ജമീലയെ പീഡിപ്പിച്ചെന്നത് ഉദിക്കാത്ത പ്രശ്നം; വിഡിയോയിൽ തെളിവുമില്ല; ബജറ്റ് ദിനത്തിൽ സഭയ്ക്കുള്ളിൽ അരുതാത്തതൊന്നും നടന്നില്ലെന്ന് വിവരാവകാശ രേഖ; ദൃശ്യങ്ങൾ പുറത്ത് വരാതിരിക്കാൻ കള്ളക്കളിയും; നിയമസഭാ സെക്രട്ടറിയേറ്റിന്റെ മറുപടിയിൽ നിറയുന്നത് അവ്യക്തത മാത്രം
ആവണി ഗോപാൽ
തിരുവനന്തപുരം: നിയമസഭയിലെ പീഡന വിവാദത്തിൽ കഴമ്പില്ലെന്ന വിശദീകരണവുമായി നിയമസഭാ സെക്രട്ടറിയേറ്റ്. ഇടതു പക്ഷത്തെ ജമീലാ പ്രകാശത്തിനെ സഭയ്ക്കുള്ളിൽ ശിവദാസൻ നായർ പീഡിപ്പിച്ചതിൽ ഒരു തെളിവും നിയമസഭാ സെക്രട്ടറിയുടെ കൈയിലില്ല. ഇത്തരമൊരു സാധ്യത പൂർണ്ണമായും തള്ളിക്കളയുകയാണ് നിയമസഭാ സെക്രട്ടറിയേറ്റ്. ജമീലാ പ്രകാശത്തിന്റെ പരാതി പൊലീസിന് കൈമാറുകയുമില്ല. ബജറ്റ് ദിനത്തിലെ കൈയാങ്കളുമായി ബന്ധെട്ട് 31 പരാതികളാണ് നിയമസഭാ സ്പീക്കർക്ക് ലഭിച്ചത്. അവയിലൊന്നും ഇനി പൊലീസിന് കൈമാറില്ലെന്നാണ് നിയമസഭാ സെക്രട്ടറിയേറ്റ് വ്യക്തമാക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യങ്ങൾക്ക് വ്യക്തതയില്ലാത്ത മറുപടിയാണ് നിയമസഭാ സെക്രട്ടറി നൽകിയത്. നിയമസഭാ സെക്രട്ടറിയേറ്റിലെ വീഡിയോ ദൃശ്യങ്ങളിൽ പീഡനം നടന്നുവെന്ന് തെളിയിക്കുന്ന ഒന്നുമില്ലെന്നാണ് നൽകുന്ന വിശദീകരണം. എട്ട് ക്യാമറകൾ ഉപയോഗിച്ച് നിയമസഭയിലെ ദൃശ്യങ്ങൾ ഷൂട്ട് ചെയ്യുന്നുണ്ട്. നിയമസഭ തുടങ്ങുന്നതിന് മുമ്പുള്ള ഏതാനും മണിക്കൂറുകളും സഭ പിരിഞ്ഞ ശേഷമുള്ള ഏതാനും സമയത്തെ വീഡിയോയുമാണ് സൂക്ഷിക്കുന്നത്. ഈ ദൃശ്യങ്ങൾ നൽകാമോ എന്ന വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിലാണ് ഒളിച്ചു കളി വ്യക്തമാകുന്നത്. നിയമസഭയുടെ വെബ്സൈറ്റിൽ എല്ലാം ലഭ്യമാണെന്നാണ് വിശദീകരണം. എന്നാൽ നിയമസഭയുടെ വെബ് സൈറ്റിൽ ഒരു ക്യാമറയുടേത് മാത്രമായി എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങൾ ലഭ്യമല്ല.
ബജറ്റ് അവതരിപ്പിക്കാനായി മാണി സഭയിൽ എത്തുന്നത് മുതലുള്ള ദൃശ്യങ്ങൾ മാത്രമേ ഉള്ളൂ. അതും പല ക്യാമറകളിൽ നിന്ന് സ്പോട് എഡിറ്റ് ചെയ്ത ദൃശ്യങ്ങളും. മാണി എത്തുന്നതിന് മുമ്പാണ് ജമീലാ പ്രകാശത്തിന് എതിരെ പീഡനം നടന്നതെന്നാണ് ആക്ഷേപം. ഈ സമയം നിയയമസഭയുടെ ക്യാമറകൾ പ്രവർത്തിച്ചിരുന്നോ എന്നതും സംശയമാണ്. അങ്ങനെയാണെങ്കിൽ തന്നെ ആ ദൃശ്യങ്ങൾ പുറത്ത് വരാതിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നിയമസഭാ സെക്രട്ടറിയേറ്റിൽ നിന്നുള്ള വിവരാവകാശ രേഖയിൽ പ്രതിഫലിക്കുന്നത്. വിവരാവകാശ രേഖയിൽ സൂചിപ്പിക്കുന്നതിന് സമാനമായുള്ള ദൃശ്യങ്ങളുമില്ല. രാവിലെ കൃത്യം 9 മണി മുതലുള്ള ദൃശ്യങ്ങൾ മാത്രമേ വെബ്സൈറ്റിലുള്ളൂ. ബജറ്റ് അവതരണത്തിനിടെയുള്ള സംഘർഷങ്ങളും കാണാം. ബജറ്റ് അവതരണത്തോടെ അത് പൂർത്തിയാകുന്നുമുണ്ട്.
നിയമസഭാ വെബ്സൈറ്റിൽ ഇല്ലാത്ത ദൃശ്യങ്ങളാണ് വെബ് സൈറ്റിലുണ്ടെന്ന തരത്തിൽ നിയമസഭാ സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് മറുപടിയായി നൽകുന്നത്. ജമീലാ പ്രകാശത്തിനെതിരായ പീഡന ആരോപണത്തിൽ സ്പീക്കർ ഒരു നിഗമനത്തിലും എത്തിയിട്ടില്ലെന്നും വിശദീകരിക്കുന്നുണ്ട്. ജമീലാ പ്രകാശം എംഎൽഎയ്ക്ക് എതിരെ 13.03.2015ന് പീഡനം നടന്നുവെന്ന ആരോപണത്തിന് അടിസ്ഥാനമായി എന്തെങ്കിലും തെളിവുകൾ നിയമസഭയ്ക്കുള്ളിലെ ക്യാമറകളിൽ നിന്ന് ലഭിച്ചിട്ടുണ്ടെങ്കിൽ അത് പീഡന ആരോപണത്തെ സാധൂകരിക്കുന്നതാണോ? എന്ന ചോദ്യത്തിന് ഉദിക്കുന്നില്ല എന്നാണ് മറുപടി. ഇല്ലയെന്നായിരുന്നുവെങ്കിൽ തെളിവില്ലെന്ന് മാത്രമേ അർത്ഥമാവുകയുള്ളു. അതിനപ്പുറത്തേക്കുള്ള സൂചനയാണ് മറുപടിയിലുള്ളത്.
നിയമസഭ ചേരുന്നതിന് മുമ്പാണ് പീഡനം നടന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നിയമസഭയുടെ വീഡിയോഫോട്ടോ ദൃശ്യങ്ങളിൽ രേഖപ്പെടുത്തപ്പെട്ട ഈ ആക്രമണം സംബന്ധിച്ച പരാതി, സംഭവം നടന്ന മാർച്ച് 13നുതന്നെ ജമീലാ പ്രകാശം സ്പീക്കർക്ക് രേഖാമൂലം നൽകിയിരുന്നു. എന്നാൽ, വൈശാഖ് കേസിലും ലളിതകുമാരി കേസിലുമുള്ള സുപ്രീംകോടതിയുടെ വിധിന്യായത്തിലെ നിർദ്ദേശങ്ങൾക്കനുസരിച്ച് നിയമപരമായി അന്നുതന്നെ പൊലീസിന് കൈമാറേണ്ടിയിരുന്ന ഈ പരാതി സ്പീക്കർ ഇതുവരെ പൊലീസിന് അയച്ചുകൊടുക്കാൻ തയ്യാറായില്ല. ആറന്മുള എംഎൽഎ ശിവദാസൻ നായർ തന്നെ അശ്ലീലച്ചുവയോടെ സ്പർശിച്ചുവെന്നാണ് ജമീലാ പ്രകാശത്തിന്റെ ആരോപണം.
സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണ് നിയമസഭയിൽ കെ. ശിവദാസൻനായർ തന്നോട് പെരുമാറിയത്. ബജറ്റ് അവതരിപ്പിക്കാൻ വന്ന മാണിയെ തടയാൻ മുന്നോട്ടു പോകുമ്പോൾ വാച്ച് ആൻഡ് വാർഡ് തടഞ്ഞ് കാലിൽ ബൂട്ടിട്ട് ചവിട്ടി. കാൽ വിട്ടുകിട്ടാനുള്ള ശ്രമത്തിനിടയിൽ ശിവദാസൻനായർ പിന്നിലൂടെ വന്ന് കാൽകൊണ്ടും കൈകൊണ്ടും തന്റെ ശരീരഭാഗങ്ങളിൽ ബലം പ്രയോഗിച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറുകയായിരുന്നു.ധനമന്ത്രിയെ തടയാനുള്ള തങ്ങളുടെ ശ്രമത്തെ പരാജയപ്പെടുത്താനാണെങ്കിൽ പുറകിലൂടെ വന്ന് ശിവദാസൻനായർ ഇങ്ങനെ എന്തുകൊണ്ട് പെരുമാറിയെന്ന് മനസിലാകുന്നില്ല. സഭാ നേതാവുകൂടിയായ മുഖ്യമന്ത്രിയുടെ കൺമുന്നിലാണ് ശിവദാസൻനായരുടെ ഈ അതിക്രമം. മുഖ്യമന്ത്രിയുടെ തൊട്ടുപിറകിൽനിന്നുകൊണ്ട് ഡൊമിനിക് പ്രസന്റേഷൻ തന്നെ പോടീ എന്ന് ആവർത്തിച്ച് വിളിക്കുകയും നീ നിന്റെ നാടാനെ വിളിച്ചുകൊണ്ടുവാടീ എന്ന് ആവർത്തിച്ച് പറയുകയും ചെയ്തു. ഭർത്താവിന്റെ ജാതിപ്പേരു പറഞ്ഞ് അധിക്ഷേപിക്കുകയായിരുന്നവെന്നും ജമീലാ പ്രകാശം പറയുന്നു.
ഈ ആരോപണങ്ങൾ സാധൂകരിക്കാൻ പത്ര ഫോട്ടോഗ്രാഫർമാർ എടുത്ത ചിത്രങ്ങളുമായി അവർ മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിലുമെത്തി. കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. എന്നാൽ ചാനലുകളുടെ വീഡിയോ ദൃശ്യങ്ങളിലൂടെ തെറ്റ് ചെയ്തില്ലെന്ന് ബോധ്യപ്പെടുത്താൻ ശിവദാസൻ നായരും ശ്രമിച്ചു. എല്ലാം നിയമസഭയുടെ വീഡിയോയിലുണ്ടെന്നും ഒന്നിച്ചിരുന്നു കാണാൻ പ്രതിപക്ഷം തയ്യാറാകണമെന്നുമായിരുന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശം. എന്നാൽ ഇത് പ്രതിപക്ഷം അംഗീകരിച്ചില്ല. ഈ ദൃശ്യങ്ങളാണ് വിവരാവകാശത്തിലൂടെ നേടാൻ മറുനാടൻ മലയാളി ശ്രമിച്ചത്. എന്നാൽ വ്യക്തയില്ലാത്ത മറുപടിയുമായി ദൃശ്യങ്ങൾ പൊതു സമൂഹം കാണരുതെന്ന താൽപ്പര്യത്തോടെയുള്ള മറുപടിയാണ് ലഭിച്ചത്.
കെഎം മാണി ബജറ്റ് അവതരിപ്പിച്ച ദിനത്തിലെ വിഡിയോ ദൃശ്യങ്ങൾ നിയമസഭയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. അത് കാണുമ്പോഴാണ് വിവരാവകാശത്തിലെ വ്യക്തത തെളിയുന്നത്. വെബ്സൈറ്റിലെ വിഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍