കുപ്പിവെള്ളത്തിന് വില കുറയ്ക്കാനുള്ള സർക്കാർ നീക്കത്തെ പൊളിച്ചടുക്കി പെപ്സികോയും കൂട്ടരും; ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 13 രൂപയാക്കാനുള്ള തീരുമാനം നടപ്പാക്കാനാവില്ലെന്ന് കമ്പനികൾ; വില കുറച്ചാൽ കുപ്പിയുടെ ഗുണനിലവാരം കുറയ്ക്കും; വെള്ളം പെട്ടെന്ന് മലിനമാവുമെന്നും ആളുകൾ രോഗബാധിതരാവുമെന്നും തടസ്സവാദം; പിണറായി സർക്കാരിനെ ബഹുരാഷ്ട്ര കുത്തക വെല്ലുവിളിക്കുന്നത് ഇങ്ങനെ
പി വിനയചന്ദ്രൻ
തിരുവനന്തപുരം: കുപ്പിവെള്ളത്തെ അവശ്യസാധനമായി പ്രഖ്യാപിച്ച് വില 13രൂപയാക്കാനുള്ള സർക്കാരിന്റെ എല്ലാ ശ്രമങ്ങളും കുപ്പിവെള്ള മാഫിയ പൊളിച്ചടുക്കി. 600കോടിയിലേറെ രൂപയുടെ വ്യാപാരം നടത്തുന്ന കുപ്പിവെള്ള മാഫിയ സർക്കാരിനെ വെല്ലുവിളിച്ച് വില കുറയ്ക്കില്ലെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ മേയിൽ ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുപ്പിവെള്ളം അവശ്യവസ്തുവായി വിജ്ഞാപനം ചെയ്യാനും വില 13രൂപയാക്കാനും തീരുമാനിച്ചിരുന്നു.
കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാനുള്ള കുപ്പിവെള്ള നിർമ്മാണ അസോസിയേഷന്റെ തീരുമാനം വ്യാപാരി സംഘടനകൾ അംഗീകരിക്കാത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു സർക്കാർ കടുത്ത തീരുമാനമെടുത്തത്. എന്നാൽ ഒരു കാരണവശാലും വില കുറയ്ക്കാനാവില്ലെന്ന് കുപ്പിവെള്ള കമ്പനികൾ സർക്കാരിനെ അറിയിച്ചു. സർക്കാർ പലവട്ടം അഭ്യർത്ഥിച്ചിട്ടും കുപ്പിവെള്ള വിപണി നിയന്ത്രിക്കുന്ന പെപ്സികോ തിരിഞ്ഞുനോക്കിയില്ല. ഒരു യോഗത്തിലും അവർ പങ്കെടുത്തില്ല. 146 കുപ്പിവെള്ള കമ്പനികളാണ് കേരളത്തിലുള്ളത്.
കേരളാ എസൻഷ്യൽ ആർട്ടിക്കിൾ കൺട്രോൾ ആക്ട് 1986 പ്രകാരം കുപ്പിവെള്ളം അവശ്യവസ്തുവായി പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കാനും ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 13രൂപയായി വില നിശ്ചയിക്കാനുമാണ് സർക്കാർ തീരുമാനിച്ചത്. എന്നാൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പല ഘട്ടങ്ങളിലൂടെയുള്ള നിർമ്മാണ പ്രക്രിയയിലൂടെയാണ് കുപ്പിവെള്ളം നിർമ്മിക്കുന്നതെന്നും 13രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം വിൽക്കാനാവില്ലെന്നും കുപ്പിവെള്ള നിർമ്മാണ കമ്പനികളുടെ സംഘടന സർക്കാരിനെ അറിയിച്ചു. ഈ സാഹചര്യം പരിശോധിക്കാനും കുപ്പിവെള്ളത്തിന്റെ വില നിശ്ചയിക്കാനുമായി സിവിൽ സപ്ലൈസ് ഡയറക്ടർ ചെയർമാനും നികുതി, നിയമം, വ്യവസായം, ധനകാര്യം, ധനകാര്യം, ജലവിതരണം, ആരോഗ്യം, ലീഗൽ മെട്രോളജി വകുപ്പുകളെയും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിനെയും സിവിൽ സപ്ലൈസ് വകുപ്പിലെ ലോ ഓഫീസറെയും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു.
കുപ്പിവെള്ളത്തെ മാത്രമായി അവശ്യവസ്തുവായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കമ്മിറ്റിക്കു മുൻപാകെ കുപ്പിവെള്ള കമ്പനികൾ അറിയിച്ചത്. അങ്ങനെയെങ്കിൽ ടാങ്കറിൽ കൊണ്ടുപോകുന്ന വെള്ളത്തെയും അവശ്യവസ്തുവായി പ്രഖ്യാപിക്കേണ്ടി വരും. മാത്രമല്ല, 13രൂപ പരമാവധി വിൽപ്പന വില (എം.ആർ.പി) നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. ജീവൻ രക്ഷാമരുന്നുകളുടെയും വളത്തിന്റെയും വിലനിലവാരം നിശ്ചയിക്കാൻ കേന്ദ്രത്തിനു മാത്രമേ അധികാരമുള്ളൂ. അതിനാൽ കുപ്പിവെള്ളത്തിന്റെ വില 13രൂപയാക്കിയ സർക്കാർ തീരുമാനം നിയമപരമല്ല. കുപ്പിവെള്ള കമ്പനികളുമായി സർക്കാർ പലവട്ടം ചർച്ച നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു.
സർക്കാർ പറയുന്നതുപോലെ 13രൂപയ്ക്ക് കുപ്പിവെള്ളം നൽകിയാൽ ജനങ്ങളുടെ കൈയിലെത്തുക മലിനജലമായിരിക്കുമെന്നും അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നുമാണ് കുപ്പിവെള്ള കമ്പനികളുടെ ഭീഷണി. ഐ.എസ്.ഒ സ്പെസിഫിക്കേഷൻ പാലിക്കുന്ന ഗുണനിലവാരമുള്ള പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിക്കുന്ന കുപ്പിയിലാണ് കുടിവെള്ളം നിറയ്ക്കുന്നത്. വില കുറയ്ക്കാൻ നിർബന്ധിച്ചാൽ ഈ പ്ലാസ്റ്റിക് കുപ്പിയുടെ നിലവാരവും കുറയ്ക്കും. പ്ലാസ്റ്റികിന്റെ ക്വാളിറ്റി കുറച്ചാൽ വെള്ളം പെട്ടെന്ന് മലിനമാവും. അത് വിപരീത ഫലമുണ്ടാക്കും.- കുപ്പിവെള്ള കമ്പനികൾ സമിതിയെ അറിയിച്ചു. 18മുതൽ 22രൂപ വരെ വേണമെന്നാണ് കുപ്പിവെള്ള കമ്പനികളുടെ ആവശ്യം. എം.ആർ.പിയിൽ കൂടുതൽ വില ഈടാക്കുന്നവർക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് വഴി പരിശോധനകൾ നടത്തി പിഴ ഈടാക്കാനുള്ള സർക്കാർ തീരുമാനവും നിയമപരമായി നിലനിൽക്കുന്നതല്ലെന്നും കോടതിയിൽ ചോദ്യം ചെയ്യുമെന്നും കുപ്പിവെള്ള മാഫിയ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതോടെ കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കാൻ സർക്കാർ കൈക്കൊണ്ട നടപടികൾ വെള്ളത്തിലായിട്ടുണ്ട്.
സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് വ്യാപാരികൾ ലാഭം കുറച്ച് കുപ്പിവെള്ള വ്യാപാരികളും തയ്യാറായിട്ടില്ല. 150ശതമാനം വരെ കൊള്ളലാഭമാണ് വ്യാപാരികൾ നേടുന്നത്. മൊത്തവിതരണക്കാർ എട്ടും പത്തും രൂപയ്ക്ക് നൽകുന്ന കുപ്പിവെള്ളത്തിനാണ് 15 മുതൽ 20 വരെ രൂപ നൽകേണ്ടിവരുന്നത്. വൻകിട ഹോട്ടലുകളിൽ 30രൂപയും അതിനു മുകളിലും ഈടാക്കുന്നുണ്ട്. വിലകൂട്ടി വാങ്ങുന്നത് ഒഴിവാക്കാൻ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന നടത്തുമെന്ന സർക്കാർ പ്രഖ്യാപനവും പാഴ്വാക്കായി മാറി. അതേസമയം, ലിറ്ററിന് പത്തുരൂപയ്ക്ക് താഴെ കുടിവെള്ളം നൽകാവുന്ന വാട്ടർ അഥോറിറ്റിയുടെ കുപ്പിവെള്ള പദ്ധതിക്ക് ഉന്നത ഐ.എ.എസുകാർ തന്നെ തടയിട്ടിരിക്കുകയാണ്. ജലവിഭവവകുപ്പ് തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിൽ കുപ്പിവെള്ള പ്ലാന്റ് സ്ഥാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും വിപണിയിൽ ഇറക്കാനായിട്ടില്ല. വാട്ടർ അഥോറിറ്റി തൊടുപുഴയിലെ പ്ലാന്റിൽനിന്ന് ഹില്ലി അക്വാ എന്നപേരിൽ കുപ്പിവെള്ളം വിപണിയിലിറക്കുന്നുണ്ട്.
15 രൂപയാണ് ഒരു ലിറ്ററിന് വില. കൺസ്യൂമർ സ്റ്റോറുകളിൽ 10രൂപയ്ക്കാണ് വിൽക്കുന്നത്. കിണറിൽനിന്നോ കുഴൽക്കിണറിൽനിന്നോ വെള്ളമെടുത്താണ് സ്വകാര്യ കമ്പനികൾ കുപ്പിവെള്ളമുണ്ടാക്കുന്നത്. ഇതിന് സെസ് ഈടാക്കുന്നില്ല. അനുവദനീയമായ അളവിലേ ജലമെടുക്കാവൂ എന്ന നിബന്ധന മാത്രം. ശുദ്ധീകരണം അടക്കമുള്ള നിർമ്മാണച്ചെലവിന്റെ പേരിലാണ് വിലയത്രയും ഈടാക്കുന്നത്. തുച്ഛമായ വിലയ്ക്ക് കിട്ടുന്ന വാട്ടർ അഥോറിറ്റിയുടെ വെള്ളം ശുദ്ധീകരിച്ച് 20രൂപയ്ക്ക് വിൽക്കുന്ന കമ്പനികളുമുണ്ട്. വ്യവസായ പാർക്കുകളിലും മറ്റും വ്യവസായ ആവശ്യത്തിന് 1000 ലിറ്റർ വെള്ളത്തിന് 40 രൂപയാണ് വാട്ടർ അഥോറിറ്റി ഈടാക്കുന്നത്. ഇതേവെള്ളം പേരിന് ശുദ്ധീകരണ പ്ലാന്റിലൂടെ കടത്തിവിട്ട് ലിറ്ററിന് 20 രൂപയ്ക്ക് വിൽക്കും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍