ഓൺലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തു; യാത്രാ തീയിതി മാറ്റാനായി നോക്കിയപ്പോൾ ടിക്കറ്റ് ക്യാൻസൽഡ്; വിമാന യാത്രക്കാർക്കു ഭീഷണിയായി തട്ടിപ്പിന്റെ പുതിയ പതിപ്പ്; ഇൻഡിഗോയേയും സന്തോഷിനേയും പറ്റിച്ച് വിരുതന്മാർ കാശ് അടിച്ചെടുത്തത് ഇങ്ങനെ
ഇടുക്കി: വിദേശത്ത് ചോര നീരാക്കി ജീവിക്കാൻ തത്രപ്പെടുന്ന മലയാളികൾക്ക് കരുതിയിരിക്കാൻ മുന്നറിയിപ്പുമായി മറ്റൊരു തട്ടിപ്പു കൂടി പുറത്തുവരുന്നു. നാട്ടിലെത്തി മടങ്ങാൻ മൂന്നു മാസം മുമ്പേ ഓൺലൈൻ വഴി വിമാന ടിക്കറ്റ് എടുത്തു കാത്തിരുന്ന ദുബൈ മലയാളി കുടുംബത്തിന്റെ ടിക്കറ്റ് അവരറിയാതെ ക്യാൻസൽ ചെയ്ത് പണം അടിച്ചുമാറ്റിയതാണ് ഓൺലൈൻ തട്ടിപ്പിന്റെ പുത്തൻരൂപം. ഇൻഡിഗോ ഫ്ളൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്ത കണ്ണൂർ സ്വദേശി സന്തോഷ് ജെൻവിക്കാണ് ഒന്നരലക്ഷത്തോളം രൂപ നഷ്ടമായത്. പണം തട്ടിയെടുത്തത് ഇന്ത്യയിൽനിന്നാണെന്നാണ് പ്രാഥമിക അന്വേഷത്തിൽ വ്യക്തമായിരിക്കുന്നത്.
സീസൺ സമയത്ത് ടിക്കറ്റ് നിരക്കിൽ വൻനിരക്ക് ഈടാക്കുന്ന വിമാന കമ്പനികളുടെ തട്ടിപ്പിനെ അതിജീവിക്കാൻ മാസങ്ങൾക്കു മുമ്പുതന്നെ നാട്ടിലെത്താൻ ടിക്കറ്റെടുക്കുന്ന സ്വഭാവക്കാരാണ് വിദേശമലയാളികളിൽ മിക്കവരും. അടിയന്തിര ഘട്ടങ്ങളിൽ മാത്രമാണ് വൻതുക നൽകി അപ്പോഴത്തെ യാത്രയ്ക്കുള്ള ടിക്കറ്റ് എടുക്കുന്നത്. പീക്ക് സമയങ്ങളിൽ പത്തിരട്ടി വരെ യാത്രക്കൂലി വർധിപ്പിക്കാറുള്ള വിമാന കമ്പനികളെ നിയന്ത്രിക്കാൻ ഭരണാധികാരികൾക്ക് കെൽപില്ലാത്ത സാഹചര്യത്തിൽ മുൻകൂട്ടിയുള്ള ബുക്കിങ് മാത്രമാണ് നാട്ടിലെത്താനുള്ള ചെലവുകുറഞ്ഞ മാർഗം.
മുൻകാലങ്ങളിൽ ട്രാവൽ ഏജൻസികളെ സമീപിച്ച് അവർ വഴിയാണ് ടിക്കറ്റ് റിസർവ് ചെയ്തിരുന്നതെങ്കിലും ഇന്റർനെറ്റും ഓൺലൈൻ ഇടപാടുകളും സാധാരണമായതോടെ മിക്ക മലയാളികളും നേരിട്ടോ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള തങ്ങളുടെ സുഹൃത്തുക്കൾ മുഖേനയോ ആണ് ബുക്കിങ് നടത്തുന്നത്. മിക്ക വിദേശരാജ്യങ്ങളിലുമുള്ള മലയാളികൾ കൂടുതലും ആശ്രയിക്കുന്നത് ഇ-ബുക്കിങ് സംവിധാനത്തെയാണ്. ഇത് വ്യാപകമായതോടെയാണ് ഈ മേഖലയിൽ കടന്നു കയറി കൊള്ള നടത്താൻ തട്ടിപ്പുകാർക്ക് പ്രേരണയായത്.
ദുബൈ സിറ്റിക്കടുത്ത് ഗാർഡൻസിൽ താമസക്കാരനായ സന്തോഷ് ഡീസൽ ടെക്നോളജി കമ്പനിയുടെ ഷിപ്പിങ് മാനേജരാണ്. ഡിസംബർ 18ന് നാട്ടിലെത്താൻ കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണ് സന്തോഷ് തന്റെ വീട്ടിലെ ഇന്റർനെറ്റ് ഉപയോഗിച്ച് ഓൺലൈൻവഴി ടിക്കറ്റെടുത്തത്. അദ്ദേഹത്തിനും ഭാര്യ ആനിക്കും മകൾ അലീനക്കും ജോലിക്കാരി പത്മജയ്ക്കും 18ന് ദുബൈയിൽനിന്നു കോഴിക്കോട്ടേക്കും ജനുവരി രണ്ടിന് തിരിച്ചുമുള്ള യാത്രയ്ക്കായി ഇൻഡിഗോയിൽ സീറ്റുകൾ ബുക്ക് ചെയ്യുകയായിരുന്നു. ഇതിനായി ഒന്നര ലക്ഷത്തോളം രൂപയാണ് അക്കൗണ്ടിൽനിന്ന് കൈമാറിയത്. ടിക്കറ്റിന്റെ കമ്പ്യൂട്ടർ പ്രിന്റെടുത്തു സൂക്ഷിക്കുകയും ചെയ്തു. ജോലിസംബന്ധമായ കാരണങ്ങളാൽ യാത്ര മറ്റൊരു ദിവസത്തേയ്ക്ക് മാറ്റാൻ കഴിഞ്ഞ ദിവസം സന്തോഷ് ശ്രമിച്ചപ്പോഴാണ് താൻ തട്ടിപ്പിനിരയായ വിവരം അറിഞ്ഞത്.
ഇൻഡിഗോയുടെ സൈറ്റിൽ കയറി ടിക്കറ്റ് മാറ്റാൻ ശ്രമിച്ചപ്പോൾ, ടിക്കറ്റ് സംബന്ധിച്ചു നൽകുന്ന വിവരങ്ങൾ തെറ്റാണെന്ന മറുപടിയാണ് വന്നത്. തുടർന്ന് അദ്ദേഹം എയർലൈൻ അധികൃതരുമായി ബന്ധപ്പെട്ടു. തന്റെ പക്കലുള്ള പിഎൻആർ പ്രകാരമുള്ള ടിക്കറ്റ് ക്യാൻസൽ ചെയ്തിരിക്കുകയാണെന്ന വിവരമാണ് ഇൻഡിഗോ അധികൃതരിൽനിന്നു ലഭിച്ചത്. സന്തോഷിന്റെ അന്വേഷണത്തിൽ അവർ കൂടുതൽ കാര്യങ്ങൾ വിശദമാക്കി. ഒക്ടോബർ 11ന് പുലർച്ചെ മൂന്നോടെ ആരോ ടിക്കറ്റ് റദ്ദാക്കിയിരിക്കുന്നു. തിരികെ പണം കൈപ്പറ്റുകയല്ല, ഈ തുകയ്ക്ക് സമാനമായ നിരക്കിൽ മുംബൈയിൽനിന്നും കൽക്കട്ടയിലേയ്ക്ക് നവംബർ പത്തിന് യാത്രചെയ്യാൻ അഞ്ച് പേർക്ക് ടിക്കറ്റ് എടുക്കുകയാണ് ചെയ്തിരിക്കുന്നതെന്നും കണ്ടെത്തി.
തന്റെ വീട്ടിലെ കമ്പൂട്ടറിൽനിന്നും നടത്തിയ ബുക്കിങ്ങും പ്രിന്റെടുത്തു സൂക്ഷിച്ചിരിക്കുന്ന ടിക്കറ്റിന്റെ പിഎൻആർ നമ്പരും ഇടപാടുകൾക്ക് ഉപയോഗിച്ച ഇമെയിൽ അക്കൗണ്ടിന്റെ പാസ്വേഡും തനിക്ക് മാത്രം അറിയാവുന്ന കാര്യമാണെന്നിരിക്കെ എങ്ങനെ ടിക്കറ്റ് ക്യാൻസൽ ചെയ്യാനാകുമെന്നായിരുന്നു തുടർന്നു സന്തോഷിന്റെ ചോദ്യം. വളരെ തന്ത്രപൂർവം നടത്തിയ തട്ടിപ്പ് രീതിയാണ് പിന്നീട് വെളിപ്പെട്ടത്. മുംബൈയിലുള്ള കമ്പ്യൂട്ടർ ഉപയോഗിച്ചാണ് പണം തട്ടിയെടുത്തതെന്നു ഐ. പി അഡ്രസ് പരിശോധിച്ചതിൽനിന്നു വ്യക്തമായി. ഇൻഡിഗോയിൽ ഫോൺവിളിച്ച് ടിക്കറ്റിന്റെ പിഎൻആർ നമ്പരും മറ്റും നൽകിയശേഷം ഇമെയിൽവിലാസവും കോൺടാക്റ്റ് നമ്പരും മാറ്റണമെന്നാണ് തട്ടിപ്പുകാർആവശ്യപ്പെട്ടത്.
തുടർന്നു പുതിയ ഇ-മെയിൽ വിലാസത്തിൽ നിന്നു ടിക്കറ്റ് ക്യാൻസൽ ചെയ്തു പകരം മുംബൈ-കൽക്കട്ട യാത്രയ്ക്കുള്ള അഞ്ച് പേരുടെ വിവരങ്ങൾ നൽകി ഓൺലൈൻ വഴിതന്നെ ടിക്കറ്റ് വാങ്ങി. കോൺടാക്റ്റ് ടെലിഫോൺ നമ്പരും ആദ്യം തന്നെ തട്ടിപ്പുകാർ മാറ്റിയതിനാൽ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ സന്തോഷിന്റെ ഫോണിൽ എത്തിയുമില്ല. സാധാരണഗതിയിൽ യാത്രാദിവസം എയർപോർ്ട്ടിൽ യാത്രയ്ക്കായി എത്തുമ്പോൾ മാത്രം പുറത്താകുമായിരുന്ന തട്ടിപ്പ്, ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യാൻ ശ്രമിച്ചതുമൂലമാണ് സന്തോഷിന് അറിയാനായത്. ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പ് ഇതാദ്യമായാണ് റിപ്പോർ്ട്ട് ചെയ്യപ്പെടുന്നതെന്നു വിദേശമലയാളികൾ പറയുന്നു.
ഫോൺ മുഖാന്തിരമുള്ള ഇടപാടിലൂടെ സെക്യൂരിറ്റി നിയന്ത്രണമുള്ള ഇമെയിൽ വിലാസവും ഫോൺനമ്പരും മാറ്റിയശേഷം തട്ടിപ്പിന് വഴിയൊരുക്കിയ എയർലൈൻ അധികാരികളുടെ നടപടി ഇവിടെ ചോദ്യം ചോദ്യം ചെയ്യപ്പെടുകയാണ്. താന്മാത്രം ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലെ വിവരങ്ങളും പിഎൻആർ നമ്പർ ഉൾപ്പെടെയുള്ള ടിക്കറ്റിന്റെ വിശദാംശങ്ങളും പുറത്താകാൻ എയർലൈൻ ഓഫീസ് വഴി മാത്രമേ കഴിയൂ. ഇത് ഉപയോഗിച്ചുള്ള ഓൺലൈൻ തട്ടിപ്പ് നടത്തുന്നവർ ഒരു തട്ടിപ്പിൽ പ്രവർത്തി അവസാനിപ്പിക്കുമെന്നു കരുതാനാവില്ല.
ഇൻഡിഗോ കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. എങ്കിലും, നാട്ടിലെത്താൻ മാസങ്ങൾക്കു മുമ്പുതന്നെ പണം സ്വരൂപിച്ചു നൽകി കാത്തിരിക്കുന്ന ആയിരക്കണക്കിന് യാത്രക്കാരുടെ സുരക്ഷയാണിവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഒപ്പം ഇൻഡിഗോയുടെയും ഓൺലൈൻ സംവിധാനത്തിന്റെയും വിശ്വാസ്യതയും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍