പോക്സോ കേസിലെ ഇരയെ ഒരു ദിവസത്തേക്ക് വിട്ടുനൽകാൻ പ്രതികൾ അഞ്ചു കോടി രൂപ വാഗ്ദാനം ചെയ്തു; മഹിളാ സമഖ്യ പ്രൊജക്ട് ഡയറക്ടർ പി.ഇ. ഉഷയുടെ വെളിപ്പെടുത്തൽ മറുനാടനോട്; പ്രതികളെ സംരക്ഷിക്കുന്നതിൽ രാഷ്ട്രീയ നേതൃത്വങ്ങൾ ഒറ്റക്കെട്ട്; പീഡനക്കേസുകളിൽ തന്റെ നിലപാടുകൾ സർക്കാരിന് അലോസരം സൃഷ്ടിച്ചു; കാലാവധി നീട്ടാനുള്ള അപേക്ഷ സർക്കാർ തള്ളിക്കളഞ്ഞത് സമ്മർദ്ദത്താലെന്നും ഉഷ
എം മനോജ് കുമാർ
തിരുവനന്തപുരം: മഹിള സമഖ്യ സൊസൈറ്റി സംരക്ഷിക്കുന്ന പോക്സോ കേസിലെ ഒരു ഇരയെ ഒരു ദിവസത്തേക്ക് വിട്ടു നൽകാൻ അഞ്ചു കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ടതായി മഹിള സമഖ്യ സൊസൈറ്റി പ്രോജക്ട് ഡയറക്റ്റർ പി.ഇ.ഉഷ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇന്നു ഡയറക്ടർ പോസ്റ്റിൽ നിന്ന് വിരമിക്കുന്ന വേളയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പി.ഇ.ഉഷ മറുനാടനോട് നടത്തിയത്. പെൺകുട്ടിയെ ഒരു ദിവസത്തേക്ക് ഞങ്ങൾക്ക് വിട്ടു നലകിയാൽ മതി. നടക്കേണ്ടത് നടന്നു. ആ കുട്ടിക്ക് ഒരു ഭാവിയില്ലേ? ആ ഭാവി സംരക്ഷിക്കണം. അതിനു ഒരു ദിവസത്തേക്ക് ഞങ്ങൾക്ക് വിടണം. കോടതിയിൽ പ്രതിയെ അറിയില്ലെന്ന് വ്യക്തമാക്കാൻ ഇരയെ സ്വാധീനിക്കാൻ വേണ്ടി പ്രബലനായ ഒരു പ്രതിയാണ് ഇത്തരം വാഗ്ദാനം നടത്തിയത്. കുറെയധികം പ്രതികൾ ഉള്ള കേസ് ആണിത്. എല്ലാവര്ക്കും സ്വയം രക്ഷപ്പെടണം. അതിനായി എന്ത് വേണമെങ്കിലും ചെയ്യാൻ അവർ ഒരുക്കമായിരുന്നു. അതിനാണ് അഞ്ചു കോടി വാഗ്ദാനം നടത്തുകയും പെൺകുട്ടിയെ ഒരു ദിവസത്തേക്ക് ഞങ്ങൾക്ക് വിട്ടു നൽകാൻ എന്റടുത്ത് സമ്മർദ്ദം നടത്തുകയും ചെയ്തത്.
ഈ ബലാത്സംഗ കേസ് തേച്ചുമാച്ച് കളയുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അതിനായാണ് എന്ത് വേണമെങ്കിലും ചെയ്യാൻ അവർ സന്നദ്ധരായത്. ഈ കേസ് ഇപ്പോഴും തീർന്നിട്ടില്ല. ഞാൻ ഡയറക്ടർ ആയിരുന്ന വേളയിൽ മഹിളാ സമഖ്യ എപ്പോഴും ഇരയ്ക്ക് ഒപ്പമായിരുന്നു. തൊണ്ണൂറു ശതമാനം കേസുകളിലും ഇരയ്ക്ക് നീതി ലഭ്യമാകുന്ന വിധത്തിൽ മഹിളാ സമഖ്യ നീങ്ങിയിട്ടുണ്ട്. പ്രതികളെ രക്ഷിക്കുന്ന കാര്യത്തിൽ പലപ്പോഴും രാഷ്ട്രീയ നേതൃത്വങ്ങൾ വരെ ഒറ്റക്കെട്ടായി നീങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പലവിധ ഭീഷണികളും എനിക്ക് നേരെ വന്നു. പക്ഷെ ഞങ്ങൾ നീതിക്കായി ഉറച്ചു നിന്നു. ഞങ്ങൾക്ക് നേരിന്റെ ശക്തിയുണ്ടായിരുന്നു. നീതിക്കായി അവസാനം വരെ പൊരുതാനുള്ള ചങ്കുറപ്പ് ഉണ്ടായിരുന്നു.
ലൈംഗിക പീഡനക്കേസുകളിൽ ഇരയ്ക്കായി വാദമുഖങ്ങൾ ഉയരാറുണ്ട് എങ്കിലും കാര്യത്തിനോട് അടുക്കുമ്പോൾ ഈ പിന്തുണ പിൻവലിക്കുന്ന വിചിത്രമായ കാഴ്ചകളാണ് കണ്ടതെന്നും ഉഷ പറഞ്ഞു. ഒരു കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെട്ടു മഹിളാ സമഖ്യയ്ക്ക് മുന്നിൽ ഒരു രാഷ്ട്രീയക്കാരനും പൊതുപ്രവർത്തകനും എത്തിയിട്ടില്ല. പക്ഷെ പ്രതികൾക്ക് വേണ്ടി ഇവരെല്ലാം രംഗത്തുമുണ്ട്. കോടിക്കണക്കിന് രൂപയുടെ വാഗ്ദാനങ്ങൾ നിരത്തപ്പെടുകയും വ്യക്തിപരമായ തങ്ങളെ കുടുക്കാൻ ശ്രമിക്കുകയും പ്രതികൾക്ക് വേണ്ടി പ്രബലരായ ചിലർ നടത്തിയിട്ടുണ്ട്-ഉഷ പറയുന്നു,
വിടിനകത്തും പുറത്തും നിന്നും പീഡനത്തിന് ഇരയായ നൂറുകണക്കിന് കുട്ടികൾക്ക് അഭയമൊരുക്കുന്ന മഹിള സമഖ്യ സൊസൈറ്റി. മഹിള സമഖ്യ സൊസൈറ്റി നടത്തുന്ന നിർഭയയിലെ അമ്പതിലധികം പീഡനകേസുകളിൽ വിധി വന്നപ്പോൾ 90 ശതമാനം പ്രതികളും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മുന്നൂറോളം കേസുകൾ വിധി കാക്കുന്നുമുണ്ട്.ഈ കേസുകൾ ശക്തമായ രീതിയിൽ നടത്തപ്പെടുന്നതിനാൽ സമഖ്യയുടെ പരിധിയിൽ നിന്ന് പീഡനത്തിന് ഇരയായ കുട്ടികളെ മാറ്റാൻ ആസൂത്രിതമായ ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. കർശന നിലപാടുകൾ മഹിള സമഖ്യ സൊസൈറ്റി ഡയറക്ടർ സ്ഥാനത്ത് ഇരുന്നു ഉഷ കൈക്കൊണ്ടതിനാൽ ഉഷ ആവശ്യപ്പെട്ടിട്ടും സർവീസ് നീട്ടി നൽകാൻ സർക്കാർ തയ്യറായില്ല. വിരമിച്ചവർ ഡയറക്ടർ പദവിയിൽ മുൻപും നിയമിക്കപ്പെട്ട ചരിത്രം ഉണ്ടെങ്കിലും ഉഷയുടെ കാര്യത്തിൽ സർക്കാർ കണ്ണടയ്ക്കുകയായിരുന്നു. അതുകൊണ്ട് തന്നെയാണ് സർവീസ് കാലാവധി തികയുന്ന ഇന്ന് തന്നെ ഉഷയ്ക്ക് വിരമിക്കേണ്ടിയും വരുന്നത്.
ലൈംഗിക പീഡനക്കേസുകളിൽ പലപ്പോഴും ഉഷയുടെ നിലപാടുകൾ കർശനമായിരുന്നു. നേരിട്ട് അല്ലെങ്കിലും ഉഷയുടെ നിലപാടുകൾ സർക്കാരിന് തലവേദനയുണ്ടാക്കിയിരുന്നു. ചില കേസുകളിൽ എങ്കിലും നിലപാടുകൾക്ക് വേണ്ടി പോരാടേണ്ട അവസ്ഥയും വന്നു. ഇതൊക്കെ ഉഷയെ കണ്ണിലെ കരടായി മാറ്റിയിരുന്നു. അതുകൊണ്ട് തന്നെ സർവീസ് കാലാവധി നീട്ടണമെന്ന ഉഷയുടെ ആവശ്യത്തിന് നേരെ സർക്കാർ മുഖം തിരിക്കുക തന്നെ ചെയ്തു. ഇരകളെ മൊഴി മാറ്റാൻ സമ്മർദ്ദം ചെലുന്നതിനും ഇരകളെ പ്രതികൾക്ക് മുന്നിൽ എത്തിക്കുന്നതിനും മഹിള സമഖ്യയിലെ തന്നെ ചില ജീവനക്കാർ പ്രവർത്തിക്കുന്നുെവെന്ന ആക്ഷേപം നിലനിൽക്കുമ്പോഴാണ് ഉഷയുടെ വിരമിക്കലും നടക്കുന്നത്. പീഡനത്തിനിരയായ മുന്നൂറോളം കുട്ടികൾ ഇപ്പോഴും നിർഭയാ ഷെൽട്ടറുകളിൽ തങ്ങുന്നുമുണ്ട്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഉഷ വിരമിക്കേണ്ടിയിരുന്നത്. പക്ഷെ നിയമസഭാ സമിതിയുടെ ഒരു ശുപാർശ നിലവിൽ ഉള്ളതിനാൽ നിലവിലെ ലാവണത്തിൽ നിന്നുമാണ് ഉഷ വിരമിക്കുന്നത്. ഉഷയുടെ കേസിൽ പുറത്തുള്ള ഒരു ഏജൻസിയുടെ അന്വേഷണം നടന്നശേഷം മാത്രം ഇനി ഉഷ യൂണിവേഴ്സിറ്റി ജോലിയിൽ തിരിച്ചുകയറിയാൽ മതി എന്ന് സാവിത്രി ലക്ഷ്മണൻ അധ്യക്ഷയായ നിയമസഭാ സമിതി ശുപാർശ നടത്തിയിരുന്നു. അത്തരം ഒരു സമിതിയുടെ അന്വേഷണം വരാത്ത സാഹചര്യത്തിലാണ് ഉഷ മഹിള സമഖ്യ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. അഞ്ചര വർഷമാണ് ഈ തസ്തികയിൽ ഉഷ തുടർന്നത്.
കേന്ദ്ര സർക്കാരിന്റെ പദ്ധതിയായിരുന്നു മഹിള സമഖ്യ. പിന്നീട് സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയാണ് ഉണ്ടായത്. മോദി സർക്കാർ അധികാരത്തിൽ വന്നശേഷം മഹിളാ സമഖ്യയ്ക്ക് ഫണ്ട് അനുവദിക്കാതിരുന്നതിലാണ് സമഖ്യ പിന്നീട് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. അഞ്ചര വർഷമായി സംസ്ഥാന പ്രൊജക്ട് ഡയറക്ടറായി പ്രവർത്തിക്കുകയാണ് ഉഷ. ഡോ.സീന ഭാസ്കറിന്റെ കാലാവധി കഴിഞ്ഞ ശേഷമാണ് ഈ പോസ്റ്റിലേക്ക് ഉഷ എത്തിയത്.
Stories you may Like
- ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് നൂറുവയസ്സാവുമ്പോൾ!
- പ്രായപൂർത്തിയാകാത്തവരുടെ പ്രണയ ബന്ധത്തെ കുറ്റകൃത്യമാക്കാനുള്ളതല്ല പോക്സോ നിയമം
- പോക്സോ കോടതിയിൽ തീർപ്പാകാനുള്ളത് 8506 കേസുകൾ
- സഹകരണ സൊസൈറ്റി ജീവനക്കാരിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ ശാസ്ത്രീയാന്വേഷണം
- ജോർജ്ജ്.എം.തോമസിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍