തിരുവനന്തപുരത്ത് വീണ്ടും വിഭാഗീയത തലപൊക്കുന്നു; കടകംപള്ളിയെ ഒതുക്കാൻ ജില്ലാ സെക്രട്ടറിയുടെ ഗ്രൂപ്പ് പ്രവർത്തനം; പറഞ്ഞു തീർത്ത പരാതി കുത്തിപ്പൊക്കി മന്ത്രിയുടെ വിശ്വസ്തനെ തരംതാഴ്ത്താൻ നീക്കം; വിജയകുമാറും കോലിയക്കോടും തുറന്നു പറഞ്ഞതോടെ കോടിയേരിയുടെ സർജിക്കൽ സ്ട്രൈക്ക്; ശിവൻകുട്ടിക്കും ആനാവൂരിനും സി.പി.എം ശാസന
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം: സിപിഎമ്മിൽ വീണ്ടും വിഭാഗീയത തലപൊക്കുന്നുവോ? ഒരു തരത്തിലും ഗ്രൂപ്പിസും അനുവദിക്കില്ലെന്നാണ് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട്. പ്രാദേശിക തലത്തിൽ വ്യക്തി വൈരാഗ്യം തീർക്കാൻ പാർട്ടി സംവിധാനത്തെ ഉപയോഗിക്കാൻ ആരേയും അനുവദിക്കില്ല. ഈ സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിളിച്ച് ആനാവൂർ നാഗപ്പനേയും വി ശിവൻകുട്ടിയേയും കോടിയേരി ശാസിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഇരുവരും ഒരുമിക്കുന്നതാണ് വിവാദങ്ങൾക്ക് കാരണം. ഒരു കാരണവശാലും വിഭാഗീയ പ്രവർത്തനം നടത്തരുതെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ ആനാവൂരിന് കോടിയേരി നിർദ്ദേശം നൽകി. അതിരുവിട്ട പ്രവർത്തനം വേണ്ടെന്ന് ശിവൻ കുട്ടിയേയും ശാസിച്ചു.
ദിവസങ്ങൾക്ക് മുമ്പാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്നത്. കോടിയേരി നേരിട്ട് പങ്കെടുത്തു. സംസ്ഥാന നേതൃത്വത്തിന് ലഭിച്ച പരാതിയായിരുന്നു ഇതിന് കാരണം. പാറശ്ശാലയിലെ കടകംപള്ളി പക്ഷ നേതാവാണ് മരുളി. കഴിഞ്ഞ സമ്മേളനത്തിന് മുമ്പ് മുരളിക്കെതിരെ ചില ആരോപണം ഉയർന്നു. ഇത് പാർട്ടി തലത്തിൽ ചർച്ച ചെയ്യുകയും നടപടി വേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു. പാറശ്ശാലക്കാരനായ ആനാവൂരിന്റെ പ്രധാന പ്രതിയോഗിയാണ് ഈ പ്രാദേശിക നേതാവ്. മുരളിയെ തരംതാഴ്ത്താനായിരുന്നു ആനാവൂരിന്റെ നീക്കം. പഴയ പരാതി വീണ്ടും ചർച്ചയാക്കാൻ ഏര്യാ കമ്മറ്റിയിൽ നീക്കം നടത്തി. എന്നാൽ ഏര്യാ കമ്മറ്റി യോജിച്ചില്ല. ഇതോടെ സംസ്ഥാന നേതാക്കളുമായെത്തി ഏര്യാ കമ്മറ്റിയുടെ വിയോജിപ്പോടെ നടപടികൾക്ക് തുടക്കം കുറിച്ചു.
ജില്ലയിലെ മുതിർന്ന സംസ്ഥാന കമ്മറ്റി അംഗങ്ങളായ എം വിജയകുമാറും കോലിയക്കോട് കൃഷ്ണൻ നായരുമാണ് ഏര്യാ കമ്മറ്റിക്ക് എത്തിയത്. ഇവരുടെ സാന്നിധ്യത്തിൽ തീരുമാനം അടിച്ചേൽപ്പിക്കാൻ ആനാവൂർ ശ്രമിച്ചു. ഇതിനെതിരെ പാറശാല ഏര്യാ സെക്രട്ടറിയുടെ പരാതി സംസ്ഥാന നേതൃത്വത്തിന് ലഭിച്ചു. ഇത് കോടിയേരി പരിശോധിച്ചു. വിജയകുമാറിനോടും കോലിയക്കോടിനോടും കാര്യങ്ങൾ തിരക്കി. ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടതു കൊണ്ടാണ് ഏര്യാ കമ്മറ്റിയിൽ പങ്കെടുത്തതെന്ന് വിശദീകരിച്ചു. ഇതോടെയാണ് ആനാവൂരും ശിവൻ കുട്ടിയും പ്രശ്നത്തിൽ കുരുക്കിലായത്. ഇതിനെ ഗൗരവത്തോടെ തന്നെ കോടിയേരി കണ്ടു. പറഞ്ഞു തീർത്ത പ്രശ്നം വീണ്ടും ഊതി വീർപ്പിക്കുന്ന വൈരാഗ്യം അംഗീകരിക്കില്ലെന്ന് കോടിയേരി നിലപാട് എടുത്തു.
മന്ത്രികൂടിയായ കടകംപള്ളിയോടും ആശയ വിനിമയം നടത്തി. ഇതോടെയാണ് തിരുവനന്തപുരത്തെ ഗ്രൂപ്പിസത്തിന്റെ വികൃത മുഖം കോടിയേരി മനസ്സിലാക്കിയത്. മന്ത്രിയായ തന്നേയും തന്റെ അണികളേയും ലക്ഷ്യമിട്ട് ആനാവൂർ നീങ്ങുന്നതായി കടകംപള്ളി പരാതി ഉന്നയിച്ചു. ഒരു ആവശ്യവുമില്ലാതെ വെറുതെ പ്രശ്നങ്ങൾ കുത്തിപൊക്കുകയാണ് ചെയ്യുന്നത്. മന്ത്രിയായതോടെ താൻ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ഈ കസേര അടുത്ത സമ്മേളനത്തിൽ ഉറപ്പിക്കാനാണ് ആനാവൂരിന്റെ ശ്രമം. ശിവൻ കുട്ടിയും പ്രത്യേക താൽപ്പര്യത്തോടെ കൂട്ടുനിൽക്കുന്നുവെന്ന് കടകംപള്ളി വിശദീകരിച്ചു. ഇതിന് ശേഷം കോടിയേരി വ്യക്തമായ അന്വേഷണം നടത്തി. ഇതിനൊടുവിലാണ് ജില്ലാ സെക്രട്ടറിയേയും സംസ്ഥാന കമ്മറ്റി അംഗം കൂടിയായ ശിവൻ കുട്ടിയേയും ശാസിക്കാൻ തീരുമാനിച്ചത്.
ജില്ലാ സെക്രട്ടറിയേറ്റിൽ നിശത വിമർശനമാണ് കോടിയേരി നടത്തിയത്. ഗ്രൂപ്പ് പ്രവർത്തനം ഒരു കാരണവശാലും അനുവദിക്കില്ല. എല്ലാവരേയും ഒരുമിപ്പിച്ച് പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. പഴയ കാല പ്രശ്നങ്ങളെല്ലാം എല്ലാവരും മറക്കണം. അത് വീണ്ടും കുത്തിപ്പൊക്കി പാർട്ടിയിൽ ഭിന്നതയുണ്ടാക്കരുത്. ഇതിന് ആരു ശ്രമിച്ചാലും കർശന നടപടിയുണ്ടാകുമെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ കോടിയേരി മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്തെ നഗര കേന്ദ്രങ്ങളിൽ ശിവൻകുട്ടിയും നെയ്യാറ്റിൻകര, പാറശ്ശാല മേഖലയിൽ പ്രശ്നങ്ങളുണ്ടാക്കാൻ ആനാവൂരും ശ്രമിക്കുന്നുണ്ടെന്ന പരാതി ഇനി ഉയരരുതെന്നും കോടിയേരി വിശദീകരിച്ചു.
തിരുവനന്തപുരത്ത് ഒരു കാലത്ത് വി എസ് അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്നു ആനാവൂർ. മലപ്പുറം സമ്മേളനത്തിൽ വിഎസിനെ ആദ്യം തള്ളിപ്പറഞ്ഞതും ആനാവൂരായിരുന്നു. ഇതോടെ സംസ്ഥാന സമിതി അംഗമായി. കടകംപള്ളിയുടെ വിശ്വസ്താനായി ജില്ലയിൽ നിറഞ്ഞു. പിണറായി പക്ഷത്തെ കരുത്തനെന്ന ലേബലിലാണ് കടകംപള്ളിക്ക് ശേഷം ജില്ലാ സെക്രട്ടറിയേറ്റിലെത്തിയത്. ഇതിനിടെ കടകംപള്ളിയുമായി തെറ്റി ശിവൻകുട്ടിയെ കൂട്ടി. വിജയകുമാറിനേയും കടകംപള്ളിയേയും ഒതുക്കി ജില്ല പിടിക്കാനാണ് നീക്കം. ഇത് തിരിച്ചറിഞ്ഞാണ് ജില്ലാ സെക്രട്ടറിയെ തന്നെ കോടിയേരി ശാസിക്കുന്നത്.
നേമത്ത് മത്സരിച്ച് തോറ്റ ശിവൻകുട്ടിയും പിണറായി പക്ഷത്തെ പ്രമുഖനാണ്. എന്നാൽ നേമത്ത് നിന്ന് തോറ്റ ശിവൻകുട്ടിയോട് കടകംപള്ളിക്ക് താൽപ്പര്യക്കുറവുണ്ട്. ഇതും ആനാവൂർ മുതലാക്കുന്നുവെന്നാണ് ഉയരുന്ന വിമർശനം.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍