മദനിയെ കുടക്കാൻ കുതന്ത്രങ്ങളുമായി കർണ്ണാടക പൊലീസ്; സിസിടിവിയിലെ വ്യക്തിയെ തിരിച്ചറിയാൻ ശ്രമമില്ല; ബംഗലുരു സ്ഫോടനക്കേസിൽ പിഡിപി നേതാവിനെ സംശയമെന്ന് പരസ്യമായി പറഞ്ഞ് അന്വേഷണ സംഘത്തലവനും
മറുനാടൻ മലയാളി ബ്യൂറോ
ബംഗലുരു: ബംഗലുരു ചർച്ച് സ്ട്രീറ്റിൽ സ്ഫോടനം നടന്നിട്ട് ദിവസങ്ങളായി. ബാംഗലുരു പൊലീസിന് കാര്യമായ തുമ്പൊന്നും കിട്ടിയില്ല. ചർച്ച് സ്രീറ്റ് റോഡിലെ കോക്കനട്ട് ഗ്രൂവ് എന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ചെന്നു നിൽക്കുന്നത് മുബൈയിലുമാണ്.
മഹാരാഷ്ട്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദിയാണ് ഇയാളെന്ന പ്രാഥമിക സൂചനയും കിട്ടിയിട്ടുണ്ട്. എന്നിട്ടും ആ വഴിക്കൊന്നും ബംഗലുരു പൊലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ല. കേരളവും തമിഴ്നാടും തന്നെയാണ് അവരുടെ മനസ്സിലെ സാധ്യതകൾ. കർണ്ണാട പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ രണ്ടിടത്തും അരിച്ചു പെറുക്കുകയാണ്. അബ്ദുൾ നാസർ മദനയെ സ്ഫോടനവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ സംഘടിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
തീവ്രവാദക്കേസുകൾ എൻഐഎയുടെ അന്വേഷണത്തിന് കൈമാറുകയാണ് പതിവ്. എന്നാൽ ബംഗലുരുവിലെ സ്ഫോടനം തീവ്രവാദ ആക്രമണമെന്ന് സ്ഥിരീകരിച്ചിട്ടും എൻഐഎ കേസ് ഏൽപ്പിക്കാൻ ബംഗലുരു പൊലീസ് തയ്യാറുമല്ല. മദനയിലേക്ക് എങ്ങനേയും കേസ് എത്തിക്കണമെന്ന കുതന്ത്രമാണ് ഇതിന് പിന്നിലെന്നത് വ്യക്തവുമാണ്. അതുകൊണ്ട് തന്നെയാണ് മദനിയുടെ കേരളത്തിലെ പ്രവർത്തന കേന്ദ്രങ്ങളിൽ കണ്ണും കാതു കൂർപ്പിച്ച് ബംഗലുരു പൊലീസ് പ്രവർത്തിക്കുന്നത്. ഇതിലൂടെ യഥാർത്ഥ പ്രതികളെ രക്ഷപ്പെടാൻ കർണ്ണാടക പൊലീസ് അനുവദിക്കുകയാണെന്നും വിമർശനമുണ്ട്. കേരളാ പൊലീസിന്റെ സഹകരണം ഇല്ലാത്തതുകൊണ്ടാണ് കുറ്റവാളികളെ കണ്ടെത്താനാകാത്തതെന്ന വിചിത്രമായ ന്യായവും കർണ്ണാടക പൊലീസ് ഉയർത്തിയിട്ടുണ്ട്.
ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പ്രത്യേക അന്വേഷണ സംഘത്തലവൻ അലോക് കുമാർ തന്നെ വിരൽ ചൂണ്ടുന്നത് മദനിയിലേക്കാണ്. സാധാരന തീവ്രവാദ സ്വഭാവമുള്ള കേസുകളുടെ അന്വേഷണം പൂർത്തിയാകും വരെ അന്വേഷണ ഉദ്യോഗസ്ഥർ ആരും നിർണ്ണായക വിവരങ്ങൾ പുറത്തു പറയാറില്ല. കേസ് അന്വേഷണം വഴി തെറ്റാൻ സാധ്യതയുള്ളതിനാലാണ് ഇത്. എന്നിട്ടും മദനിയേയും സിമിയേയും കേരളം, ആന്ധ്രാ പ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലെ തീവ്രവാദ സംഘനകളേയുമാണ് സംശയമെന്ന് അലോക് കുമാർ തന്നെ ഇന്ത്യൻ എക്സപ്രസിനോട് വെളിപ്പെടുത്തുന്നു. ബോംബ് സ്ഫോടന സ്ഥലത്ത് നിന്ന് ലഭിച്ച വീഡിയോ ദൃശ്യങ്ങൾ മഹാരാഷ്ട്രയിലേക്ക് വിരൽ ചൂണ്ടുമ്പോഴാണ് ഇത്.
150 പൊലീസുകാരെയാണ് അന്വേഷണത്തിനായി കർണ്ണാടക പൊലീസ് നിയോഗിച്ചിരിക്കുന്നത്. രണ്ട് ഡെപ്യൂട്ടി കമ്മീഷണറുമാരും ആറ് അസിസ്റ്റന്റെ കമ്മീഷണർമാരും 23 ഇൻസ്പെക്ടർമാരും ഈ സംഘത്തിലുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമാണ് ഈ സംഘത്തിലെ ബഹുഭൂരിഭാഗം പേരും. പുതുവൽസര സുരക്ഷ ഒരുക്കുന്നതിനായി സ്ഫോടനക്കേസ് അന്വേഷണത്തിന് ഈ സംഘം രണ്ടു ദിവസമായി ഒന്നും ചെയ്തില്ലെന്ന് ബംഗലുരു ഡിസിപി സന്ദീപ് പാട്ടീൽ തന്നെ പറയുന്നു. ഇത്രയും പ്രധാനപ്പെട്ട സ്ഫോടനക്കേസിലെ പ്രതികളെ രക്ഷിക്കാൻ സഹായിക്കുന്ന അന്വേഷണ രീതിയാണ് പ്രത്യേക സംഘം പിന്തുടരുന്നതെന്നാണ് ഇതിൽ നിന്ന് വ്യക്തമാക്കുന്നത്. മദനി അടക്കമുള്ളവരെ കേസുമായി ബന്ധപ്പിക്കുന്ന തെളിവുകൾ ഒന്നുകിട്ടിയില്ലെന്ന പരോക്ഷ സൂചനയും അദ്ദേഹം നൽകുന്നു. എന്നാൽ അന്വേഷണം ട്രാക്ക് വിട്ടുപോകരുതെന്ന നിർദ്ദേശവും പ്രത്യേക സംഘത്തിന് നൽകിയിട്ടുണ്ട്. മദനിയെ കേസിൽ കുരുക്കാനുള്ള അവസാന സാധ്യത വരെ തേടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സൂചന.
സ്ഫോടന സ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ വ്യക്തമാണ്. സ്ഫോടനത്തിൽ ഇരുപത് മിനിറ്റ് മുമ്പ് സംശായസ്പദമായ ഒരാൾ അതുവഴി പോകുന്നുണ്ട്. പെട്ടെന്ന് തന്നെ പരിഭ്രമത്തോടെ മടങ്ങിയും വന്നു. ദൃശ്യങ്ങളുടെ നിലവാരവും തീരെ മോശമല്ല. അതുകൊണ്ട് തന്നെ ഇയാളെ തിരിച്ചറിയാം. ദേശീയ സുരക്ഷാ ഏജൻസിയുടെ സഹായത്തോടെ ഈ ഫോട്ടോ പരിശോധിച്ചപ്പോൾ മഹാരാഷ്ട്ര ബന്ധമുള്ള തീവ്രവാദിയാണ് ഇയാളെന്ന് തിരിച്ചറിഞ്ഞു. ഈ ഫോട്ടോ കർണ്ണാടകയിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും വാട്സ് അപ്പിൽ കൈമാറിയിട്ടുമുണ്ട്. സാധാരണ ഇത്തരം ഫോട്ടോകൾ പ്രസിദ്ധം ചെയ്ത് സംശയം തോന്നിയ വ്യക്തിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. എന്നാൽ ഇവിടെ അതു വേണ്ടെന്നാണ് നിഗമനം. സിസിടിവി ദൃശ്യത്തിലെ വ്യക്തിയാണ് സ്ഫോടനം നടത്തിയതെന്ന് നൂറ് ശതമാനം ഉറപ്പുവന്ന ശേഷം മറ്റ് നടപടികൾ മതിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. തൽക്കാലം ഈ വ്യക്തിക്ക് പുറകേ അന്വേഷണ സംഘം പോവുകയുമില്ല.
സിമിയുമായി സ്ഫോടനത്തെ ബന്ധപ്പെടുത്തുകയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ലക്ഷ്യം. അൽ ഉമയുടെ സഹായത്തോടെ സിമി നടത്തിയതെന്ന് വരുത്താനാണ് നീക്കം. സിമിക്ക് മഹാരാഷ്ട്രാ വേരുകളും ഉണ്ട്. എന്നാൽ അൽ ഉമയുടെ പേരു വരുത്തുകയാണ് പ്രധാനം. കോയമ്പത്തൂർ സ്ഫോടനം നടത്തിയത് അൽ ഉമയായിരുന്നു. കേസിൽ മദനിയെ പ്രതിചേർത്തു. ഉപ പ്രധാനമന്ത്രിയായിരിക്കെ അദ്വാനിയെ കൊല്ലാനായി നടത്തിയ കൊയമ്പത്തൂർ സ്ഫോടനക്കേസിലെ വിചാരണ പൂർത്തിയായപ്പോൾ മദനി കുറ്റവിമുക്തനായി. എന്നാലും അൽ ഉമയുമായുള്ള ഈ കേസിലെ ബന്ധം എങ്ങനെയെങ്കിലും ബംഗലുവിലെ സ്ഫോടനത്തിലും കൂട്ടിച്ചേർത്താൽ മദനിയെ പീഡിപ്പിക്കുന്നത് തുടരാമെന്നാണ് കർണ്ണാടക പൊലീസിന്റെ നിഗമനം. അൽ ഉമയിൽ മദനയിടെ പഴയ അടുപ്പക്കാർ സജീവമാണെന്ന വിലയിരുത്തലും ഉണ്ട്. ഈ സാഹചര്യത്തിലാണ് മഹാരാഷ്ട്രയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാതെ കേരളത്തിലും കർണ്ണാടകയിലും പ്രത്യേക അന്വേഷണ സംഘം കറങ്ങുന്നത്.
സ്ഫോടനം നടന്ന് സ്ഥലത്ത് നിന്ന് നൂറ് മീറ്റർ മാറിയാണ് കോക്കനട്ട് ഗ്രൂവ് റസ്റ്റോറന്റ്. കേരളവുമായി ബന്ധമുള്ള റെസ്റ്റോറന്റിന് മുന്നിൽ സ്ഫോടനം നടത്തിയത് മദനി തന്നെയാണെന്നാണ് കർണ്ണാടക പൊലീസിന്റെ വാദം. ജയിലറകളിൽ ഒന്നര പതിറ്റാണ്ടായി നരക ജീവിതം അനുവഭവിച്ച മദനി ശാരീരിക-ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിൽസിലുമാണ്. ബംഗലുരു വിട്ട് പോകരുതെന്ന വ്യവസ്ഥയിലാണ് കോടതി ചികിൽസയ്ക്ക് ജാമ്യം അനുവദിച്ചത്. 2010ലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്നിലെ സ്ഫോടനക്കേസിൽ പ്രതിയായ മദനിയോട് ഒരു പ്രതിക്ക് നൽകേണ്ട ഒരു കരുണയും കർണ്ണാടക പൊലീസ് കാണിച്ചിട്ടില്ല.
സ്ഫോടനക്കേസിൽ കുറ്റപത്രം നൽകാനോ വിചാരണ തുടങ്ങനോ പോലും നടപടിയില്ല. ഈ കേസിൽ മദനിയെ കുടുക്കാൻ തെളിവില്ലാത്തതിനാലാണ് കുറ്റപത്രം നൽകുന്നത് പോലും വൈകുന്നതെന്ന ആക്ഷേപം ശക്തമാണ്. എങ്ങനെയെങ്കിലും നിയമനടപടികളിൽ നിന്ന് രക്ഷപ്പെട്ട് കേരളത്തിൽ എത്താൻ കൊതിക്കുന്ന മനസ്സാണ് മദനിയുടേത്. ഈ സാഹചര്യത്തിൽ കൂടിയാണ് മദനിയെ മറ്റൊരു കേസിൽ കുടുക്കി ജയിലിലടയ്ക്കാനുള്ള അണിയറ നീക്കം. എന്തിനാണ് ഇതെന്ന് ഇനിയും ആർക്കും മനസ്സിലാകുന്നുമില്ല. കർണ്ണാടകയിൽ ബിജെപി സർക്കാർ അധികാരത്തിൽ ഇരുന്നപ്പോഴാണ് മദനിയെ പൊലീസ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ വൈരാഗ്യമാണെന്ന് കേരളത്തിലെ കോൺഗ്രസുകാർ ഉൾപ്പെടെയുള്ളവർ വാദിച്ചു.
എന്നാൽ ഭരണം മാറി കോൺഗ്രസ് അധികാരത്തിലെത്തി. മലയാളിയായ ജോർജ്ജ് കർണ്ണാടകയിൽ ആഭ്യന്തരമന്ത്രിയുമായി. എന്നിട്ടും മദനിക്ക് വേണ്ടിയുള്ള കേരളാ സർക്കാരിന്റെ ആവശ്യങ്ങൾ പോലും കർണ്ണാടക സർക്കാർ ചെവിക്കൊണ്ടില്ല. അതിനിടെയിലാണ് പുതിയ നീക്കം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്