മേൽഘടകത്തിന്റെ സഹായത്തിന് ശുപാർശ കത്തിന് എത്തിയവർ നിരാശരായി; പാർട്ടി അംഗത്തിന്റെ പരാതിയിൽ ഫോണിൽ കാര്യം തിരിക്കിയ മുതിർന്ന നേതാക്കളോട് പറഞ്ഞത് അത്യാവശ്യ കാര്യത്തിന് ഒരിടം വരെ പോയെന്ന് മാത്രം; മൂകാംബികയിലെ ഫോട്ടോ ഫെയ്സ് ബുക്കിലെത്തിയപ്പോൾ പാർട്ടി നേതൃത്വം കണ്ടെത്തിയത് പൊറുക്കാനാവാത്ത തെറ്റും; 28 വർഷമായി മുടങ്ങാതെ ശബരിമലയിൽ പോയിട്ടും പിടിക്കാത്ത പുലിവാലിൽ വെള്ളറട ലോക്കൽ സെക്രട്ടറിയും; പികെ ബേബിക്ക് പണി കിട്ടിയതിന് പിന്നിലെ വസ്തുത ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മൂകാംബികയിൽ പോയതിനല്ല വെള്ളറടയിലെ ലോക്കൽ കമ്മറ്റി സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തതെന്ന് പറയുമ്പോഴും സിപിഎമ്മിനെ ഈ വിവാദം വിടാതെ പിന്തുടരുകയാണ്. ലോക്കൽ സെക്രട്ടറിയുടെ മൂകാംബിക യാത്ര പാർട്ടി ഏര്യാ കമ്മറ്റി ചർച്ച ചെയ്തിരുന്നു. അനുമതി വാങ്ങാതെ ക്ഷേത്രദർശനത്തിനു പോയതാണ് തിരുവനന്തപുരം വെള്ളറട ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ.ബേബിക്ക് വനിയാകുന്നത്. പാർട്ടി അംഗത്വത്തിൽ നിന്ന് 6 മാസത്തേക്ക് ഏരിയാ കമ്മിറ്റി സസ്പെൻഡ് ചെയ്തത്.
സിപിഎമ്മിന്റെ കേഡർ സ്വഭാവം അനുസരിച്ച് ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ പദവി വളരെ വലുതാണ്. എന്തും ഏതും നടക്കണമെങ്കിൽ സിപിഎം ഭരണത്തുള്ളപ്പോൾ ലോക്കൽ സെക്രട്ടറിയുടെ കത്ത് വേണം. അഡ്മിഷൻ സമയത്ത് നിരവധി കുട്ടികൾക്ക് പാർട്ടിയിലെ സംസ്ഥാന നേതാക്കളിൽ നിന്നും കത്ത് ലഭിക്കാൻ ലോക്കൽ സെക്രട്ടറിയുടെ ശുപാർശ ആവശ്യമാണ്. ബേബി മാറിനിന്ന സമയത്ത് ചില വിദ്യാഭ്യാസ ആവശ്യങ്ങൾക്കു പാർട്ടിയുടെ കത്തു വാങ്ങാനെത്തിയവർ ലോക്കൽ സെക്രട്ടറിയെ കാണാതെ വലഞ്ഞു. കാര്യം തിരക്കിയ നേതാക്കന്മാരോട് ഒരു ആവശ്യത്തിന് മാറി നിൽക്കുകയാണെന്നാണ് ബേബി പറഞ്ഞത്. മറ്റ് വിശദാംശങ്ങളൊന്നും പറഞ്ഞതുമില്ല.
മൂകാംബിക ദർശനത്തിന്റെ കാര്യം ബേബി രഹസ്യമാക്കിയെങ്കിലും ഫേസ്ബുക്കിൽ പരസ്യമായി. ഒപ്പം പോയവർ ചിത്രം ഫെയ്സ് ബുക്കിൽ ഇട്ടതായിരുന്നു ഇതിന് കാരണം. ഇതോടെ വിഷയം ഏര്യാ കമ്മറ്റിക്ക് മുമ്പിലെത്തി. ഇതോടെ അച്ചടക്കലംഘനത്തിനു ബേബിക്കെതിരെ നടപടി വേണമെന്ന അഭിപ്രായം ശക്തമായി. തുടർന്ന് ഞായറാഴ്ച ചേർന്ന ഏരിയാ കമ്മിറ്റി യോഗമാണു സസ്പെൻഡ് ചെയ്തത്.കഴിഞ്ഞയാഴ്ച ഏരിയാ കമ്മിറ്റി വിളിച്ചു ചേർത്ത ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരുടെ യോഗത്തിൽ ഈ സംഭവം ചർച്ചയായി. ഇതേ തുടർന്ന് ലോക്കൽ കമ്മിറ്റിയിൽ വാക്കേറ്റമുണ്ടായി. ഇതൊന്നും സസ്പെന്റ് ചെയ്യാൻ പോന്ന കാര്യമല്ലെന്ന വാദം ബേബി ഉയർത്തിയെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല.
പാർട്ടിയെ അറിയിക്കാതെ മുംകാംബിക ക്ഷേത്രത്തിൽ പോയതിനാണ് സസ്പെൻഷൻ എന്ന് വ്യക്തമാക്കുന്ന വെള്ളറട ഏര്യാ സെക്രട്ടറിയുടെ വാക്കുകളും. പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ സ്ഥലത്തു നിന്നും മാറി നിൽക്കുമ്പോൾ എവിടെ പോകുന്നു എന്നത് പാർട്ടി മേൽ ഘടകത്തെ കൃത്യമായി അറിയിക്കാത്തതാണ് ബേബിക്കെതിരെ നടപടിയെടുക്കാൻ കാരണമെന്ന് വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ. ശശി പറഞ്ഞു. മൂകാംബികയിൽ പോയതിനല്ല മറിച്ച് സംഘടനാപരമായ ചർച്ചകളുടെ ഭാഗമായാണ് ബേബിക്ക് സസ്പെൻഷൻ നൽകിയതെന്നും ശശി പറഞ്ഞു. കഴിഞ്ഞ മാസം 27നാണ് ബേബിയും ഏതാനും സുഹൃത്തുക്കളും ചേർന്ന് മൂകാംബികയിൽ പോയത്. തിരിച്ചുവന്നപ്പോൾ പാർട്ടി മീറ്റിങ്ങിൽ ഇത് വിഷയമായി എന്ന് ബേബിയും സമ്മതിക്കുന്നു.
പാർട്ടി വിശ്വാസത്തിന് എതിരല്ല. ക്ഷേത്രത്തിൽ വിശ്വസിക്കുന്നവർക്ക് അതാകാം, പള്ളിയിൽ പോകുന്നവർക്ക് അവരുടെ വിശ്വാസവും പിൻതുടരാം. ഞാൻ വിശ്വാസിയായതല്ല പാർട്ടിക്ക് പ്രശ്നമായത്. പറയാതെ പോയതാണ്. കുറച്ചുദിവസം മാറിനിൽക്കുമെന്ന് മുതിർന്ന സഖാവിനോട് പറഞ്ഞിരുന്നു. എന്നാൽ എവിടേക്കാണ് പോകുന്നതെന്ന് പറഞ്ഞില്ല. എന്നാൽ മൂകാംബികയ്ക്ക് വന്ന സഹയാത്രികർ ഫോട്ടോകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പാർട്ടിയിൽ ഒരു പദവി വഹിക്കുന്നയാൾ ഉത്തരവാദിത്തമില്ലാതെ പോയത് പാർട്ടിക്ക് ഇഷ്ടപ്പെട്ടില്ല-ഇതാണ് ബേബിയുടെ വിഷയത്തിലെ പ്രതികരണം.
ഞാൻ ഹിന്ദുവിശ്വാസിയാണ്. അമ്പലത്തിൽ പോകാറുണ്ട്. 28 വർഷമായി ശബരിമലയിലും പോകാറുണ്ട്. പാർട്ടി ഇത്തരം ആരാധനാസ്വാതന്ത്ര്യങ്ങളെ വിലക്കാറില്ല. എന്നാൽ ഇതൊന്നും സസ്പെൻഡ് ചെയ്യാൻ തക്ക കാരണമല്ലെന്നും ബേബി കൂട്ടിച്ചേർക്കുന്നു. അപ്പോഴും വിഷയത്തിൽ മൂകാംബിക ക്ഷേത്രം ഇല്ലെന്നാണ് സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നത്. അവരുടെ പ്രചരണം നടക്കുമ്പോഴാണ് എന്താണ് നടന്നതെന്ന് വ്യക്തമാകുന്നതും. പാർട്ടിവിരുദ്ധ പ്രവർത്തനവും അച്ചടക്കലംഘനവും ചൂണ്ടിക്കാട്ടിയാണ് ബേബിയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. എന്നാൽ സസ്പെൻഷന്റെ കാരണം പാർട്ടി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ മാസം 27-ാം തീയതി വൈകിട്ടുള്ള മാവേലി എക്സ്പ്രസിലാണ് പി.കെ. ബേബിയും സുഹൃത്തുക്കളായ വെള്ളറട വാർഡ് മെമ്പർ നെല്ലിശ്ശേരി പ്രദീപ്, പാർട്ടി അംഗമായ അഡ്വക്കേറ്റ് അരുൺ, മറ്റൊരു സുഹൃത്ത് എന്നിവർ മൂകാംബികയ്ക്ക് പോയത്. രണ്ടു ദിവസത്തേക്ക് സ്ഥലത്തുണ്ടാവില്ല എന്നു പറഞ്ഞെങ്കിലും എവിടേക്കാണ് പോകുന്നത് എന്ന് പാർട്ടി ഘടകത്തെ അറിയിച്ചിരുന്നില്ല. മൂകാംബികയ്ക്ക് പോയ നാൽവർ സംഘത്തിൽ ബേബിക്കെതിരെ മാത്രമാണ് പാർട്ടി നടപടി എടുത്തിരിക്കുന്നത്. മറ്റു രണ്ടുപേർക്കും എതിരെ നടപടിയെടുത്തിട്ടുമില്ല. ഇതുയർത്തിയാണ് ഇത് വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമല്ലെന്ന് സൈബർ സഖാക്കൾ വാദിക്കുന്നത്. എന്നാൽ ബേബി മാത്രമാണ് പാർട്ടിയുടെ ഔദ്യോഗിക പദവിയിലുള്ളത്. അതുകൊണ്ടാണ് ബേബിക്കെതിരെ നടപടി എടുത്തതെന്നാണ് സൂചന.
ആരുടേയും ആരാധനാ സ്വാതന്ത്ര്യം പാർട്ടി വിലക്കിയിട്ടില്ല, പാർട്ടിക്കകത്തുള്ള വിഷയമായതിനാൽ സസ്പെൻഷനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പറയാനാവില്ല എന്നും ഏര്യാസെക്രട്ടറി ഡി.കെ. ശശി പറഞ്ഞു. ആറു മാസത്തെ സസ്പെൻഷൻ കാലാവധി കഴിഞ്ഞാൽ പി.കെ. ബേബിക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തെക്ക് തിരിച്ചു വരാമെന്നും ശശി പറഞ്ഞു.
Stories you may Like
- വെള്ളനാട്ടുകാരെ പറ്റിച്ച അഭിലാഷ് ബാലകൃഷ്ണൻ കുടുങ്ങുമ്പോൾ
- ഭാര്യയെ വെട്ടിക്കൊന്ന ബേബി കരുതിയത് മക്കളും മരിച്ചെന്ന്; കക്കാട്ടെ വില്ലനും സംശയ രോഗം
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- ഹമാസ് വിരുദ്ധ പ്രസ്താവനയുടെ പേരിൽ തരൂരിനെ ലീഗ് കൈവിടില്ല
- സിപിഎമ്മിന്റെ കള്ളത്തരം പൊളിച്ചടുക്കി ഷിബു ബേബി ജോൺ
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍