യുവതീ പ്രവേശനത്തിൽ ആർഎസ്എസുമായി രഹസ്യ ചർച്ച നടത്തി ദേവസ്വം ബോർഡ് പ്രസിഡന്റ്; സർക്കാരിനെ തള്ളി പറഞ്ഞ് വിശ്വാസികൾക്കൊപ്പം നിൽക്കാൻ ഉപദേശിച്ച് പരിവാർ നേതാവും; മുതിർന്ന ആർഎസ്എസ് നേതാവ് സേതുമാധവനും പത്മകുമാറും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത് രഹസ്യ കേന്ദ്രത്തിൽ; സാഹചര്യമൊരുക്കിയത് ദർശന ദല്ലാൾ സുനിൽ സ്വാമിയും; അയ്യപ്പദാസിന് അന്നദാന അനുമതി നൽകിയതും അനുനയത്തിന്റെ ഭാഗം; സിപിഎമ്മിനേയും സർക്കാരിനേയും വെട്ടിലാക്കുന്ന ചർച്ചയുടെ വിശദാംശങ്ങൾ മറുനാടൻ പുറത്തു വിടുന്നു
എം മനോജ് കുമാർ
തിരുവനന്തപുരം: ശബരിമലയിൽ സംഘപരിവാറിനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെ രഹസ്യ ഇടപെടൽ നടന്നുവെന്ന് സൂചന. ശബരിമലയിലെ ദർശന ദല്ലാൾ സുനിൽ സ്വാമിയാണ് ആർ എസ് എസിനേയും സർക്കാരിനേയും അടുപ്പിക്കാൻ ഇടനിലക്കാരനായത്. ഒത്തുതീർപ്പ് ചർച്ചകൾക്കായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ തന്നെ നേരിട്ട് ഇടപെടൽ നടത്തി. ആർ എസ് എസിന്റെ കേരളത്തിലെ ഏറ്റവും മുതിർന്ന നേതാവുമായി കൂടിക്കാഴ്ചയും നടത്തി. എന്നാൽ യുവതി പ്രവേശനത്തിന് വേണ്ടി നിലപാട് എടുക്കുന്ന സർക്കാരിനെ പിന്തുണയ്ക്കില്ലെന്ന നിലപാടാണ് ആർഎസ്എസ് നേതാവ് എടുത്തത്. ഇതോടെ ചർച്ച പൊളിയുകയും ചെയ്തു.
ഒരു മാസം മുമ്പാണ് പത്മകുമാറും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയ സുനിൽ സ്വാമിയുടെ ഇടപെടൽ നടത്തിയത്. ആർ എസ് എസിന്റെ മറ്റൊരു മുതിർന്ന നേതാവുമായാണ് ദേവസ്വം ബോർഡ് ആദ്യം അനുനയത്തിന് ശ്രമിച്ചത്. തുലാമാസ പൂജയ്ക്കിടെയുണ്ടായ ചെറുത്ത് നിൽപ്പായിരുന്നു ആർ എസ് എസിനെ അനുനയിപ്പിക്കാൻ ദേവസ്വം ബോർഡിനെ പ്രേരിപ്പിച്ച ഘടകം. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി വാങ്ങിയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് ഇതിന് ശ്രമിച്ചതെന്നാണ് സൂചന. കേരളത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ആർ എസ് എസിന്റെ ദേശീയ കാര്യകാര്യ സമിതിയിൽ വരെ അംഗമായിരുന്ന കെ സേതുമാധവനെയാണ് പത്മകുമാർ കണ്ടത്. ചർച്ചയിൽ അനുകൂല നിലപാട് അല്ല സേതുമാധവൻ എടുത്തതെന്നാണ് സൂചന.
വ്യക്തിപരമായി താൻ ശബരിമലയിലെ യുവതി പ്രവേശനത്തിന് എതിരാണെന്ന് ആർഎസ്എസ് നേതൃത്വത്തോട് പത്മകുമാറും സമ്മതിച്ചതായാണ് സൂചന. എന്നാൽ അതു മാത്രം പോര ദേവസ്വം ബോർഡ് സർക്കാരിനെ തള്ളി പറഞ്ഞ് വിശ്വാസികൾക്കൊപ്പം നിൽക്കണമെന്നായിരുന്നു സേതുമാധവൻ നിർദ്ദേശിച്ചത്. ആർ എസ് എസിനെ അടുപ്പിക്കാൻ പത്മകുമാർ ആദ്യം ബന്ധപ്പെട്ടത് പിഇബി മേനോനെയാണെന്ന വിവരവും മറുനാടന് ലഭിച്ചു. മേനോനാണ് പരിവാറിന്റെ നയപരമായ കാര്യങ്ങളിൽ അവസാനവാക്കായ സേതു മാധവനെ കാണാൻ പത്മകുമാറിനോട് ഉപദേശിച്ചത്. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് സുനിൽ സ്വാമിയാണെന്നതാണ് വസ്തുത. അതായത് ശബരിമലയിലെ നിർണ്ണായക ഇടപെടലിന് ദേവസ്വം ബോർഡ് പ്രസിഡന്റിനെ സഹായിക്കുന്നത് സുനിൽ സ്വാമിയാണെന്നത് വ്യക്തമാക്കുന്നതാണ് ഈ സംഭവവും.
സേതുമാധവനും പത്മകുമാറുമായി നടന്ന കൂടിക്കാഴ്ച കേരളത്തിലാണ് നടന്നതെന്ന് സ്ഥിരീകരിക്കാനും മറുനാടൻ മലയാളിക്ക് കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം സെന്ററായാണ് സേതുമാധവന്റെ പ്രവർത്തനം. ഏറെ കാലം ചെന്നൈയിലായിരുന്നു. സേതുമാധവനെ കാണാൻ ചെന്നൈയിലേക്ക് പോകാനായിരുന്നു പത്മകുമാറിന്റെ തീരുമാനം. എന്നാൽ സേതുമാധവന്റെ കൂടി സൗകര്യം പരിഗണിച്ച് കേരളത്തിലെ രഹസ്യ കേന്ദ്രത്തിൽ ചർച്ച നടക്കുകയായിരുന്നു. ഈ ചർച്ചയോടെയാണ് യുവതി പ്രവേശനത്തിൽ വിട്ടു വീഴ്ചയ്ക്ക് ആർഎസ്എസ് തയ്യാറാകില്ലെന്ന് സർക്കാരും തിരിച്ചറിഞ്ഞത്. ഇതോടെയാണ് പൊലീസ് നടപടിയും ശക്തമാക്കിയത്. ഇതിന് ശേഷവും ആർഎസ്എസ് നേതൃത്വത്തെ അനുനയിപ്പിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ശ്രമിച്ചിരുന്നു. ഇതിലും ഇടനിലക്കാരനായത് സുനിൽ സ്വാമിയായിരുന്നു.
ശബരിമലയിൽ അന്നദാനം നടത്താൻ നിരവധി പേർ തയ്യാറാണ്. എന്നാൽ ഇവരെയെല്ലാം മറികടന്ന് അയ്യപ്പസേവാ സമാജവുമായി സഹരിക്കാനാണ് ദേവസ്വം ബോർഡ് താൽപ്പര്യം പ്രകടിപ്പിച്ചത്. സംഘപരിവാർ സംഘടനകളുമായി ബന്ധമുള്ള സംഘടനയാണ് അയ്യപ്പ സേവാ സമാജം. മിസോറാം ഗവർണ്ണറായ കുമ്മനം രാജശേഖരനാണ് അയ്യപ്പ സേവാ സമാജത്തിന് പിന്നിലെ ചാലക ശക്തി. അയ്യപ്പ കർമ്മസമിതിയുമായി അടുത്തു ബന്ധമുള്ള അയ്യപ്പദാസാണ് അയ്യപ്പ സേവാ സമാജം പ്രസിഡന്റ്. ശബരിമലയിൽ ദേവസ്വം ബോർഡിന് പ്രശ്നങ്ങളുണ്ടാക്കാത്ത തരത്തിലേക്ക് അയ്യപ്പ കർമ്മ സമിതിയെ അനുനയിപ്പിക്കാനാണ് അയ്യപ്പദാസിന്റെ സംഘടനയ്ക്ക് തന്നെ അന്നദാനം നൽകിയതെന്നാണ് സൂചന. ഇതിന് പിന്നിലും സുനിൽ സ്വാമിയുടെ ഇടപെടലായിരുന്നു.
കേരളത്തിലെ ആർ എസ് എസിലെ ഏറ്റവും മുതിർന്ന നേതാവാണ് സേതുമാധവൻ. കേരളത്തിൽ നിന്ന് ദേശീയ നേതൃത്വത്തിൽ ഉയർന്ന നേതാവ്. ഇന്ന് കേരളത്തിൽ പരിവാറിന്റെ നേതൃത്വത്തിലുള്ളവരെല്ലാം സേതുമാധവന്റെ വാക്കുകൾക്ക് വലിയ വില നൽകുന്നവരാണ്. നയപരമായ കാര്യങ്ങളിൽ കേരളത്തിലെ ആർ എസ് എസിനെ ഉപദേശിക്കുന്നതും സേതുമാധവനാണ്. എല്ലാവരും സേതുവേട്ടനെന്ന് വിളിക്കുന്ന സേതുമാധവനെ കാണാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് തയ്യാറായതും ഇതെല്ലാം തിരിച്ചറിഞ്ഞാണ്. സേതുമാധവന്റെ മനസ്സ് അനുകൂലമാക്കി ശബരിമലയിൽ പ്രശ്ന പരിഹാരമായിരുന്നു ലക്ഷ്യമിട്ടത്. ഒരു മാസം മുമ്പ് നടന്ന കൂടിക്കാഴ്ചയിൽ വിശ്വാസികൾക്കൊപ്പമേ നിൽക്കാൻ പരിവാറിന് കഴിയൂവെന്ന് സേതുമാധവൻ നിലപാട് എടുത്തതോടെ കാര്യങ്ങൾ കൈവിട്ട് പോയെന്ന് ദേവസ്വം ബോർഡും തിരിച്ചറിഞ്ഞു. ഈ ചർച്ചകളെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണോ എന്ന് വ്യക്തമല്ല.
അതിനിടെ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പത്മകുമാർ മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ ഇത്തരമൊരു ചർച്ചയ്ക്കെത്തുമെന്ന് കരുതാനാകില്ലെന്നാണ് സിപിഎമ്മുകാർ പോലും പ്രതികരിക്കുന്നത്. ഏതായാലും പരിവാർ നേതൃത്വവുമായി സിപിഎമ്മിന്റെ മുൻ എംഎൽഎ കൂടിയായ പത്മകുമാർ ചർച്ചയ്ക്ക് തയ്യാറായത് പത്തനംതിട്ടയിലെ സിപിഎം നേതൃത്വത്തേയും വെട്ടിലാക്കും. പത്മകുമാറിനെ എതിർക്കുന്ന വിഭാഗം ഇത് ചർച്ചയാക്കാൻ തയ്യാറെടുക്കുകയാണെന്നും സൂചനയുണ്ട്. അയ്യപ്പസേവാ സമാജത്തിന് അന്നദാനം കൊടുത്തത് വലിയ വിവാദമായിരുന്നു. ഇതിനിടെയാണ് പരിവാറുകാരുമായി പത്മകുമാർ ചർച്ച നടത്തിയെന്നതും പത്തനംതിട്ടയിലെ സിപിഎമ്മുകാർ തിരിച്ചറിയുന്നത്. അതിനിടെ തന്നോട് വലിയ മോശമായാണ് ആർഎസ്എസ് നേതാവ് പെരുമാറിയതെന്നാണ് പത്മകുമാർ പലരോടും പറയുന്നത്.
ആരാണ് സുനിൽ സ്വാമി
സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ഭക്തരെ 12 മണിക്കൂറിൽ കൂടുതൽ തങ്ങാൻ പൊലീസ് അനുവദിക്കാത്ത അവസരത്തിലും ഒരു ഭക്തന് മാത്രം ഇളവ് നൽകി സന്നിധാനത്ത് തുടരാൻ പൊലീസ് ഒത്താശ ചെയ്തിരുന്നു. സുനിൽ സ്വാമി സന്നിധാനത്ത് തുടരുന്നതിനെതിരെ വലിയ പ്രതിഷേധമുയരുന്നുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണസമിതി പൂർണമായും ഇടതു മുന്നണിയുടെ കൈയിലാണിപ്പോൾ. എന്നിട്ടും ദർശന ദല്ലാൾ സുനിൽ സ്വാമിയെ സന്നിധാനത്ത് നിന്ന് പടിയിറക്കാൻ കഴിയുന്നില്ലെന്നതാണ് വസ്തുത. ഇതിന് കാരണം ദേവസ്വം ബോർഡിലുള്ള അനധികൃത സ്വാധീനമാണെന്നും വ്യക്തമാണ്.
സുപ്രീം കോടതിയുടെ യുവതീ പ്രവേശന വിധി വരുന്നതിനും മുൻപ് സന്നിധാനത്ത് യൗവനയുക്തകൾ ദർശനം നടത്തിയെന്ന് ആരോപണം ഉണ്ടായപ്പോൾ, ഇത്തരക്കാരെ നിയന്ത്രിക്കുമെന്ന് ദേവസ്വം ബോർഡ് പറഞ്ഞിരുന്നു. എന്നാൽ, ഒന്നും തന്നെ നടന്നില്ലെന്നു മാത്രമല്ല, സുനിൽ സ്വാമി അടക്കമുള്ളവർ ഇപ്പോഴും പടി വാഴുകയാണ്. നട തുറക്കുമ്പോൾ തന്നെ സുനിൽ സ്വാമി സോപാനത്ത് സ്ഥാനം പിടിക്കും. പിന്നെ കാര്യങ്ങളെല്ലാം അദ്ദേഹമാകും നിയന്ത്രിക്കുക. അതിനിടയിൽ തനിക്ക് വേണ്ടപ്പെട്ടവർക്ക് ദർശനവും തരപ്പെടുത്തും. കൊല്ലം കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങൾക്ക് ശബരി എന്ന ബ്രാൻഡ് നെയിമാണ് സുനിൽ സ്വാമി നൽകിയിട്ടുള്ളത്. ടിഎംടി കമ്പി, കശുവണ്ടി കയറ്റുമതി എന്നിവയാണ് പ്രധാന വ്യവസായങ്ങൾ. കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലായി പടർന്നു കിടക്കുകയാണ് സുനിൽ സ്വാമിയുടെ വ്യവസായ സാമ്രാജ്യം. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർ, പൂജാരികൾ, പൊലീസ്, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ എന്നിവരെല്ലാം അടുത്ത സുഹൃത്തുക്കൾ. 2009 ൽ കൈരളി ചാനലാണ് സുനിൽ സ്വാമിയുടെ തട്ടിപ്പു പുറത്തു കൊണ്ടുവന്നത്. അന്ന് മറ്റു മാധ്യമങ്ങൾ നിശബ്ദത പാലിച്ചത് സുനിൽ സ്വാമിയുടെ വൻതുകയ്ക്കുള്ള പരസ്യം സ്വപ്നം കണ്ടായിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട ദേവസ്വം മന്ത്രി ജി. സുധാകരൻ സുനിൽ സ്വാമിയടക്കം സോപാനത്തെ സ്ഥിരം കുറ്റികളെ പുറത്താക്കാനും അവിടെ നിൽക്കുന്നവർക്ക് തിരിച്ചറിയൽ കാർഡ് നൽകാനും ഉത്തരവിട്ടു. ഇതോടെ സുനിൽ സ്വാമിക്ക് കൂടും കുടുക്കയുമായി ഇറങ്ങേണ്ടി വന്നു.
ഉടൻ തന്നെ ദേവസ്വം ഉദ്യോഗസ്ഥർ സുനിൽ സ്വാമിക്ക് വേണ്ടി നിയമങ്ങൾ മാറ്റി കൊടുത്തു.അങ്ങനെ സുനിൽ സ്വാമി വീണ്ടും സോപാനത്തിന് മുന്നിലെ സ്ഥിരം കുറ്റിയായി. മന്ത്രിമാർ, സിനിമാ താരങ്ങൾ, വിഐപികൾ എന്നിവർ സുനിൽ സ്വാമിയുടെ കാരുണ്യത്തിൽ അയ്യപ്പനെ ദർശിച്ചു പോന്നു. സുനിൽ സ്വാമി ദർശന ദല്ലാളാണെന്ന് സന്നിധാനത്തെ പൊലീസുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇതരസംസ്ഥാനങ്ങളിൽ നിന്നും മറ്റും വരുന്നവർക്ക് സോപാനത്ത് നിന്ന് ദർശനം നടത്താനുള്ള സൗകര്യം ഒരുക്കി നൽകുന്നത് സുനിൽ സ്വാമിയാണെന്ന് ആരോപണമുണ്ട്. എപ്പോൾ നട തുറന്നാലും സുനിൽ സ്വാമി സോപാനത്തുണ്ടാകും. ചടങ്ങുകളിൽ പരികർമിയെപ്പോലെ എപ്പോഴും കൂടെയുണ്ടാവുകയും ചെയ്യും. ഭരണസമിതികളും ദേവസ്വം കമ്മിഷണർമാരും മാറി വന്നെങ്കിലും സുനിൽ സ്വാമിയെ ഓടിക്കാൻ കഴിഞ്ഞിട്ടില്ല.
എല്ലാ പൂജയും സുനിൽ സ്വാമി തൊഴുന്നതും വിവാദമായി. അതിൽ നിന്ന് രക്ഷനേടാൻ കണ്ടെത്തിയ മാർഗ്ഗമാണ് നിത്യ പൂജ. നിത്യപൂജയ്ക്ക് രസീതെടുക്കുന്ന ഭക്തന് എല്ലാ പൂജയും തൊഴാൻ അവസരം നൽകും. അതിനാൽ നട തുറന്നിരിക്കുന്ന എല്ലാ ദിവസവും സുനിൽ സ്വാമി നിത്യ പൂജ ബുക്ക് ചെയ്തു. അതുകൊണ്ട് ആ മാർഗ്ഗം തെരഞ്ഞെടുത്തു. അന്വേഷണം വന്നാലും സുനിൽ സ്വാമിക്കും ദേവസം ബോർഡ് ഉദ്യോഗസ്ഥർക്കും വിവാദങ്ങളിൽ നിന്ന് രക്ഷ നേടാം. അന്വേഷണം പരാതിയായെത്തിയാലും നിയമപരമായി നിത്യ പൂജാ ഭക്തനായതിനാൽ ഒന്നും ചെയ്യാനുമാകില്ല. ശബരിമലയിൽ തൊഴുക എന്ന ഉദ്ദേശത്തോടെ മാത്രം നിൽക്കുന്നുവെന്ന് ദേവസം ബോർഡ് വിശദീകരിക്കുന്ന സുനിൽ സ്വാമിയെ കൊണ്ട് ഉദ്യോഗസ്ഥർക്ക് ഗുണവുണ്ട്. മണ്ഡല-മകരവിളക്ക് കാലത്ത് നിത്യ ചെലവിനായി ഒരു ലക്ഷത്തിലധികം രൂപ എക്സിക്യൂട്ടീവ് ഓഫീസർക്ക് ദിവസവും ചെലവിടാം. പുഷ്പവും പൂജാസാധനങ്ങളും മറ്റ് ചെലവുകൾക്കുമായി ഹൈക്കോടതി അനുവദിച്ച അധികാരമാണ് ഇത്.
എന്നാൽ ഈ സാധനമെല്ലാം സുനിൽ സ്വാമി ഫ്രീയായി നൽകുമെന്നാണ് ആരോപണം. അതുകൊണ്ട് എക്സിക്യൂട്ടീവ് ഓഫീസർമാർക്ക് ഈ തുക എഴുതിയെടുക്കാമെന്നാണ് ആക്ഷേപം. ഒരു അഴിമതിയുടെ ഗണത്തിലും വരികയുമില്ല. അതിനാൽ എക്സിക്യൂട്ടീവ് ഓഫീസറായി ഏത് ഉദ്യോഗസ്ഥനെത്തിയാലും സുനിൽ സ്വാമിയുടെ പ്രിയങ്കരനാകും.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്