാളെ കണ്ടിട്ടുണ്ടെന്ന് മലയാളി പറഞ്ഞു.
ഇവിടെ കടന്നു ചെല്ലാൻ പൊലീസിന് പോലും പേടിയാണന്നും അയാൾ പറഞ്ഞു. ഗുണ്ട സംഘങ്ങളുടെ കേന്ദ്രമായതിനാൽ അവിടേക്കു പോകുക പ്രയാസമാണന്നും മലയാളി മുന്നറിയിപ്പ് നൽകി. സുഹൃത്തക്കളെ ചോദ്യം ചെയ്തതിനിടയിൽ വീണു കിട്ടിയ ഫെനിയുടെ ബീഫ് പ്രേമം ഓർമ്മയിൽ വന്നപ്പോൾ എസ് ഐ സതീഷ് ഇവിടെ ബീഫു കിട്ടുന്ന സ്ഥലം എവിടെ എന്നന്വേഷിച്ചു.(സമ്പൂർണ ബിഫ്്്നിരോധന സംസ്ഥാനമാണ് ഗുജറാത്ത് എന്ന് മനസിലാക്കി തന്നെയായിരുന്നു സതീഷിന്റെ ചോദ്യം) രഹസ്യമായി ബീഫു കിട്ടുന്ന സ്ഥലം മലയാളി തന്നെ കാട്ടി കൊടുത്തു. ഇനി അന്യദേശത്ത് വന്നിട്ടു ബീഫു കഴിച്ചില്ലന്ന് വേണ്ട എന്ന് മലയാളിയുടെ കമന്റും എത്തി. എന്നാൽ ബീഫു കഴിക്കാനല്ല കേസിന് വേണ്ടിയാണന്ന് പറഞ്ഞപ്പോൾ അയാളും ഞെട്ടി.
രഹസ്യമായി ബീഫു വിൽക്കുന്ന സ്ഥലത്ത് എത്തി ഫെനിയുടെ ഫോട്ടോ കാണിച്ചപ്പോൾ കക്ഷി അവിടെ നിത്യ സന്ദർശകൻ. ഇതനുസരിച്ച്്് തൊട്ടടുത്ത മർക്കപുര സ്റ്റേഷനിൽ ബന്ധപ്പെട്ടു കേസിന്റെ സ്വഭാവവും പ്രതിയെ കണ്ടെത്തിയതും വിശദീകരിച്ചു. എന്നാൽ നിസഹായവസ്ഥ പറഞ്ഞ് മർക്കപുര പൊലീസും കയ്യൊഴിയുകയായിരുന്നു. പിന്നീട് സഹായി ആയി വന്ന മലയാളിക്കൊപ്പം രഹസ്യക്യാമറയുമായി സംഘത്തിലെ ഒരു പൊലീസുകാരൻ ടാക്കൂർ കോളനിയിൽ കയറി. മദ്യത്തിനാണ് എന്ന് വ്യാജേന കോളനിയിൽ എത്തിയ പൊലീസുകാരൻ ഫെനിയുടെ താമസ സ്ഥലം കണ്ടെത്തി. കോളനിയിലെ കുപ്രസിദ്ധ വ്യാജവാറ്റുകാരിയുടെ വീടിന്റെ മുകളിലെത്ത നിലയിലാണ് കക്ഷി താമസം. പകൽ അവിടെ ചെന്ന് പ്രതിയെ പിടിക്കുക അസാധ്യം.
തിരികെ എത്തിയ പൊലീസുകാരൻ ഷൂട്ട് ചെയ്ത വീഡിയോ പരിശോധിച്ചശേഷം സ്ട്രക്ച്ചറും ഏര്യാപ്ലാനും അന്വേഷണ സംഘം തയ്യാറാക്കി, പുലർച്ചെ രണ്ടുമണിക്ക് കോളനിയിൽ കടന്ന അന്വേഷണ സംഘം ഫെനി താമസിച്ചിരുന്ന വീടിന്റെ വാതിൽ തകർത്ത്്് അകത്ത് കടന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അപ്രതിക്ഷീത നീക്കമായിരുന്നുവെങ്കിലും പ്രതി ചാടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പൊലീസ് ഫെനിയെ കീഴ്പ്പെടുത്തി.ഇതിനിടെ ബഹളെ വെച്ച് ആളെ കൂട്ടാനുള്ള പ്രതിയുടെ ശ്രമവും പൊലീസ് പരാജയപ്പെടുത്തി. ഉടൻ തന്നെ ഫെനിയുമായി കോളനിയിൽ നിന്നും പുറത്ത് എത്തി തുടർന്ന് മർക്കപുര സ്്റ്റേഷനിൽ എത്തിച്ച് അറസ്റ്റു രേഖപ്പെടുത്തിയെങ്കിലും അവിടെത്തെ പൊലീസ് പഴയ നിലപാടിൽ തന്നെയായിരുന്നു.
ട്രാൻസിന്റ് വാറന്റ് വാങ്ങാൻ പ്രതിയെ ലാൽകോട്ട കോടതിയിൽ ഹാജരാക്കണമായിരുന്നു. അതിനുപോലും മർക്കപുര പൊലീസ് വാഹനം അനുവദിച്ചില്ല.. ഒടുവിൽ കേരള പൊലീസ് ടാക്സി പിടിച്ചാണ് പ്രതിയെ കോടതിയിൽ എത്തിച്ചത്. പിന്നീട് തീവണ്ടി മാർഗം കേരളത്തിലെത്തിച്ച ഫെനിയെ നെയ്യാർഡാം സ്റ്റേഷനിൽ എത്തിച്ചശേഷം കുട്ടിയുടെ മാതാവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ഫെനി ഇയാളാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് പൊലീസ് മറ്റു നടപടികളിലേക്ക് നീങ്ങിയത്. പ്രതി ഇപ്പോൾ റിമാന്റിലാണ്.. കുറ്റപത്രം അവസാനഘട്ടത്തിലും.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്