ഫോണിൽ സംസാരിക്കാൻ ബ്ലൂടൂത്തോ? അങ്ങനൊരു സാധനത്തെ കുറിച്ച് കേട്ടിട്ടുപോലുമില്ല; നിന്റെ തെളിവും കാണേണ്ട; മര്യാദയ്ക്ക് കുറ്റം സമ്മതിച്ചാൽ മതി; കാറോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കാതിരുന്നിട്ടും നിർമ്മലിനെ കൊണ്ട് കൊടുങ്ങല്ലൂർ പൊലീസ് പിഴയടപ്പിച്ചു
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: വാഹന പരിശോധന എങ്ങനെയാകണമെന്ന് ഡിജിപി സെൻകുമാർ എല്ലാ പൊലീസുകാരോടും വ്യക്തമായി തന്നെ പറഞ്ഞു കൊടുത്തിട്ടുണ്ട്. സാറെന്ന് വിളിച്ച് പരിശോധന നടത്തണമെന്നാണ് നിർദ്ദേശം. എന്നാൽ സാറെന്ന് വിളിക്കുന്നുമില്ല,സത്യം പറഞ്ഞാൽ കേൾക്കുകയുമില്ല. ഇതാണ് പൊലീസുകാരുടെ ഇപ്പോഴത്തേയും രീതി. ഇതാണ് സ്വകാര്യ നിർമ്മാണ കമ്പനിയിലെ പ്രോജക്ട് മാനേജർ ആയ നിർമ്മൽ കുമാർ ഉയർത്തുന്ന വിഷയത്തിൽ നിറയുന്നത്. നിയമവും തെളിവുമൊന്നുമല്ല വിഷയം. തങ്ങൾ പറയുന്നത് ശരിയാണെന്ന് എല്ലാവരും സമ്മതിക്കുകയാണ് വേണ്ടെതെന്ന പൊലീസുകാരുടെ മാനസിക നിലയിൽ മാറ്റം വരുത്താൻ സെൻകുമാറിന്റെ സർക്കുലറുകൾക്കുമായില്ല.
വാഹനം ഓട്ടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുറ്റമാണ്. എന്നാൽ അത് ചെയ്യാതെ പിഴയടച്ച് രക്ഷപ്പെടേണ്ട അവസ്ഥയാണ് നിർമ്മൽകുമറിന് ഉണ്ടായത്. ജനമൈത്രി പൊലീസിന്റെ കാലത്ത് സാധാരണക്കാരുടെ വാക്കുകൾക്ക് പുല്ലുവില നൽകുന്ന പൊലീസുകാർക്കെതിരെ നിർമ്മൽ കുമാർ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ഡിജിപിയും അടക്കമുള്ളവർക്ക് ഫെയ്സ് ബുക്കിലൂടെ പരാതി നൽകി കഴിഞ്ഞു. ഔദ്യോഗികമായും കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകുമെന്നും വ്യക്തമാക്കുന്നു. കേരളാ പൊലീസിന്റെ ശോചനീയതയാണ് തനിക്കെതിരെ ഉണ്ടായ സംഭവങ്ങൾ തെളിയിക്കുന്നതെന്നും പറയുന്നു. തനിക്ക് പൊലീസിൽ നിന്നുണ്ടായ ദുരവസ്ഥ നിർമ്മൽ വിശദീകരിക്കുന്നത് ഇങ്ങനെ:
കൊടുങ്ങല്ലൂർ ട്രസ്റ്റ് സൂപ്പർ മാർക്കറ്റിനടുത്താണ് നിർമ്മൽ കുമാറിന് ദുരനുഭവം ഉണ്ടായത്. പ്രാധന റോഡിൽ നിന്ന് കാറിൽ ഹെൽത്ത് ക്ലബ്ബിനടുത്തേക്ക് പോവുകയായിരുന്നു നിർമ്മൽ. ഈ സമയത്ത് പൊലീസ് കൺട്രോൾ റൂമിന്റെ വാഹനം നിർത്തിയിരിക്കുന്നതും കണ്ടു. പാർക്കിങ് ഏര്യായിൽ വാഹനം നിർത്തുന്ന സമയത്ത് പൊലീസ് ജീപ്പ് അടുത്തോട്ട് വന്നു. അതിന് ശേഷം ജീപ്പിൽ നിന്ന് പുറത്തിറങ്ങിയ പൊലീസുകാരൻ തന്റെ അടുത്ത് വന്ന് മൊബൈൽ ഫോൺ ഉപയോഗിച്ചോയെന്ന് ചോദിച്ചു. ഇല്ലെന്ന് വ്യക്തമാക്കിയപ്പോൾ ഫോണിൽ സംസാരിക്കുന്നത് കണ്ടെല്ലോ എന്നായി പൊലീസുകാരുടെ മറുപടി. തങ്ങളെ കരുടന്മാരാക്കുന്നതു പോലെ സംസാരിക്കരുതെന്ന് പറഞ്ഞ് ഡാ ചേർത്ത് അസഭ്യം പറയലും തുടങ്ങിയെന്ന് നിർമ്മൽ വിശദീകരിക്കുന്നു.
താൻ ആർക്കെങ്കിലും ഫോൺ ചെയ്യുകയോ അല്ലെങ്കിൽ ഫോണിൽ കോൾ അറ്റൻഡ് ചെയ്യുകയോ ഉണ്ടായിട്ടില്ല. അതിനൊപ്പം ഫോണിൽ സംസാരിക്കാനുള്ള ബ്ലൂടൂത്ത് സംവിധാനം കാറിലുണ്ടെന്നും പറഞ്ഞു. അതുകൊണ്ട് തന്നെ ഫോൺ ചെവിയിൽ ചേർത്ത് പിടിക്കേണ്ട ആവശ്യമില്ലെന്നും വിശദീകരിച്ചു. എന്നാൽ എസ് ഐയെ ചെന്നുകാണാനായിരുന്നു പൊലീസുകാരുടെ ആവശ്യം. എസ് ഐയോടും താൻ ഫോൺ ചെയ്തില്ലെന്ന് കോൾ ലിസ്റ്റ് ഉൾപ്പെടെയുള്ളവ കാട്ടി വിശദീകരിച്ചു. എന്നാൽ ഫലമുണ്ടായില്ല. മോശം ഭാഷയായിരുന്നു എസ് ഐയും ഉപയോഗിച്ചത്. അതിൽ എല്ലാം വ്യക്തമായിരുന്നു. പൊലീസ് പറയുന്ന സമയത്ത് ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടും എസ്ഐയും സംഘവും വെറുതെ വിട്ടില്ല. അതിന് മുമ്പ് വന്ന കോളിൽ സംസാരിച്ചത് ബ്ലൂടൂത്ത് ഉപയോഗിച്ചാണെന്ന് പറഞ്ഞപ്പോൾ പരിഹാസമായിരുന്നു ഫലം.
കാർ ഡ്രൈവിങ്ങിനിടെ ഫോണിൽ സംസാരിക്കാനുള്ള ബ്ലൂടൂത്ത് എന്ന ഉപകരണം ഇല്ലെന്നായിരുന്നു എസ് ഐയുടെ മറുപടി. അങ്ങനെ ഒന്നിനെ പറ്റി താനിതുവരെ കേട്ടിട്ടില്ലെന്നും എസ് ഐ പറഞ്ഞു. ഇതോടെ ചുറ്റുമുള്ള പൊലീസുകാർ ചിരിക്കാനും കളിയാക്കലും തുടങ്ങി. ഇതോടെ താൻ നിസ്സഹായനായി. താൻ കുറ്റമൊന്നും തെളിയിക്കാനുള്ള എല്ല രേഖകളും തന്റെ കൈയിലുണ്ടെന്ന് പൊലീസിനോട് വീണ്ടും വിശദീകരിച്ചെന്നും നിർമ്മൽ പറയുന്നു. എന്നാൽ താൻ കാതിൽ ഫോൺ വച്ച് സംസാരിക്കുന്നത് കണ്ടെന്ന് എല്ലാ പൊലീസുകാരും പറഞ്ഞു. അതുകൊണ്ട് തന്നെ ഒരു തെളിവും വേണ്ടെന്നും എസ് ഐ വ്യക്തമാക്കി. എന്റെ കാറും ഫോണും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയാണെന്നും വ്യക്തമാക്കി. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ വരാനും നിർദ്ദേശിച്ചു. അങ്ങനെ പൊലീസ് സ്റ്റേഷനിലേക്ക് പോകുമ്പോൾ തന്റെ പുറകേയുള്ള പൊലീസ് ജീപ്പിന് നമ്പർ പ്ലേറ്റ് പോലുമില്ലെന്ന് ഞെട്ടലോടെ മനസ്സിലാവുകയും ചെയ്തു.
തന്നെ പൊലീസ് സ്റ്റേഷനിൽ കൊണ്ടു വന്ന പൊലീസുകാരൻ അവിടെയുണ്ടായിരുന്ന ആളോട് കാര്യങ്ങൾ പറഞ്ഞ് മടങ്ങി. പൊലീസുകാരൻ 20 മിനിറ്റിന് ശേഷം വിളിച്ച് പേരും മറ്റും തിരിക്കി. എന്താണ് സംഭവിച്ചതെന്ന് ആ പൊലീസുകാരനോടും വിശദീകരിച്ചു. എന്നാൽ മറുപടിയൊന്നും ലഭിക്കാത്തതിനാൽ എന്താണ് ഒന്നും പറയാത്തതെന്നു പോലും ചോദിക്കേണ്ടി വന്നു. അപ്പോൾ തനിക്കൊന്നും ചെയ്യാനില്ലെന്നായിരുന്നു മറുപടി. പിന്നീട് ഒരു ഷീറ്റിൽ എന്തോ തയ്യാറാക്കിയ ശേഷം രണ്ട് പേർ വന്നാലെ വിട്ടയയ്ക്കാൻ കഴിയൂ എന്നും പറഞ്ഞു. മൊബൈൽ നൽകിയാലെ ആരെയെങ്കിലും വിളിക്കാനാകൂ എന്ന് പറഞ്ഞപ്പോൾ അത് നൽകുകയും ചെയ്തു. അതിന് ശേഷം എന്റെ അമ്മാവനെ വിളിച്ചു. അദ്ദേഹം വരാമെന്നും പറഞ്ഞു.
അതിന് ശേഷം ആ പൊലീസുകാരൻ എസ് ഐയേയും എ എസ് ഐയേയും ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. ആയിരം രൂപ പിഴയടച്ച് എന്നെ വിടാനായിരുന്നു എഎസ്ഐ നൽകിയ നിർദ്ദേശം. എന്നാൽ തെറ്റ് തന്റേതല്ലാത്തതിനാൽ പിഴയടയ്ക്കാൻ കഴിയില്ലെന്ന് പറഞ്ഞു. എന്നാൽ പിഴയടയ്ക്കുന്നതാണ് നല്ലതെന്ന മാന്യമായ രീതിയിൽ പൊലീസുകാരൻ ആവശ്യപ്പെട്ടു. അവിടെ നിന്ന് രക്ഷപ്പെടാൻ മറ്റ് മാർഗ്ഗമില്ലത്തതിനാൽ അത് ചെയ്തുവെന്നും നിർമ്മൽ കുമാർ വ്യക്തമാക്കുന്നു. രസീത് ചോദിച്ചപ്പോൾ പൊലീസുകാരൻ നൽകിയെന്നത് മാത്രമാണ് ഏക ആശ്വാസം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്ന പരാതിയിൽ പ്രതീക്ഷയർപ്പിക്കുകയാണ് ഈ ചെറുപ്പക്കാരൻ.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍