തലമുടി കൊഴിയുന്ന അലോപീഷ്യ രോഗം മൂലം മാനസിക സമ്മർദ്ദത്തിലായി; സ്വാമിയിലൂടെ മാനസിക ധൈര്യം കണ്ടെത്തിയ സ്വാമിനി യുകെയിലെ വിശ്വസ്ത; കൈലാസ രാജ്യം സ്ഥാപിച്ച വിവാദ സ്വാമി നിത്യാനന്ദയുടെ ബ്രിട്ടീഷ് ടീം ലണ്ടനിൽ ഇപ്പോഴും സജീവം; ഇന്ത്യയിലെ കാര്യങ്ങളൊക്കെ മാധ്യമങ്ങളുടെ കള്ളത്തരമെന്നു സ്വാമിയുടെ ശിഷ്യ മാതാ നിത്യ ആത്മ ദയാനന്ദ; യുകെയിൽ എവിടെയെന്നു വെളിപ്പെടുത്താൻ തയ്യാറാകാതെ സ്വാമിനി; ഉറ്റ ശിഷ്യരുടെ വീടുകൾ കേന്ദ്രമാക്കി 'ആശ്രമ പ്രവർത്തനങ്ങൾ'
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ട്രിനിഡാഡ് ടുബാഗോയ്ക്കടുത്തു ദ്വീപ് വാങ്ങി സ്വന്തം കൈലാസ രാജ്യം സ്ഥാപിച്ച വിവാദ താന്ത്രികൻ സ്വാമി നിത്യാനന്ദയ്ക്കു ബ്രിട്ടനിലും സജീവമായ ആശ്രിത വൃന്ദം. വിവാദ സ്വാമിക്ക് ലോകമൊട്ടാകെ ആരാധകർ ഉണ്ടെന്നത് സാക്ഷ്യപ്പെടുത്തുന്ന വിവരമാണ് സ്വാമിക്കു വേണ്ടി ഫോണിൽ മറുപടി പറയാൻ തയ്യാറാകുന്ന സ്വാമിനി മഹന്ത് മാ നിത്യ ആത്മദയാനന്ദയുടെ വാക്കുകൾ തെളിയിക്കുന്നത്. സ്വാമി നിത്യാന്ദയെ കുറിച്ച് നിറംപിടിച്ച വാർത്തകൾ ഓരോ ദിവസവും എത്തുന്നതിനാൽ ഇദ്ദേഹത്തിന്റെ യുകെയിലെ പ്രവർത്തനം അന്വേഷിക്കുന്നതിനു വേണ്ടിയാണു ബ്രിട്ടീഷ് മലയാളിയിൽ നിന്നും മാതാജിയെ ബന്ധപ്പെട്ടത്.
ആശ്രമത്തെ കുറിച്ച് അറിയാനും കാണാനും ആഗ്രഹം ഉണ്ടെന്നു വ്യക്തമാക്കിയപ്പോൾ ലണ്ടനിലെ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങളാണ് മാതാജി നൽകാൻ തയ്യാറാകുന്നത്. എന്നാൽ ഫോണിലൂടെ വിവരങ്ങൾ നൽകാൻ മടിക്കുന്ന മാതാജി ലണ്ടനിൽ എത്തിയിട്ട് വിളിക്കൂ, ആൾ എത്തി വഴി കാട്ടും എന്നാണ് പറയുന്നത്. അതേ സമയം ലണ്ടനിൽ ഹിന്ദുക്കളുടെ ശക്തികേന്ദ്രം എന്ന് വിശേഷിപ്പിക്കാവുന്ന ഹാരോ കേന്ദ്രമാക്കിയാണ് മാതാ ആത്മ ദയാനന്ദയും കൂട്ടരും പരിപാടികൾ സംഘടിപ്പിക്കുന്നതെന്നു മറുനാടൻ മലയാളിക്ക് വിവരം ലഭിച്ചു.
ആശ്രമത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കു മാതാജി പറയുന്നത് നിത്യാനന്ദയ്ക്കു വേണ്ടി യുകെയിൽ പ്രത്യേക ആശ്രമം ഇല്ലെന്നതാണ്. വീടുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. യോഗയും വേദ മന്ത്രോച്ചാരണ പഠനവും ഒക്കെയാണ് പ്രധാന പ്രവർത്തനം. യുകെയിലെ പ്രവർത്തനങ്ങളുടെ ചുക്കാൻ മാതാ നിത്യ ആത്മ ദയാനന്ദ തന്നെയാണ് നിയന്ത്രിക്കുന്നതും. വർഷങ്ങൾക്കു മുൻപ് തലമുടി കൊഴിയുന്നതിന് പറയുന്ന അലോപീഷ്യ രോഗം മൂലം മാനസിക സമ്മർദ്ദത്തിലായ നിത്യ ആത്മ ദയാനന്ദ മാനസിക സമ്മർദ്ദത്തിന് പരിഹാരം തേടി സ്വാമി നിത്യാനന്ദയെ കാണുന്നത് മുതലാണ് പരിചയം വളരുന്നത്. തലയിൽ ചെറു വട്ടങ്ങളായി മുടി കൊഴിഞ്ഞു പോകുന്ന അസുഖമാണ് അലോപീഷ്യ എന്നറിയപ്പെടുന്നത്. നിത്യാനന്ദയെ കണ്ടത് മുതൽ മാനസികമായി ധൈര്യം കണ്ടെത്തിയ നിത്യ ആത്മ ദയാനന്ദ പിന്നീടു സ്വാമിയുടെ യുകെയിലെ വിശ്വസ്ത ആയി മാറുക ആയിരുന്നു.
ലണ്ടനിൽ പലയിടത്തും നിത്യാനന്ദയ്ക്ക് ശിഷ്യഗണങ്ങളുണ്ട്. ഇവരെ കോ ഓഡിനേറ്റ് ചെയ്യുന്ന ചുമതലയും മാതാജിക്ക് തന്നെയാണ്. സ്ഥിരമായി ലണ്ടനിൽ സത്സംഗം സംഘടിപ്പിക്കുന്ന ഇവർ നിത്യാന്ദയുടെ അത്ഭുത പ്രവർത്തികൾ സോഷ്യൽ മീഡിയ മുഖേനെ ഭക്തരിൽ എത്തിക്കുന്നുണ്ട്. സംസാരത്തിൽ ഇന്ത്യൻ വംശജയാണ് എന്ന് തോന്നിപ്പിക്കും വിധമാണ് ഇവരുടെ ഉച്ചാരണം. എന്നാൽ സത്സംഗം പ്രവർത്തനത്തെ കുറിച്ച് കാര്യമായി ഒന്നും വിട്ടുപറയാനും മാതാജി തയ്യാറായില്ല. യുകെയിൽ ആശ്രമ വേദികൾക്കു പകരം ശിഷ്യരായി മാറുന്നവരുടെ സഹായത്തോടെ വീടുകളിലാണ് പ്രധാനമായും സത്സംഗം നടത്തുന്നത്. ചിലപ്പോഴൊക്കെ ഹാളുകളിലും ഭജൻ സത്സംഗം സംഘടിപ്പിക്കാറുണ്ട്. നിത്യാനന്ദയെ ഈശ്വരനായി പൂജിക്കുന്നതിനാൽ ക്ഷേത്രങ്ങളിൽ ഇവർക്ക് ഇടം ലഭിക്കാറില്ല എന്നതാണ് വസ്തുത.
യാദൃശ്ചികമെന്നോണം ഇന്ത്യയിലെ സംഭവ വികാസങ്ങൾ ചോദിച്ചപ്പോൾ അതൊക്കെ കള്ളക്കഥകൾ എന്ന മട്ടിൽ മാതാജി പറഞ്ഞൊഴിയുക ആയിരുന്നു. സ്വാമി നിത്യാനന്ദയുടെ പുത്തൻ വിശേഷങ്ങൾ ഒന്നും പങ്കു വയ്ക്കാതിരിക്കാനും മാതാ പ്രത്യേകം ശ്രദ്ധിച്ചു. കൂടുതൽ അറിയാൻ നേരിട്ടു വന്നാൽ മതിയെന്നു വ്യക്തമാക്കി അവർ ഫോൺ സംഭാഷണം അവസാനിപ്പിക്കുക ആയിരുന്നു. സോഷ്യൽ മീഡിയ പേജിൽ നിത്യാനന്ദയോടുള്ള പരമമായ പ്രേമം വാക്കുകളിൽ പ്രകടിപ്പിക്കാനും മാതാ മറക്കുന്നില്ല. പരമശിവനോട് എന്ന വിധം പ്രേമം തോന്നുന്നു എന്നാണ് മാതാ വിശേഷിപ്പിക്കുന്നത്. താൻ പരമശിവൻ തന്നെയാണ് എന്നാണ് ഈ ദിവസങ്ങളിൽ ഒക്കെ നിത്യാനന്ദ പറയുന്നതും.
മാതായുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നും വർഷങ്ങൾ ഇവർക്ക് നിത്യാന്ദയുമായി ബന്ധമുണ്ടന്നതിന്റെ തെളിവുകൾ ലഭ്യമാണ്. കഴിഞ്ഞ ദിവസം നിത്യാനന്ദ പുറത്തു വിട്ട കൈലാസ രാജ്യം സംബന്ധിച്ച യുട്യൂബ് വീഡിയോ അടക്കമുള്ള വിവരങ്ങളും മാതാ അൽമാനന്ദയുടെ ഫേസ്ബുക്ക് പേജിലുണ്ട്. നിത്യാനന്ദ യൂ ട്യുബ് സഹായത്തോടെ തുടങ്ങിയ ലൈവ് ടിവി പ്രോഗ്രാമുകളും മാതായുടെ പേജിൽ നൽകിയിട്ടുണ്ട്. കുംഭമേള സമയത്തു സ്വാമിയുടെ തൊട്ടരികെ ഇരിക്കാൻ കഴിഞ്ഞ ഭാഗ്യമൊക്കെ ആത്മനിർവൃതിയോടെയാണ് മാതാ നിത്യ ആത്മ ദയാനന്ദ പങ്കുവയ്ക്കുന്നത്.
നിത്യാന്ദയുടെ മുഴുവൻ ശിഷ്യ ഗണങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ കവർ ഇമേജായി നൽകിയിരിക്കുന്നത് പുതിയ കൈലാസ രാജ്യത്തിന്റെ പ്രഖ്യാപനമാണ്, യുകെയിൽ സ്കോട്ട്ലന്റിൽ അടക്കമുള്ള സ്ഥലങ്ങളിൽ നിത്യാനന്ദയ്ക്ക് വേണ്ടി കൈലാസ കേന്ദ്രങ്ങൾ സ്ഥാപിച്ചിരിക്കുകയാണ് ശിഷ്യഗണം. യൂറോപ്പിൽ എല്ലായിടത്തും തന്നെ നിത്യാനന്ദയ്ക്കു പിടിപാടുള്ള സ്ഥലങ്ങളും ആളുകളും ഉണ്ടെന്നതാണ് സത്യം.
കഴിഞ്ഞ പത്തുവർഷമായി നിത്യാനന്ദയുടെ ഉത്തമയായ ശിഷ്യയാണ് മാതാ ആത്മ ദയാനന്ദ. തന്റെ മുടികൊഴിച്ചിൽ മൂലം അപകർഷതാ ബോധത്തിൽ തലകുനിച്ചു നടന്നിരുന്ന താൻ ഇപ്പോൾ തല ഉയർത്തി നിൽക്കാൻ കാരണം സ്വാമി നിത്യാനന്ദ മാത്രമാണ് എന്ന് മാതാ ആരോടും പറയും. ഒരു മൈക്ക് ലഭിച്ചാൽ ഏറ്റവും ആദ്യം ഉച്ചത്തിൽ പറയുന്നതും ഐ ലവ് യു സ്വാമിജി എന്നുതന്നെയാണ്. ഇക്കാര്യങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ അഭിമാനത്തോടെയാണ് മാതാ ആത്മ ദയാനന്ദ പങ്കു വയ്ക്കുന്നതും.
Stories you may Like
- അയോധ്യയിലേക്ക് ക്ഷണം കിട്ടിയെന്നും ചടങ്ങിൽ പങ്കെടുക്കുമെന്നും നിത്യാനന്ദ
- ആശ്രമം കത്തിക്കൽ അറസ്റ്റിൽ രാഷ്ട്രീയ പ്രതികാരമോ? വിജി ഗിരികുമാർ അകത്താകുമ്പോൾ
- സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബിജെപി കൗൺസിലർ അറസ്റ്റിൽ
- ഇരുപത്തിരണ്ട് പെൺകുട്ടികൾ സന്ന്യാസിമാരാകുന്നു; ആശംസയറിയിച്ചു മോദി
- ആശ്രമം കത്തിച്ച കേസിൽ ആദ്യ അന്വേഷണ സംഘം വീഴ്ച വരുത്തി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍