സെക്യൂരിറ്റിക്കാരും മാനേജ്മെന്റും ഇതുവരെ കാണാത്ത നെഹ്റു കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിന് മുമ്പിൽ എത്തുന്ന ആ ഷോമാന്മാർ ഇവരാണ്; പെൺകുട്ടികൾ പലതവണ പരാതിപ്പെട്ടിട്ടും മാനേജ്മെന്റ് തിരിഞ്ഞു നോക്കത്തതുകൊണ്ട് മറുനാടന്‍ തന്ന ചിത്രം ഞങ്ങൾ പുറത്തുവിടുന്നു; നടപടി എടുക്കാൻ പൊലീസിന് കഴിയുമോ?
അർജുൻ സി വനജ്
പാമ്പാടി: പാമ്പാടി നെഹ്റു കോളേജ് കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന പെൺകുട്ടികളുടെ ഹോസ്റ്റലിന് സമീപം നഗ്നനായി എത്തുന്ന ഷോമാന്മാർ ഉണ്ടെന്ന വാർത്തയ്ക്ക് പിന്നാലെ ചിത്രങ്ങളും മറുനാടൻ മലയാളിക്ക് ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട പലതവണ ഹോസ്റ്റൽ വാർഡനോടും അധികാരികളോടും പെൺകുട്ടികൾ പരാതിപ്പെട്ടിരുന്നു. എന്നാൽ നിങ്ങൾ കൊണ്ടുവന്നവരാകും അവരെന്ന പ്രയോഗമായിരുന്നു തിരിച്ചു നടത്തിയത്. ജിഷ്ണു പ്രണോയിയുടെ മരണത്തോടെ എല്ലാം പുറംലോകത്ത് എത്തുകയായിരുന്നു. ഇനി നടപടിയെടുക്കേണ്ടത് ഭരണകൂടമാണ്. ഇതിന് കൂടി വേണ്ടിയാണ് എല്ലാം അടിസ്ഥാനരഹിതമെന്ന പാമ്പാടി കോളേജിന്റെ വാദങ്ങളെ പൊളിക്കാൻ ഈ ചിത്രം പുറത്തുവിടുന്നത്.
ഹോസ്റ്റലിന് സമീപത്തെ കാട്പിടിച്ച സ്ഥലത്ത് പൂർണ്ണ നഗ്നനായി നിൽക്കുന്ന പുരുഷന്റേതാണ് ചിത്രം. പെൺകുട്ടികൾ മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ച ചിത്രമാണ് മറുനാടന്‍ ലഭിച്ചത്. ഇയാൾ മുഖം ഷാൾ കൊണ്ട് മറച്ചിരിക്കുകയാണ്. ഷോമാന്മാർ നിത്യസംഭവമായതോടെ പെൺകുട്ടികൾ തന്നെയാണ് വൈകുന്നേരം എത്തിയ ഷോമാന്റെ ചിത്രങ്ങൾ എടുത്തത്. നിരവധി തവണ ഇക്കാര്യം മാനേജ്മെന്റിനോട് പരാതിപ്പെട്ടിട്ടും കോളേജ് ക്യാമ്പസിനുള്ളിൽ കടന്ന് കയറി പെൺകുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിക്കുന്ന ഷോമാന്മാർക്കെതിരെ പൊലീസിൽ പരാതി നൽകാൻ പോലും മാനേജ്മെന്റ് തയ്യാറായിട്ടില്ലെന്നും ഹോസ്റ്റലിലെ പെൺകുട്ടികൾ മറുനാടൻ മലയാളിയോട് പറഞ്ഞു.
നിരവധി സെക്യൂരിറ്റി ഗാർഡുകൾ കോളേജിനുണ്ട്. എന്നിട്ടും ഇവരുടെ കണ്ണ് വെട്ടിച്ച് ഷോമാന്മാർ എത്തുന്നത് ഗുരുതരമായ സുരക്ഷ വീഴ്ചയാണെന്ന് വിദ്യാർത്ഥിനികൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം മറുനാടൻ മലയാളിയോട് സംസാരിച്ച പെൺകുട്ടികളെ മാനേജ്മെന്റ് വിരട്ടിയ സംഭവത്തിന് ശേഷം വിദ്യാർത്ഥിനികൾ മാദ്ധ്യമങ്ങളോട് തുറന്ന് സംസാരിക്കാൻ തയ്യാറാവുന്നില്ല. പെൺകുട്ടികളുടെ സ്വകാര്യതയിലേക്ക് കൈകടത്തുന്ന സീ ഹോളുകൾ ഹോസ്റ്റലിലെ എല്ലാ മുറകളുടേയും വാതിലുകൾക്കുമുള്ളതായി മറുനാടൻ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. മൊബൈൽ പരിശോധന എന്ന പേരിൽ മറ്റ് വിദ്യാർത്ഥിനികളുടെ മുന്നിൽ വച്ച് നഗ്നയാക്കി പെൺകുട്ടികളെ വാർഡന്മാർ പരിശോധിക്കുന്നതും ഹോസ്റ്റലിലെ നിത്യസംഭവങ്ങളിൽ ഒന്നാണ്.
പരിശോധനയ്ക്ക് മടികാട്ടുന്നവരെ കായികമായി നേരിടാറാണ് പതിവ്. ഹോസ്റ്റലിലെ പീഡനങ്ങൾ സഹിക്കാനാവാതെ നിരവധി വിദ്യാർ്ത്ഥിനികളാണ് കോളേജിൽ നിന്ന് പഠനം നിർത്തിപ്പോയതെന്നും അഖില( താൽക്കാലിക പേര്) സാക്ഷ്യപ്പെടുത്തുന്നു. അതിനിടെ പ്രതിഷേധത്തെ തുടർന്ന് ഹോസ്റ്റലിൽ നിന്ന് കുട്ടികളെ ഒഴിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞു. കോളേജ് ഹോസ്റ്റലിൽ നിന്ന് വിദ്യാർത്ഥിനികൾ ഉടനെ വെക്കേറ്റ് ചെയ്യണമെന്ന് വാർഡന്മാർ അറിയച്ചതിന് പിന്നാലെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപത്തെ കവാടത്തിലെത്തി. ഇതോടെ തീരുമാനം മരവിപ്പിച്ചു. പി.ആർ.ഒ സഞ്ജിത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഹോസ്റ്റൽ മുറകൾ ഒഴിപ്പിക്കാനുള്ള തീരുമാനം. ജിഷ്ണുവിന്റെ മരണത്തിന് ശേഷം അനിശ്ചിതകാലമായി അടച്ച കോളേജിലേക്ക് പി.ആർ.ഒ ഇതുവരേയും വന്നിട്ടില്ല. അദ്ധ്യാപകനായ പ്രവീണും ഒളിവിലാണ്. ഇരുവരുടേയും ഫോൺ സ്വിച്ച് ഓഫാണ്.
കോളേജ് ക്യാമ്പസിനുള്ളിലെ ഹോസ്റ്റലിൽ ഒരു സുരക്ഷിതത്വവും തങ്ങൾക്കില്ലെന്ന് നെഹ്റു കോളേജിലെ വിദ്യാർത്ഥിനികൾ മറുനാടൻ മലയാളിയോട് നേരത്തെ പറഞ്ഞിരുന്നു. രാത്രിയിൽ പോലും പുരുഷന്മാരായ ചിലർ പരിശോധന എന്ന പേരിൽ ഹോസ്റ്റലിൽ കയറിയ സംഭവങ്ങളുണ്ട്. ഒരു പെൺകുട്ടിക്കും ഹോസ്റ്റലിൽ സ്വകാര്യതയില്ല. ഈ പരിശോധന നടത്തുന്നത് മറ്റ് കുട്ടികൾക്ക് മുന്നിൽ വച്ചാണ്. പരിശോധനയ്ക്കായി മറ്റ് കുട്ടികൾക്ക് മുന്നിൽ വച്ച് വസ്ത്രം അഴിക്കാത്തവരെ മർദ്ദിച്ച സംഭവം പോലും നേരിട്ട് അറിയാമെന്ന് അഖില( താൽക്കാലിക പേര്) മറുനാടൻ മലയാളിയോട് തുറന്നു പറഞ്ഞു. 2007 ൽ പിആർഒ സഞ്ജിത്തും കൃഷ്ണദാസും രാത്രി പത്ത് മണിക്ക് ഗേൾസ് ഹോസ്റ്റലിൽ കയറിയ സംഭവും പാസ്സ് ഔട്ട് ആയ ചേച്ചിമാർ പറഞ്ഞിട്ടുണ്ടെന്നും വിദ്യാർത്ഥിനി പറയുന്നു.
നെഹ്റു കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലും ഇതൊക്കെ തന്നെയാണ് അവസ്ഥ. ആൺ കുട്ടികളുടെ ഹോസ്റ്റൽ യഥാർത്ഥത്തിൽ ഹോസ്റ്റലല്ല. മറിച്ച് ടോർച്ചറിംങ് സെന്ററാണെന്ന് ഹോസ്റ്റൽ വിദ്യാർത്ഥികൾ പറയുന്നു. ഒരു കുട്ടിക്കും ഒരു സ്വാതന്ത്രവും ഇല്ല. മാനേജ്മെന്റ് പറയുന്നത് കേട്ട് പാവകളെപോലെ ജീവിക്കാത്തവർക്ക് കനത്ത മർദ്ദനാങ്ങളാണ് ഏൽക്കേണ്ടി വരുന്നത്. നല്ല ഭക്ഷണം ലഭിക്കാത്ത ദിവസം അത് ചോദ്യം ചെയ്താൽ, പഴയ ഭക്ഷണം കഴിക്കാൻ തന്ന സംഭവങ്ങൾ പോലുമുണ്ട്. ഹോസ്ററലിൽ എത്താൻ നിശ്ചയിച്ച സമയം അൽപമൊന്ന് തെറ്റിയാൽ വലിയ മാനസിക പീഡനങ്ങളാണ് നേരിടേണ്ടി വരുക. രാത്രി ഹോസ്റ്റലിൽ കയറ്റാതെ പുറത്ത് നിർത്തിയ സംഭവങ്ങളുമുണ്ട്.
ഇത്തരം സംഭവം ഒരിക്കൽ ഉണ്ടായപ്പോൾ നേരിട്ട് പിറ്റേ ദിവസം പിആർഒ സഞ്ജിത്തിന്റെ അടുത്തേക്കാണ് തന്നെ വിട്ടത്. അവിടെയുള്ള ഇടിമുറിയിൽ വച്ച് തന്റെ മുഖത്ത് പലതവണ അടിച്ചു. പിന്നെ രക്ഷിതാക്കളെ വിളിച്ചു വരാൻ പറഞ്ഞു. രാവിലെ അമ്മ വന്നിട്ട് വൈകുന്നേരം വരെ പി.ആർ.ഒ സഞ്ജിത്ത് അമ്മയെ കാണാൻ തയ്യാറായില്ല. അയാൽ ഓഫീസിൽ തന്നെ ഉണ്ടായിരുന്നു. പിന്നീട് പിറ്റെ ദിവസം എത്തിയാണ് അമ്മ പ്രിൻസിപ്പാളെ കണ്ട്, കാര്യങ്ങൾ പറഞ്ഞ് തീർത്തതിന് ശേഷമാണ് ഹോസ്റ്റൽ പ്രവേശനം ലഭിച്ചത്. ഹോസ്റ്റൽ വിദ്യാർത്ഥി മറുനാടനോട് പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കൊച്ചിയിൽ മോഡലിങ്ങിന് വന്ന് 'കയ്യീന്ന് പോയി'; 'ചില്ലാവാൻ' രാസലഹരി ഉപയോഗവും കച്ചവടവും; എളമരക്കര ലോഡ്ജിൽ കച്ചവടവും വരവ് ചെലവ് ബുക്കും; ഒടുവിൽ പൊലീസ് എത്തി എട്ടിന്റെ പണി കിട്ടുമ്പോഴും എല്ലാവരും അബോധാവസ്ഥയിൽ; ലേഡി മോഡലും കൂട്ടുകാരും പിടിയിൽ
- അവിസ്മരണീയം ആർസിബി! അവസാന ഓവർ ത്രില്ലറിൽ ചെന്നൈയെ കീഴടക്കി ബംഗളുരു പ്ലേ ഓഫിൽ; ഹോം ഗ്രൗണ്ടിൽ 27 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം; മത്സരത്തിന്റെ ഗതി മാറ്റിയത് ധോണിയുടെ വിക്കറ്റ്; അവസാന സ്ഥാനത്തുനിന്നും തുടർച്ചയായ ആറാം ജയത്തോടെ ഡുപ്ലേസിയും സംഘവും ആദ്യ നാലിൽ
- ഭാര്യ മരിച്ചപ്പോൾ 14 വയസുള്ള ഭാര്യ സഹോദരിയെ വിവാഹം കഴിച്ചു; ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത യുവാവും പെൺകുട്ടിയും മരിച്ച നിലയിൽ; പൊലീസ് സറ്റേഷന് തീയിട്ട് പ്രദേശവാസികൾ
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- മോഹൻലാലിനെ എല്ലാവർക്കും ഇഷ്ടമാണ്, എനിക്കിഷ്ടമല്ല; നന്ദി ഇല്ലാത്ത മനുഷ്യൻ; എന്റെ ഭർത്താവ് ജെ വില്ല്യംസ് മരിച്ചപ്പോൾ ലാൽ വന്നില്ല; ഒരിക്കലും മര്യാദ കാണിച്ചിട്ടില്ല: നടി ശാന്തി വില്ല്യംസിന്റെ വീഡിയോ വൈറൽ
- പോസ്റ്ററൊട്ടിപ്പുകാരനിൽ നിന്ന് ബിജെപി ദേശീയ പ്രസിഡന്റിലേക്ക്; സഹകരണ പ്രസ്ഥാനങ്ങളിലൂടെ ഗുജറാത്ത് പിടിക്കുന്നു; രാമലക്ഷ്മണന്മാരെപ്പോലെ മോദിയുമായി കോമ്പോ; സൃഷ്ടിയെക്കാൾ പ്രിയം സംഹാരം; പാർട്ടിയുടെ ചാണക്യൻ, എതിരാളികളുടെ കാലൻ; അമിത് ഷായുടെ രാഷ്ട്രീയ ജീവിതം
- ചേർത്തല പള്ളിപ്പുറത്ത് നടുറോഡിൽ വച്ച് ഭാര്യയെ ഭർത്താവ് കുത്തി കൊന്നു; രാജേഷിന്റെ ആക്രമണം അമ്പിളി സ്കൂട്ടറിൽ വരുമ്പോൾ; കൊലപാതകത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു
- ഇന്ത്യയിൽ ജനിച്ച് വളർന്നിട്ടും പഠിച്ചിട്ടും കുടുംബത്തോടൊപ്പം താമസിച്ചിട്ടും പെൺകുട്ടിക്ക് പൗരത്വവുമില്ല, പാസ്പോർട്ടുമില്ല; ഒസിഐ കാർഡുടമകളായ ദമ്പതികളുടെ 17 കാരിയായ മകൾക്ക് പൗരത്വം നൽകാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശം
- പത്തനംതിട്ടയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; റെഡ് അലർട്ട് പ്രഖ്യാപിച്ചു
- മോദിയുമായി പൊതുസംവാദത്തിന് തയ്യാർ; ആദ്യ ചോദ്യം അദാനിയുമായുള്ള ബന്ധത്തെ കുറിച്ച്; രണ്ടാമത് ഇലക്ട്രൽ ബോണ്ട് വിഷയം; അതോടെ സംവാദം അവസാനിക്കുമെന്ന് രാഹുൽ ഗാന്ധിയുടെ പരിഹാസം; സംവാദത്തിന് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചാലും അദ്ദേഹം വരില്ലെന്നും കോൺഗ്രസ് നേതാവ്; രാഹുൽ പ്രധാനമന്ത്രി സ്ഥാനാർത്ഥി അല്ലെന്ന ന്യായം പറഞ്ഞൊഴിഞ്ഞ് ബിജെപി
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍