കരിമണ്ണൂരിന്റെ മണ്ണിൽ പൊന്നുവിളയിച്ച തൊണ്ണൂറുകാരന്റെ നെൽവിത്ത് അടിച്ചുമാറ്റി കാർഷിക സർവകലാശാല; കാറ്റിലും മഴയിലും തളരാതെ മികച്ച വിള സമ്മാനിക്കുന്ന കൂഞ്ഞൂഞ്ഞ് നെൽവിത്തിന്റെ പേറ്റന്റ് അവകാശപ്പെട്ട് ഗവേഷക സി.ആർ.എൽസി രംഗത്തെത്തിയതോടെ അത്തിക്കൽ കുഞ്ഞൂഞ്ഞ് പടിക്കുപുറത്ത്; പാലക്കാടൻ മട്ടയുടെ ഉത്ഭവ കേന്ദ്രം കുഞ്ഞൂഞ്ഞ് വിത്തെന്ന് വാദമുള്ളപ്പോൾ കയ്യൂക്കിൽ പേറ്റന്റ് അടിച്ചുമാറ്റാനുള്ള സർവകലാശാല നീക്കത്തിനെതിരെ നിയമയുദ്ധം
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: കാർഷിക സർവ്വകലാശാലയിൽ പുട്ട് കുത്തുന്ന ലാഘവത്തോടെ കുത്തിയിടുന്ന ഗവേഷണ പ്രബന്ധങ്ങളും പി.എച്ച്.ഡി.കളും കേരളത്തിലെ പാവം കർഷകരുടെ കൃഷി സമ്പ്രദായങ്ങളും അവരുടെ തനതു വിത്തുകളും അടിച്ചുമാറ്റിക്കൊണ്ടെന്ന് ആരോപണം. കാർഷിക സർവ്വകലാശാലയിലെ ഗവേഷകയും അടുത്ത രജിസ്റ്റ്രാർ കസേരയ്ക്കുവേണ്ടി കരുനീക്കങ്ങൾ നടത്തുകയും ചെയ്യുന്ന ഗവേഷക ഡോ. സി.ആർ. എൽസി തന്റെ ഗവേഷണ പുട്ടുംകുറ്റിയിൽ നിന്ന് 2002-ൽ കുത്തിയിട്ടത് തൊടുപുഴ അത്തിക്കൽ അബ്രാഹം വർഗ്ഗീസിന്റെ ആയുസ്സിന്റെ സമ്പാദ്യമായ കുഞ്ഞുകുഞ്ഞ് നെൽവിത്ത്. സർവ്വകലാശാലയുടെ ബൗദ്ധിക സ്വത്താവകാശ കേന്ദ്രത്തിന്റെ കൂടി മേധാവിയായ ഈ ഗവേഷക തന്റെ കയ്യൂക്കുകൊണ്ട് കുഞ്ഞുകുഞ്ഞ് നെൽവിത്തിന്റെ പിതൃത്ത്വം കവർന്നെടുത്തതിനെ നിയമപരമായി തന്നെ ചോദ്യം ചെയ്യുമെന്ന് അത്തിക്കൽ അബ്രാഹം വർഗ്ഗീസിന്റെ മരുമകനായ കുര്യൻ.
ഏകദേശം അര നൂറ്റാണ്ടു മുമ്പ് ഏതാണ്ട് 1967-ൽ തൊടുപുഴയിലെ കരിമണ്ണൂർ ഗ്രാമത്തിലെ കണ്ടങ്ങളിൽ വിത്തെറിഞ്ഞ അത്തിക്കൽ അബ്രാഹം വർഗ്ഗീസ് കണ്ടെത്തിയ നല്ല വിളവുള്ള വിത്താണ് കുഞ്ഞുകുഞ്ഞ്. തണ്ട് കനമുള്ള, ഉയരം കുറഞ്ഞ നെൽ ചെടിയായതുകൊണ്ട് കാറ്റിനേയും മഴയേയും അതിജീവിക്കാനുള്ള കരുത്തുണ്ടായിരുന്നു കുഞ്ഞുകുഞ്ഞ് നെൽ നെൽവിത്തിനെന്നു തൊണ്ണൂറു വയസ്സുള്ള അബ്രഹാം വർഗ്ഗീസ് പറയുന്നു. അക്കാലത്ത് IR-8 എന്ന ശാസ്ത്രീയമായി കണ്ടെത്തിയ നെല്ലിനവും കേരളത്തിന്റെ തനതു നെൽവിത്തായ തവളക്കണ്ണനും പിന്നെ മഷൂറി എന്ന വരവ് ഇനവും പരീക്ഷണാടിസ്ഥാനത്തിൽ അബ്രഹാം കൃഷി ചെയ്തിരുന്നത്രേ.
ഇവയുടെ പ്രകൃത്യാലുള്ള പരാഗണ പ്രക്രിയയിലൂടെ ജന്മം കൊണ്ട പുതിയ നെൽവിത്തുകളെ പ്രത്യേകമായി തെരഞ്ഞെടുത്ത് അനവധി തവണ സ്വന്തം പാടശേഖരങ്ങളിൽ വിതച്ചും കൊയ്തും വിത്തിട്ടും അബ്രഹാം കണ്ടെത്തിയതാണ് കുഞ്ഞുകുഞ്ഞ് നെൽവിത്ത്. ചുവപ്പോടുകൂടിയ തവിട്ടുനിറത്തിലുള്ള കുഞ്ഞുകുഞ്ഞിന്റെ അരി സ്വാദിഷ്ടവും പോഷക സമൃദ്ധവുമാണ്. കുഞ്ഞുകുഞ്ഞ് വിത്തിന്റെ പ്രചാരവും സ്വീകാര്യതയും കണക്കിലെടുത്ത് അക്കാലത്ത് ഈ നെൽവിത്തിനു അബ്രഹാം വർഗ്ഗീസിന്റെ വിളിപ്പേരായ കുഞ്ഞുകുഞ്ഞ് എന്ന പേര് ഉറപ്പിച്ചത് കരിമണ്ണൂരിലെ നെൽ കർഷകരായിരുന്നു. കുഞ്ഞുകുഞ്ഞ് വിത്തിന്റെ പിതാവായ അത്തിക്കൽ അബ്രഹാം വർഗ്ഗീസിനെ കാർഷിക സർവ്വകലാശാല ഒഴികെയുള്ളവർ ആദരിക്കുകയും പുരസ്കാരങ്ങൾ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ സാക്ഷ്യപ്പെടുത്തുന്ന എല്ലാ രേഖകളും അബ്രഹാം വർഗ്ഗീസിന്റെ പക്കലുണ്ട്.
പിന്നെടെപ്പോഴോ തൃശൂർ ജില്ലയിലെ പഴയന്നൂർ ഗ്രാമത്തിലേക്ക് കുടിയേറിയ കരിമണ്ണൂരിലെ ഒരു കർഷകനാണത്രേ ആദ്യമായി കുഞ്ഞുകുഞ്ഞ് നെൽവിത്ത് കരിമണ്ണൂരിനു പുറത്തേയ്ക്ക് കൊണ്ടുപോയത്. പഴയന്നൂരിൽ പ്രചാരത്തിലായ കുഞ്ഞുകുഞ്ഞ് നെൽവിത്ത് കാലാന്തരത്തിൽ പാലക്കാടൻ പാടശേഖരങ്ങളിലേക്ക് കുടിയേറുകയായിരുന്നു. അങ്ങനെ ഏകദേശം നാൽപ്പതു കൊല്ലം പാലക്കാടൻ വയലേലകളിൽ കുഞ്ഞുകുഞ്ഞ് വിതച്ചും വിളഞ്ഞും കൊയ്തും വിത്തിട്ടും പോന്നിരുന്നു. ലോക പ്രശസ്തമായ പാലക്കാടൻ മട്ടയുടെ ഉത്ഭവ കേന്ദ്രവും അത്തിക്കൽ അബ്രഹാം വർഗ്ഗീസിന്റെ കുഞ്ഞുകുഞ്ഞോ?
എന്നാൽ ഈ യാഥാർത്ഥ്യങ്ങളോടൊക്കെ പുറം തിരിഞ്ഞുനിന്നുകൊണ്ട് ഇപ്പോൾ കാർഷിക സർവ്വകലാശാല ഈ വിത്തിന്റെ പിതൃത്ത്വം അടിച്ചുമാറ്റിയിരിക്കുകയാണ്. ജനകീയാസൂത്രണത്തിന്റെ ഭാഗമായി കാർഷിക സർവ്വകലാശാലയിൽ അരങ്ങേറിയ ഗാലസ (Group Approach for Locally Adapted and Sustainable Agriculture scheme) എന്ന പദ്ധതിയിലൂടെ 2000-കാലഘട്ടത്തിൽ ഗവേഷകയായ ഡോ. സി.ആർ. എൽസി കണ്ടെത്തിയതാണ് ഈ നെൽവിത്ത് എന്നാണ് ഇപ്പോൾ കാർഷിക സർവ്വകലാശാല അവകാശപ്പെടുന്നത്. ഈ വിത്ത് 2002-ലാണ് സർവ്വകലാശാല ഔദ്യോഗികമായി ഉത്തരവിറക്കി പുറത്തുവിട്ടത്. ഉത്തരവിലെ 62, 63 നമ്പർ ഇനങ്ങളായി; കുഞ്ഞുകുഞ്ഞ്-വർണ്ണ, കുഞ്ഞുകുഞ്ഞ്-പ്രിയ എന്ന പേരിലാണ് ഈ വിത്തുകൾ പുറത്തുവിട്ടതെന്ന് വിവരാവകാശ രേഖകൾ സാക്ഷ്യം പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഡോ.സി.ആർ. എൽസി പുരസ്കരിക്കപ്പെടുകയും ചെയ്തിരുന്നു.
അതേസമയം കുഞ്ഞുകുഞ്ഞ് നെൽവിത്ത് 1967 മുതൽ കേരളത്തിൽ ഉണ്ടെന്നുള്ളതിന് അബ്രഹാം വർഗ്ഗീസ് വിശ്വസനീയമായ തെളിവുകൾ നിരത്തുന്നുണ്ട്. കുഞ്ഞുകുഞ്ഞ് എന്നത് അബ്രഹാം വർഗ്ഗീസിന്റെ വിളിപ്പേരാണ് എന്നതിലും ആർക്കും തർക്കമില്ല. എന്നാൽ കുഞ്ഞുകുഞ്ഞ് എന്ന വിത്തിന്റെ ഉറവിടമോ ആ വിത്തിന് അത്തരത്തിൽ പേര് വന്നത് എങ്ങെനെയെന്നോ കാർഷിക സർവ്വകലാശാലയുടെ ഗവേഷണ വിഭാഗത്തിനോ ഗവേഷകയായ ഡോ. എൽസിക്കോ അറിയില്ല.
എന്നാൽ കുഞ്ഞുകുഞ്ഞ് എന്ന അടിസ്ഥാന വിത്തിലൂന്നിക്കൊണ്ടാണ് ഡോ. എൽസി ഗവേഷണം നടത്തിയിരിക്കുന്നതെന്നും അവകാശപ്പെടുന്നു. ഒരു വിത്തിന്റെ അടിസ്ഥാന വിവരങ്ങളായ ഊരും പേരും പോലുമറിയാതെ എങ്ങനെയാണ് ഒരു ഗവേഷണം സാധ്യമാവുക എന്നതും ന്യായമായ ഗവേഷണാനുബന്ധമായ സംശയമാണ്. അതും ബൗദ്ധിക സ്വത്താവകാശ കേന്ദ്രത്തിന്റെ മേധാവികൂടിയായ ഒരു ഗവേഷകക്ക്. അബ്രഹാം വർഗ്ഗീസിന്റെ മുമ്പിലും ഇന്നാട്ടിലെ കർഷകരുടെ മുമ്പിലും സർവ്വകലാശാല മുട്ടുകുത്തുന്നതും ഇവിടെയാണ്.
കുഞ്ഞുകുഞ്ഞ് വിത്തിന്റെ ബൗദ്ധിക സ്വത്താവകാശം തനിക്ക് അവകാശപ്പെട്ടതാണെന്ന് അത്തിക്കൽ അബ്രഹാം വർഗ്ഗീസ് രേഖാമൂലം സർവ്വകലാശാലയോട് അപേക്ഷിച്ചത് 2015 ലാണെന്ന് പറയുന്നു. സർവ്വകലാശാലയുടെ ബൗദ്ധിക സ്വത്താവകാശ കേന്ദ്രത്തിന്റെ മേധാവിയായ ഡോ. സി.ആർ. എൽസി മൂന്നുവർഷമായിട്ടും അബ്രഹാം വർഗ്ഗീസിന്റെ അപേക്ഷയിന്മേൽ തീർപ്പ് കൽപ്പിച്ചിട്ടില്ല.
ഓരോ പ്രാവശ്യവും സർവ്വകലാശാലയെ സമീപിക്കുമ്പോൾ ഓരോരോ കാരണങ്ങൾ പറഞ്ഞുകൊണ്ട് അബ്രഹാം വർഗ്ഗീസിന്റെ മരുമകനായ കുര്യനെ സർവ്വകലാശാല മടക്കി അയക്കുകയാണ്. അങ്ങനെ ഗതികെട്ടപ്പോഴാണ് കുര്യൻ വിവരാവകാശ നിയമപ്രകാരം രേഖകൾ സമ്പാദിക്കാൻ തുടങ്ങിയത്. കുഞ്ഞുകുഞ്ഞ് വിത്ത് തന്റേതാണെന്ന് അവകാശപ്പെടുന്ന അത്തിക്കൽ അബ്രഹാം വർഗ്ഗീസിന്റെ അവകാശവാദങ്ങൾ പൊള്ളയാണെങ്കിൽ പൊള്ളയെന്നും കൊള്ളാവുന്നതാണെങ്കിൽ കൊള്ളാമെന്നും പറയാൻ സർവ്വകലാശാലക്ക് മൂന്നുവർഷം പോരെ എന്ന ന്യായമായ ചോദ്യവും അവശേഷിക്കുന്നു.
മാത്രമല്ല, ഈ വിഷയത്തിൽ കരിമണ്ണൂരിൽ വന്ന് വസ്തുനിഷ്ടമായ ഒരു അന്വേഷണം നടത്തണമെന്ന് അബ്രഹാം വർഗ്ഗീസിനോടൊപ്പം അവിടുത്തെ കർഷകസമൂഹവും പറയാൻ തുടങ്ങിയിട്ടും മൂന്നു വർഷമായി. കുഞ്ഞുകുഞ്ഞ് വിത്ത് അത്തിക്കൽ അബ്രഹാം വർഗ്ഗീസിന് അവകാശപ്പെട്ടതാണെന്ന് കരിമണ്ണൂരിലെ അനവധി നെൽ കർഷകർ സർവ്വകലാശാലക്ക് സാക്ഷ്യപത്രങ്ങളും സമർപ്പിച്ചിട്ടുണ്ട്. എന്നിട്ടും ദൂരക്കൂടുതലുള്ളതുകൊണ്ട് വരാൻ ബുദ്ധിമുട്ടുണ്ട് എന്നാണ് സർവ്വകലാശാലയുടെ ബൗദ്ധിക സ്വത്താവകാശ കേന്ദ്രത്തിന്റെ മേധാവിയായ ഡോ. സി.ആർ. എൽസി അബ്രഹാം വർഗ്ഗീസിനോട് പറയുന്ന ന്യായം.
അതേസമയം ഈ കാലഘട്ടങ്ങളിൽ കരിമണ്ണൂരിനപ്പുറം മലയോര മേഖലകളിൽ പലേടത്തും ഡോ. സി.ആർ. എൽസി വന്നുപോയതിന്റെ തെളിവുകളും അബ്രഹാം വർഗ്ഗീസിന്റെ മരുമകൻ കുര്യൻ ഹാജരാക്കുന്നുണ്ട്. അബ്രഹാം വർഗ്ഗീസിന്റെ ചെലവിൽ അദ്ദേഹത്തേയും അദ്ദേഹത്തിന്റെ പാടശേഖരങ്ങളും സന്ദർശിക്കാൻ മരുമകൻ കുര്യൻ പലതവണ അപേക്ഷിച്ചിട്ടും സർവ്വകലാശാലയോ ഡോ. സി.ആർ. എൽസിയോ തയ്യാറാവുന്നില്ല.
തൊണ്ണൂറു വയസ്സുള്ള ഒരു നെൽ കർഷനായ അബ്രഹാം വർഗ്ഗീസിനേയും അദ്ദേഹത്തെ സ്നേഹിക്കുന്ന അവിടുത്തെ കർഷകരേയും വന്നു കാണാനുള്ള സന്മനസ്സുപോലും കാർഷിക സർവ്വകലാശാലയോ ആ കർഷകന്റെ ആയുസ്സിന്റെ സമ്പാദ്യമായ കുഞ്ഞുകുഞ്ഞ് വിത്തിന്റെ പിതൃത്ത്വം അടിച്ചുമാറ്റിയ ഗവേഷക ഡോ. സി.ആർ. എൽസിയോ കാണിക്കുന്നില്ല എന്നുപറയുമ്പോൾ ഈ വിഷയത്തിലെ സർവ്വകലാശാലയുടെ കള്ളക്കളിയും ദുരൂഹതകളും പ്രകടമാണ്. സർവ്വകലാശാല അധികൃതർ കുഞ്ഞുകുഞ്ഞിനെ ഭയപ്പെടുന്നുണ്ടോ?
ഏറെ കൊട്ടിഘോഷിച്ച ജനകീയാസൂത്രണത്തിന്റെ മറവിൽ അരങ്ങേറ്റിയ കാർഷിക സർവ്വകലാശാലയുടെ ഗാലസ പദ്ധതി സമ്പൂർണ്ണ പരാജയമായിരുന്നുവെന്ന് പിന്നീട് വിമർശനാത്മക വാർത്തകളുണ്ടായിരുന്നു. തുടർന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ ഗാലസയുടെ മേധാവിയും കാർഷിക സർവ്വകലാശാലയുടെ അന്നത്തെ പ്രൊ വൈസ് ചാൻസിലർ കൂടിയായിരുന്ന ഡോ. പത്തിയൂർ ഗോപിനാഥിന് സസ്പെൻഷൻ അടക്കം ഒരുപാട് അച്ചടക്ക നടപടികൾക്ക് വിധേയമായിട്ടുള്ളതുമാണ്.
ഈ കാലഘട്ടത്തിൽ തന്നെയാണ് അത്തിക്കൽ അബ്രഹാം വർഗ്ഗീസിന്റെ കുഞ്ഞുകുഞ്ഞ് വിത്തിന്റെ പിതൃത്ത്വം ഗാലസ പദ്ധതിയുടെ ഭാഗമായി സർവ്വകലാശാല മുതൽ കൂട്ടിയതെന്ന് അറിയുമ്പോൾ നമുക്ക് സർവ്വകലാശാല അധികൃതരെ ന്യായമായും സംശയിക്കേണ്ടിവരും.
കേരള കാർഷിക സർവ്വകലാശാലയുടെ 48 ഇനം തനതു നെൽവിത്തുകൾ അമേരിക്കയിലെ മോന്സാന്ടോ കമ്പനിക്ക് കൈമാറിയെന്നതിന്റെ ഇനിയും കെട്ടടങ്ങാത്ത വിവാദങ്ങളും കോലാഹലങ്ങളും ഉണ്ടായതും ഈ കാലഘട്ടത്തിൽ തന്നെയായിരുന്നുവെന്നതും കുഞ്ഞുകുഞ്ഞ് വിത്തിന്റെ ബൗദ്ധിക സ്വത്താവകാശ വിഷയത്തിന്റെ ഗൗരവം ഉറക്കെ വിളിച്ചുപറയുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്