രാഘവൻ വിദ്യാസമ്പന്നയായ യുവതിയെ വിവാഹം കഴിച്ചത് 2009ൽ; വിവാഹ സമ്മാനമായി എത്തിയത് സമുദായ സഭയുടെ ഭ്രഷ്ടും; കണ്ടാൽ അപ്പോൾ തെറിവിളിയും മുഖമാട്ടിയുള്ള തുപ്പും; രാഘവനെ വിവാഹത്തിന് ക്ഷണിക്കരുത്; മരണത്തിനു ക്ഷണിക്കരുത്; രാഘവനും കുടുംബവും വന്നാൽ ഇറങ്ങിപ്പോകണം; ഇങ്ങനെ തിട്ടുരങ്ങൾ ഏറെ; മിശ്രവിവാഹം വെട്ടിലാക്കിയത് പട്ടാമ്പി കെഎഎസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ രാഘവനെ; നവോത്ഥാന കേരളത്തിൽ പറയ സമുദായ സഭയുടെ വിലക്ക് ചർച്ചയാക്കുമ്പോൾ
എം മനോജ് കുമാർ
പാലക്കാട്: അടുത്ത വീട്ടിലെ മീനാക്ഷിയും മകൾ ദീപയും എന്നെ കണ്ടാൽ അപ്പോൾ തെറിപറയുക, തുപ്പുക. എല്ലാം എന്റെ മുഖത്ത് നോക്കി. ഒരു പതിറ്റാണ്ടായി തുടരുന്ന തെറിവിളിയും തുപ്പലുമാണിത്. ഇപ്പോൾ ആ തെറിവിളിയും തുപ്പലും സമുദായം മുഴുവൻ ഏറ്റെടുത്ത അവസ്ഥയിലാണ്. പട്ടാമ്പി കെഎഎസ് കോളേജിലെ ഇഗ്ളീഷ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ രാഘവൻ അനുഭവിക്കുന്ന ഭ്രഷ്ടിന്റെ ഏകദേശ രൂപമാണിത്. രാഘവനെ വിവാഹത്തിന് ക്ഷണിക്കരുത്, മരണത്തിനു ക്ഷണിക്കരുത്. രാഘവനും കുടുംബവും വന്നാൽ ഏത് ചടങ്ങായാലും അപ്പോൾ മറ്റുള്ളവർ ഇറങ്ങിപ്പോകണം. രാഘവന്റെ വീട് കത്തിയാൽ കെടുത്താൽ പോലും ആരും മെനക്കെടരുത്. സ്വസമുദായ അംഗങ്ങൾക്ക് പറയസഭ നൽകിയ തിട്ടൂരങ്ങളിൽ ചിലതാണിത്. ഇത് കാരണം രാഘവന്റെയും കുടുംബത്തിന്റെയും ജീവിതം ഇപ്പോൾ പൂർണ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നു.
യുക്തിവാദി സംഘം പ്രവർത്തകനാണ് രാഘവൻ. വിവാഹം ആലോചിക്കാൻ തുടങ്ങിയപ്പോൾ വിദ്യാസമ്പന്നയായ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ രാഘവൻ ആഗ്രഹിച്ചത്. യുക്തിവാദി സംഘത്തിന്റെ മുഖമാസിക 'യുക്തിവാദി'യുടെ വായനക്കാരനായിരുന്നു രാഘവൻ. അപ്പോഴാണ് 2009 കാലത്ത് വിവാഹാലോചനകൾ ക്ഷണിച്ചുള്ള ഒരു പരസ്യം കണ്ടത്. കുട്ടി അഭ്യസ്തവിദ്യയാണ്. അതുകൊണ്ട് തന്നെ രാഘവൻ ആലോചനയ്ക്ക് കത്തയച്ചു. അവർ തിരിച്ച് ബന്ധപ്പെട്ടു. ഒബിസി വിഭാഗമാണ് ഭാര്യയായ പ്രസീത. 2009 മെയ് 6 നായിരുന്നു ചെമ്പുലങ്ങാട് മൈക്കുന്നിന്മേൽ വീട്ടിൽ രാഘവന്റെ വിവാഹം, വധു കണ്ണൂർക്കാരി ആയതിനാൽ വിവാഹം കണ്ണൂരിൽ തന്നെ നടത്തി. രജിസ്റ്റർ ചെയ്യുകയാണ് ഉണ്ടായത്. ആഡംബരങ്ങൾ ഒഴിവാക്കി മാതൃകാപരവുമായിരുന്നു വിവാഹം നടത്തിയത്.
പറയസഭയുടെ ആളുകളെ വിളിച്ചപ്പോൾ എല്ലാവരും വിവാഹ ചടങ്ങുകൾ ബഹിഷ്കരിച്ചു. ആ ബഹിഷ്ക്കരണം താമസിയാതെ ഭ്രഷ്ടിലേക്കും ഊരു വിളക്കിലേക്കുമൊക്കെ വഴിമാറി. ഇപ്പോൾ അത് മർദ്ദനത്തിൽ എത്തി നിൽക്കുകയുമാണ്. രാഷ്ട്രീയ പാർട്ടികൾ രാഘവന്റെ കാര്യത്തിൽ കുറ്റകരമായ മൗനം പാലിക്കുമ്പോൾ രാഘവന്റെ ജീവിതം ഇപ്പോൾ ഇരുട്ടിലേക്ക് വഴിമാറിയിരിക്കുകയാണ്. നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി പിണറായി സർക്കാർ പടപ്പുറപ്പാട് നടത്തിക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് രാഘവന്റെയും കുടുംബത്തിന്റെ ദുരിത കഥ സമൂഹ ദൃഷ്ടിയിലേക്ക് വരുന്നത്. മിശ്ര വിവാഹത്തിന്റെ തങ്ങൾക്ക് മുന്നിൽ വന്നിട്ടുള്ള ഭ്രഷ്ട് നവോത്ഥാന മൂല്യ സംരക്ഷകർ അറിയുന്നുണ്ടോ എന്നാണ് പട്ടാമ്പി തൃത്താലയിലിരുന്നു രാഘവനും കുടുബവും ചോദിക്കുന്നത്.
മിശ്ര വിവാഹം കഴിച്ചതിന്റെ പേരിലാണ് രാഘവന് പറയസമുദായത്തിൽ നിന്നും ഭ്രഷ്ട് വന്നത്. പാലക്കാട് തൃത്താലയിലെ പരുതൂർ പഞ്ചായത്തിലാണ് കേരളത്തെ സ്തബ്ധമാക്കുന്ന സംഭവങ്ങൾ നടക്കുന്നത്. തന്റെ വിവാഹം ഒരു തെറ്റായിരുന്നുവെന്ന് 'പറയൻ സമുദായസഭ'യിൽ വന്നു പറയുക. സമുദായ ശാസനം ലംഘിച്ചതിന് പിഴ അടയ്ക്കുക. ഒരു പതിറ്റാണ്ടായി പിന്തുടരുന്ന സമുദായ ഭ്രഷ്ട് നീക്കാനുള്ള ഏക വഴി ഇതാണെന്നു രാഘവന് അറിയാം. സമുദായ ദൃഷ്ടിയിൽ തെറ്റായി കാണുന്ന വിവാഹം ഒരു തെറ്റെന്നു സമ്മതിക്കാൻ രാഘവൻ തയ്യാറല്ല. ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് ഒരു തെറ്റല്ല. അതുകൊണ്ട് ഇപ്പോഴും രാഘവന് മുന്നിൽ വന്നു വീഴുന്നത് സമുദായ അംഗങ്ങളുടെ തുപ്പും തെറിയും മർദ്ദനവുമാണ്. സമുദായം ഏർപ്പെടുത്തിയിരുന്ന ഭ്രഷ്ട് മർദ്ദനത്തിലേക്ക് മാറാൻ തുടങ്ങിയതോടെ കഴിഞ്ഞ മാസം പകുതിയോടെ തൃത്താല പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് രാഘവൻ.
വിവാഹം ഒരു തെറ്റാണോ? വിവാഹം എന്ന ശരിയെ ഒരു തെറ്റായി കാണാൻ ഞാൻ തയ്യാറല്ല. തെറ്റുകൾ മാത്രമാണ് തെറ്റ്. വിവാഹം ഒരു തെറ്റായി കാണാൻ തയ്യാറല്ല. ഞാൻ മാത്രമല്ല എന്റെ വീട്ടുകാരും ഇത് തെറ്റാണ് എന്ന് പറയാൻ തയ്യാറല്ല. വിവാഹം ഒരു കുറ്റമായി കാണാൻ ഞാൻ തയ്യാറല്ല. അത് കാരണം എനിക്കും കുടുംബത്തിന് ഭ്രഷ്ട് വന്നിരിക്കുന്നു. വിവാഹത്തിന് ഭ്രഷ്ട് ഒരു പരിഹാരമാണോ? ഭ്രഷ്ട് അപ്രത്യക്ഷമായി കഴിഞ്ഞ ഒരു സമുദായ സമസ്യയാണ് എന്നാണു കരുതിയത്. പക്ഷെ ഭ്രഷ്ട് കേരളത്തിൽ അതേപടി നിലനിൽക്കുന്നു-രാഘവൻ മറുനാടൻ മലയാളിയോട് പറഞ്ഞു. എന്റെ 'അമ്മ മരിച്ചിട്ടു ഒരു സമുദായ അംഗം പോലും വന്നില്ല. എന്റെ രക്തബന്ധത്തിൽ ഉള്ളവർ മാത്രമാണ് ചടങ്ങിന് വന്നത്. വിവാഹം നടന്ന 2009 നു ശേഷം ഒരു സമുദായ ചടങ്ങിലും എനിക്കും കുടുംബത്തിനും പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല.
വിവാഹം നടന്നശേഷമുള്ള 2010ലെ പറയൻ സമുദായ സഭായോഗം മിശ്രവിവാഹത്തിന്റെ പേരിൽ ഇവർക്ക് ഭ്രഷ്ട് ഏർപ്പെടുത്തി. ആറ് കോളനികൾ ഉൾപ്പെടുന്ന സഭയിൽ നിന്ന് രാഘവനെയും കുടുംബത്തെയും അകറ്റി നിർത്തുകയും, കുടുംബത്തിലെ ചടങ്ങുകൾക്ക് സമുദായ അംഗങ്ങൾ ആരും പങ്കെടുക്കരുത് എന്നും തീരുമാനിക്കുകയുമായിരുന്നു. ഞങ്ങൾ വന്നാൽ സമുദായ സംഘങ്ങൾ ഇറങ്ങും. പിന്നെ എങ്ങിനെ ചടങ്ങുകൾക്ക് പോലും. പക്ഷെ ആരും ഒരു ചടങ്ങിനും ഞങ്ങളെ വിളിക്കാറില്ല. ഇതാണ് സത്യം. ഞങ്ങൾ തീർത്തും ഭ്രഷ്ടരായി മാറിയിരിക്കുന്നു.
കേരളം ഏറെ മാറിയിരിക്കുന്നു. നവോത്ഥാനമൂല്യങ്ങൾക്ക് വേണ്ടി സർക്കാർ തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നു. എന്നിട്ടും എന്റെയും കുടുംബത്തിന്റെയും ഭ്രഷ്ടിനു പരിഹാരമായില്ല. ഒരു പതിറ്റാണ്ടായി തുടരുന്നു ഭ്രഷ്ട് ആണിത്. ഇടത് വിപ്ലവ സംഘടന ഡിവൈഎഫ്ഐയ്ക്ക് ഈ ഭ്രഷ്ടിൽ ഇടപെടാൻ 2010 ൽ തന്നെ ഞാൻ പരാതി നൽകി. പക്ഷെ ഒരു മറുപടി നൽകാനുള്ള മര്യാദ പോലും ഡിവൈഎഫ്ഐ കാണിച്ചില്ല. പക്ഷെ ഇപ്പോൾ സമുദായ അംഗങ്ങൾക്കെതിരെ എനിക്ക് പരാതിയുമായി ഇറങ്ങേണ്ടി വന്നിരിക്കുന്നു. ഞാനും ഭാര്യ പ്രസീതയും നടന്നുവരുമ്പോൾ എതിരെ വന്ന സമുദായ അംഗമായ വേലായുധൻ എന്നെ മർദ്ദിച്ചു. ഒരു കാരണവുമില്ലാതെയുള്ള മർദ്ദനമായിരുന്നു ഇത്. അസഭ്യം പറയുകയും തുപ്പലിനു ശേഷമാണ് നേരിട്ടുള്ള മർദ്ദനം. ഇത് ഇനി സഹിക്കാൻ കഴിയില്ല. അതിനാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്- രാഘവൻ പറയുന്നു..
Stories you may Like
- 'എസ്എഫ്ഐയും ഡിവൈഎഫ്ഐയും മിശ്രവിവാഹ ബ്യൂറോയുമായി നടക്കുകയല്ല'
- നാസർ ഫൈസിയുടേത് പരിഷ്കൃതസമൂഹത്തിന് ചേരാത്ത വാക്കുകളെന്ന് ഡിവൈഎഫ്ഐ
- വിരാട് കോലി ഇന്ത്യയെ ജയിപ്പിച്ചാൽ, തല്ല് ഇവർക്ക്
- കരീംക്കയും രാഘവേട്ടനും ഏറ്റുമുട്ടുമ്പോൾ കോഴിക്കോട്ടെ പോരാട്ടം തീപാറും
- മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍