ബെന്നി ബെഹന്നാൻ മുല്ലപ്പള്ളിക്കൊപ്പം കൂടി; പൗരത്വ നിയമത്തിൽ കെ മുരളീധരനും കെപിസിസി അധ്യക്ഷനൊപ്പമായി; പാർട്ടിയിൽ മേധാവിത്വം നിലനിർത്താൻ പത്തനംതിട്ടയിൽ എ ഗ്രൂപ്പിനെ തകർക്കാൻ ചെന്നിത്തല; ആറന്മുള സീറ്റിൽ മത്സരിപ്പിക്കാമെന്ന വാഗ്ദാനം നൽകി അടർത്തിയെടുക്കുന്നത് സാക്ഷാൽ പിജെ കുര്യനെ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ ചെന്നിത്തലയ്ക്ക് പിന്തുണ നൽകാൻ പ്രഫസറും റെഡി; പത്തനംതിട്ടയിലെ ഐ ഗ്രൂപ്പിൽ കലാപവും; കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറി മറിയും
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: ഐ ഗ്രൂപ്പിനെ കൂടുതൽ വിശാലമാക്കി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് പണി കൊടുക്കാൻ രമേശ് ചെന്നിത്തല. എ വിഭാഗത്തിൽ നിന്ന് അതിശക്തരെ അടർത്തിയെടുക്കാനാണ് തീരുമാനം. പത്തനംതിട്ട ജില്ലയിൽ ഈ മോഡൽ ഏതാണ്ട് ഫലം കണ്ടു കഴിഞ്ഞു. മുതിർന്ന നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായിരുന്ന പിജെ കുര്യനെ ഒപ്പം കൂട്ടാനാണ് തീരുമാനം. ഡിസിസി അധ്യക്ഷൻ ബാബു ജോർജും കളം മാറി ഐ ഗ്രൂപ്പിലെത്തും. ഐ ഗ്രൂപ്പിന്റെ ഭാഗമാകുന്ന പിജെ കുര്യനെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാക്കാമെന്നാണ് ചെന്നിത്തല നൽകിയിരിക്കുന്ന ഉറപ്പ്.
ഐ ഗ്രൂപ്പിലെ പല നേതാക്കളും മുല്ലപ്പള്ളിയുമായി അടുക്കുന്നുണ്ട്. എ ഗ്രൂപ്പിലെ പ്രമുഖനായ ബെന്നി ബെഹന്നാലും മുല്ലപ്പള്ളിക്കൊപ്പമായി കഴിഞ്ഞു. ഉമ്മൻ ചാണ്ടിക്ക് അസുഖമായതാണ് എ ഗ്രൂപ്പിലെ പ്രശ്നങ്ങൾക്ക് കാരണം. അതുകൊണ്ടു തന്നെ എ ഗ്രൂപ്പിലെ പലരും മറ്റ് ലാവണങ്ങൾ തേടുകയാണ്. ഇതിനൊപ്പം ചെന്നിത്തലയെ അംഗീകരിക്കാൻ കഴിയാത്തതു കാരണം കെ മുരളീധരൻ പോലും മുല്ലപ്പള്ളിയുമായി അടുത്തു. പൗരത്വ നിയമത്തിൽ സിപിഎമ്മുമായി യോജിച്ച പ്രക്ഷോഭത്തിന് ഇറങ്ങിയ ചെന്നിത്തലയെ ഗ്രൂപ്പിലുള്ളവർ പോലും വിമർശിച്ചു. വി എം സുധീരനൊപ്പമുള്ളവർക്കും മുല്ലപ്പള്ളിയോട് താൽപ്പര്യം കൂടുന്നു. ഇത് മനസ്സിലാക്കിയാണ് എ ഗ്രൂപ്പിനെ പിളർത്താൻ ചെന്നിത്തല പദ്ധതികളൊരുക്കിയത്. ഇതിലേക്ക് കുര്യനെ കൊണ്ടുവരികയായിരുന്നു ചെന്നിത്തല.
പിജെ കുര്യനുമായി ചെന്നിത്തല രണ്ട് വട്ടം ചർച്ച നടത്തി കഴിഞ്ഞു. ഗൾഫ് യാത്രയ്ക്ക് മുമ്പ് കാര്യങ്ങളിൽ വ്യക്തത വരുത്തും. ആറന്മു-തിരുവല്ല സീറ്റുകളിൽ ഒന്നിൽ മത്സരിപ്പിട്ട് പിജെ കുര്യനെ എംഎൽഎയാക്കാമെന്നാണ് ചെന്നിത്തല നൽകിയ ഉറപ്പ്. യുഡിഎഫ് അധികാരത്തിലെത്തിയാൽ മന്ത്രയുമാകും. പിജെ കുര്യന്റെ അതിവിശ്വസ്തനാണ് ബാബു ജോർജ്. ബാബു ജോർജും ഐ ഗ്രൂപ്പിൽ ചേരാൻ സന്നദ്ധനാണ്. എന്നാൽ പത്തനംതിട്ടയിലെ ഐ ഗ്രൂപ്പിൽ ഇത് കലാപമായി മാറുന്നുണ്ട്. എന്നും എതിരാളികളായി കണ്ട ബാബു ജോർജും പിജെ കുര്യനുമായി സഹകരിക്കാൻ ചെന്നിത്തലയുടെ വിശ്വസ്തരിൽ ബഹുഭൂരിഭാഗത്തിനും കഴിയുന്നുമില്ല. കോന്നയിൽ എ ഗ്രൂപ്പിനെ തൃപ്തിപ്പെടുത്താനായി സീറ്റ് മോഹൻരാജിന് നൽകിയിരുന്നു. ഇത് ഐ ഗ്രൂപ്പിൽ കലാപാന്തരീക്ഷമുണ്ടാക്കി. ഇത് ആളിക്കത്തിക്കുന്നതാണ് പിജെ കുര്യനുമായി ബന്ധപ്പെട്ട ചർച്ചകളും.
ജില്ലയിലെ 90 ശതമാനം എ ഗ്രുപ്പൂകാരും ഐ ഗ്രൂപ്പിലെത്തുമെന്നാണ് പിജെ കുര്യൻ ചെന്നിത്തലയ്ക്ക് നൽകുന്ന ഉറപ്പ്. കുര്യനും ഉമ്മൻ ചാണ്ടിയുമായി ഏറെ നാളായി അകൽച്ചയിലാണ്. കുര്യന് രാജ്യസഭാ സീറ്റ് നിഷേധിച്ചത് ഉമ്മൻ ചാണ്ടിയുടെ ഇടപെടലാണെന്ന വാദം ശക്തമായിരുന്നു. ജോസ് കെ മാണിയെ അവതരിപ്പിച്ച് കുര്യനെ വെട്ടിയതിന് പിന്നിലെ കഥകൾ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയായി മാറിയിരുന്നു. എൻ എസ് എസ് നേതൃത്വുമായി ആത്മബന്ധം കുര്യനുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ചെന്നിത്തലയുമായി കുര്യൻ അടുക്കുന്നത്. അടുത്ത തവണ യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാൽ ചെന്നിത്തലയെ മുഖ്യമന്ത്രിയായി കുര്യൻ ഉയർത്തിക്കാട്ടും. ഇതിന് വേണ്ടിയാണ് പുതിയ ചർച്ചകൾ.
പത്തനംതിട്ടയിലെ കോന്നി ഐ ഗ്രൂപ്പിന്റെ സീറ്റായിരുന്നു. അടൂർ പ്രകാശ് ഒഴിഞ്ഞതോടെ കോന്നിയിൽ എ ഗ്രൂപ്പിന്റെ മോഹൻ രാജ് മത്സരിച്ചു. അതുകൊണ്ട് തന്നെ ഇനി ആറന്മുള സീറ്റ് ഐ ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്ന് ചെന്നിത്തല പറയുന്നു. ഇവിടെ മത്സരിക്കാൻ ഐ ഗ്രൂപ്പിലെ പലരും ശ്രമം നടത്തുന്നുണ്ട്. ഇതിനിടെയാണ് അടൂർ പ്രകാശിന്റെ സഹകരണത്തോടെ പിജെ കുര്യനുമായി ചെന്നിത്തല ചർച്ച നടത്തുന്നത്. തിരുവല്ലയിൽ കേരളാ കോൺഗ്രസാണ് മത്സരിക്കുന്നത്. ഈ സീറ്റ് കേരളാ കോൺഗ്രസ് വിട്ടു കൊടുക്കുകയുമില്ല. അതുകൊണ്ട് തന്നെ ആറന്മുള കണ്ണുവച്ചാണ് കുര്യന്റെ നീക്കങ്ങൾ. എൻ എസ് എസിന്റെ പിന്തുണയോടെ ഇവിടെ ജയിക്കാമെന്ന് കുര്യനും കണക്കു കൂട്ടുന്നു. ഇതാണ് ഐ ഗ്രൂപ്പിലെ മറ്റുള്ളവരെ വെട്ടിലാക്കുന്നത്. കൂടെ നിന്നവരെ മറന്ന് കുര്യന് സീറ്റ് നൽകാൻ ധാരണയുണ്ടാക്കിയാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് നേതാക്കൾ ഐ ഗ്രൂപ്പിലെ പ്രമുഖരെ അറിയിച്ചു കഴിഞ്ഞു.
കോന്നിയിൽ മത്സരിക്കാൻ പല ഐ ഗ്രൂപ്പുകാരും ആഗ്രഹിച്ചിരുന്നു. അടൂർ പ്രകാശിന്റെ കടംപിടിത്തം ഇവിടെ വില്ലനായി. ഒടുവിൽ സീറ്റ് എ ഗ്രൂപ്പിന് നൽകുകയും ചെയ്തു. ഇവിടെ സിപിഎം ജയിച്ചു. അതുകൊണ്ട് തന്നെ ഇനി ഇത് പിടിച്ചെടുക്കുക അത്ര എളുപ്പമാകില്ല. അതുകൊണ്ടാണ് കോന്നി വിട്ട് ആറന്മുളയിലേക്ക് പല നേതാക്കളും കണ്ണെറിഞ്ഞത്. നായർ വോട്ടുകളുടെ പിന്തുണയിൽ ജയിക്കാമെന്നും കണക്കു കൂട്ടി. ഇതിനിടെയാണ് ജി സുകുമാരൻ നായരുടെ അടുത്ത ആളെന്ന് ഏവരും വിലയിരുത്തുന്ന പിജെ കുര്യൻ ചെന്നിത്തലയ്ക്കൊപ്പം ചേർന്ന് സീറ്റ് തട്ടിയെടുക്കാൻ ഗ്രൂപ്പ് മാറ്റത്തിന് ശ്രമിക്കുന്നത്. മുമ്പ് ആന്റണിയുടെ വിശ്വസ്തനായിരുന്നു പിജെ കുര്യൻ. എന്നാൽ ഉമ്മൻ ചാണ്ടിയുമായി തെറ്റിയതോടെ എ ഗ്രൂപ്പിൽ നിൽക്കാനാവാത്ത സാഹചര്യം വന്നു. ഇതുകൊണ്ടാണ് ചെന്നിത്തല ഗ്രൂപ്പിലേക്ക് മാറുന്നത്.
ഗ്രൂപ്പുകൾക്ക് അതീതമായി നിൽക്കാൻ ആഗ്രഹിച്ചവരാണ് കെവി തോമസും പിജെ കുര്യനും. കെവി തോമസിന് എറണാകുളത്ത് സീറ്റ് നഷ്ടമായി. നിയമസഭാ ഉപതെരഞ്ഞെടുപ്പിലും സീറ്റ് കൊടുത്തില്ല. ഗ്രൂപ്പ് പിന്തുണ ഇല്ലാത്തതു കൊണ്ടായിരുന്നു ഇതെല്ലാം. ഇതു കൊണ്ടാണ് ഐ ഗ്രൂപ്പിന്റെ ഭാഗമാകാൻ പിജെ കുര്യൻ ശ്രമിക്കുന്നത്. പിജെ എത്തിയാൽ ഐ ഗ്രൂപ്പിന് പത്തനംതിട്ടയിൽ തലെയുടുപ്പുള്ള നേതാവായി അദ്ദേഹം മാറും. ഇതാണ് ജില്ലയിലെ മറ്റ് നേതാക്കളെ ആശയക്കുഴപ്പത്തിലാക്കുന്നത്. എന്തു വന്നാലും കുര്യനെ അംഗീകരിക്കില്ലെന്നാണ് ഇവരുടെ വാദം. എന്നാൽ പ്രാദേശിക നേതാക്കളുടെ എതിർപ്പ് അവഗണിച്ചും മുമ്പോട്ട് പോകാനാണ് ചെന്നിത്തലയുടെ തീരുമാനം. മുല്ലപ്പള്ളി രാമചന്ദ്രന്റെ കെപിസിസിയിലെ സ്വാധീനം കൂടി മനസ്സിലാക്കിയാണ് ചെന്നിത്തലയുടെ പുതിയ കളി.
ഒരാൾക്ക് ഒരു പദവിയെന്ന ആശയം മുന്നോട്ട് വയ്ക്കുന്നത് മുല്ലപ്പള്ളിയാണ്. ഇതും ഗ്രൂപ്പ് സമവാക്യങ്ങളെ മാറ്റി മറിക്കും. ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടും ടി.എം. പ്രതാപൻ, വി.കെ. ശ്രീകണ്ഠൻ, ബെന്നി ബഹനാൻ എന്നിവർ പാർട്ടി പദവികളിൽ തുടരുകയാണ്. ഉപതെരഞ്ഞെടുപ്പുകളിൽ ജയിച്ചിട്ടും ടി.ജെ. വിനോദ് എറണാകുളം ഡി.സി.സി. അധ്യക്ഷ സ്ഥാനത്ത് തുടരുന്നു. തൃശൂർ ഡി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയാൻ ടി.എൻ. പ്രതാപൻ താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും പകരക്കാരനെ കണ്ടെത്താൻ കഴിഞ്ഞില്ല. എംപി. സ്ഥാനത്തിനൊപ്പം പാലക്കാട് ഡി.സി.സിയുടെ ചുമതലയും വി.കെ. ശ്രീകണ്ഠനുണ്ട്. ഈ സാഹചര്യത്തെ അനുകൂലമാക്കാൻ ഐ ഗ്രൂപ്പും തക്കം പാർക്കുന്നു. ഇതിൽ പൗരത്വ ഭേദഗതിയോടെ മുല്ലപ്പള്ളി പക്ഷത്തോട് അടുക്കുകയാണ് ബെന്നി.
വി എം.സുധീരൻ കെപിസിസി പ്രസിഡന്റായിരിക്കെ അദ്ദേഹത്തിന്റെ ഗ്രൂപ്പിൽ സജീവമായിരുന്നു പ്രതാപൻ. പ്രതാപനെ പിണക്കാൻ ഐ ഗ്രൂപ്പിനും താൽപ്പര്യമില്ല. മുല്ലപ്പള്ളിയുമായി പ്രതാപൻ അടുക്കുമോ എന്ന സംശയമാണ് ഇതിന് കാരണം. നിലവിൽ സുധീരനൊപ്പം നിൽക്കുന്ന പ്രതാപനെ കൂടെ നിർത്താനാണ് ചെന്നിത്തലയുടെ ശ്രമം. സ്ഥാനമൊഴിയുകയാണെങ്കിൽ എല്ലാവരും ഒരുമിച്ചാകുമെന്നതിനാൽ പ്രതാപൻ തുടരുന്ന പക്ഷം ഐ ഗ്രൂപ്പിലെ വി.കെ. ശ്രീകണ്ഠനു ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തും തുടരാം. ഉമ്മൻ ചാണ്ടിയുടെ വലംകൈ ആയ ബെന്നി ബെഹനാൻ മുല്ലപ്പള്ളിക്കൊപ്പം പോയാൽ എ ഗ്രൂപ്പ് ദുർബ്ബലമാകും. കെപിസിസിയെ മുമ്പോട്ട് നയിക്കാൻ ബെന്നിയുടെ സഹായം തുണയാകുമെന്ന് മുല്ലപ്പള്ളിക്ക് അറിയാം. ഫണ്ട് റെയ്സിംഗിലും സംഘടനാ മികവിലും ബെന്നിയുടെ മികവ് തിരിച്ചറിഞ്ഞാണ് മുല്ലപ്പള്ളിയുടെ നീക്കം.
സജീവ രാഷ്ട്രീയത്തിൽനിന്ന് ഉമ്മൻ ചാണ്ടി മാറിനിൽക്കുന്നതാണ് ഇതിന് കാരണം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണമാറ്റമുണ്ടായാൽ മുഖ്യമന്ത്രി സ്ഥാനത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും പോര് തുടങ്ങി കഴിഞ്ഞു. മുല്ലപ്പള്ളിയും നിയമസഭയിലേക്ക് മത്സരിക്കും. കെപിസിസി അധ്യക്ഷനായിരിക്കുമ്പോൾ ചെന്നിത്തല മത്സരിച്ചിരുന്നു. ഇതേ രീതി തുടരാനാണ് മുല്ലപ്പള്ളിയുടെയും തീരുമാനം. ഗ്രൂപ്പുകളിൽ സജീവമല്ലാത്ത എല്ലാവരേയും ഒരുമിപ്പിക്കുന്നതിനൊപ്പം എ ഗ്രൂപ്പിനേയും അടർത്തിയെടുക്കാനാണ് മുല്ലപ്പള്ളിയുടെ ശ്രമം. എകെ ആന്റണിയുടെ മനസ്സും മുല്ലപ്പള്ളിക്ക് അനുകൂലമാണ്. അതുകൊണ്ട് തന്നെ ആന്റണിയുടെ കൂടെ സഹായത്തോടെ പരമാവധി എ ഗ്രൂപ്പ് നേതാക്കളെ കൂടെ കൂട്ടാനാകും ശ്രമം.
വി എം സുധീരനും പ്രത്യേക സാഹചര്യത്തിൽ മുല്ലപ്പള്ളിയെ സഹായിക്കും. കെ മുരളീധരനും പൗരത്വ ഭേദഗതിയിൽ മുല്ലപ്പള്ളിയെ പിന്തുണച്ചിരുന്നു. കൊടിക്കുന്നിൽ സുരേഷും ആന്റണിയുടെ താൽപ്പര്യം തിരിച്ചറിഞ്ഞ് കെപിസിസി അധ്യക്ഷനൊപ്പമാണ്. ഇതെല്ലാം ഗ്രൂപ്പ് സമവാക്യങ്ങളെ സാരമായി ബാധിക്കും. എ ഗ്രൂപ്പിൽ വിള്ളലുണ്ടാകുമ്പോൾ സ്വാഭാവികമായി അതിന്റെ ഗുണം ചെന്നിത്തലയ്ക്ക് കിട്ടും. എന്നാൽ ഹൈക്കമാണ്ടിന്റെ പിന്തുണയിൽ ഇതെല്ലാം തകർത്തെറിയാനാണ് മുല്ലപ്പള്ളിയുടെ നീക്കം. ഘടകകക്ഷികൾക്ക് വഴങ്ങാത്ത കരുത്തനായ നേതാവാണ് താനെന്ന് തെളിയിക്കാനാണ് മുല്ലപ്പള്ളിയുടെ നീക്കം. ഇത് മനസ്സിലാക്കിയാണ് പിജെ കുര്യനെ പോലുള്ള വന്മരങ്ങളെ ചെന്നിത്തലയും സ്വന്തമാക്കാൻ ശ്രമിക്കുന്നത്.
Stories you may Like
- ജസ്റ്റിസ് കുര്യൻ ജോസഫിന് വിലക്കേർപ്പെടുത്തി ധ്യാനകേന്ദ്രം
- ബിജെപിയിൽ ചേർന്ന തീരുമാനം മാറ്റും: ഫാ. ഷൈജു കുര്യൻ
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്