വിജിലൻസ് പേടിയിൽ ഐഎഎസുകാർ നിസ്സഹകരിക്കുന്ന അവസ്ഥ ഒഴിവാക്കണം; ആവശ്യത്തിനു ജീവനക്കാരില്ലാതെ വില്ലേജ് ഓഫീസുകളടക്കമുള്ള സർവ്വ ഓഫീസിലും ഇടപെടുന്നതും അവസാനിപ്പിക്കണം; അമിതമായ മാദ്ധ്യമശ്രദ്ധ ഒഴിവാക്കണം; ജേക്കബ് തോമസ് താരമാകുമ്പോൾ ഭരണം സ്തംഭിക്കുന്നത് ഒഴിവാക്കാൻ പിണറായി ആവശ്യപ്പെട്ടിരിക്കുന്നത് ഇവയൊക്കെ
ബി രഘുരാജ്
തിരുവനന്തപുരം: ജേക്കബ് തോമസിന് ഒരോ ദിവസവും പുതിയ ഭൂമിയും പുതിയ ആകാശവുമാണ്. പക്ഷേ സർക്കാരിന് അങ്ങനെയല്ല കാര്യങ്ങൾ. ഒപ്പമുള്ളവരെ പിണക്കി മുന്നോട്ട് പോയാൽ ഭരണ സത്ംഭനമുണ്ടാകും. പ്രത്യേകിച്ച് ഐഎഎസുകാരെ. ഭരണപരമായ കാര്യങ്ങളിൽ നയപരമായ തീരുമാനം സർക്കാർ എടുത്താലും നടപ്പാക്കേണ്ടത് ഐഎഎസുകാരാണ്. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നിലപാട് കടുപ്പിച്ചതോടെ ഐഎഎസുകാർ പരാതിയുമായി മുഖ്യമന്ത്രിയുടെ അടുത്ത് എത്തി. മുതിർന്ന ഉദ്യോഗസ്തൻ ടോം ജോസായിരുന്നു ഇതിന് പിന്നിൽ. പെട്ടെന്ന് കെ എം എബ്രഹാം എന്ന ധനകാര്യ സെക്രട്ടറിയും ജേക്കബ് തോമസിന് എതിരായി. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഈ പരാതികളോട് മൗനം കാട്ടി. ഇതോടെ ഐഎസുകാർ നിസ്സഹകരണം തുടങ്ങി. ഫയലുകൾ അനങ്ങാതായി. ഇത് വലിയ പ്രതിസന്ധിയായി മാറുമ്പോഴാണ് വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറാൻ ജേക്കബ് തോമസ് സന്നദ്ധനായി കത്ത് നൽകിയതെന്നാണ് സൂചന.
വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. സത്യസന്ധതയിലും സുതാര്യതയിലുമൊന്നും ആർക്കും സംശയമില്ല. എന്നാൽ ഏറ്റുമുട്ടലിന്റെ പാതയിൽ പോയാൽ സർക്കാരിന് പ്രതിസന്ധി കൂടും. ഇത് പരിഹരിക്കപ്പെട്ടേ മതിയാകൂവെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. ആരും ഭീതിയുടെ നിഴലിലാകരുത്. എല്ലാവർക്കും പ്രവർത്തിക്കാൻ അവസരം വേണം. ഇതിന് വിജിലൻസ് തടസ്സമാകരുതെന്നാണ് പിണറായിയുടെ ആവശ്യം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് വിജിലൻസ് ഡയറക്ടറെ അറിയിച്ചിട്ടുണ്ട്. ഐഎഎസുകാരെ പിണക്കി മുന്നോട്ട് പോകാൻ സർക്കാർ അഗ്രഹിക്കുന്നില്ലെന്നതാണ് ഈ സന്ദേശം. അഴിമതിക്കാരെ വിജിലൻസിന് പിടിക്കാം. എന്നാൽ അതിന്റെ പേരിൽ ആരും ഭീതിയുടെ നിഴലിലായി ഫയലുകളിൽ ഒപ്പിടാതിരിക്കരുത്. നിലവിൽ ഐഎഎസുകാരൊന്നും ജേക്കബ് തോമസ് ഫാക്ടർ പറഞ്ഞ് ഒരു ഫയലിലും തീരുമാനം എടുക്കുന്നില്ല. എല്ലാം മന്ത്രിമാരുടെ ബാധ്യതയാക്കുന്നു. ഇതിന് പരിഹാരം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ആഗ്രഹിക്കുന്നു.
അതോടൊപ്പമാണ് ജേക്കബ് തോമസിന്റെ സർവ്വ മേഖലയിലേയും ഇടപെടൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ. എല്ലാ സർക്കാർ ഓഫീസിലും റെയ്ഡുകൾ കാര്യക്ഷമമായി. നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുന്നു. എന്നാൽ ഇതെല്ലാം അന്വേഷിച്ച് സത്യം കണ്ടെത്താനുള്ള സംവിധാനം നിലവിൽ വിജിലൻസിന് ഇല്ല. വളരെ ചെറിയ അന്വേഷണ സംവിധാനമാണ് വിജിലൻസ്. ഈ പരിമതി മനസ്സിലാക്കിയുള്ള ഇടപെടൽ നടത്തണം. ഇതിനൊപ്പം റെയ്ഡുകൾ അമിത മാദ്ധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയുള്ളതാണെന്ന പരാതിയും സജീവമാണ്. അതിനാൽ കൃത്യമായ ഇടപെടലുകളിലേക്ക് മാത്രമായി വിജിലൻസ് ഒതുങ്ങണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അതിനപ്പുറത്തേക്ക് മന്ത്രിമാർക്കും മുന്മന്ത്രിമാർക്കുമൊക്കെ എതിരെ നടത്തുന്ന അന്വേഷണങ്ങളോടോ മറ്റ് കാര്യങ്ങളോടോ ജേക്കബ് തോമസിനോട് ഒരു പരിഭവവും മുഖ്യമന്ത്രിക്കില്ല. ജയരാജനെതിരായ നടപടി പോലും ശരിയാണെന്ന അഭിപ്രായമാണ് പിണറായിക്കുള്ളത്.
ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി സാഹചര്യങ്ങൽ വിലയിരുത്തിയിട്ടുണ്ട്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറുടെ വിശ്വാസ്യത നിയമസഭയിൽ ചോദ്യം ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഡയറക്ടർ ജേക്കബ് തോമസ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ച് സർക്കാറിന് കത്ത് നൽകിയത്. വ്യക്തിപരമായ കാരണങ്ങളാൽ വിജിലൻസിൽനിന്ന് ഒഴിയാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ സെക്രട്ടറി ശിവശങ്കറിനും ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി നളിനിനെറ്റോക്കും ജേക്കബ് തോമസ് കത്ത് നൽകിയത്.ജേക്കബ് തോമസിന്റെ രാജിയാവശ്യത്തിൽ മുഖ്യമന്ത്രിയാവും അന്തിമ തീരുമാനമെടുക്കുകയെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവി കൂടി വഹിക്കുന്ന നളിനി നെറ്റോ വ്യക്തമാക്കിയിരുന്നു.
തന്നേക്കാൾ യോഗ്യരായവർ ധാരാളമുണ്ടെന്നും അവരെ വിജിലൻസ് തലപ്പത്തുകൊണ്ടുവരണമെന്നുമാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജേക്കബ് തോമസ് തൽസ്ഥാനത്ത് തന്നെ തുടരണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ഐഎഎസുകാരുടെ പരാതി ഗൗരവത്തോടെ എടുക്കണമെന്ന നിർദ്ദേശവും വയ്ക്കും. പാർട്ടിക്കാർക്ക് പോലും ചില പരാതികളുണ്ട്. താഴെ തട്ടിലെ ഓഫീസിലെ റെയ്ഡുകളുമായി സിപിഐ(എം) സംഘടനാ നേതാക്കളും പരാതി പറയുന്നു. ഇതെല്ലാം പരിഹരിക്കപ്പെടുകുയം വ്യക്തമായ ഇടപെടൽ നടത്തുകയും വേണമെന്നാണ് ആവശ്യം.
ഇവയെല്ലാം പൂർണ്ണമായും ജേക്കബ് തോമസ് നിരാകരിച്ചാൽ അദ്ദേഹത്തെ മാറ്റാൻ മുഖ്യമന്ത്രി നിർബന്ധിതനാകും. പകരം പദവി നൽകുന്നത് പോലും പ്രശ്നത്തിലാണ്. പൊലീസിന് പുറത്ത് ഏതെങ്കിലും പദവികൾ മാത്രമേ നിലവിൽ ജേക്കബ് തോമസിന് വേണ്ടി കണ്ടെത്താനാകും. അതുകൊണ്ട് തന്നെ ജേക്കബ് തോമസിനെ വിജിലൻസ് പദവിയിൽ നിലനിർത്തി പ്രശ്ന പരിഹാരം മാത്രമാണ് മുഖ്യമന്ത്രിയുടെ താൽപ്പര്യം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍