ജയിലിൽ കിടന്ന് അവൻ പ്രശ്നമുണ്ടാക്കുന്നു; എങ്ങനെയും നിശബ്ദനാക്കി പ്രശ്നം പരിഹരിക്കണം; നടനെ കേസിൽ കുടുക്കിയത് രഹസ്യ നമ്പറിൽ നിന്നുള്ള ഈ ഫോൺ വിളി; ജനപ്രിയ നായകനെ അഴിക്കുള്ളിലാക്കിയത് റിയൽ എസ്റ്റേറ്റ് ഇടപാടിലെ പ്രിയ തോഴനുമായുള്ള സംഭാഷണം; 'പാലാ തമ്പി'യിലൂടെ ദിലീപിലേക്ക് പൊലീസ് എത്തിയത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയിൽ ദിലീപിനെ കുടുക്കിയത് പാലാ തമ്പിയെന്ന വിശ്വസ്തൻ. കൊച്ചയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിൽ പ്രധാനിയാണ് പാലാ തമ്പി. ദിലീപുമായി ആത്മബന്ധമുള്ള വ്യക്തി. ദിലീപിന്റെ പല ഇടപാടുകളും ചെയ്തിരുന്നത് ഈ സുഹൃത്തായിരുന്നു. കേസിൽ ദിലീപിനെ ബന്ധപ്പിക്കാനുള്ള നിർണ്ണായക തെളിവായി മാറിയതും പാല തമ്പിയാണെന്നാണ് സൂചന. പാലാ തമ്പിയെ കണ്ടെത്താനായതാണ് നടി ആക്രമിക്കപ്പെട്ട കേസിൽ അതിനിർണ്ണായക തുമ്പായി പൊലീസിന് മാറിയത്. പാലാ തമ്പി കാര്യങ്ങൾ എല്ലാം പറഞ്ഞതോടെ പൊലീസ് പൾസർ സുനിയെ നിരീക്ഷിക്കാൻ തുടങ്ങി. ഇതോടെയാണ് ദിലീപിലേക്ക് കാര്യങ്ങൾ കോർത്തിണക്കാനുള്ള തെളിവ് പൊലീസിന് കിട്ടിയത്.
കേസിൽ ആദ്യ കുറ്റപത്രം നൽകിയതോടെയാണ് ദിലീപിനെ പ്രശ്നങ്ങൾ പിന്തുടരാൻ തുടങ്ങുന്നത്. കുടുങ്ങുമെന്ന് ഉറപ്പായ പൾസർ സുനി ദിലീപിനെ ബന്ധപ്പെട്ടു. വിഷ്ണുവിലൂടെ ആദ്യ കത്തും എത്തി. ഇതോടെ ദിലീപിന് കാര്യങ്ങളുടെ കിടിപ്പ് മനസ്സിലായി. എങ്ങനേയും പൾസറിനെ നിശബ്ദമാക്കാൻ തീരുമാനിച്ചു. ഇതിന് വേണ്ടി നടത്തിയ നീക്കമാണ് കുരുക്കായത്. ദിലീപിന് അതിരഹസ്യമായി ഉപയോഗിക്കുന്ന ഫോൺ സ്വന്തമായുണ്ട്. അതി വിശ്വസ്തരെ മാത്രമേ ബന്ധപ്പെടാറുള്ളൂ. ഈ നമ്പർ പൊലീസിന് അറിയാമായിരുന്നു. പൾസർ സുനിയുടെ ഭീഷണി മറികടക്കാൻ ഈ ഫോൺ ദിലീപ് ഉപയോഗിച്ചു. അതായത് ജയിലിലുള്ള സുനി പ്രശ്നമുണ്ടാക്കുമെന്ന് ഭയന്നപ്പോൾ രഹസ്യ നമ്പരിൽ നിന്ന് പാലാ തമ്പിയിലേക്ക് ഒരു കോൾ പോയി. കത്ത് പുറത്തായ ശേഷം ദിലീപിന്റെ ഫോണിൽ നിന്ന് പോയ കോളുകളെല്ലാം പൊലീസ് പരിശോധിച്ചു. ഈ അന്വേഷണത്തിൽ നിന്ന് കാര്യങ്ങൾ പാലാ തമ്പിയിലേക്ക് എത്തി.
പൊലീസ് അപ്പോൾ തന്നെ പാലാ തമ്പിയെ പൊക്കുകയും ചെയ്തു. അതായത് മാസങ്ങൾ മുമ്പ് തന്നെ കേസിൽ ദിലീപിനെ ബന്ധിപ്പിക്കാനുള്ള നിർണ്ണായക തെളിവ് പൊലീസിന് ലഭിച്ചിരുന്നു. തമ്പിയെ പൊക്കിയത് ദിലീപ് അറിഞ്ഞതുമില്ല. ഈ ചോദ്യം ചെയ്യലിൽ കാര്യങ്ങളെല്ലാം തമ്പി പൊലീസിനോട് സമ്മതിച്ചു. പൾസർ സുനിയെ നിശബ്ദനാക്കാൻ വേണ്ടത് ചെയ്യണമെന്ന നിർദ്ദേശമാണ് ദിലീപ് നൽകിയതെന്ന് തമ്പി തുറന്നു പറഞ്ഞു. ഈ അന്വേഷണത്തെ കുറിച്ച് ഇതിനിടെയിൽ ദിലീപും മനസ്സിലാക്കി. ദിലീപിന്റെ വെൽകം ടു സെൻട്രൽ ജയിൽ എന്ന സിനിമയിൽ ചില പൊലീസുകാരും അഭിനയിച്ചിരുന്നു. ഇതിൽ ഒരാളാണ് ദിലീപിന് അന്വേഷണ വിവരം ചോർത്തി നൽകി. ഇതോടെയാണ് അന്ന് ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ് റയ്ക്ക് സുനിയുടെ ഭീഷണിയിൽ പാരാതി നൽകിയത്. ഇതും പൊലീസ് ഉദ്യോഗസ്ഥന്റെ ബുദ്ധിയായിരുന്നു.
പാലാ തമ്പിയെ പൊലീസ് പിടികൂടിയത് അന്ന് ദിലീപ് അറിഞ്ഞിരുന്നില്ല. പൾസർ സുനിക്കെതിരായ പരാതിക്കാരനായി മാറിയാൽ കേസിൽ നിന്ന് ഊരിപ്പോകാമെന്നും കരുതി. ഈ പ്രതീക്ഷയാണ് പൊലീസ് തെറ്റിച്ചത്. പാലാ തമ്പിയിലൂടെ ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ബന്ധങ്ങളും പൊലീസ് മനസ്സിലാക്കി. അങ്ങനെ കുരുക്കുകൾ മുറുകി. കൊച്ചിയിൽ റിയൽ എസ്റ്റേറ്റുകർക്ക് പ്രിയങ്കരനായ ഗുണ്ടാ നേതാവാണ് പാലാ തമ്പി. മറ്റൊരു പൾസർ സുനി. എന്നാൽ കുറ്റകൃത്രങ്ങളിൽ നേരിട്ട് പങ്കെടുക്കാത്തതിനാൽ ഗുരുതര സ്വഭാവമുള്ള കേസുകളൊന്നും പാലാ തമ്പിയുടെ പേരിൽ ഇല്ല. എങ്കിലും കൊച്ചയിലെ കൊച്ചു രാജാവാണ് പാലാ തമ്പി. എല്ലാ ഇടപാടുകളും തമ്പിയിലൂടെയാണ് നടക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ദിലീപിന്റെ ഗുഡ് ബുക്കിൽ ഇടം നേടിയ വിശ്വസ്തൻ.
കുടുംബാംഗങ്ങളും സുഹൃത്തുക്കളുമല്ലാത്തവരെ വിളിക്കാനായിരുന്നു ദിലീപ് രഹസ്യ നമ്പർ ഉപയോഗിച്ചിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ ഈ നമ്പറിലെ ഫോൺ രേഖകൾ വിശദമായി പരിശോധിക്കുന്നതിനിടയിലാണ് സ്വകാര്യ ആവശ്യങ്ങൾക്കായി മറ്റൊരു നമ്പർ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. സ്വന്തം നമ്പറിൽ നിന്നുള്ള ഫോൺവിളിയുടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് വേറെ നമ്പർ ഉപയോഗിക്കുന്നുണ്ടോയെന്ന സംശയം ബലപ്പെട്ടത്. രഹസ്യ നമ്പറിലേക്ക് വഴി തെളിയിച്ചത് അങ്ങനെയായിരുന്നു. അതിലെ രേഖകൾ പരിശോധിച്ചപ്പോഴാണ് പാലാ തമ്പിയെ ബന്ധിപ്പിക്കുന്ന നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. ഈ ഫോണിൽ നിന്ന് കുടുംബാഗമല്ലാത്ത പാലാ തമ്പിക്ക് എന്തിന് ഫോൺ വിളി പോയെന്ന സംശയമാണ് ദിലീപിനെ കുടുക്കിയത്.
ഇതിനൊപ്പം പൾസറിനെ അറിയില്ലെന്ന് ആദ്യം മുതലേ ദിലീപ് പറഞ്ഞു കൊണ്ടിരുന്നു. പാലാ തമ്പിയുമായുള്ള ഫോൺ സംഭാഷണം പോലും പൊലീസിന്റെ കൈയിലുണ്ടെന്നാണ് സൂചന. അതിനിടെയാണ് ജോർജ്ജേട്ടൻസ് പൂരത്തിലെ ഫോട്ടോ പുറത്തുവന്നത്. കേസിലെ ഗൂഢാലോചനയ്ക്കു ദൃക്സാക്ഷികളായ രണ്ടു പേരുടെ രഹസ്യമൊഴിയെടുത്തു. കേസിൽ അറസ്റ്റിലായ മുഖ്യപ്രതി പൾസർ സുനിയും നടൻ ദിലീപും തമ്മിൽ ഗൂഢാലോചന നടത്തിയതിനു ദൃക്ഷ്സാക്ഷികളായവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഗൂഢാലോചനയെക്കുറിച്ച് കൂടുതൽ തെളിവുകൾ ഉറപ്പിക്കാനാണ് പൊലീസ് നീക്കം. തൃശ്ശൂർ സ്വദേശികളായ രണ്ടു പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കാലടി കോടതിയിലാണ് ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.
ജോർജ്ജേട്ടൻസ് പൂരം' സിനിമുടെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ ഇരുവരെയും ഒരുമ്മിച്ച് കണ്ടവരാണ് ഇവർ. കേസിൽ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ രഹസ്യമൊഴി നിർണായകമാകും. ജോർജ്ജേട്ടൻസ് പൂരം ചിത്രീകരണ വേളയിൽ 2016-17 നവംബർ 13 നു തൃശ്ശൂർ ടെന്നീസ് ക്ലബിൽ നിർത്തിയിട്ട കാരവൻ വാഹനത്തിന്റെ മറവിൽ ദിലീപും സുനിയും സംസാരിക്കുന്നത് കണ്ടെന്നും സാക്ഷിമൊഴിയുണ്ട്. അതേസമയം പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോയെയും ദിലീപിന്റെ സഹായി അപ്പുണ്ണിയേയും കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ഊർജ്ജിതമാക്കി. ഇവരും സുനിയും ദിലീപും തമ്മിലെ ബന്ധത്തിന് തെളിവുകളായി മാറുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
കേസിൽ ഗൂഢാലോചന ദിലീപിൽ മാത്രം ചുമത്താനാണ് പൊലീസ് നീക്കം. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ നൽകിയത് ദിലീപ് നേരിട്ടാണ് എന്ന നിലയിലാണ് പൊലീസ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നതെന്നാണ് സൂചന. ക്വട്ടേഷൻ നൽകിയതുമുതൽ ഈ കൃത്യത്തിൽ പങ്കാളികളായതു ദിലീപും സുനിയും മാത്രമാണ്. എന്നാൽ പിന്നീട് സുനിക്കു പണം നൽകി ഒത്തു തീർപ്പിനു ശ്രമം നടത്തിയത് ദിലീപിന്റെ മാനേജരായ അപ്പുണ്ണിയാണെന്നും കുറ്റപത്രത്തിൽ പറയുമെന്നും സൂചനകളുണ്ട്. ഇതേസമയം അപ്പുണ്ണി അറസ്റ്റിലാകും മുൻപ് ജാമ്യം നേടാൻ ദിലീപ് ശ്രമം തുടങ്ങിയതായാണ് വിവരം. മജിസ്ട്രേട്ട് കോടതി ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തിൽ ഹൈക്കോടതിയിലേയ്ക്കും സുപ്രീംകോടതിയിലേയ്ക്കും നീങ്ങാൻ ഒരുങ്ങുകയാണ് പ്രതിഭാഗം.
യുവനടി ആക്രമിക്കപ്പെട്ട സംഭവത്തെ 'ഇന്ത്യയിലെ ആദ്യ റേപ്പ് ക്വട്ടേഷൻ എന്നാണ് ദേശീയമാധ്യമങ്ങൾ ഉൾപ്പെടെ വിശേഷിപ്പിച്ചത്. അപൂർവങ്ങളിൽ അപൂർവമായ പീഡനകേസാണിതെന്ന് നിയമവൃത്തങ്ങൾ വിലയിരുത്തുന്നു. കേസിൽ പതിനൊന്നാം പ്രതിയായ ദിലീപിനെ രണ്ടാം പ്രതിയാക്കിയേക്കുമെന്നാണ് കുറ്റപത്രം. ക്വട്ടേഷനുള്ള അഡ്വാൻസ് തുക സുനിക്ക് നൽകിയത് കണ്ടെടുക്കാൻ പൊലീസ് അന്വേഷണം വ്യാപിപിച്ചു.
Stories you may Like
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- ഇപ്പോൾ ഇ ഡി പിടിച്ച് പൊല്ലാപ്പ്; നടി ജാക്വിലിൻ വീണ്ടും വിവാദങ്ങളിൽ
- ഒരുപാട് പേർക്ക് വീട് വച്ച് കൊടുത്ത സീമ ജി നായരുടെ വീടിന്റെ സുന്ദര കാഴ്ചകൾ...
- ഹമാസും ഇറാനും ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങുമ്പോൾ!
- ബാന്ദ്രയിൽ അരുൺഗോപി തുറന്നത് ദിവ്യാ ഭാരതിയുടെ ഫയലോ?
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്