Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിജിലൻസ് പേടിയിൽ ഐഎഎസുകാർ നിസ്സഹകരിക്കുന്ന അവസ്ഥ ഒഴിവാക്കണം; ആവശ്യത്തിനു ജീവനക്കാരില്ലാതെ വില്ലേജ് ഓഫീസുകളടക്കമുള്ള സർവ്വ ഓഫീസിലും ഇടപെടുന്നതും അവസാനിപ്പിക്കണം; അമിതമായ മാദ്ധ്യമശ്രദ്ധ ഒഴിവാക്കണം; ജേക്കബ് തോമസ് താരമാകുമ്പോൾ ഭരണം സ്തംഭിക്കുന്നത് ഒഴിവാക്കാൻ പിണറായി ആവശ്യപ്പെട്ടിരിക്കുന്നത് ഇവയൊക്കെ

വിജിലൻസ് പേടിയിൽ ഐഎഎസുകാർ നിസ്സഹകരിക്കുന്ന അവസ്ഥ ഒഴിവാക്കണം; ആവശ്യത്തിനു ജീവനക്കാരില്ലാതെ വില്ലേജ് ഓഫീസുകളടക്കമുള്ള സർവ്വ ഓഫീസിലും ഇടപെടുന്നതും അവസാനിപ്പിക്കണം; അമിതമായ മാദ്ധ്യമശ്രദ്ധ ഒഴിവാക്കണം; ജേക്കബ് തോമസ് താരമാകുമ്പോൾ ഭരണം സ്തംഭിക്കുന്നത് ഒഴിവാക്കാൻ പിണറായി ആവശ്യപ്പെട്ടിരിക്കുന്നത് ഇവയൊക്കെ

ബി രഘുരാജ്‌

തിരുവനന്തപുരം: ജേക്കബ് തോമസിന് ഒരോ ദിവസവും പുതിയ ഭൂമിയും പുതിയ ആകാശവുമാണ്. പക്ഷേ സർക്കാരിന് അങ്ങനെയല്ല കാര്യങ്ങൾ. ഒപ്പമുള്ളവരെ പിണക്കി മുന്നോട്ട് പോയാൽ ഭരണ സത്ംഭനമുണ്ടാകും. പ്രത്യേകിച്ച് ഐഎഎസുകാരെ. ഭരണപരമായ കാര്യങ്ങളിൽ നയപരമായ തീരുമാനം സർക്കാർ എടുത്താലും നടപ്പാക്കേണ്ടത് ഐഎഎസുകാരാണ്. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നിലപാട് കടുപ്പിച്ചതോടെ ഐഎഎസുകാർ പരാതിയുമായി മുഖ്യമന്ത്രിയുടെ അടുത്ത് എത്തി. മുതിർന്ന ഉദ്യോഗസ്തൻ ടോം ജോസായിരുന്നു ഇതിന് പിന്നിൽ. പെട്ടെന്ന് കെ എം എബ്രഹാം എന്ന ധനകാര്യ സെക്രട്ടറിയും ജേക്കബ് തോമസിന് എതിരായി. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഈ പരാതികളോട് മൗനം കാട്ടി. ഇതോടെ ഐഎസുകാർ നിസ്സഹകരണം തുടങ്ങി. ഫയലുകൾ അനങ്ങാതായി. ഇത് വലിയ പ്രതിസന്ധിയായി മാറുമ്പോഴാണ് വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറാൻ ജേക്കബ് തോമസ് സന്നദ്ധനായി കത്ത് നൽകിയതെന്നാണ് സൂചന.

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. സത്യസന്ധതയിലും സുതാര്യതയിലുമൊന്നും ആർക്കും സംശയമില്ല. എന്നാൽ ഏറ്റുമുട്ടലിന്റെ പാതയിൽ പോയാൽ സർക്കാരിന് പ്രതിസന്ധി കൂടും. ഇത് പരിഹരിക്കപ്പെട്ടേ മതിയാകൂവെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. ആരും ഭീതിയുടെ നിഴലിലാകരുത്. എല്ലാവർക്കും പ്രവർത്തിക്കാൻ അവസരം വേണം. ഇതിന് വിജിലൻസ് തടസ്സമാകരുതെന്നാണ് പിണറായിയുടെ ആവശ്യം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് വിജിലൻസ് ഡയറക്ടറെ അറിയിച്ചിട്ടുണ്ട്. ഐഎഎസുകാരെ പിണക്കി മുന്നോട്ട് പോകാൻ സർക്കാർ അഗ്രഹിക്കുന്നില്ലെന്നതാണ് ഈ സന്ദേശം. അഴിമതിക്കാരെ വിജിലൻസിന് പിടിക്കാം. എന്നാൽ അതിന്റെ പേരിൽ ആരും ഭീതിയുടെ നിഴലിലായി ഫയലുകളിൽ ഒപ്പിടാതിരിക്കരുത്. നിലവിൽ ഐഎഎസുകാരൊന്നും ജേക്കബ് തോമസ് ഫാക്ടർ പറഞ്ഞ് ഒരു ഫയലിലും തീരുമാനം എടുക്കുന്നില്ല. എല്ലാം മന്ത്രിമാരുടെ ബാധ്യതയാക്കുന്നു. ഇതിന് പരിഹാരം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ആഗ്രഹിക്കുന്നു.

അതോടൊപ്പമാണ് ജേക്കബ് തോമസിന്റെ സർവ്വ മേഖലയിലേയും ഇടപെടൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ. എല്ലാ സർക്കാർ ഓഫീസിലും റെയ്ഡുകൾ കാര്യക്ഷമമായി. നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുന്നു. എന്നാൽ ഇതെല്ലാം അന്വേഷിച്ച് സത്യം കണ്ടെത്താനുള്ള സംവിധാനം നിലവിൽ വിജിലൻസിന് ഇല്ല. വളരെ ചെറിയ അന്വേഷണ സംവിധാനമാണ് വിജിലൻസ്. ഈ പരിമതി മനസ്സിലാക്കിയുള്ള ഇടപെടൽ നടത്തണം. ഇതിനൊപ്പം റെയ്ഡുകൾ അമിത മാദ്ധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയുള്ളതാണെന്ന പരാതിയും സജീവമാണ്. അതിനാൽ കൃത്യമായ ഇടപെടലുകളിലേക്ക് മാത്രമായി വിജിലൻസ് ഒതുങ്ങണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അതിനപ്പുറത്തേക്ക് മന്ത്രിമാർക്കും മുന്മന്ത്രിമാർക്കുമൊക്കെ എതിരെ നടത്തുന്ന അന്വേഷണങ്ങളോടോ മറ്റ് കാര്യങ്ങളോടോ ജേക്കബ് തോമസിനോട് ഒരു പരിഭവവും മുഖ്യമന്ത്രിക്കില്ല. ജയരാജനെതിരായ നടപടി പോലും ശരിയാണെന്ന അഭിപ്രായമാണ് പിണറായിക്കുള്ളത്.

ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി സാഹചര്യങ്ങൽ വിലയിരുത്തിയിട്ടുണ്ട്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറുടെ വിശ്വാസ്യത നിയമസഭയിൽ ചോദ്യം ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഡയറക്ടർ ജേക്കബ് തോമസ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ച് സർക്കാറിന് കത്ത് നൽകിയത്. വ്യക്തിപരമായ കാരണങ്ങളാൽ വിജിലൻസിൽനിന്ന് ഒഴിയാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ സെക്രട്ടറി ശിവശങ്കറിനും ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി നളിനിനെറ്റോക്കും ജേക്കബ് തോമസ് കത്ത് നൽകിയത്.ജേക്കബ് തോമസിന്റെ രാജിയാവശ്യത്തിൽ മുഖ്യമന്ത്രിയാവും അന്തിമ തീരുമാനമെടുക്കുകയെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവി കൂടി വഹിക്കുന്ന നളിനി നെറ്റോ വ്യക്തമാക്കിയിരുന്നു.

തന്നേക്കാൾ യോഗ്യരായവർ ധാരാളമുണ്ടെന്നും അവരെ വിജിലൻസ് തലപ്പത്തുകൊണ്ടുവരണമെന്നുമാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജേക്കബ് തോമസ് തൽസ്ഥാനത്ത് തന്നെ തുടരണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ഐഎഎസുകാരുടെ പരാതി ഗൗരവത്തോടെ എടുക്കണമെന്ന നിർദ്ദേശവും വയ്ക്കും. പാർട്ടിക്കാർക്ക് പോലും ചില പരാതികളുണ്ട്. താഴെ തട്ടിലെ ഓഫീസിലെ റെയ്ഡുകളുമായി സിപിഐ(എം) സംഘടനാ നേതാക്കളും പരാതി പറയുന്നു. ഇതെല്ലാം പരിഹരിക്കപ്പെടുകുയം വ്യക്തമായ ഇടപെടൽ നടത്തുകയും വേണമെന്നാണ് ആവശ്യം.

ഇവയെല്ലാം പൂർണ്ണമായും ജേക്കബ് തോമസ് നിരാകരിച്ചാൽ അദ്ദേഹത്തെ മാറ്റാൻ മുഖ്യമന്ത്രി നിർബന്ധിതനാകും. പകരം പദവി നൽകുന്നത് പോലും പ്രശ്നത്തിലാണ്. പൊലീസിന് പുറത്ത് ഏതെങ്കിലും പദവികൾ മാത്രമേ നിലവിൽ ജേക്കബ് തോമസിന് വേണ്ടി കണ്ടെത്താനാകും. അതുകൊണ്ട് തന്നെ ജേക്കബ് തോമസിനെ വിജിലൻസ് പദവിയിൽ നിലനിർത്തി പ്രശ്ന പരിഹാരം മാത്രമാണ് മുഖ്യമന്ത്രിയുടെ താൽപ്പര്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP